മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 46

ഡാഡിയുടേയും മമ്മിയുടേയും അരികിലെത്തി സാം അയച്ചുതന്ന ഫോട്ടോ അവരെ കാണിച്ചു.

"കാണാനൊക്കെ കൊള്ളാം, എന്നാലും നമ്മളിന്ന് പോയിക്കണ്ട കുട്ടിയെയാണ് എനിക്ക് ഒന്നുകൂടി ഇഷ്ടമായത്."

"ഉം... എങ്കിൽ, ഡാഡിയും മമ്മിയും കൂടി വേറെ പെൺകുട്ടിയെ എനിക്കുവേണ്ടി തീരുമാനിച്ചു എന്ന് ഞാൻ സാമിനെ വിളിച്ചുപറയാം."

"കുറച്ച് കഴിഞ്ഞിട്ട് പറയാം മോനേ, അവരുടെ അഭിപ്രായം കൂടി അറിയട്ടെ. ആ കുട്ടിക്ക് നിന്നെ ഇഷ്ടപ്പെട്ടോയെന്ന് ആർക്കറിയാം?"

"മമ്മി പറഞ്ഞത് ശരിയാണല്ലാ. അവർക്ക് നമ്മളെയും ഇഷ്ടപ്പെടണ്ടേ? മിക്കവാറും ആ കുട്ടിക്ക് എന്നെ ഇഷ്ടപ്പെടാൻ ഒരു വഴിയുമില്ല."

"അതെന്താടാ?"

"എനിക്കിത്രയും പ്രായമൊക്കെ ആയില്ലേ, അല്ലെങ്കിലും ആ കുട്ടി എന്നോടൊന്നും ചോദിച്ചുമില്ലല്ലോ..."

"കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ അങ്ങനെയൊന്നും ചോദിക്കാറില്ല."

"ഏതായാലും അവരുടെ അഭിപ്രായം അറിയുന്നതുവരെ വെയിറ്റ് ചെയ്യാം അല്ലേ മമ്മീ?

പക്ഷേ, രണ്ടുദിവസത്തിനകം നമ്മുടെ അഭിപ്രായം അവരോട് വിളിച്ചു പറയാമെന്നല്ലേ ഇറങ്ങാൻ നേരം പറഞ്ഞത്? ഒരു കാര്യം ചെയ്യാം, പെൺകുട്ടിയെ ഇഷ്ടപ്പെട്ടെന്ന് ഇന്നു വൈകിട്ടുതന്നെ വിളിച്ചുപറയാം."

"ഇങ്ങനെയൊരു പെണ്ണിനെ കാണാൻപോയ വിവരം നീ നിന്റെ ഫ്രണ്ടിനോട് വിളിച്ചു പറഞ്ഞോളൂ..."

"ശരി..."

ഊണുകഴിഞ്ഞ് വിശ്രമിക്കുമ്പോൾ ഫോൺ റിംഗ് ചെയ്തു. 

"ഹലോ..."

"ഹലോ ഡോക്ടർ, ഞാനാണ്."

"മനസ്സിലായി സാം, പറയൂ..."

"ഞാൻ ഇന്നലെ പറഞ്ഞ കാര്യം നടക്കില്ല. അയാം വെരി സോറി ഡോക്ടർ. ആ കുട്ടിക്ക് വേറൊരാളുമായി അടുപ്പമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. നമുക്ക് വേറെ നോക്കാം."

"അതു സാരമില്ല, അവിടം വരെ പോകാതെ കഴിഞ്ഞല്ലോ. സത്യത്തിൽ ഞാൻ സാമിനെ വിളിക്കാൻ ഇരിക്കുകയായിരുന്നു. മമ്മിയും ഡാഡിയും നിർബന്ധിച്ച് ഇന്നൊരു  പെൺകുട്ടിയെ കാണാൻ പോയി. ഇവിടെ നിന്നും നാലു കി.മീറ്റർ ദൂരമേയുള്ളു... 

ആ കുട്ടിയെ ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. മെഡിസിൻ കഴിഞ്ഞ് ഒരു ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു. പി.ജി എടുത്തിട്ടില്ല."

"അതേതായാലും നന്നായി. ഡോക്ടറിന് കുട്ടിയെ ഇഷ്ടപ്പെട്ടെങ്കിൽ, മുന്നോട്ടുള്ള കാര്യങ്ങൾ എത്രയും വേഗം നടത്താനുളള ക്രമീകരണങ്ങൾ ചെയ്യണം. എന്റെ സഹായം എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി. ഞാനവിടെ ഓടിയെത്തിക്കോളാം."

"തൽക്കാലം ഒന്നുമില്ല, ആവശ്യം വരുമ്പോൾ പറയാം. ശരി ഞാൻ വിളിക്കാം സാം, ഈ ബന്ധത്തിന് താൽപ്പര്യമുണ്ടെന്ന് അവരോട് വിളിച്ചുപറയട്ടെ. സാം അറിയിച്ച വിവരങ്ങൾ മമ്മിയോടും സാഡിയോടും പറഞ്ഞപ്പോൾ അവർ സന്തോഷിച്ചു.

"അതേതായാലും നന്നായി. നമ്മൾ പോയിക്കണ്ട കുട്ടിയെത്തന്നെയായിരിക്കും ദൈവം നിനക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നത്. ഇനി താമസിയാതെ അവരെ വിളിച്ച് വിവരം പറയണം."

മമ്മി അവരുടെ നമ്പർ ഡയൽ ചെയ്തിട്ട്  ഡാഡിയുടെ കയ്യിൽ കൊടുത്തു.

"നിങ്ങൾ തന്നെ പറയൂ... ഇനിയുള്ള കാര്യങ്ങൾ എങ്ങനെയാണെന്ന് ചോദിക്കണേ."

"ഹലോ..."

"ഹലോ... ഞാൻ ഡോക്ടർ വിനോദിന്റെ ഡാഡിയാണ്. ഞങ്ങൾക്കെല്ലാവർക്കും പെൺകുട്ടിയെ ഇഷ്ടമായി. മുന്നോട്ടുള്ള കാര്യങ്ങൾ എങ്ങനെയാണ്? നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു."

"ഇവിടെയും മറിച്ചൊരഭിപ്രായമില്ല. ഡോക്ടർ വിനോദിനെ മരുമകനായി കിട്ടുന്നതിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളൂ... മോൾക്കും താൽപ്പര്യമാണ്."

"എങ്കിൽ, എത്രയും പെട്ടെന്നു തന്നെ വിവാഹം നടത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്."

"അതിന് തടസ്സമൊന്നുമില്ല. പറയുന്നതുപോലെ ചെയ്യാം."

"എന്നാൽ ഈ ഞയറാഴ്ച ബന്ധുക്കളേയും കൂട്ടി നിങ്ങൾ ഇവിടേയ്ക്കു വന്നോളൂ... അവൻ തിങ്കളാഴ്ച രാവിലെ തിരിച്ചുപോകും. ഇവിടെ വച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. നിങ്ങൾ എത്രപേർ വരുമെന്ന് അറിയിക്കണം. ഉച്ചഭക്ഷണം എല്ലാവർക്കും ഇവിടെ ഒരുക്കാം."

"ആയിക്കോട്ടെ, അടുത്ത ബന്ധുക്കളോടൊക്കെ വിവരം പറഞ്ഞിട്ട് നാളെ ഞാൻ ഉറപ്പിച്ചുപറയാം."

"ശരി, എന്നാൽ ആയിക്കോട്ടെ."

ഫോൺ വച്ചതിന് ശേഷം എല്ലാവരോടുമായി പറഞ്ഞു..

"അവർക്ക് നല്ല സന്തോഷമാണ്. ഇനി നമ്മുടെ റിലേറ്റീവ്സിനെയെല്ലാം വിളിച്ചു പറയണം. നീ തന്നെ വിളിക്ക് മോനേ..."

"മമ്മിയുടെ റിലേറ്റീവ്സിനെ മമ്മിയും ഡാഡിയുടെ വീട്ടുകാരെ ഡാഡിയും വിളിച്ചു പറയുന്നതാണ് നല്ലത്. ആർക്കും ഒരു പരാതിയും വേണ്ട, ഞയറാഴ്ച അവർ വരുമ്പോൾ ഇവിടെയും ആരെങ്കിലുമൊക്കെ വേണം."

"ലഞ്ച് എങ്ങനെയാണ്, ഓർഡർ കൊടുക്കുകയല്ലേ?"

"അവർ എത്ര പേരുണ്ടെന്ന് അറിയട്ടെ, കാറ്ററിംഗ്കാരെ വിളിച്ചുപറയാം."

"ആരെയെങ്കിലും വിളിച്ച് വീടും പരിസരവുമൊക്കെ വൃത്തിയാക്കിപ്പിക്കണം."

"സാമിനോടും ഫാമിലിയോടും ഞയറാഴ്ച വരാൻ പറയട്ടെ?"

"അവരും വന്നോട്ടെ. വിളിച്ചുപറഞ്ഞോളൂ..."

"അല്ലെങ്കിൽ ബന്ധുക്കാരേയു കൂട്ടി ഇവിടെ നിന്നും നമ്മൾ അവരുടെ വീട്ടിൽ പോകുമ്പോൾ സാമിനെയൊക്കെ വിളിക്കാം. പെൺകുട്ടിയെക്കൂടി കാണാമല്ലോ."

രണ്ടു ദിവസങ്ങൾ പെട്ടെന്ന് കൊഴിഞ്ഞുവീണു. ഇറച്ചിയും മീനുമുൾപ്പെടെ ഇരുപത്തഞ്ചു പേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ട്. പെണ്ണിന്റെ വീട്ടിൽ നിന്നും പത്തുപന്ത്രണ്ടു പേരെങ്കിലും കാണുമെന്നാണ് പറഞ്ഞത്. വിനോദിന്റെ ഡാഡിയുടേയും മമ്മിയുടേയും ആൾക്കാർ പലരും എത്തിയിട്ടുണ്ട്.

പന്ത്രണ്ടു മണിക്ക് മുൻപുതന്നെ മൂന്നു കാറുകൾ ഗേറ്റ് കടന്ന് മുറ്റത്തു വന്നു നിന്നു. വണ്ടികളിൽ നിന്നും ഇറങ്ങിയവരെ സന്തോഷത്തോടു കൂടി സ്വീകരിച്ച് ഹാളിലെ കസേരകളിൽ ഇരുത്തി. കുശലവർത്തമാനങ്ങൾക്കിടയിൽ മധുരപാനീയങ്ങൾ കുടിച്ചതിനു ശേഷം കല്യാണക്കാര്യങ്ങൾ ചർച്ച ചെയ്തു.

"ഈ മാസം അവസാനത്തോടു കൂടി കല്യാണം നടത്തുന്നതിൽ ഏന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?"

"ഞങ്ങൾക്ക് എല്ലാം കൂടി മൂന്നാഴ്ച സമയം കിട്ടിയാൽ മതി. അതിനകം എല്ലാം ക്രമീകരിക്കാൻ സാധിച്ചേക്കും."

"എങ്കിൽ നമുക്ക് ഡേറ്റങ്ങ് തീരുമാനിക്കാം."

വിനോദിന്റെ മമ്മിയുടെ സഹോദരൻ കലണ്ടർ എടുത്തുനോക്കിയിട്ട് പറഞ്ഞു:

"എൻഗേജ്മെന്റ് നടത്തി ഒരാഴ്ച കഴിഞ്ഞു വരുന്ന തിങ്കളാഴ്ചയിൽ കല്യാണവും നടത്തുന്നതായിരിക്കും നല്ലത്. അതായത് ജനുവരി ഇരുപതിന് ഉറപ്പും ജനുവരി ഇരുപത്തിയെട്ടിന് കല്യാണവും. എല്ലാവർക്കും സമ്മതമാണല്ലോ അല്ലേ?"

"അതേ... അങ്ങനെ തന്നെ ആയിക്കോട്ടെ. ഇന്ന് തീയതി അഞ്ചാണ്. ഉറപ്പിന് ഇനി പതിനഞ്ചു ദിവസങ്ങൾ കൂടിയേ ഉള്ളൂ... ഇവിടെ നിന്നും നിങ്ങൾ, വീടുകാണാൻ എന്നാണ് അങ്ങോട്ട് വരുന്നത്?"

"അടുത്ത ഞയറാഴ്ച അടുത്ത ബന്ധുക്കളേയും കൂട്ടി അവിടേക്ക് വരാമെന്ന് വിചാരിക്കുന്നു. ആരും ഇതുവരെ പെൺകുട്ടിയെ കണ്ടിട്ടില്ലല്ലോ..."

"ശരി, എല്ലാവരേയും ഞാൻ ക്ഷണിക്കുന്നു. ഡോക്ടർ വിനോദും വരുമല്ലോ അല്ലേ?"

"തീർച്ചയായും അവനും വരും, മൊത്തം എത്രപേർ കാണുമെന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ വിളിച്ചറിയിക്കാം. ഇനിയുള്ള കാര്യങ്ങളൊക്കെ അവിടെ വച്ച് തീരുമാനിക്കാം."

"ശരി, അങ്ങനെ ആയിക്കോട്ടെ."

വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം വന്നവരെല്ലാം മടങ്ങിപ്പോയി.

"മോനേ നാളെ നീ പോയിട്ട് എന്നു വരും? കല്യാണത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനമായി. ഇനി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഡാഡിക്ക് ഒന്നിനും പറ്റില്ലെന്നറിയാമല്ലോ. 

ക്ഷണക്കത്തടിക്കണം, എല്ലാവരേയും കല്യാണം വിളിക്കണം, ഹാൾ ബുക്ക്  ചെയ്യണം, ഭക്ഷണത്തിന്റെ ക്രമീകരണങ്ങൾ എന്നു വേണ്ട നൂറുകൂട്ടം കാര്യങ്ങളുണ്ട്. നീ പോയിട്ട് അടുത്ത ആഴ്ചമുതൽ അവധിയെടുത്ത് ഇങ്ങു വരാമോ?"

"അയ്യോ മമ്മീ, അതൊന്നും പറ്റില്ല. കൂടിപ്പോയാൽ രണ്ടാഴ്ചയേ അവധിയെടുക്കാൻ പറ്റുകയുള്ളൂ... മമ്മി ടെൻഷനടിക്കാതെ, എല്ലാം നടക്കും."

രാവിലെ ഏഴുമണിക്ക് തന്നെ വിനോദ് റെഡിയായി വീട്ടിൽനിന്നും ഇറങ്ങി. വണ്ടിയോടിക്കുമ്പോഴും മനസ്സ്, കല്യാണപ്പന്തലിൽ കുടുങ്ങിക്കിടന്നു.

(തുടരും)

----------------------

ഭാഗം 47

Read Full

ബാഗ്ളൂരിലും വിദേശത്തുമുള്ള കസിൻസിനെ ഇന്നുതന്നെ വിളിച്ച് വിവരങ്ങൾ പറയണം. എല്ലാവരും അല്പം നേരത്തേ ടിക്കറ്റ് ബുക്ക്ചെയ്ത് നാട്ടിൽ എത്തിയിരുന്നെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ ഒരോന്നായി അവരെയൊക്കെ ഏൽപ്പിക്കാമായിരുന്നു."

ട്രാഫിക് കാരണം ഹോസ്പിറ്റലിൽ എത്താൻ വൈകി. റിപ്പോർട്ട് ചെയ്തിട്ട് നേരേ ഓ. പി യിലേക്ക് പോയി. രണ്ടുമൂന്നു രോഗികളെ കണ്ടതിനുശേഷം കിട്ടിയ ഇടവേളയിൽ മമ്മിയെ വിളിച്ചു.

"മമ്മീ, ഇന്നുതന്നെ അച്ചനെ വിളിച്ച് കാര്യങ്ങൾ പറയണം. പളളിയുടെ ഹാളും ബുക്കുചെയ്യണം. തിരുമേനിയെ ബുക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് അച്ചനോട് ചോദിക്കണേ..."

"ശരി മോനേ... നിനക്ക് വിളിക്കാനുള്ളവരെയൊക്കെ നീയും വിളിച്ചു പറയണേ."

"ഓ.കെ."

പലസ്ഥലങ്ങളിൽ കുടുംബമായി കഴിയുന്ന കസിൻസിനെ ഓരോരുത്തരെയായി വിളിച്ച് വിവരം പറഞ്ഞു. എല്ലാവരും കല്യാണത്തിന് വരുമെന്നറിയിക്കുകയും ചെയ്തു.

ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയയുടൻ, സാമിന്റെ കല്യാണം നടത്തിയ ഇവന്റ്സ് കമ്പനിക്കാരെ വിളിച്ച് ബുക്ക്ചെയ്തു. അവരുടെ കെയർഓഫിലുള്ള കാറ്ററിംഗ്കാർക്ക് ഭക്ഷണത്തിന്റെ ഓർഡറും കൊടുത്തു.

തിരക്കുകളിൽപ്പെട്ട് ഓരോ ദിവസങ്ങളും വളരെ വേഗം ഓടിക്കൊണ്ടിരുന്നു. ആശുപത്രിയുടെ എം.ഡി. യെക്കണ്ട് ജനുവരി പതിനെട്ടാം തീയതി മുതൽ ഫെബ്രുവരി അഞ്ചാം തീയതി വരെ അവധി ആവശ്യപ്പെടുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു.

ഡോക്ടർ വിനോദിന്റെ കല്യാണവിശേഷം ആശുപത്രിയിൽ എല്ലാവരും അറിഞ്ഞു. താനില്ലാത്ത ദിവസങ്ങളിലെ അപ്പോയിന്റ്‌മെന്റുകളൊക്കെ  ക്യാൻസലാക്കാൻ പറഞ്ഞിട്ട് തന്റെ ടീമിന് ചില നിർദ്ദേശങ്ങളൊക്കെ കൊടുത്തു.

ഞയറാഴ്ച പെൺകുട്ടിയുടെ വീട്ടിൽ പോകാനായി ഡോക്ടർ സാമിനെ പ്രത്യേകം ക്ഷണിച്ചു.

"ഡോക്ടർ, ഞാൻ ഒഴിഞ്ഞുമാറുകയാണെന്ന് വിചാരിക്കരുത്. നാളെ അളിയന്റെ കുഞ്ഞിന്റെ മാമോദീസയാണ്. അതിന് പോകാതിരുന്നാൽ ഭാര്യയെന്നെ വീട്ടിൽ കയറ്റത്തില്ല. അവളുടെ ഒരേ ഒരു സഹോദരനാണേ... എൻഗേജ്മെന്റിനും കല്യാണത്തിനും ഞങ്ങൾ കുടുംബസമേതം അങ്ങെത്തിക്കോളാം."

"ശരി സാം, എനിക്കു മനസ്സിലായി. സാരമില്ല, ഞാൻ തന്നെ നിർബന്ധിക്കുന്നില്ല."

ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾത്തന്നെ വിനോദ് വീട്ടിലെത്തി. ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ മമ്മിയോട് ചോദിച്ചു:

"പള്ളിയിലെ അച്ചനോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നോ മമ്മീ? തിരുമേനിയുടെ കാര്യം എന്തു പറഞ്ഞു?"

"അതൊക്കെ അച്ചൻ ഏറ്റിട്ടുണ്ട്. ഹാളും ബുക്ക് ചെയ്തു. അച്ചൻ ചിലപ്പോൾ ഇന്നിങ്ങോട്ടു വന്നേക്കും."

"അതു നന്നായി. നാളെ പോകാനുള്ളവരൊക്കെ എപ്പോൾ എത്തും?"

"എല്ലാവരോടും രാവിലെ പത്തുമണിയോടുകൂടി എത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്."

അഞ്ചുമണിയായിട്ടും അച്ചനെ കാണാതിരുന്നപ്പോൾ വിനോദും മമ്മിയും കൂടി പള്ളിമേടയിലേക്ക് പോയി. കാളിംഗ് ബെല്ലടിച്ച് കാത്തുനിൽക്കെ, വാതിൽ തുറന്ന് അച്ചൻ ഇറങ്ങിവന്നു.

"ആഹാ, നിങ്ങളായിരുന്നോ, അകത്തേക്കു വരൂ...  എനിക്കിന്ന് അങ്ങോട്ടു വരാൻ സാധിച്ചില്ല. ബിഷപ്പ് ഇവിടെ ഉണ്ടായിരുന്നു. നാലുമണിക്കാണ് പോയത്. ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കല്യാണം നടത്തിത്തരാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. നിങ്ങൾ ടെൻഷനടിക്കേണ്ട, പള്ളിയിലെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം. അരമനയിൽ പോയി പിതാവിനെ നേരിട്ടുകണ്ട് ക്ഷണിച്ചാൽ നന്നായിരുന്നു. കൈമുത്ത് കൊടുക്കുന്നത് കല്യാണം കഴിഞ്ഞായാലും മതി."

"എങ്കിൽ നാളെ നാലുമണിക്ക് ഞങ്ങൾ വരാം അച്ചനും കൂടി വന്നാൽ ഉപകാരമായിരുന്നു."

"തീർച്ചയായും വരാം. നാളെയാകുമ്പോൾ ഞാൻ ഫ്രീയാണ്."

"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അച്ചാ, നാളെ വരാം."

"ആയിക്കോട്ടെ... നാളെ വിശുദ്ധ കുർബാനയ്ക്ക് വരണം കേട്ടോ.."

"വരാം അച്ചാ, പതിനൊന്നു മണിക്ക് കുറച്ച് ബന്ധുക്കളേയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലോട്ട് പോകുന്നുണ്ട്."

"രാവിലെ ആറുമണിയ്ക്കുള്ള കുർബാനയ്ക്ക് വന്നാൽ മതി. എട്ടരയ്ക്ക് കഴിയും."

"ശരി വരാം..."

മടക്കയാത്രയിലെ അവരുടെ സംഭാഷണം മുഴുവനും കല്യാണത്തിന് ആളുകളെ ക്ഷണിക്കുന്നതിനെപ്പറ്റി ആയിരുന്നു.

"ഏതായാലും നാളെ അവരുടെ വീട്ടിൽ പോയിട്ടു വന്നാലുടൻ തന്നെ ക്ഷണക്കത്തടിക്കാൻ കൊടുക്കണം."

വീട്ടിലെത്തിയ വിനോദ്, പിറ്റേദിവസം പോകുമ്പോൾ ഇടാനുള്ള പാന്റ്സും ഷർട്ടുമൊക്കെ അയൺ ചെയ്തു വച്ചു. രാവിലെ പതിനൊന്നു മണിയോടുകൂടി ബന്ധുക്കളൊക്കെ എത്തിച്ചേർന്നു. ഭാഗ്യത്തിനാണ് വീട്ടുജോലിക്ക് ഒരാളിനെ കിട്ടിയത്. കല്യാണം കഴിയുന്നതുവരെ പുറത്തെ ജോലികൾക്കായി വേറൊരാളെക്കൂടി വച്ചു. 

വന്നവർക്കെല്ലാം കുടിക്കാൻ ജ്യൂസ് കൊടുത്തു. കൃത്യം പതിനൊന്നര മണിക്ക് തന്നെ വീട്ടിൽ നിന്നും നാലുകാറുകളിലായി പുറപ്പെട്ടു.

അവരുടെ ബന്ധുക്കൾ പതിനഞ്ചു പേരോളം അവിടെയും ഉണ്ടായിരുന്നു. സംഭാഷണങ്ങൾക്കിടയിൽ പെൺകുട്ടിയെ വിളിച്ച് മുന്നിൽ നിർത്തി എല്ലാവരേയും പരിചയപ്പെടുത്തി. വന്നവരിൽ ചിലർ പെൺകുട്ടിയോട് ചോദിച്ചതിനൊക്കെ തൃപ്തികരമായിത്തന്നെ മറുപടി പറഞ്ഞു. എല്ലാവർക്കും കുട്ടിയെ വളരെ ഇഷ്ടമായി.

ഡോക്ടർ വിനോദിനെ ആരോ വിളിച്ചുകൊണ്ടുപോയി അകത്തെ ഒരു മുറിയിൽ കൊണ്ടിരുത്തി. പരിഭ്രമിച്ചിരുന്ന അയാളുടെ അരികിലേക്ക് ലേയ കടന്നുവന്നു.

"വിനുവേട്ടന് എന്നെ ശരിക്കും ഇഷ്ടമായോ?"

" എന്നെ എന്താണ് വിളിച്ചത്?"

"വിനുവേട്ടൻ എന്ന്; എന്തുപറ്റി, ഇഷ്ടപ്പെട്ടില്ലേ?"

"കുഴപ്പമില്ല, വിളിച്ചോളൂ..."

"ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ലല്ലോ..."

"എന്താണ് ചോദിച്ചത്?"

"എന്നെ ഇഷ്ടമായോന്ന്?"

"അതേ, ഇഷ്ടമായി. കുട്ടിക്ക് എന്നെ ഇഷ്ടപ്പെട്ടോ?"

"എനിക്കെന്നേ ഇഷ്ടമാണ്. ഞാൻ ഡോക്ടറിന്റെ ഒരു ആരാധികയാണ്."

"അതിന് നമ്മൾ ഇതിനുമുൻപ് കണ്ടിട്ടില്ലല്ലോ..."

"ആരു പറഞ്ഞു കണ്ടിട്ടില്ലെന്ന്, വിനുവേട്ടനെ ഞാൻ മൂന്നുപ്രാവശ്യം കണ്ടിട്ടുണ്ട്."

"എവിടെ വച്ചാണ് കണ്ടത്? ഞാൻ ഓർക്കുന്നില്ലല്ലോ..."

"ഞാൻ പഠിച്ചിരുന്ന കോളജിൽ, സംഘടിപ്പിച്ച സെമിനാറിൽ രണ്ടുതവണ  വിനുവേട്ടൻ വന്ന് ക്ലാസ്സെടുത്തിട്ടുണ്ട്."

"പിന്നെ?"

"പിന്നെ ഒരിക്കൽ വേറൊരു ആശുപത്രിയിൽ വച്ച് നടത്തിയ സെമിനാറിലും പ്രസംഗിച്ചു. അന്ന് ഞാനും ഉണ്ടായിരുന്നു. ഞാനന്ന് വിനുവേട്ടന്റെ അരികിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. വിവാഹിതനായിരുന്നു എന്നാണ് ഞാൻ അന്നൊക്കെ വിചാരിച്ചിരുന്നത്. കല്യാണം കഴിച്ചിട്ടില്ലെന്ന്, അടുത്ത കാലത്താണ് അറിഞ്ഞത്. 

എന്റെ ചാച്ചന്റെ ഒരു ഫ്രണ്ട് വഴിയാണ് വിനുവേട്ടന്റെ മമ്മിയുടെ അരികിൽ ഈ പ്രൊപ്പോസൽ എത്തിച്ചത്. എനിക്ക് വിനുവേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്. ആദ്യം കണ്ടതുമുതൽ ഞാൻ ഇഷ്ടപ്പെട്ടു  തുടങ്ങിയതാണ്."

എല്ലാം കേട്ട് അമ്പരന്നുനിന്ന വിനോദിന്റെ വലതു കൈ ഗ്രഹിച്ച് അവൾ തന്റെ ചുണ്ടോടടുപ്പിച്ചു.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുകൾ അവനിൽത്തന്നെ ആയിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാളുടെ കണ്ണുകളും അവളെ തേടിയലഞ്ഞു. വീട്ടിൽ തിരിച്ചെത്തുന്നതുവരെ അവളുടെ രൂപവും സംസാരവും ഭാവങ്ങളുമെല്ലാം അയാളുടെ ഉള്ളിൽ നിറഞ്ഞുനിന്നു.

"താനറിയാതെ തന്നെ സ്നേഹിച്ചിരുന്ന ഒരുവൾ തന്റെ ജീവിതസഖിയാവാൻ പോകുന്നു. കല്യാണം വരെയുള്ള ഓരോ ദിവസങ്ങളും ഓരോ യുഗമായി അയാൾക്ക് തോന്നി.

വീട്ടിലെത്തിയ ഉടൻ തന്നെ ക്ഷണക്കത്തടിക്കാനുള്ള മാറ്റർ കൊടുക്കാൻ കടയിലേക്ക് പോയി. ലേയയുടെ വീട്ടിൽ നിന്നും വിവരങ്ങളെല്ലാം എഴുതി വാങ്ങിയ പേപ്പറിൽത്തന്നെ സ്വന്തം വിവരങ്ങളും എഴുതിച്ചേർത്തു.

ഇൻവിറ്റേഷൻ കാർഡിന്റെ ഡിസൈൻ സെലക്ട് ചെയ്തുകൊടുത്തിട്ട് വീട്ടിലെത്തി, മമ്മിയേയും കൂട്ടി പള്ളിയിലേക്ക് പോയി. അവരുടെ വരവും കാത്തിരുന്ന അച്ചൻ വേഗം ഇറങ്ങിവന്ന് വണ്ടിയിൽ കയറി.

അരമനയിലേക്കുള്ള വഴി അച്ചൻ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. മനോഹരമായ പൂന്തോട്ടങ്ങളാൽ അലങ്കരിച്ച വിശാലമായ മുറ്റത്തിന് നടുവിൽ ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ പ്രതിമയിൽ നോക്കി ഒരു നിമിഷം  മനസ്സുകൊണ്ട് ധ്യാനിച്ചുനിന്നു. വണ്ടിയിൽ നിന്നുമിറങ്ങി അച്ചനോടൊപ്പം അകത്തേക്ക് നടന്നു. കാളിംഗ്ബെൽ അടിച്ച് കാത്തുനിൽക്കുമ്പോൾ ഒരു പരിചാരകൻ വന്ന് വാതിൽ തുറന്നു.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ