mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 26

സാറയുടെ നില കൂടുതൽ വഷളാകുകയായിരുന്നു പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് തന്നെ മാറ്റി. എന്നാൽ ഡോക്ടരുടെ അഭിപ്രായം കേട്ടപ്പോ ഞെട്ടിപോയി.

ഇനി പ്രതീക്ഷക്ക് യാതൊരു ചാൻസും ഇല്ല, കാര്യങ്ങൾ കുറെ ഒക്കെ നിങ്ങൾക്ക്‌ അറിയാമല്ലോ?

റോസിന്റെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ടായിരുന്നു, ക്രിസ്റ്റിയായിരുന്നു ലൈനിൽ.

"ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. ക്രിസ്റ്റി പറഞ്ഞു."

"തനുവിന് കാനഡയിലേക്ക് പോകാനുള്ള പേപ്പർ വർക്ക്‌ പൂർത്തിയായിട്ടുണ്ട്. ഡാനിമോൾക്കൊരു പ്രൊപോസൽ. അവൾക്കിഷ്‌ടപ്പെട്ട പയ്യൻ തന്നെയാണ്. വീട്ടുകാർ ഇങ്ങോട്ട് ആലോചിച്ചു വരുകയും ചെയ്തു, നല്ല ഫാമിലിയാണ്. തനു പോകുന്നതിനു മുമ്പ് മനസ്സ് ചോദ്യം നടക്കണം. കുട്ടികൾക്ക് സാറയുടെ അടുത്ത് കുറച്ചു ദിവസം നിൽക്കണമെന്ന് പറയുന്നുണ്ട്. ഞങ്ങൾ അങ്ങോട്ട് വരുകയാണ്. ജോബ് ശരിയപ്പോ തനു പറയുകയാ... അമ്മയോയോടൊത്ത് കുറച്ചു കാലം നിൽക്കണം, അമ്മയെ പറ്റിച്ചു കുറച്ചു കാലം ഒളിച്ചോടിയതിന് അമ്മയോട് ക്ഷമ ചോദിക്കണം, എന്നിട്ട് അടുത്ത വർഷമേ ജോലിക്ക് പോകുന്നുള്ളൂ എന്ന്. കിട്ടിയ ജോലി നഷ്‌ടപെടുത്തിയാൽ ഇനി കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും, നിങ്ങളെല്ലാവരും വേണം അവനെ പറഞ്ഞു മനസ്സിലാക്കാൻ.

റോസ്.... നീ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ, എന്താ ഒന്നും മിണ്ടാത്തത്."

"ഒന്നുമില്ല... സന്തോഷം കൊണ്ടാണ്. നിങ്ങൾ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വാ കാണാൻ തിടുക്കമായി."

"നീ കരയുകയാണല്ലോ? ചാച്ചനും, അമ്മച്ചിയും വരുന്നില്ല, യാത്ര ചെയ്യാൻ ബുദ്ധിമുട്ട്. ഫോൺ ഡിസ്കണക്ട് ആയി."

"എന്താ റോസ് ക്രിസ്റ്റി എന്താ പറഞ്ഞത്."

കാര്യങ്ങളൊക്കെ റോസ് അമലിനെ ധരിപ്പിച്ചു. എന്തിന് ചെയ്യണമെന്നറിയാത്ത രണ്ട് പേരും നിശബ്ദതക്ക്‌ വിട്ടു കൊടുത്തു ചലനമറ്റു നിന്നു.

 

അമൽ ഏറെ സന്തോഷത്തിലായിരുന്നു, സാറയെ തന്റെ ജീവിത സഖിയാക്കിയതിന്. രണ്ട് പേരും കുറെ സ്വപ്നങ്ങൾ കണ്ടു, കുറെയേറെ സമ്പാദിച്ചു. യാത്രകൾ എന്നും സാറക്ക് ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ എവിടെ പോയാലും തൃപ്തി വരില്ല, അപ്പോൾ തന്നെ വീട്ടിൽ എത്തണം. അങ്ങിനെയാണ് വീട് സാറക്കിഷ്‌ടമായ രീതിയിൽ പണിതെടുത്തത്.

ജീവിതം എന്ന് പറയുന്നത് ഇങ്ങിനെയൊക്കെ തന്നെയാണ്. കുട്ടികാലം ഏറ്റവും നല്ല കൂട്ടുകാരിയായി കഴിഞ്ഞു. പലപ്പോഴും കുട്ടികാലത്ത് സാറ പറയുമായിരുന്നു, നമ്മൾ ഒരിക്കൽ പിരിയേണ്ടിവരില്ലേ, എവിടെയാണെങ്കിലും നമുക്ക് ഇടക്കിടെ ഒരുമിച്ചു കൂടണം. അല്ലെങ്കിൽ നമുക്കെപ്പോഴും കൂട്ടുകാരായി കഴിഞ്ഞാലോ? വല്ലാത്തൊരു പിടച്ചിൽ ആയിരുന്നു സാറ ഇതൊക്കെ പറയുമ്പോൾ.

സത്യം പറഞ്ഞാൽ. അമലിനും തോന്നും കുട്ടികാലത്തേക്കൊന്ന് പുനർജനിച്ചെങ്കിൽ എന്ന് ഇനിയിപ്പോ എല്ലാം കഴിഞ്ഞു.

ആകാശം മുട്ടെ ചിറകുകലേന്തി ചിന്തിക്കേണ്ട!ജീവിതത്തിന്റെ ഏടുകൾ മറിച്ചു നോക്കേണ്ട... പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷശിഖിരങ്ങൾക്ക്‌ വാട്ടം സംഭവിച്ചിരിക്കുന്നു. ഇനി എത്ര കാലം തനിച്ച്.

ഡാനിമോൾ വല്ലാതെ അലമുറയിട്ടു കരഞ്ഞു. ഒരു പൂവ് പോലെ സാറയുടെ നെഞ്ചിലേക്ക് വീണ് മുഖം പൂഴ്ത്തി. ആ നെഞ്ചിന്റെ തേങ്ങലും, അലിവോടെ കെട്ടിപുണരുന്നതും, ഒപ്പിയെടുത്തു തേങ്ങി.

നിശ്ചലമായി കിടക്കുന്ന കൈകൾ ഒന്ന് ചേർത്ത് പിടിച്ചെങ്കിൽ, അമ്മക്കിളിയുടെ പാട്ടിന്റെ മാധുര്യം അറിയാതെ നടിച്ചപ്പോൾ പെയ്ത മിഴിനീർ സാഗാരമായ് അപ്പോഴും പെ യ്യുന്നുണ്ടായിരുന്നു.

'ഒരു വരി മൊഴിയുമോ? കാത്തിരിക്കാം ഞാൻ..' അമ്മ എന്റെ വാക്ക് കേൾക്കാതെ നടക്കുകയാണോ?

ഡാനിമോളെ പിടിച്ചെഴുന്നേൽക്കാൻ അമൽ പാടുപ്പെട്ടു. "ഡാനി... അമ്മയറിയും, അമ്മയുടെ നെഞ്ച് തേങ്ങും, പ്രതികരിക്കാൻ കഴിയാതെ . നമുക്ക് സന്തോഷമായി അമ്മയുടെ അടുത്ത് കുറച്ചു ദിവസങ്ങൾ കഴിയാം. അമ്മയുടെ ദിനങ്ങൾ നീട്ടികിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം."

"വേണ്ട.. ഡാനി ശുണ്ഠിഎടുത്തു അമ്മക്ക് വയ്യാ എന്ന് ഞങ്ങളോട്ന്തിന് പയാതിരുന്നു. അമ്മയുടെ കൂടെ നമുക്ക് സന്തോഷമായി കഴിയാമായിരുന്നില്ലേ. അമ്മ പോണ വഴിയേ ഞാനും പോവും, ഡാനി ഒച്ചവെച്ചു കരഞ്ഞു."

"അമ്മയുടെ തീരുമാനമായിരുന്നു ഇതൊക്കെ. നിങ്ങളെ പഠനത്തെ ബാധിക്കും, നിങ്ങൾക്ക് താങ്ങാൻ കഴിയൂല, ഇതൊക്കെയായിരുന്നു അമ്മയുടെ പക്ഷം. ഒരിക്കലും എനിക്കോ,മമ്മക്കോ അമ്മയെ തിരുത്താൻ കഴിഞ്ഞില്ല. കാരണം അമ്മക്ക് നമ്മൾ എന്ന് വെച്ചാൽ പ്രാണനായിരുന്നു സ്വയം എറിയാനായിരുന്നു അമ്മക്ക് ഇഷ്‌ടം. തനുവിനെ ചേർത്ത് പിടിച്ചു അമൽ പറഞ്ഞു. "തനുവും നിയന്ത്രിക്കാൻ ആവാതെ വിതുമ്പുകയായിരുന്നു.ക്രിസ്റ്റിയും, വിതുമ്പലടക്കി നിന്നു.

റോസ് ഇവരുടെ കൂടെ താമസമാക്കിയതിനുശേഷമാണ് സാറ അർബുദത്തിന്റെ പിടിയിൽ ആണെന്ന് അറിഞ്ഞത് തന്നെ. അത് വരെ സാറ പ്രപഞ്ചം മൊത്തത്തിൽ കറങ്ങി നടന്നു. വെറുതെ കല പില കൂട്ടും, വഴക്കടിക്കും, പിന്നെ അതോർത്തു സങ്കടത്തിൽ കരയും. കൗമാരത്തിൽ മനസ്സിനേറ്റ മുറിവിന്റെ ബാക്കിപത്രം എന്നാണ് വിചാരിച്ചിരുന്നത്. പിന്നീട് പിരി പിരിപ്പ് കൂട്ടിയപ്പോൾ ആണ് ഡോക്ടറെ കാണിച്ചത്, ഡിപ്രെഷന്റെ ടാബ്ലറ്റ് അങ്ങിനെ സാറയുടെ ഭാ ഗമായി എന്നിരുന്നാലും എല്ലാവരും സന്തോഷത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. കാരണം ചെറിയ കാര്യങ്ങൾ ഒക്കെ ഒച്ചപ്പാടുണ്ടാക്കി വലുതാക്കി, കുറച്ചു കഴിഞ്ഞു അത് പാടെ മറക്കുക എന്നാണ് സാറയുടെ രീതി. ഇത് എല്ലാവർക്കും അറിയുന്നത് കൊണ്ട് എല്ലാവരും സന്തോഷത്തിൽ കഴിഞ്ഞു.

പിന്നീട് ക്യാൻസറിന്റെ പിടിയിൽ അമർന്നപ്പോ, ആ കൊച്ചു വഴക്കാളി വേദന മറക്കാൻ മുഴു വഴക്കാളിയായി തീർന്നു. പിന്നെ പിന്നെ സാറയുടെ വഴക്കാളി സ്വഭാവം പൊത്തിലടച്ചത് സ്വയം തിരിച്ചറിവ് വന്നപ്പോഴും, റോസിന്റെ ഉപദേശം കൊണ്ടായിരുന്നു .ജീവിതത്തിൽ കുറച്ചു അച്ചടക്കവും, ചിട്ടയുമൊക്കെ വേണം എന്നാലേ കുട്ടികളെ ശരിക്കും വളർത്താൻ പറ്റൂ എന്ന ബോധവും സാറയെ അലട്ടാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങൾ ആയിരുന്നു.അമലും കൂടി പറഞ്ഞപ്പോ സാറക്ക് ചിന്തിച്ചപ്പോ വളരെ ശരിയാണെന്നു തോന്നി.അതിനായിരുന്നു പിന്നീട് സാറയുടെ ശ്രമം.പക്ഷെ കുട്ടികൾ അപ്പോഴേക്കും മൊബൈൽ ഫോണിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഒന്നിനും നേരമില്ല. ബാത്ത്റൂമിൽ പോകുമ്പോൾ പോലും മൊബൈൽ കൊണ്ടേ പോകൂ. ഈ പുതിയ ലോകത്തേക്ക് കുട്ടികൾ കൂറുമാറി പോയിരുന്നു.

ഡാനിമോളെ, നീ ഒരു പെൺകുട്ടിയല്ലെ, ഇങ്ങിനെ 24 മണിക്കൂറും ഫോണിൽ കുത്തിയിരുന്നാൽ ശരിയാവുകയില്ല.

പിന്നെ ഞാനെന്ത് ചെയ്യണം, അമ്മ തന്നെ പറയ്.

നിനക്ക് മമ്മയോട് പോയിരുന്നു കുറച്ചു നേരം പഠിച്ചൂടെ.

ഏത് സമയവും, പഠിക്ക്യ, പഠിക്ക്യ അമ്മക്ക് വേറൊന്നും പറയാനില്ലേ. ഡാനി ദേഷ്യത്തിൽ ചോദിക്കും.

"നോക്കൂ സാറാ, എല്ലാം മക്കൾ അറിയണം. നിന്റെ വയ്യായ്ക അവരിൽ നിന്ന് മറച്ചു വെച്ചു. എപ്പോഴായാലും അവര് അറിയാതിരിക്കില്ല. അപ്പോൾ അവര് നമ്മളെ പഴിക്കും. സ്നേഹം, ലാളന,സങ്കടം, വിഷമം എല്ലാം കൂടി കലരുമ്പോൾ ആണ് ഒരു കുടുംബം ഉണ്ടാകുന്നത്."

എല്ലാം ശരിതന്നെയാണ് അമൽ.. സാറ സമ്മതിക്കും, അവരുടെ വിദ്യാഭ്യാസം, വളർച്ച, ചെറിയ മനസ്സല്ലേ... എല്ലാം പറയാൻ കുറച്ചു കൂടി കഴിയട്ടെ."

തനുവിന്റെ ഇടനെഞ്ചിൽ അമ്മയുടെ ഓർമകൾ വല്ലാതെ തേങ്ങി. ആ കൈ വിരൽ തുമ്പ് പിടിച്ചു എത്താത്ത സ്ഥലം ഉണ്ടായിരുന്നില്ല. അമ്മയുടെ ചൂരും, സ്നേഹവും കൊതിച്ചു കൊണ്ട് ഉറങ്ങാതെ അമ്മ വരാൻ കാത്തിരുന്ന രാത്രികൾ. ഉറക്കം നടിച്ചു കിടക്കും. അപ്പോൾ കിട്ടും അലിഞ്ഞു ഇല്ലാതായി പോവുന്ന നനുത്ത ഉമ്മകൾ. പിന്നെ ഗർഭപാത്രത്തിലേക്ക് ഒതുക്കി വെച്ചത് പോലെ കെട്ടിപിടിച്ചു കുറെ നേരം കിടക്കും. ആ മായിക പ്രഭയിൽ എപ്പോഴാണ് ഉറങ്ങിപോകുന്നത് എന്ന് അറിയൂല. അമ്മയെ പറ്റിച്ചു കിടക്കുമ്പോൾ ചില ദിവസം ഇതേ പോലെ ഡാനി മോളെ അടുത്തേക്ക് പോകും അമ്മ, അപ്പോൾ തനുവിന് സങ്കടമാകും.

ഡാനിക്ക് ഓർക്കുംതോറും കൂടുതൽ കൂടുതൽ സങ്കടം ഓരോ ദിവസം കഴിയുന്തോറും കൂടി കൂടി വന്നു. "പപ്പയും, മമ്മയും ഇതിന് കൂട്ട് നിന്നല്ലോ അതായിരുന്നു ഏറ്റവും സങ്കടം. ഞങ്ങളുടെ അമ്മയല്ലേ.... ഞങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ... കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ അമ്മക്ക് എന്തോ വയ്യായ്ക തോന്നിയിരുന്നു, അപ്പൊ എല്ലാവരും പറഞ്ഞു അമ്മ അമ്മ ഡിപ്രെഷൻ കൂടി തളർന്ന് പോയതല്ലേ, അതിന്റെ അസ്വസ്ഥതകൾ ഉണ്ട് എന്ന്. എല്ലാ സങ്കടവും എവിടെ കൊണ്ട് പോയി ഒതുക്കും, ഡാനി അതും പറഞ്ഞു കരഞ്ഞു. അമ്മ എത്ര മാത്രം ഞങ്ങളുടെ സാമീപ്യം കൊതിച്ചിട്ടുണ്ടാകും."

"ഇനി നിങ്ങൾക്ക് അമ്മയോട് ചെയ്യാൻ പറ്റിയ ഒരേ ഒരു കാര്യമേ ഉള്ളൂ.. അമ്മക്ക്‌ മനസമാധാനം കൊടുക്കുക. നിങ്ങൾ ഒന്നും അറിയരുത് എന്ന് അമ്മ ആഗ്രഹിച്ചു.അത് അമ്മയുടെ ഒരു കൊച്ചു ആഗ്രഹമായിരുന്നു. നിങ്ങളോടുള്ള സ്നേഹത്തിന് മുൻ തൂക്കം കൊടുത്തു. അത് കൊണ്ടാണ് നിങ്ങൾ രണ്ട് പേരും നല്ലൊരു കരിയറിൽ എത്തിയത്. അമ്മയുടെ ആഗ്രഹം പോലെ തന്നെ ഇനി നിങ്ങൾ സങ്കടപെടരുത്."

"മോളെ... "സാറയായിരുന്നു അത് വിളിച്ചത്, എല്ലാവരും അത്ഭുതത്തോടെ സാറയുടെ അടുത്തെത്തി.

"തനൂ... സാറ വീണ്ടും വിളിച്ചു.

എനിക്കിപ്പോൾ വളരെ ആശ്വാസം തോന്നുന്നു. ആ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു.അമ്മയെ നോക്കാൻ പറ്റില്ലാന്നുള്ള സങ്കടം വേണ്ട.... ഞാൻ പോയാലും റോസ് മമ്മയുടെ അടുത്ത്‌ എന്റെ ആത്മാവ് കൊടുത്തിട്ടാ പോകുന്നത്."

"റോസ് നീ കേൾക്കുന്നുണ്ടോ? അമലിനെ ഒറ്റപെടുത്തരുത്. ഇനി നീ വേണം നോക്കാൻ..എനിക്ക് സമയമായിരിക്കുന്നു..." 'അമൽ' അവസാനമായി അമലിനെ ഉച്ചത്തിൽ സാറ വിളിച്ചു. പിന്നെ ഒരു ശബ്ദവും പുറത്തേക്ക് വന്നില്ല.

അങ്ങിനെ ആ അദ്ധ്യായം അവിടെ വെച്ചു അവസാനിച്ചു. അവളുടെ അടുത്തുള്ള മേശക്കുമുകളിലായി അപ്പോൾ സാറ എഴുതി കൊണ്ടിരുന്ന "കനലുകൾ താണ്ടി "എന്ന കൃതിയുടെ പേപ്പേഴ്സ്, എങ്ങോട്ടോ കുതിക്കാൻ എന്ന വണ്ണം, ശബ്‌ദമുണ്ടാക്കി പറക്കാൻ ശ്രമിച്ചു. നിറഞ്ഞ മിഴികളോടെ നിശബ്ദമായ തേങ്ങലുകൾ കടിച്ചമർത്തി, കാലത്തിന്റെ കുസൃതിയുടെ ചവിട്ടേറ്റ്, ഉണങ്ങാത്ത നോവുകൾ സമ്മാനിച്ചു, അമ്മയുടെ താരാട്ട് കേട്ട് ഉറങ്ങുന്ന ശിശുവെ പോലെ സാറ എന്നെന്നെ ക്കുമായി ഉറങ്ങി.

മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു, മഴയോട് അനുബന്ധിച്ചു തന്നെ അന്തരീക്ഷം അന്ധകാരത്തിൽ കുളിച്ചു. ഐക്കരയുള്ളവരും, ബന്ധുക്കളും, സുഹൃത്തുക്കളും സാക്ഷിയായി കണ്ണീരോടെ ആ അന്ത്യകർമം ഭംഗിയായി നടന്നു.

ആ സ്നേഹ തണൽ മരം, കട പുഴകി വീണപ്പോൾ ഏറ്റവും കൂടുതൽ തകർന്നത് അമൽ ആയിരുന്നു. ശവസംസ്കാരം കഴിഞ്ഞു വേച്ചു വീഴാൻ തുടങ്ങിയ അമലിനെ രണ്ട് കൈകൾ താങ്ങി. അയാളെ കണ്ടതും അമൽ ഞെട്ടിപോയി. 'ഹാരിസ് '

"നീ എവിടെയായിരുന്നു ഇത്രയും കാലം, റോസിനെ കബളിപ്പിച്ചു നാട് വിട്ടതല്ലേ...."

"നോ.. ഹാരിസ് ഒച്ച വെച്ചു. റോസിന് വേണ്ടിയാണു ഞാൻ പുനർജനിച്ചത്.ഇതെന്റെ രണ്ടാം ജന്മമാണ്. ഒരു ബൈക്ക് ആക്‌സിഡന്റ്, അത് എന്റെ ജീവ, മരണ പോരാട്ടമായിരുന്നു. ബൈക്ക് കൊണ്ട് എന്നെ തട്ടി തെറിപ്പിച്ചവർ ഭയം കാരണം എന്നെയും കൊണ്ട് എങ്ങോട്ടോ പറന്നു. ഐ സി യു വിന്റെ തണുപ്പിൽ കുറെയേറെ ഓപ്പറേഷനുമായി ബോധമില്ലാതെ കിടന്ന ദിനരാത്രികൾ. ഒടുവിൽ ഉറക്കം ഉണർന്നപ്പോൾ ഞാനൊരു ശിശുവായിരുന്നു. ആ ശിശു പിച്ചവെച്ചപ്പോൾ ആദ്യം ഓർമ വന്നത് അവ്യക്തമായ റോസിന്റെ മുഖമായിരുന്നു. ഓർമ്മക്ക്‌ വെളിച്ചം തട്ടുമ്പോൾ വീണ്ടും ഇരുൾ വീഴുന്ന അവസ്ഥ. റോസിനെ കൊണ്ട് പോകാനാണ് ഞാൻ വന്നത്," ഹാരിസ് പറഞ്ഞു നിർത്തി.

അമലിനൊന്നും ചോദിക്കാനോ, പറയാനോ, ഇല്ലായിരുന്നു, ഒരു മങ്ങിയ ഭ്രാന്തൻ ചിരിയോടെ ഹാരിസ്ന്റെ കൂടെ വീടിനെ ലക്ഷ്യമാക്കി നടക്കുകമാത്രം ചെയ്തു.

(അവസാനിച്ചു.)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ