mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 19

ഭൂമി കറങ്ങികൊണ്ടിരിക്കുന്നു, അതിനനുസരിച്ചു മനുഷ്യരും കറങ്ങി കൊണ്ടിരിക്കുന്നു. ഒരു വ്യത്യാസമുണ്ട് മനുഷ്യന്റെ കറക്കം നിൽക്കണമെങ്കിൽ പ്രാണൻ വെടിയണം.

ഇവിടെ വസിക്കുന്ന ഒരു കോടീശ്വരനും പൂർണതൃപ്തനല്ല. അങ്ങനെ എല്ലാ ഫാമിലിക്കും ഓരോ കദനകഥകൾ പറയാനുണ്ടാകും.

എട്ടാം ക്ലാസ്സിൽ സാറയുടെയും, റോസിന്റെയും കൂടെ പഠിച്ച ഒരു ഷീനയുണ്ടായിരുന്നു.എന്തോ കാരണത്താൽ പഠനം ഉപേക്ഷിച്ചു. ഒരു വട്ടപൂജ്യമായിട്ടായിരുന്നു മറ്റുള്ളവരുടെ കണ്ണിൽ പിന്നെയവൾ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവളെ ഒരു കോടീശ്വരൻ വിവാഹം കഴിച്ചു. രാജകീയ ജീവിതം, രണ്ട് പെൺകുട്ടികൾ, അങ്ങിനെ ആഹ്ലാദത്തിൽ പോകുന്നത്തിനിടയിൽ ആണ് അത് സംഭവിച്ചത്, ഷീനയുടെ ഭർത്താവിന് ഒരു ബൈക്ക് ആക്സിഡെന്റ് സംഭവിച്ചു. ഐ സി യു വിന് മുന്നിൽ നിന്ന് കൊണ്ട് രണ്ടാഴ്ചയാണ് അവൾ ഭർത്താവിന് വേണ്ടി പ്രാർത്ഥിച്ചതും, നിലവിളിച്ചതും. ദൈവം ഒന്നും അത് കേട്ടില്ല, അയാൾ പോയി. ഷീന പിന്നെ കുട്ടികൾക്ക് വേണ്ടി ജീവിച്ചു.

ചിലര് ചില ജീവനുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, എന്നാൽ ചിലര് സ്വയം കാലനായി മാറുന്നു. മറ്റുള്ളവരുടെ കാലനായും പ്രവർത്തിക്കുന്നു. ഭാര്യ ഭർത്താവിനെ കൊല്ലാൻ കൊട്ട്വഷൻ കൊടുക്കുന്നു, നേരെ മറിച്ചും.

കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു. രണ്ട് മക്കളും, ഭാര്യയുമുള്ള കാമുകനെ സ്വന്തമാക്കാൻ വേണ്ടി, ഭർത്താവിനെയും, സ്വന്തം മക്കളെയും, അമ്മായിയച്ചനെയും കാമുകനെ കൊണ്ട് കൊല്ലിച്ചത്.

മനുഷ്യർ മൃഗങ്ങളെ പോലെയായാൽ എന്ത് ചെയ്യും. വിവേകവും, ചിന്താശേഷിയും നഷ്‌ടപെട്ടവർ ഒന്ന് ചിന്തിച്ചാൽ മാത്രം മതി. സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു തേൻ കുടിക്കാൻ വരുന്ന വണ്ടുകൾ പുതിയതൊന്ന് കാണുമ്പോൾ അങ്ങോട്ട് പോകും. അല്പം സുഖത്തിനും, ആസ്വാദനക്കും വേണ്ടി ഓരോ കുറ്റകൃത്യവും ചെയ്തു കൂട്ടുന്നവർ ഒന്നോർത്താൽ നന്നായിരിക്കും. ഇന്ന് വരെ ഒരു കുറ്റകൃത്യവും തെളിയാതെ പോയിട്ടില്ല. ദൈവം എന്തെങ്കിലും ഒരു തെളിവ് ബാക്കിവെച്ചിട്ട് ഉണ്ടാകും. സമൂഹത്തിനു മുന്നിൽ തൊലിഉരിയപെട്ടവനെ പോലെ തല കുനിച്ചു നാണം കെട്ടവനെ പോലെ നിൽക്കുന്ന കാഴ്ച സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ. എല്ലാവരുടെയും കാ ർക്കിച്ച തുപ്പലേറ്റ് പാപത്തിന്റെ ശമ്പളവും പേറി, ജീവിതകാലം മുഴുവൻ വേണ്ടായിരുന്നു എന്ന് മനസ്സ് മന്ത്രിച്ച് സ്വയം പ്രാകി കാലം കഴിക്കേണ്ടി വരും.

ഈ ഭൂമി എത്ര സുന്ദരമായിരുന്നു. ദൈവം ഒരുക്കിയ വഴിയിലൂടെ സഞ്ചരിക്കാതെ മാറി സഞ്ചരിച്ചു. ദൈവത്തിന്റെ കയ്യൊപ്പ് പതിപ്പിച്ച ലൈഫ് ആസ്വദിച്ചു ജീവിച്ച് സായൂജ്യമടയാമായിരുന്നു. അമ്മയെന്ന പദവി, അച്ഛനെന്ന പദവി, അമ്മായിയമ്മയെന്ന പദവി. അങ്ങിനെ എത്ര അധികാരത്തിന്റെ പദവി വഹി ക്കാനുണ്ട്, മദർതെരേസ ഒന്നും ആവാൻ കഴിയൂല എങ്കിലും സമാധാനത്തോടെ കണ്ണടക്കാൻ കഴിയൂലെ!

മറിയമ്മച്ചിയെയും കൊണ്ട് ചാച്ചൻ ഒളിച്ചോടി വന്നപ്പോൾ, അമ്മച്ചിയുടെ ആൾക്കാർ വന്ന് ചാച്ചനെ ഒരു പാട് തല്ലുകയും, വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. അമ്മച്ചി പറയുമായിരുന്നു, ചാച്ചൻ മരിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്. അമ്മച്ചിയും കൂടെ മരിക്കാൻ റെഡിയായി നിന്നു. രണ്ട് പേരുടെയും ചലനമറ്റ ശരീരം അവര് തിന്നു കൊള്ളട്ടെ.

എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് ചാച്ചൻ കണ്ണ് തുറന്നത് തന്നെ. അന്ന് ചാച്ചൻ മരിക്കുകയാണെങ്കിൽ ആർക്കാ നഷ്‌ടം, ആ രക്തകറ പുരണ്ട കൈകൾ കഴുകാൻ ഈ ഭൂമിയിൽ സ്ഥലമില്ല. അതിന് ദൈവത്തിന്റെ സന്നിധിയിൽ തന്നെ എത്തണം. അമ്മച്ചിയുടെ സഹോദരന് അവസാനനാളിൽ ദേഹം മുഴുവൻ ഒരു വിറയൽ ആയിരുന്നു. വിറച്ചു വിറച്ചു ഒരു തുള്ളി വെള്ളം പോലും സ്വയം കുടിക്കാൻ കഴിയുമായിരുന്നില്ല. ചാച്ചനും, അമ്മച്ചിയുമൊക്കെ ഒരിക്കൽ കാണാൻ പോയിരുന്നു. സഹിക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു അത്. മറിയമ്മ ച്ചിയെ ഒന്ന് ചേർത്ത് പിടിക്കാൻ ശ്രമിക്കുന്ന സഹോദരന് എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല . കരഞ്ഞു പോയി. വിറക്കുന്ന കൈകൾ കൊണ്ട് സഹോദരി ഭർത്താവിന് സലാം കൊടുക്കാൻ കഴിയാതെയുള്ള നിസ്സഹായവസ്‌ഥ. വല്ലാത്തൊരു അവസ്ഥയായിരുന്നു. കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞു. ഇത്രയൊക്കെയുള്ളൂ മനുഷ്യർ, എന്നും ആർക്കും, അധികാരത്തിൽ നില്കാൻ കഴിഞ്ഞെന്ന് വരില്ല. എത്ര മാത്രം കുറ്റബോധത്തോടെ ആയിരിക്കും അയാളുടെ അന്ത്യം.

നാം എന്താണ് മറ്റുള്ളവർക്ക് കൊടുക്കുക. അത് തന്നെയാണ് ദൈവം നമുക്ക് കരുതിവെച്ചിട്ടുണ്ടാകുക. മനസ്സിൽ സ്നേഹവും, നന്മയുണ്ടെങ്കിൽ വഞ്ചനയും,സ്വാർത്ഥതയും വെച്ചു പുലർത്താൻ ആർക്കും കഴിയൂല.

ചാച്ചന്റെ സ്നേഹത്തിന്റെ കരുതൽ ആവോളം ആസ്വദിച്ചാണ് അമ്മച്ചി ജീവിച്ചത്.

ഐക്കരയിലുള്ളവരുടെ കൊണ്ടും, കൊടുത്തുമുള്ള സ്നേഹത്തിന്റെ നീരൊഴുക്കിന് കാലം മാറുന്നതനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.

ചാച്ചനും, അമ്മച്ചിയും, ക്രിസ്റ്റിയുടെ കൂടെ പോകുകയാണ്. തിരുവനന്തപുരത്തേക്ക്. എം ബി ബി സ് ആയിരിന്നു അവന് താല്പര്യം. പഠനം കഴിഞ്ഞു തിരുവനന്തപുരത്തുള്ള ഹോസ്പിറ്റലിൽ ചാർജ് ഏറ്റെടുത്തു. അമ്മച്ചിയുടെ പ്രത്യേകലാളനയിൽ വളർന്ന ക്രിസ്റ്റിക്ക് അമ്മച്ചിയില്ലാതെ ഒരിക്കലും ശരിയാവൂല... വിവാഹത്തിന് പലവട്ടം നിർബന്ധിച്ചതാണ് എല്ലാവരും. പക്ഷെ അവൻ വഴങ്ങിയില്ല, കാരണം എന്താണെന്ന് ആർക്കും അറിയില്ല.ഇവരെ യാത്രയാക്കി വീട് പൂട്ടി ഇറങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യത സാറക്കും, റോസിനും അനുഭവപ്പെട്ടു. കുട്ടികാലത്ത് അമ്മച്ചിയൊത്ത് കഴിഞ്ഞ നാളുകൾ എത്ര മനോഹരമായിരുന്നു. വെറുതെയാണെന്ന് അറിഞ്ഞിട്ടും കുട്ടികാലത്തേക്കൊന്ന് തിരിച്ചു പോവാൻ അടക്കാനാവാത്ത ആഗ്രഹം തോന്നി. അമലിന്റെ മുഖവും വല്ലാതായിരുന്നു. എന്തെക്കെയോ ഓർമകൾ ഉറങ്ങികിടക്കുന്ന രണ്ടു വീട്ടുകാർ പ്രേത ഭവനങ്ങൾ പോലെ മൂകമായിരിക്കുന്നു. സെമിത്തേരിയിൽ പോയി ചാച്ചനും, അമ്മച്ചിയും ഉറങ്ങുന്നിടം റോസാ പൂവുകൾ വെക്കുമ്പോൾ സാറയും, റോസും കെട്ടിപ്പിടിച്ചു കരഞ്ഞു, അതിൽ നിന്ന് മുക്തയാകാൻ വേണ്ടി അമൽ കുട്ടികളോടായി പറഞ്ഞു.

നോക്കൂ. അമ്മയും, പപ്പയും, മമ്മയുമൊക്കെ കളിക്കുന്ന സ്ഥലമാണിതൊക്കെ. കളിക്കുന്ന കളി കേട്ടപ്പോൾ കുട്ടികൾക്ക് കൗതുകമായി. എന്നാൽ പുഴകാണാൻ പോയപ്പോൾ മനസ്സ് നീറി. വറ്റിവരണ്ട് കണ്ണീര് ചാലുപോലെ, പുഴവക്കത്തിരുന്ന് ഒരു പിടി മണ്ണെടുത്ത്‌ നെഞ്ചിൽ തൊട്ടപ്പോൾ കരഞ്ഞു പോയി.

ഉമ്മച്ചിക്ക്‌ പ്രായം വളരെ കൂടിയത് പോലെ, ചീരുവിലും, കുമാരിച്ചേച്ചിയിലും ഉള്ള മാറ്റങ്ങൾ പോലെ ഐക്കര പ്രദേശം മുഴുവൻ പരിഷ്കാരത്തിലേക്ക്‌ ചുവട് വെച്ചിരിക്കുന്നു.

"തനൂ... ഞങ്ങളുടെ കുട്ടികാലമായിരുന്നു രസം, അമൽ പറഞ്ഞു. മണ്ണിൽ, പുഴയിൽ, മരത്തിൽ, കാട്ടിൽ, ഉറുമ്പുകളെ പോലെ ഞങ്ങൾ കുറച്ചു കുട്ടികൾ."

"അപ്പോൾ മണ്ണൊക്കെ ശരീരത്തിലാവൂലെ? ഡ്രസ്സ്‌ ഒക്കെ ചീത്തയാവില്ലേ, ഡാനിമോൾ ചോദിച്ചു."

"ഞങ്ങൾ ജീവിച്ചത് മണ്ണിലായിരുന്നു. മണ്ണിന്റെയും, മനുഷ്യന്റെയും സ്നേഹം ആവോളം ആസ്വദിച്ചു. നല്ല കരുത്തും, എനർജിയുമായിരുന്നു അന്നത്തെ കുട്ടികൾക്ക്, പിന്നെ പപ്പയുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം എന്തായിരുന്നു എന്നോ?റോസ് ചോദിച്ചു.പുഴക്കരയിൽ പോയിരുന്നു ചിരട്ട പുട്ട് ഉണ്ടാക്കൽ.'

"ചിരട്ട പുട്ടോ? "തനു ചോദിച്ചു.

"അതെന്താ?"

"അതേടോ... മണൽ കുഴച്ച് പാകത്തിലാക്കി ചിരട്ടയിൽ നിറയ്ക്കും. എന്നിട്ട് കമഴ്ത്തി വെക്കും. ചിരട്ടമേൽ കൈ വെച്ചു കൊണ്ട് പറയും, ചിരട്ട പുട്ടെ വാ വാ എന്ന്, അങ്ങിനെ ചിരട്ട അടർത്തി യെടുക്കുമ്പോക് പുട്ട് റെഡി.'

കുട്ടികൾക്ക്‌ ഇതൊക്കെ കേട്ടിട്ട് അത്ര വലിയ ആസ്വാദനം ഒന്നും തോന്നിയില്ല. അവർക്ക് ഇവിടെ നിന്ന് വേഗം സ്ഥലം വിടണം

ഓരോ തലമുറകൾ നീങ്ങി പോകുമ്പോൾ പുതിയ തലമുറകൾ മുളപൊട്ടുന്നു. അതിനനുസരിച്ചു ജീവിത രീതിയിലും, സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിച്ചിക്കുന്നു.

കുട്ടു കുടുംബം പോലെയായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്. ഉച്ചക്ക് ചോറു പാത്രവും എടുത്ത് അകത്തല്ല ഇരിക്കാര്, പുറത്ത് ഉമ്മറ തിണ്ണയിൽ. കറിയൊക്കെപങ്ക് വെച്ച്, വർത്തമാന മൊക്കെ പറഞ്ഞു ചിരിച്ചു, അന്നൊക്കെ മറ്റുള്ളവരിൽ നിന്നുള്ള അനുഭവങ്ങൾ ഓരോന്നും നമ്മൾ പഠിക്കും. അത് പിന്നീടുള്ള ജീവിതത്തിലേക്ക് ഉപകരിക്കുമായിരുന്നു

ടെലിവിഷൻ വീട്ടിൽ ഒഴിച്ച് കൂടാൻ കഴിയാതെയായി. അപ്പോൾ ബന്ധങ്ങളുടെ തീവ്രത കുറഞ്ഞു. എല്ലാവരും അതിന്റെ മുന്നിലായി. ഫ്രിഡ്ജ് വന്നപ്പോൾ ഭക്ഷണം പങ്ക് വെക്കലും കുറഞ്ഞു.

ഇതൊന്നുമല്ല നമ്മുടെ സമൂഹത്തിൽ വളരെ ജ്വരമായി മാറിയിരിക്കുന്നത്. അത് മൊബൈൽ ഫോൺ ആയിരുന്നു. വിരൽ തുമ്പ് കൊണ്ട് ജീവിതം ആസ്വദിക്കുന്ന കൂട്ടത്തിൽ തനുവും, മോളും ഒന്നാമൻ തന്നെ.

ജീവിതം ഒരു വിധം കലങ്ങി തെളിഞ്ഞ് ഒരു കുട കീഴിൽ ഒതുക്കാൻ ശ്രമിച്ചപ്പോഴേക്കും വീണ്ടും കൈ വിട്ടത് പോലെ സാറക്ക് തോന്നി.എവിടെ നോക്കിയാലും എല്ലാവരും ഫോണിൽ മുഖം പൂഴ്ത്തി. ഇതൊക്കെ കാണുമ്പോൾ സാറക്ക് ദേഷ്യം ഇരച്ചു കയറും .

"റോസ് സത്യത്തിൽ എനിക്കു മടുത്തു.ഞാനൊരാൾ വിചാരിച്ചാൽ എല്ലാം നേരെയാകമെന്ന് നീ പറഞ്ഞു. ഇല്ല, എന്റെ ജീവിതം ശാപം പിടിച്ചതാണ് . ഒന്നും നേരെയാവാൻ പോകുന്നില്ല."സാറ സങ്കടത്തോടെ പറഞ്ഞു

"സാറ... നീ ലോകം കാണാഞ്ഞിട്ടാണ്. എല്ലാ വീട്ടിലും ഇങ്ങിനെയൊക്കെയാണ് നടക്കുന്നത്. നമ്മൾ അതനുസരിച്ചു അഡ്ജസ്റ്റ് ചെയ്യണം."

"ഈ അഡ്ജസ്റ്റ് സ്ത്രീകൾക്ക് മാത്രം ഉള്ളത് ആണോ? "സാറ ചോദിച്ചു.

"അല്ല നീ നിന്റെ കാര്യം മാത്രം ചിന്തിക്കുന്നത് കൊണ്ട് നിനക്ക് തോന്നുകയാണ് പല പുരുഷൻമാറും വളരെയേറെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്." റോസ് പറഞ്ഞു.

"കുട്ടികളെ ഒന്ന് വളർത്താൻ കിട്ടേണ്ടെ, പ്രാർത്ഥന അതും ഇല്ല, പള്ളിയിൽ പോവാൻ എന്തൊരു മടി, പഠിക്കെണ്ടെ, അവർക്കൊരു ജോലി വേണ്ടേ, എനിക്കാകെ ഭ്രാന്ത് പിടിക്കുന്നുണ്ട്."

"എന്തിനും, ഏതിനും നിനക്ക്‌ പരാതിയെ ഉള്ളൂ... എല്ലാം നിനക്ക്, എല്ലാം നിനക്ക്, എന്റെ കാര്യം എപ്പോഴെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ? എനിക്കാരാ ഉള്ളത്." റോസ് സങ്കടത്തോടെ ചോദിച്ചു

"റോസ് നീ ഭാഗ്യവതിയാണ്, ഞാൻപ്രസവിച്ചുയെന്നെ ഉള്ളൂ. നീയാണ് അവരുടെ അമ്മ, വളർത്തുന്നത് നീയ് എന്നെക്കാളും നിന്നെയാണ് അവർക്കിഷ്‌ടം. എന്റെ വശത്തു നിന്ന് നോക്കുമ്പോൾ നല്ല അനുഭവങ്ങൾ ആണ് നിനക്കുള്ളത്."

"സാറാ... നീയാണ് ശരിക്കും ഭാഗ്യവതി...

"ഇരിക്കുന്ന സ്ഥാനം നമ്മൾ അറിയാതെ പോവരുത്. എനിക്കാണെങ്കിൽ സത്യത്തിൽ ആരും ഇല്ല. കിളിർക്കുകയോ, വളരുകയോ ചെയ്യാത്ത ഉണങ്ങിയ കുറ്റിചെടി. നീ അങ്ങിനെയല്ല, തഴച്ചു വളരും, അമ്മ, മുത്തശ്ശി... അങ്ങിനെയങ്ങിനെ. ഒന്ന് കാണുമ്പോൾ അതാണ് നല്ലത് എന്ന് തോന്നും, നമ്മുടെ കയ്യിലുള്ള മുത്തിനെ ഉരസിയെടുക്കുകയാണ് വേണ്ടത്."സാറ പറഞ്ഞു.

"സോറി ... മോളെ, നിനക്ക് വിഷമമായോ?ഈ ഭൂമിയിൽ എനിക്കുള്ളതെന്തും നിനക്കുള്ളതാണ്. നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ..."

അമൽ ആളാകെ മാറി പോയിരിക്കുന്നു. പഴയ പ്രസരിപ്പൊന്നും കാണാൻ ഇല്ല. ഇതിനൊക്കെ ഉത്തരവാദി താനാണെന്ന തോന്നൽ സാറക്കുണ്ട്. എല്ലാം തിരിച്ചറഞ്ഞപ്പോൾ കയ്യിൽ നിന്ന് വഴുതി പോയിരുന്നു. മുറുകി കിടക്കുന്ന പല കുറുക്കുകളും അഴിക്കാൻ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. ഒഴിക്കിനൊപ്പം നീന്തുക എന്ന് വെച്ചാൽ എല്ലാരോടും ചെയ്യുന്ന ക്രൂരതയാണ്. ഒരമ്മയുടെ വിലയറിയാതെ, മനുഷ്യത്വയറിയാതെ, സ്നേഹമറിയാതെ ഇവരുടെ മനസ്സ് ഇടുങ്ങി പോകും. സാറ ചിന്തിച്ചു. റോസിനോട് സൂചിപ്പിച്ചപ്പോൾ അവൾ പറഞ്ഞു.

"നീ ഇപ്പോഴായിരുന്നു അ മ്മയാവേണ്ടിയിരുന്നത്"

അമ്മയെന്ന രണ്ടക്ഷരത്തിന്റെ സ്ഥാനമല്ലായിരുന്നു അവൾക്ക് വേണ്ടിട്ടിരുന്നത്. പരസ്പര വിശ്വാസത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും മുന്നിൽ പകച്ചു നിന്ന നാളുകൾ -ജീവിതത്തിന്റെ ഭാവിയെ കുറിച്ചു ചിന്തിക്കാനുള്ള ശേഷി പോലും അന്നി ല്ലായിരുന്നു. പിന്നീട് അർബുദത്തിന്റെ നീരാളി പിടുത്തവും, മാനസികവും, ശാരീരികപരവുമായ അസ്വസ്ഥതമൂലം ഒച്ചിനെ പോലെ ഇഴഞ്ഞു ജീവിച്ചു. ദുഷ് ചിന്തകളുടെ ഉൾവിളിക്ക് കാതോർത്തിരുന്നു. റോസ് പറഞ്ഞത് സാറ പെട്ടെന്ന് ഓർത്തു. എല്ലാം സംഭവിക്കേണ്ടത് തന്നെ. ദൈവ നിശ്ചയം. കൊച്ചുകുട്ടികൾ വീണു പോയാൽ പെട്ടെന്ന് എണീറ്റ് ഓടും. വീണുപോയല്ലോ എന്നാലോചിച്ചു ദുഖിച്ചിരിക്കുകയില്ലല്ലോ, അത് പോലെ നീ കാണണം.

തുടരും... 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ