മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 15

മഞ്ഞ് അലസമായി ഒഴുകി പ്രേതത്തെ പോലെ ലക്ഷ്യമില്ലാതെ അലയുകയാണ്. കിടു കിടാ വിറക്കുന്ന കൊടും ശൈത്യത്തിലും സാറയെ തടാകത്തിന്റെ അഭിമുഖമായി സ്ഥിതി ചെയ്യുന്ന മുളക്കൊണ്ട് ഉണ്ടാക്കിയ നീളം ബെഞ്ചിൽ ഇരുത്തികൊണ്ട് റോസും, അമലും ബോട്ടിങ്ങ്ന് അധികം ദൂരമല്ലാതെ പോയിരിക്കയാണ്‌.

എത്രയോ വർഷമായി പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു.

നാല് കൊച്ചു കുന്നുകൾ, മനുഷ്യൻന്റെ സൃഷ്ടിയാണെങ്കിലും, ദൈവം സൃഷ്‌ടിച്ചതാണെന്നെ ആ കുന്നുകൾ കണ്ടാൽ തോന്നുകയുള്ളൂ. വൈക്കോൽ പുല്ലു മേഞ്ഞ അത്യാവശ്യം വലിപ്പവും, സൗകര്യമുള്ള ഹട്ടുകൾ കണ്ടപ്പോൾ പഴയ കാലത്തെ ഓരോ ഓർമ്മകൾ സാറയെ ഉണർത്തി.

പുല്ലുകളും, ഓലകൊണ്ടും, മേഞ്ഞ വീടുകൾ ആയിരുന്നു ഐക്കരയിലുള്ള മിക്ക വീട്ടുകളും, ആദ്യമായി പുല്ലുമാറ്റി ഓട് മേഞ്ഞത് മാമ്മലിക ആയിരുന്നു. അന്ന് എന്ത് കൗതുകമായിരുന്നന്നോ?. വൈക്കോൽ വീടുകൾ ആണെങ്കിൽ എല്ലാ കൊല്ലവും മഴ തുടങ്ങുന്നതിനു മുമ്പ് പുതുക്കി പണിയണം.

എല്ലാവർക്കും മമ്മാലിക്കയുടെ വീട് കണ്ട് അത്ഭുതം തോന്നി."ഇനി ഇങ്ങള്ക്ക്‌ ഓട് മറ്റേണ്ടല്ലോ. മമ്മാലിക്ക ഭാഗ്യം ചെയ്‌തോനാണ്.

എല്ലാ വീടും നമുക്ക് ഓട് മേയണം, പരിഷ്കാരം നമ്മുടെ നാട്ടിലും ഉണ്ടാവട്ടെ."

മാമ്മലിക പറഞ്ഞത് പോലെ, പുല്ല്, വീട്, ഓല വീട് ഒക്കെ അപ്രത്യക്ഷമായി. ഓട്ടിട്ട വീട്,സിമന്റ്‌ തറ ഇതൊക്കെ യായിരുന്നു ഫാഷൻ.

ഇന്നിപ്പോ പൈസയും കൊടുത്ത് പഴയതിലേക്ക് ഒരു തിരിച്ചു പോക്ക്. വാഹനങ്ങളുടെ വിഷ പുകയും, ശബ്‌ദമലിനീകരണവും, ഭൂമി തന്നെ ചുട്ട് പഴുത്തു നിൽക്കുകയാണല്ലോ. എല്ലാവർക്കും സുഖസൗകര്യങ്ങൾ വേണ്ടുവോളം വർധിച്ചു വെങ്കിലും സത്യത്തിൽ ജീവിക്കാൻ ഒരു സുഖവുമില്ല.

സൂര്യൻ പതുക്കെ ഉദിക്കാൻ തുടങ്ങിയിരിക്കുന്നു. തടാകം മൊത്തത്തിൽ വെള്ളി ചേല അണിഞ്ഞത് പോലെ. എന്ത് കൊണ്ടോ സാറക്ക് ഒന്നും ആസ്വദിക്കാൻ കഴിയാതെ എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെട്ടു. മൊബൈൽ ഫോൺ എടുത്തു അമലിനെ വിളിക്കാൻ ഒരുങ്ങിയെങ്കിലും പിന്നെ വേണ്ടാന്ന് വെച്ചു, അവിടെ തന്നെ കുത്തിയിരുന്നു.

'ഓർമകൾ'ഓർമകൾക്ക് വല്ലാത്തൊരു മാസ്മരിക ശക്തി തന്നെയുണ്ട്. ഒരു കണക്കിന് പറഞ്ഞാൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്തിന് ഒരു കച്ചിതുരുമ്പ് ഓർമകൾ ആണെന്ന് പറയാം.

പ്രപഞ്ചത്തിന്റെ സംഗീതം ആരെങ്കിലും കേട്ടിട്ടുണ്ടോ? കേൾക്കാൻ ശ്രമിച്ചിട്ടുണ്ടോ. ആരോടെങ്കിലും ഇത് ചോദിച്ചാൽ പറയും, പ്രപഞ്ചം സംഗീതമാലപിക്കുമോ എന്ന്.

ദൈവത്തിന്റെ സൃഷ്ടിയിൽ എല്ലാവർക്കും അമ്മമാരുണ്ട്, ആ അമ്മയുടെ മടിത്തട്ടിൽ തല ചായ്ക്കവേ നിർവൃതിയുടെ മയക്കത്തിൽ നമുക്ക് കേൾക്കാം, സ്നേഹത്തിന്റെ സംഗീതം, കരുതലിന്റെ സംഗീതം.

സൃഷ്ടിയുടെ പ്രതിഭാസം, അത് അനേകായിരം വർഷങ്ങൾക്ക് മുമ്പേ സംഭവിച്ചു കൊണ്ടിരിക്കുന്നു.ദൈവം ഒന്നും കാണാതെ ആരെയും സൃഷ്ടിക്കുന്നില്ല. കുഞ്ഞു വിത്തുകൾ മുളച്ചു വളർന്ന് ആണ് പടുവൃക്ഷം ആയി മാറുന്നത്. ചിന്താ ശക്തികൾ ഇല്ലാത്ത ജീവജാലങ്ങൾ മനഃപൂർവം നമുക്കൊരു ദോഷം ചെയ്യുന്നില്ല. ചിന്തിക്കാനും, പ്രവർത്തിക്കാനും കഴിവുള്ളവർ മാത്രമേ അവനവന്ക്കും, മറ്റുള്ളവർക്കും ദോഷമായി തീരുന്നത്.

"തനൂ.... നിനക്ക് ഫുഡ്‌ വേണ്ടെങ്കിൽ പോയി കിടന്നൂടെ? ഞാൻ അടുക്കള ക്ലീൻ ചെയ്യുകയാണ്, എന്നെ കാത്ത് നിന്നാൽ സമയം കുറെയാവും."സാറ ഓരോന്ന് ഓർത്തു.

"വേണ്ട... അമ്മ വരണം".

"ഉറക്കം തൂങ്ങി നില്കാതെ നീ പോകുന്നുണ്ടോ?നിന്നെ പോലെയല്ലെ ഡാനി, അവൾ പോയി കിടന്നല്ലോ." സാറക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.

"ഇല്ല...അമ്മ വരുന്നുണ്ടോ? തനു മോൻ ചിണുങ്ങുന്നു.

"പോവനല്ലേ... നിന്നോട് പറഞ്ഞത്, പിന്നെ ഒരലർച്ച ആയിരുന്നു. ചട്ടുകം എടുക്കുന്നു, ഒന്ന് വെച്ച് തന്നാലുണ്ടല്ലോ. മനുഷ്യൻ അല്ലെങ്കിലേ നൂറു പ്രശ്നത്തിൽ ആണ്, അതിന്റെയിടയിലാ, പോ... പോയി കിടക്ക്!

തനു മോൻ പേടിച്ച് ബെഡിലേക്ക് ഓടി കയറുന്നു. പുതപ്പ് അലിവോടെ തനു വിനെ നോക്കി നെടുവീർപ്പ് ഇടുന്നു. അവനെ തനിക്കാവുന്ന വിധം ചൂടു പകർന്നു കൊണ്ട് ഉറക്കുന്നു. ഡാനിമോൾ അതിന്റെയിടയിൽ ഒന്ന് ചിണുങ്ങി. പില്ലോ അവളോട് ചേർന്നു പതുക്കെ മന്ത്രിക്കുന്നു. പാവം കുട്ടീ...

സാറ പണികൾ ഒക്കെ ഒതുക്കി, ഇപ്പോൾ ദേഷ്യം അല്പം കുറഞ്ഞിട്ടുണ്ട്, ആമനസ്സിൽ കുഞ്ഞുങ്ങലോടുള്ള സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞു തുളുമ്പി. ഉറങ്ങി കിടക്കുന്ന മക്കളെ തലോടുന്നു, എന്നിട്ട് മന്ത്രിച്ചു. പാവം കുട്ടികൾ.

അമലും നല്ല ഉറക്കത്തിൽ ആണ്‌, സാധാരണ നല്ല മൂഡിലാണെങ്കിൽ സാറ പണികൾ ഒക്കെ ഒതുക്കിവരുന്നത് വരെ പുസ്തകം വായിച്ചിരിക്കും. ഇന്ന് രാവിലെ നല്ല ചൂടുള്ള വഴക്ക് നടന്നിട്ടുണ്ട്, അതിന്റെ ക്ഷീണവും ആവാം.

സാറാ... അമൽ ഇടക്കിടെ ചോദിക്കും, ഞാൻ എന്ത് തെറ്റാണ് ചെയ്തിട്ടുള്ളത്. വധശിക്ഷക്ക്‌ വിധിച്ചവനെ പോലും, അവന്റെ തെറ്റുകൾ അവന് പറഞ്ഞു മനസ്സിലാക്കി കൊടുക്കും.

മനസ്സിന്റെ അസ്വസ്ഥതയും, പിരിമുറുക്കവും, അതാണ് സാറായുടെ വാക്കിലും, പ്രവർത്തിയിലും കാണുന്നത്. അമ്മിഞ്ഞ നുണയുമ്പോളും കുഞ്ഞിനെ ഒന്ന് തലോടുകയോ,, ലാളിക്കുകയോ, ചെയ്യാതെ ശൂന്യതയിലേക്ക്‌ കണ്ണും നട്ടിരിക്കും. കുട്ടി അവന്റെ ഭാഷയിൽ അമ്മയോട് എന്തൊക്കെയോ സംസാരിക്കുകയും, കൈകാലുകൾ കൊണ്ട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും. അവസാനം തോറ്റു പിന്മാറി ഉറങ്ങുമ്പോൾ!'അമ്മേടെ മുത്ത്‌ ഉറങ്ങിയോ'? എന്ന് ചോദിച്ചു നൂറു ഉമ്മകൾ നൽകും.

ചീരു പ്രസവിച്ചപ്പോൾ കുഞ്ഞിനെ കാണാൻ സാറയും കളികൂട്ടുകാരുമൊക്കെ അവളുടെ കുടിലിലേക്ക് പുറപ്പെട്ടു. സാധാരണ ഗതിയിൽ അച്ഛൻ ആരാണെന്ന് അറിയാത്ത കുഞ്ഞിനെ പ്രസവിച്ചാൽ അവളെ എല്ലാവരും ഒറ്റപെടുത്തുകയാണ് ചെയ്യാറ്. അതിനുത്തരവാദി ആരാണെന്ന് ചെറിയ സൂചനയൊക്കെ എല്ലാവർക്കും അറിയാമെങ്കിലും ആരും പരദൂഷണം പറഞ്ഞു കേട്ടിട്ടില്ല. എല്ലാവരും സഹായത്തിനു ഒപ്പം നിന്നു.

ആ സുന്ദരികുട്ടിയെ എല്ലാവരും കൈമാറി എടുത്തു. അപ്പോൾ അങ്ങോട്ട് വന്ന അമ്പി ചാച്ചൻ ചീരുവിനോട് ചോദിച്ചു.

"കുഞ്ഞിന് ബി സി ജി കൊടുത്തില്ലേ എന്ന്?"

"ഇല്ല ഞാൻ കൊടുക്കൂല അവൻ നൊന്ത് കരയും, എനിക്കത് സഹിക്കൂല,"എത്ര നിർബന്ധിച്ചിട്ടും കുഞ്ഞിന് ബി സി ജി കൊടുക്കാൻ ചീരു സമ്മതിച്ചില്ല.

ചീരു ആ സുന്ദരി കുട്ടിക്ക് ചന്ദ്രികയെന്ന് പേരിട്ടു. സാറക്കും, റോസിനും, ചന്ദ്രികയെ കാണാൻ വളരെയിഷ്ടാമായിരുന്നു. ചീരു കുഞ്ഞു ചന്ദ്രികയോട് എപ്പോഴും സംസാരിച്ചിരിക്കും. എല്ലാവർക്കും അത്ഭുതമായിരുന്നു ഇതൊക്കെ ചീരു എവിടെന്ന് പഠിച്ചു എന്നോർത്ത്.

"ആഴിയേക്കാൾ ആഴമുള്ള സ്നേഹം, അമ്മ മക്കൾ ബന്ധം. വയറ്റിൽ ഒരു കുഞ്ഞ് രൂപപെട്ടുവരുമ്പോൾ തന്നെ അമ്മയുടെ ഓരോ വൈകാരികമായ ചലനങ്ങൾ അവനറിയാം. ശാരീരികമായവും, മാനസികവുമായ എല്ലാ പ്രശ്നങ്ങളും അമ്മക്കുണ്ടെങ്കിൽ അത് കുഞ്ഞിനേയും ബാധിക്കുന്നു. ഈ ഭൂമിയിലേക്ക് ജനിച്ചു വീഴുമ്പോൾ അമ്മയുടെ ചൂടാന് കുഞ്ഞു തിരയുന്നത്.അമ്മ അടുത്തില്ലെങ്കിൽ കുഞ്ഞു മനസ്സ് പിടയും. അമ്മയുടെ തണലിൽ, സംരക്ഷണത്തിൽ അവൻ വളരണം." ചീരു പറഞ്ഞു നിർത്തി.

"ഇതൊക്കെ എവിടുന്നു കിട്ടി നിനക്ക്‌, പാത്തുമ്മ ഉമ്മച്ചി ചോദിച്ചു."

"ഉമ്മച്ചീ... ഇതൊന്നും ആരും പകർന്നു തന്നതല്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്. ജനിച്ച് വീഴുന്ന കുഞ്ഞു കരയുന്നത് ആരെങ്കിലും പഠിപ്പിച്ചിട്ട് ആണോ? മുലപ്പാൽ കുടിക്കുന്നത് ആരെങ്കിലും പഠിപ്പിച്ചിട്ട് ആണോ? മൃഗങ്ങളുടെ കാര്യം തന്നെ എടുത്തു നോക്കൂ. സാഹചര്യം വരുമ്പോൾ എല്ലാം സ്വയം പഠിക്കും."

അക്ഷരം പോലും കൂട്ടി വായിക്കാൻ അറിയുകയില്ലായിരുന്നു ചീരുവിന്. ആ ചീരു പിന്നീട് കോളനിക്കാർക്ക് ഒരു വഴികാട്ടിയായി മാറുകയായിരുന്നു. ചീരു പറഞ്ഞു. "ഞാൻ അമ്മയായിരിക്കുന്നു. ഇനി അമ്മയുടെ ഉത്തരവാദിത്വം പാലിക്കണം. അതിന് അസൂയയും, അഹങ്കാരവും, സ്വർത്ഥതയും എല്ലാം വെടിയണം."

തനു മോനെ, മോളെ, സാറ തന്റെ ഉദരത്തിൽ തലോടി. ഈ അമ്മയും നിങ്ങളെ വളരെയേറെ സ്നേഹിച്ചിരുന്നു. പ്രെഗ്നെന്റ് ആയി എന്ന് അറിഞ്ഞപ്പോൾ ഉറങ്ങാൻ നേരം ഏതെങ്കിലും ഒരു താരാട്ട് നിങ്ങളെ പാടി കേൾപ്പിച്ചു ആയിരുന്നു ഉറങ്ങാൻ കിടന്നത്. അമൽ എപ്പോഴും കളിയാക്കും.' വയറ്റിനുള്ളിലെ കുഞ്ഞു ഇതൊക്കെ കേൾക്കുമോ? നിനക്ക് വട്ടാണോ എന്ന് ചോദിക്കും.'ഇത്ര മാത്രം സ്നേഹവും, കരുതലും തന്നത് കൊണ്ടാവാം പിന്നീട് അത് കിട്ടാതെ വന്നപ്പോൾ കുട്ടികൾ വഴിമാറി ചിന്തിച്ചത്.

മമ്മാലിക്ക മരിച്ചതിനു ശേഷം സെക്കന്റ്‌ വൈഫും മക്കളും വന്നപ്പോൾ ഐക്കരയുള്ളവരൊക്കെ സങ്കടപെട്ടു. അത് ആർക്കും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഉമ്മച്ചി ഇതെങ്ങനെ സഹിക്കും, ഭർത്താവിന് വേറൊരു പങ്കാളി. സ്നേഹം പങ്കിട്ടെടുക്കൽ, അതും രഹസ്യമായി. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഉമ്മച്ചി അത് നല്ല രീ തിയിൽ കൈകാര്യം ചെയ്തു എന്നാണ് കരുതിയത്. എന്നാൽ പിന്നീട് അതേ പറ്റി സാറ ചോദിച്ചപ്പോൾ ഉമ്മച്ചി പൊട്ടി പൊട്ടി കരഞ്ഞു.

"ഇന്ക്ക് ഇത് ഒരിക്കലും സഹിക്കാൻ കഴിയൂലായിരുന്നു. മാമലിക്ക ജീവിച്ചിരിക്കെ ഇതറിഞ്ഞെങ്കിൽ കുട്ടികളെയും കൊണ്ട് ചാകുമായിരുന്നു. എല്ലാ സങ്കടങ്ങളും, ഇന്റെ ഉള്ളിൽ കുഴിച്ചു മൂടിയത് ഇന്റെ മക്കൾക്ക് വേണ്ടിയായിരുന്നു.

ആയിഷുവിന്റെ കൂടെ മാമ്മലിക്ക കഴിഞ്ഞത് ഓർക്കുമ്പോൾ പേടി സ്വപ്നം പോലെ ഞെട്ടി പോവാറുണ്ട് ഉറക്കമില്ലാത്ത എത്ര രാത്രികൾ ആരും അറിയാതെ കരഞ്ഞിട്ടുണ്ട് ന്നിട്ടും മാമ്മലിക്കയോട് ഞാൻ പൊറുത്തു. ഒക്കെ ഇന്റെ വിധി അല്ലാതെന്ത്? അതിനുശേഷം അതൊക്കെ ആലോചിക്കുമ്പോൾ ഇന്റെ മനസ്സ് ഇടിയും, മിന്നലും കേട്ട പോലെ ഞെട്ടി പോവാറുണ്ട്."

അമ്മമാർ മക്കൾക്കു വേണ്ടി പല ത്യാഗങ്ങളും സഹിക്കുന്നു എന്നാൽ ചെയ്യേണ്ടത് വേണ്ട സമയത്ത് ചെയ്യുന്നുമില്ല മനസ് ശരിക്കും ഒരു പട്ടമാണ് അതിന്റെ നിയന്ത്രണം കൈ വിട്ട് പോയാൽ പിന്നെ തിരിച്ചു കിട്ടില്ല.

"അമ്മേ... വിശക്കുന്നുണ്ടമ്മേ... ഉറക്കം വരുന്നുണ്ട്." തനു മോൻ ആണത്.

"നീ ഡാനിമോളെയും വിളിച്ചിട്ട് വാ.. ചോറ് തരാം "

ഡാനിമോളെ വിളിക്കാൻ പോയ തനുവും, ഡാനിയും ഭയങ്കര അടി. പിന്നെയെങ്ങിനെ സാറക്ക് ദേഷ്യം വരാതിരിക്കും ചൂരൽ എടുത്തു രണ്ട് പേർക്കും നല്ലോണം പൊട്ടിച്ചു

പിന്നെ തനുവിന് ഭക്ഷണം വേണ്ട, വിശക്കുന്ന മകനെ കിടത്തി ഉറക്കുക എങ്ങിനെ, അതൊരിക്കലും സാറ സഹിക്കൂല സാറായിലെ അമ്മ ഉണർന്നു.

"നിന്നോടല്ലേ ഭക്ഷണം കഴിക്കാൻ പറഞ്ഞത് "

"ഇല്ല ഞാൻ കഴിക്കില്ല..."ഒരേ വാശി എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല. പിന്നെയും ഒന്നും കൂടെ പൊട്ടിച്ചു ഇതെല്ലാം കണ്ട് പേടിച്ചു ഡാനി പോയി ഭക്ഷണം കഴിക്കാൻ തുടങ്ങി. തനു തളർന്നുറങ്ങുകയും ചെതു. അന്ന് സാറ ഭക്ഷണം കഴിച്ചില്ല ഉറങ്ങാൻ പോലും കഴിഞ്ഞില്ല. കുട്ടികളെ കെട്ടി പിടിച്ചു സ്നേഹമന്ത്രങ്ങൾ ഓതി നേരം വെളുപ്പിക്കുന്നതിനിടയിൽ സാറക്ക്‌ തന്റെ കുട്ടികാലം ഓർമ വന്നു.

തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ