മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 4

ഇടവഴിയിലൂടെ ഓടിക്കയറി ജോസൂട്ടി മുകളിലെ റോഡിൽ എത്തി നിന്ന് കിതപ്പടക്കുമ്പോൾ സൈക്കിളിൽ ബോബി കയറ്റം കയറി വന്നു. അവനെ കാണാത്ത മട്ടിൽ മുന്നോട്ട് നീങ്ങുമ്പോൾ ഹാൻഡിലിൽ പിടിച്ചു ജോസൂട്ടി സൈക്കിൾ നിർത്തിച്ചു.
" വഴീന്ന് മാറടാ !" മുറുകിയ മുഖത്തോടെ ബോബി കൽപിച്ചു.
"എടാ ഞാൻ പറയുന്നത് നീയൊന്ന് കേൾക്കടാ... "
"നീ ഒരു കോപ്പും പറയണ്ട. നിന്റെ അപ്പന്റേം അമ്മച്ചീടെ മുന്നിൽ നാണം കെടുത്താൻ ആരുന്നോ നീ എന്നെ അങ്ങോട് ക്ഷണിച്ചേ. ആന്നോ. അതോ ചായ കുടിക്കാൻ നിവർത്തി ഇല്ലാത്തവനാണ് ഞാനെന്ന് കരുതീട്ടോ. നാട്ടിൽ ഉള്ളവരെയെല്ലാം ഉപദേശിച്ചു നേരെ ആക്കാൻ നിന്റെ അപ്പനാരാടാ മെത്രാനച്ചനോ. അതോ പള്ളി വികാരിയോ. എന്നാ ആന്നേലും അങ്ങേരോട് പോയി പറഞ്ഞേക്ക് റബ്ബർ വെട്ട് നിർത്തി നാളെ മുതൽ ളോഹ ഇട്ടിറങ്ങാൻ. ഒരു ഉപദേശി. ഭൂ !"
പറഞ്ഞു നിർത്തി ബോബി കിതച്ചു.
ഒരു നിമിഷം കഴിഞ്ഞാണ് ജോസൂട്ടി ശബ്ദിച്ചത്.
" കഴിഞ്ഞോ. ഇനി എനിക്ക് സംസാരിക്കാവോ? "
" എനിക്കൊരു പുണ്ണാക്കും കേൾക്കണ്ട . നീ വഴീന്ന് മാറിക്കോ ഇല്ലെങ്കിൽ ചവിട്ടി എടുത്തു ഞാൻ താഴെ തോട്ടത്തിൽ കളയും. "
ജോസൂട്ടിയുടെ മുഖഭാവം മാറി വരുന്നത് ബോബി കണ്ടു.
തുറിച്ച് ഒന്ന് നോക്കിയിട്ട് അവൻ സൈക്കിളിന്റെ മുന്നിൽ നിന്നും റോഡ് സൈഡിലേക്ക് ഒഴിഞ്ഞു മാറി നിന്നു.
അത് പേടിച്ചിട്ടല്ലെന്ന് ബോബിക്ക് നന്നായി അറിയാം.
ജോസൂട്ടി പിണങ്ങി കഴിഞ്ഞു.
അനുനയിപ്പിച്ചു പിണക്കം മാറ്റാനുള്ള മാനസികാവസ്ഥ അല്ലാത്തത് കൊണ്ട് അവൻ സൈക്കിൾ മുന്നോട്ട് ചവിട്ടി.
പക്ഷെ മുന്നോട്ടു നീങ്ങുതോറും നെഞ്ചിലൊരു കനം.
ജോസൂട്ടിയിൽ നിന്നും ദൂരം കൂടുന്നതിന് അനുസരിച്ചു ആ കനം കൂടി കൂടി താങ്ങാൻ പറ്റാതാവുന്നു.
ഒടുവിൽ രക്ഷയില്ലാതെ സൈക്കിൾ നിർത്തി അവൻ തിരിഞ്ഞു നോക്കി.
കൈകൾ നെഞ്ചിൽ പിണച്ചു വച്ചു തലകുമ്പിട്ട് വെടികുറ്റി പോലെ അകലെയായി ജോസൂട്ടി നിൽക്കുന്നുണ്ട്.
ബോബി സൈക്കിൾ തിരിച്ചു അവന്റെ മുന്നിൽ കൊണ്ട് ചെന്നു നിർത്തി.
" വാടാ. "
അനക്കമില്ല.
" എടാ വാ. വന്നു കേറാൻ. "
ബോബി സ്വരം കടുപ്പിച്ചു.
ജോസൂട്ടി മുഖം ഉയർത്തി നോക്കി.
" ഞാൻ പറയുന്നത് കേൾക്കാനുള്ള ക്ഷമ ഉണ്ടെങ്കിൽ മാത്രം. "
" ആ." അസഹ്യതയോടെ ബോബി സമ്മതിച്ചു.
ചിരിയോടെ ജോസൂട്ടി മുന്നോട്ട് വന്നു.
"സൈക്കിൾ ഞാൻ ചവിട്ടും. നീ ഇറങ്ങി പിന്നിലേക്ക് ഇരിക്ക്. "
ബോബി അനുസരിച്ചു.
മുന്നോട്ടു നീങ്ങുമ്പോൾ ജോസൂട്ടി പറഞ്ഞു.
" എടാ ബോബി നമുക്ക് ലില്ലിടെ കല്യാണം നടത്തണ്ടേ? "
"വേണം "
" നമ്മൾ എത്രയൊക്കെ തലകുത്തി മറിഞ്ഞാലും നീ പറയുന്ന ഒരു ലക്ഷം ഒറ്റയടിക്ക് ഒപ്പിക്കാൻ പറ്റുകേലെന്ന് നിനക്കും എനിക്കും നന്നായി അറിയാം. ആന്നെ ? എന്നാ പിന്നെ അപ്പൻ പറയുന്നത് കേട്ടാലെന്ന. വീടിന്റെ ആധാരം തരാൻ അപ്പൻ ഒരുക്കമാ ഒരേ ഒരു കരാർ മാത്രം നീ ജോലിക്ക് പോണം. അത് തല പോകുന്ന കേസൊന്നും അല്ലല്ലോ. മാത്രം അല്ല നീ ഒറ്റക്കല്ല നമ്മൾ ഒരുമിച്ചാ പോകുന്നേ. രണ്ടു പേരും കൂടി ജോലി ചെയ്തു മാസ അടവ് കൃത്യമായി അടക്കുന്നു. എന്നാടാ നടക്കത്തില്യോ .? "
" അതിപ്പോ നമുക്ക് നല്ലൊരു ജോലി ആര് തരും? "
" അതിനൊക്കെ വഴി കണ്ടിട്ടുണ്ട് നീ വാ . "
ചെമ്മൺ പാതയിലൂടെ സൈക്കിൾ ഓടി ചെന്നു നിന്നത് മെമ്പർ മാണി സാറിന്റെ വീടിന് മുന്നിൽ.
മെമ്പറുടെ മോൻ മുറ്റത്തിരുന്നു കളിക്കുന്നുണ്ട്.
" മക്കളെ അപ്പനില്ല്യോടാ " ജോസൂട്ടി വിളിച്ചു ചോദിച്ചു.
ചെറുക്കൻ ഉണ്ടെന്നു തലയാട്ടി.
" നീ ഇറങ്ങ്. "
പിന്നിലിരുന്ന ബോബിയോട് പറഞ്ഞിട്ട് സൈക്കിൾ സ്റ്റാൻഡിൽ നിർത്തി ജോസൂട്ടി മുറ്റത്തേക്ക് ചെന്നു.
" ഒന്ന് വിളിച്ചേടാ . "
ചെറുക്കൻ അകത്തേക്ക് ഓടി കയറി പോയി.
അല്പം കഴിഞ്ഞപ്പോ മാണിസാർ ഇറങ്ങി വന്നു.
" ജോസൂട്ടിയോ എന്നാടാ വിശേഷം? "
ജോസൂട്ടി തിരിഞ്ഞു ബോബിയെ കൂടി വിളിച്ചു ഒപ്പം നിർത്തി.
" ബോബിയും ഉണ്ടാരുന്നോ. രണ്ടു പേരും കൂടി രാവിലെ എന്നതാ പരിപാടി? "
ജോസൂട്ടി വിശദീകരിച്ചു.
" മെമ്പറ് അന്നൊരു ജോലി കാര്യം പറഞ്ഞില്ലായിരുന്നോ ഓട്ട് കമ്പനിയിലോ മറ്റോ. ആ ഒഴിവ് ഇപ്പോഴും ഉണ്ടോ ? "
" ആർക്കാ? "
" ഞങ്ങൾക്ക്. "
" അന്ന് ബോബിയല്യോ പറഞ്ഞെ ആ പണിക്ക് താല്പര്യം ഇല്ലെന്ന്. എന്നിട്ടിപ്പോ ? "
മെമ്പർ ബോബിക്ക് നേരെ വിരൽ ചൂണ്ടി ചോദിച്ചു.
" പിന്നീട് അതേ പറ്റി ഞങ്ങളാലോചിച്ചപ്പോൾ തോന്നി മെമ്പറു ഒരു കാര്യം പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ അത് മോശമല്ലേന്ന്."
ബോബി ജാള്യത്തോടെ ചിരിച്ചു കൊണ്ട് തല ചൊറിഞ്ഞു.
" മതിയെടാ മതി. കൂടുതൽ ഐസ് ഇടാതെ. ഫാക്ടറി എന്റെ വക അല്ല തോന്നുമ്പോ കേറി ചെല്ലാൻ. കാവുമ്പാട്ടെ മാത്തച്ചൻ മുതലാളിടെയാ . നാല് മാസം മുമ്പല്യോ ഞാനിക്കാര്യം നിങ്ങളോട് പറയുന്നേ. അത് നിങ്ങളെയങ്ങു നന്നാക്കികളയാം എന്നുദ്ദേശിച്ച് മാത്രം അല്ല . നിന്റെ അപ്പൻ വർക്കിച്ചായൻ എന്റെ പിന്നാലെ നടന്നു പറഞ്ഞിട്ടാ. പിന്നെ നമ്മുടെ പിള്ളേരല്ലേ രക്ഷപെട്ടു പോകുന്നെങ്കിൽ അങ്ങ് പൊയ്ക്കോട്ടേന്ന് കരുതി. നിങ്ങൾക്ക് പറ്റില്ലാന്ന് പറഞ്ഞ കൊണ്ട് ഞാൻ വേറെ ആൾക്കാരെ ഏർപ്പാടാക്കി കൊടുത്തു. ഇനി വേക്കൻസി വല്ലതും ഉണ്ടോന്ന് അറിയാമ്പാടില്ല. "
" മെമ്പറ് ഒന്ന് വിളിച്ചു ചോദിക്ക്.. "
ജോസൂട്ടി അപേക്ഷിക്കുമ്പോലെ നോക്കി.
ഒന്ന് ചിന്തിച്ചിട്ട് മാണിസാർ പറഞ്ഞു .
" മം ശരി. ഞാനൊന്ന് വിളിച്ചു നോക്കട്ടെ."
അയാൾ അകത്തേക്ക് കയറി പോയി.
ബോബിയും ജോസൂട്ടിയും പറഞ്ഞാൽ മാണിസാർ എതിരഭിപ്രായം പറയില്ല.
കാരണം ഇലക്ഷൻ സമയത്ത് എന്തിനും കൂടെ നിൽക്കുന്നത് അവന്മാരാണ്.
മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ മെമ്പർ തിരിച്ചു വന്നു .
"മുതലാളി സ്ഥലത്തില്ല. ലക്ഷദീപിൽ പോയേക്കുവാ. അങ്ങേരുടെ ഭാര്യയാ ഫോൺ എടുത്തേ. ഫാക്ടറി കാര്യങ്ങൾ ഒന്നും അവർക്ക് അറിയാൻപാടില്ല. നാളെയോ മറ്റന്നാളോ അങ്ങേര് തിരിച്ചു വരും. എന്തായാലും വന്നിട്ട് ഞാനൊന്ന് ചോദിച്ചു നോക്കട്ടെ.. ശരി എന്നാ നിങ്ങള് വിട്ടോ. "
ചെറിയൊരു പ്രതീക്ഷയോടെ ഇരുവരും ഇറങ്ങി.

 



നീളമുള്ള തോട്ടിയുടെ തലക്കൽ കെട്ടി വച്ചിരുന്ന പിച്ചാത്തി ചക്കയുടെ കടക്കൽ ഇട്ട് താഴേക്കു ശക്തിയായി ലില്ലി വലിച്ചു.
രണ്ടാമത്തെ വലിയിൽ പിച്ചാത്തി കെട്ടൂരി നിലത്തു വീണു.
തോറ്റു കൊടുക്കാനൊന്നും ലില്ലി തയ്യാറല്ല.
വീണ്ടും അവൾ പിച്ചാത്തി തോട്ടിയിൽ വച്ചു കെട്ടി ഉയർത്തി.
അപ്പോഴാണ് ബോബിയും ജോസൂട്ടിയും കയറി വരുന്നത് കണ്ടത്.
" ഇച്ചായി ഒന്നിങ്ങോട്ട് വന്നേ. ഈ ചക്കയൊന്ന് കുത്തിയിട്ടേ . " അവൾ വിളിച്ചു പറഞ്ഞു.
" എടാ ജോസൂട്ടി നീ അങ്ങോട്ടൊന്നു ചെല്ലടാ." പിന്നിൽ വരുന്ന ജോസൂട്ടിയോട് നിർദേശിച്ചിട്ട് ബോബി കിണറ്റിൻ കരയിലേക്ക് ഓടി.
തിടുക്കത്തിൽ ബക്കറ്റിലേക്ക് വെള്ളവും എടുത്തു വീടിന് പിന്നിലെ കക്കൂസിലേക്ക് പാഞ്ഞു .
പെട്ടു പോയത് പോലെ ഒന്ന് പരുങ്ങി നിന്നിട്ട് ലില്ലിയുടെ മുഖത്തു നോക്കാതെ ജോസൂട്ടി വരിക്കപ്ലാവിന്റെ സമീപത്തേക്ക് ചെന്നു.
എപ്പോഴത്തെയും പോലെ അല്ല പെണ്ണിനെ കാണുമ്പോൾ പെരുമ്പറ പോലെ നെഞ്ചിടിപ്പേറുന്നു.
കൈകൾ വിറക്കുന്നുണ്ടോ?
ഉണ്ട്.
ജോസൂട്ടിക്ക് ആകെ ഒരു പരവേശം.
അത് ശ്രദ്ധിച്ചു ചുണ്ടുകൾ തമ്മിൽ കടിച്ചു പിടിച്ചു ലില്ലി ചിരി അടക്കി.
അവളെ നോക്കാതെ അവൻ തോട്ടിയ്ക്ക് നേരെ കൈ നീട്ടി.
കൈ വായുവിൽ പരതി കിട്ടാത്തത് കൊണ്ട് നോക്കുമ്പോൾ പെണ്ണ് കുസൃതി ചിരിയോടെ തോട്ടി മാറ്റി പിടിച്ചു നിൽക്കുന്നു.
കനത്ത മുഖത്തോടെ അവൻ ബലമായി തോട്ടി പിടിച്ചു വാങ്ങി മുകളിലേക്ക് ഉയർത്തി ചക്കയുടെ കടക്കൽ പിച്ചാത്തി കുടുക്കാനുള്ള ശ്രമം തുടങ്ങി.
" എന്നാ തീരുമാനിച്ചു? "
ലില്ലി പതിയെ ചോദിച്ചു.
ഏത് നിമിഷവും അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം വരുമെന്ന് പ്രതീക്ഷിച്ചു നിന്നത് പോലെ അവൻ അവളുടെ നേരെ തിരിഞ്ഞു.
" നിനക്കിത് എന്തിന്റെ കേടാ ലില്ലി .ഏ..? അല്ല എനിക്ക് അറിയാന്മേലാഞ്ഞാ ചോദിക്കുന്നെ... "
അവന്റെ ഭാവമാറ്റം കണ്ടു ലില്ലി മിഴികൾ വിടർത്തി നോക്കി.
പിന്നെ ഗൂഢമായി ചിരിച്ചു കൊണ്ട് ചോദിച്ചു.
" ഒരാളെ ഇഷ്ടപ്പെടുന്നത് എന്തെങ്കിലും കേട് വന്നിട്ടാണോ ? "
" എടി ഞാൻ നിന്റെ ഇച്ചായിയുടെ അടുത്ത കൂട്ടുകാരനല്ലേ...അങ്ങനൊരു ചിന്ത നിനക്ക് വേണ്ടേ . കുഞ്ഞുനാൾ മുതൽ ഞങ്ങൾ ഒരുമിച്ചു കളിച്ചു വളർന്നവരാ. "
അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി അവൾ അലസ മട്ടിൽ പറഞ്ഞു.
" ആ ഞാൻ നോക്കിയിട്ട് ആ ഒരു കുറവ് മാത്രേ ജോസൂട്ടിയിൽ കാണുന്നുള്ളൂ...ഇല്ലെങ്കിലെ പണ്ടേ ജോസൂട്ടി രക്ഷപെട്ടേനേ... "
"എന്നാ ? " മനസിലാവാത്ത മട്ടിൽ അവൻ മിഴി കൂർപ്പിച്ചു.
അവനെ ആകെയൊന്ന് നോക്കിയിട്ട് ലില്ലി തുടർന്നു.
"എന്റെ പോന്നു ജോസൂട്ടി... ഒരു പെണ്ണ് കൂടെ ഉണ്ടെങ്കിൽ ജീവിതം കളർ ആവും അത് ഇതുവരെ ഇയാൾക്ക് അറിയാന്മേലെ? ഇല്ലെങ്കിലേ ഇതിങ്ങനെ അവാർഡ് പടം പോലെ ഓടിക്കൊണ്ടിരിക്കത്തേ ഉള്ളൂ ."
" നീ എന്റെ മുഖത്തോട്ട് തറോ ആയിട്ട് ഒന്ന് നോക്കിക്കേ. ഇഷ്ടപെടുന്നുണ്ടോ. എന്റെ കളറ് നോക്ക് നിനക്ക് മാച്ചാവുന്നുണ്ടോ. ഇനി പറ. "
" എന്റെ ഭർത്താവായിട്ടു വരുന്ന ആൾക്ക് ഇത്രയും സൗന്ദര്യമൊക്കെ മതി. പോരാന്നു ആർക്കെങ്കിലും തോന്നുണ്ടെങ്കിലെ അവരോട് പോയി പണിനോക്കാൻ ഞാൻ പറയും. "
ജോസൂട്ടിക്ക് ഉത്തരം മുട്ടി.
" കഴിഞ്ഞോ? "
ഇടുപ്പിൽ കൈകുത്തി നിന്ന് ലില്ലി ചോദിച്ചു.
അവന്റെ മുഖഭാവം കണ്ടു ചിരി അടക്കാൻ അവൾ ശരിക്കും പാട്പെടുന്നുണ്ടായിരുന്നു.
" എന്നേം ബോബിയെം തമ്മിലടിപ്പിച്ചു തല കീറിക്കാനാണോ നീ തയ്യാറെടുക്കുന്നെ? "
" ഇച്ചായിക്ക് ജോസൂട്ടിയെ ഭയങ്കര ഇഷ്ടമാ അതുകൊണ്ട് തല്ലാനും തല കീറാനൊന്നും നിൽകുകേല "
" ഇതറിയുമ്പോ ആ ഇഷ്ടം ഒന്നോടെ തീർന്നോളും"
" ജോസൂട്ടി ഒരാണല്ലേ എന്നാത്തിനാ ഇങ്ങനെ പേടിക്കുന്നേ ? "
" പേടി ഒന്നും അല്ല. അവന്റെ സൗഹൃദം നഷ്ടപ്പെടുന്നത് എനിക്ക് താങ്ങാൻ പറ്റത്തില്ല. "
"അപ്പൊ എന്റെ ഇഷ്ടത്തിന് ഒരു വിലയും കൊടുക്കുന്നില്ലേ ? "
" അവൻ കഴിഞ്ഞിട്ടേ എനിക്കെന്റെ അമ്മച്ചി പോലും ഉള്ളു. നിന്നെ കുറിച്ച് അവനു എന്ത് വേവലാതി ആണെന്ന് അറിയോ. നിനക്ക് വേണ്ടീട്ടാ അവൻ ഈ നിലംതൊടാതെ ഓടുന്നെ."
" എങ്ങോട്ട്. ഓടുന്നേന്നാ കക്കൂസിലോട്ടോ ? "
" നിനക്കിതൊക്കെ തമാശയാ. അവന്റെ വിഷമം അവനു മാത്രേ അറിയൂ. ഇപ്പൊ തന്നെ നോക്ക് അവൻ എന്റെ അപ്പനോട് വീടിന്റെ ആധാരം ചോദിച്ചിട്ട് വരുവാ. ബാങ്കിൽ വച്ചു ലോണെടുത്ത് നിന്റെ കല്യാണം നടത്താൻ. "
" ജോസൂട്ടി നല്ലൊരു കൂട്ടുകാരനേ അല്ല ആയിരുന്നെങ്കിൽ അപ്പൊ തന്നെ പറഞ്ഞേനെ നീ ഇങ്ങനെ വിഷമിച്ചോടേണ്ട ബോബി... നിന്റെ പെങ്ങളെ ഇങ്ങ് തന്നേരെ ഞാൻ പൊന്നു പോലെ നോക്കിക്കോളാന്ന്."
ജോസൂട്ടി മിണ്ടിയില്ല.
ഇനി ഇവളോട് എന്ത് പറയാൻ ?
അവൻ ചക്ക കുത്തി ഇടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
അത് നോക്കി നിന്നിട്ട് ലില്ലി പറഞ്ഞു.
" എന്റെ കല്യാണം നടത്താനായിട്ട് കൂട്ടുകാരന്റെ ഒപ്പം നിലം തൊടാതെ ഓടുമ്പോൾ ജോസൂട്ടി ഒരു കാര്യം കൂടി മനസ്സിൽ കുറിച്ചിട്ടോ. കല്യാണത്തിന് പള്ളീലോട്ടെടുക്കുന്നത് എന്റെ ശവം ആയിരിക്കും. ഈ വരിക്കqപ്ലാവേൽ ഞാൻ തൂങ്ങി ആടുന്നത് ജോസൂട്ടി കാണും. നോക്കിക്കോ. "
ആ സമയം ചക്ക പൊട്ടി നിലത്തു വീണു.
ജോസൂട്ടി ഞെട്ടി പകച്ചു അവളെ നോക്കി.
" നീ എന്നാ പോഴത്തരമാടി ഈ പറയുന്നേ ? "
"മാതാവാണെ സത്യം എന്റെ കൂടെ നിന്നില്ലെങ്കിൽ ഞാനത് ചെയ്തിരിക്കും. "
നിലത്തു വീണു കിടന്ന ചക്കയുമെടുത്തു ലില്ലി അടുക്കള ഭാഗത്തേക്ക് നടന്നു പോയി.
ഒരു തീപ്പൊരിയാണ് താൻ ജോസൂട്ടിയുടെ മനസിലേക്ക് കോരിയിട്ടതെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.
ആ കനൽ കാറ്റൂതുമ്പോലെ അവന്റെ മനസ്സിൽ കിടന്നു ആളിക്കത്താൻ തുടങ്ങി.

 



"............നന്മ നിറഞ്ഞ മറിയമേ സ്വസ്തി...
കർത്താവെ നിന്നോട് കൂടെ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളാകുന്നു.
അങ്ങയുടെ ഉദരത്തിൽ ഫലമായ യേശു അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ,
പാപികളായ ഞങ്ങൾക്ക് വേണ്ടി
എപ്പോഴും ഞങ്ങളുടെ മരണസമയത്തും
തമ്പുരാനോട് അപേക്ഷിക്കേണമേ...
ആമേൻ. "
അമ്മയോടൊപ്പം സന്ധ്യപ്രാർത്ഥന ചൊല്ലി കഴിഞ്ഞു ലില്ലി എണീറ്റു അടുക്കളയിലേക്ക് ചെന്നു.
അടുപ്പിനു മുകളിൽ തൂക്കിയ ഉറിയിൽ നിന്നും നാലഞ്ച് ഉണക്കമീൻ എടുത്തു വെള്ളത്തിലേക്ക് ഇട്ടു.
അതെല്ലാം നുള്ളി കഴുകി മൂന്നാല് പച്ചമുളകും കീറിയിട്ട് ചേർത്ത് വറുത്തെടുത്തു വച്ചിട്ട് അമ്മയെ അത്താഴം കഴിക്കാനായി വിളിക്കാൻ ചെല്ലുമ്പോൾ പെണ്ണമ്മ പുറത്തേക്കുള്ള വാതിലിൽ റോഡിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു.
കുറച്ചു നേരം നിന്ന് അവൾ അത് വീക്ഷിച്ചു.
പിന്നെ ചിരിയിൽ ചോദിച്ചു.
" അമ്മച്ചി... ഇതാരെയായീ നോക്കുന്നെ? "
" ഓ ആരേം ഇല്ലടി. "
പെണ്ണമ്മ തിടുക്കത്തിൽ നോട്ടം മാറ്റി.
"എനിക്കറിയാം "
ലില്ലി അർത്ഥംവച്ചു ചിരിച്ചു.
" എന്നാ അറിയാന്ന് ? "
പെണ്ണമ്മ മുഖം കൂർപ്പിച്ചു.
" എനിക്ക് മനസിലായി... അപ്പനെ അല്ല്യോ ഈ നോക്കുന്നെ? "
" പിന്നേ... കുടിച്ചു കൂത്താടി അതിയാൻ കേറി വരുന്നത് കാണാഞ്ഞിട്ട് എനിക്കിവിടെ ഇരിക്ക പൊറുതി ഇല്ലാണ്ടിരിക്കുവല്ലേ . ഒന്ന് പോയെടി "
മകൾക്ക് മുഖം കൊടുക്കാതെ അവർ മുറിയിലേക്ക് കയറി പോയി.
ലില്ലി ചെല്ലുമ്പോൾ പെണ്ണമ്മ തഴപായിൽ ഭിത്തിക്ക് നേരെ തിരിഞ്ഞു കിടപ്പാണ്.
ഒരു നിമിഷം നോക്കി നിന്നിട്ട് അവളും ഒപ്പം പറ്റി ചേർന്ന് കിടന്നു.
അവരുടെ വയറിലൂടെ വട്ടം ചുറ്റി പിടിച്ചു.
"അമ്മച്ചീ... "
" എന്നാടി? "
" അമ്മച്ചി എന്നാത്തിനാ ഇങ്ങനെ വിഷമിക്കുന്നെ. അപ്പനിങ്ങ് വരുകേലെ..."
ഒരു നിമിഷം മിണ്ടാതെ കിടന്നിട്ട് അവളെ നോക്കാതെ അവർ പതിയെ പറഞ്ഞു.
" എന്നാലും ഇത്രേം ദൂരം വരെ പോകുമ്പോ എന്നോടൊന്ന് പറഞ്ഞിട്ട് പോകാൻമേലെ..."
" അപ്പൻ പോകുമ്പോ അമ്മച്ചി ഇവിടെ ഇല്ലാഞ്ഞിട്ടല്യോ..."
മറുപടി ഇല്ല.
പകരം ഒരു ദീർഘ നിശ്വാസം കേട്ടു.
" അമ്മച്ചി എണീറ്റ് വന്നേ . നമുക്ക് അത്താഴം കഴിക്കാം"
" ഓ എനിക്ക് വേണ്ടടി. "
" പിന്നെന്നാത്തിനാ ഞാൻ ഉണക്കമീനൊക്കെ വറുത്തു വച്ചേ. മീന്റെ മണം ഇല്ലാണ്ട് അമ്മച്ചിക്ക് ചോറ് ഇറങ്ങുകേലെന്ന് പറഞ്ഞിട്ടല്ല്യോ. "
" എനിക്ക് വിശപ്പില്ല. നീ പോയി കഴിച്ചോടി . ബാക്കി ചെറുക്കനും വച്ചേര്. "
"അമ്മച്ചിക്ക് വേണ്ടെങ്കി എനിക്കും വേണ്ട."
ഒന്നൂടെ ഒന്ന് ഇറുകെ ചുറ്റി പിടിച്ചിട്ട് ലില്ലി പെണ്ണമ്മയുടെ കഴുത്തിലെ ചൂടിലേക്ക് മുഖം ചേർത്ത് വച്ചു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ