മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 12

രാത്രിയോടെയാണ് റെജി വീട്ടിൽ മടങ്ങി എത്തിയത്. ഹാളിലെ സെറ്റിയിൽ മോളികുട്ടി മരണ വീട്ടിൽ ഇരിക്കുമ്പോലെ താടിക്ക് കൈ കൊടുത്തു ഇരിപ്പുണ്ടായിരുന്നു. വാതിൽ പടിയിൽ പിടിച്ചു നിന്ന് അവൻ നോക്കി. അവർക്ക് കണ്ട ഭാവം പോലും ഇല്ല. അവൻ ചിരിച്ചു കൊണ്ട് വന്നു അമ്മയുടെ അടുത്ത് ഇരുന്നു. വെറുപ്പോടെ മോളിക്കുട്ടി മാറിയിരുന്നു. അപ്പോൾ രണ്ടു ഗ്ലാസിൽ കാപ്പിയുമായി അവറാച്ചൻ ഹാളിലേക്ക് കയറി വന്നു.
" ഓ വന്നോ...? "
മകനെ കണ്ടു അയാൾ അനിഷ്ടത്തോടെ നോക്കി. പിന്നെ മോളികുട്ടിക്കുള്ള കാപ്പി അവർക്ക് മുന്നിൽ ടീപ്പോയിൽ വച്ചിട്ട് തന്റെ ഗ്ലാസുമായി എതിരെ സെറ്റിയിൽ ചെന്നിരുന്നു.
'ചോദിക്ക് 'എന്നർത്ഥത്തിൽ മോളികുട്ടി മകൻ കാണാതെ അയാളോട് കണ്ണാൽ ആംഗ്യം കാണിച്ചു.
അത് ശ്രദ്ധിച്ച് അയാൾ റെജിയെ നോക്കി.
"പിന്നെന്നാ ഒറ്റയ്ക്കിങ്ങ് പൊന്നേ...ആരെയൊക്കെയോ കൂട്ടികൊണ്ട് വരാൻ പോകുന്നുന്ന് പറഞ്ഞിട്ടല്ലേ ഇറങ്ങി പോയേ ? "
"അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് ഒരാളോട് തോന്നിയ ഇഷ്ടം ഞാൻ അമ്മച്ചിയോട് പറഞ്ഞിരുന്നു. "
ഇനി എന്ത് ചോദിക്കണം എന്ന രീതിയിൽ അവറാച്ചൻ നോക്കുന്നത് കണ്ടു മോളിക്കൂട്ടി മകന് നേരെ തിരിഞ്ഞു.
"എന്റെ തൊണ്ടക്കുഴിയിൽ ശ്വാസം ഉള്ള കാലത്തോളം ആ നാറ്റംവച്ചതിനെ ഈ കുടുംബത്ത് ഞാൻ കേറ്റുകേല. റെജി... ആ വെള്ളം നീയങ്ങു വാങ്ങി വച്ചേരെ. "
മുറുകിയ മുഖത്തോടെ കനത്ത സ്വരത്തിൽ അവർ തുടർന്നു.
"നീയെന്നാ ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥനാണെന്ന് വിചാരിച്ചോ. എന്ത് ധൈര്യത്തിലാ നീ അത് എന്നോട് പറഞ്ഞിട്ട് പോയേ. ആലോചിച്ചിട്ട് തന്നെ എനിക്ക് അറയ്ക്കുന്നു. ഈ കുടുംബത്ത് കേറി വരാനുള്ള എന്നാ യോഗ്യതയാടാ അവർക്കുള്ളെ. എന്റെ ആങ്ങളമാരെങ്ങാനും അറിഞ്ഞാലുള്ള സ്ഥിതി എന്നതാ. മാതാവേ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല..."
റെജി ഒന്നും മിണ്ടാതെ അവരെ നോക്കി ഇരുന്നു.
"നീ പറയുന്നതിനൊക്കെ ഞങ്ങൾ കൂട്ട് നിന്നിട്ടുണ്ട്. ഇത് ഒക്കുകേലന്ന് പറഞ്ഞാൽ ഒക്കുകേല. അതിനപ്പുറം ഇനി പറയാൻ ഒന്നുമില്ല. "
ദേഷ്യം അടങ്ങാത്തത് പോലെ കിതച്ചു കൊണ്ട് അവർ ആകെ ഒന്ന് ഉലഞ്ഞു സെറ്റിയുടെ സൈഡിലേക്ക് ഒതുങ്ങി വീണ്ടും പഴയത് പോലെ താടിക്ക് കൈ കൊടുത്തു ഇരിപ്പായി.
ഭാര്യയെ നോക്കിയിരുന്നു അവറാച്ചൻ കാപ്പി ഊതി കുടിക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല.
"കഴിഞ്ഞോ? " റെജി ചോദിച്ചു.
"നിനക്കാ ബോബിടെ പെങ്ങളെ അല്ലാതെ വേറെ ആരേം കിട്ടിയില്യോടാ? "
അവറാച്ചൻ ചോദിച്ചു.
ബാക്കി മോളികുട്ടി ഏറ്റു പിടിച്ചു.
"കുടിച്ചും പെടുത്തും നാട്ടുകാരുടെ മെക്കിട്ട് കെറിയും താന്തോന്നിയായി നടക്കുന്നവനാ. ആ കുടുംബത്തീന്ന് തന്നെ.... എടാ നിന്നെ അല്യോടാ അവനാ കണ്ടത്തിൽ എടുത്തിട്ടടിച്ചത്. ആ ഒരു വൈരാഗ്യ ബുദ്ധി നിനക്കില്ലേ. കർത്താവെ ഇതെന്റെ വയറ്റിൽ കുരുത്തത് തന്നെ ആന്നോ? "
"ഞാൻ കെട്ടുന്നത് ബോബിയെ അല്ലല്ലോ. ലില്ലിയെ അല്യോ "
"കെട്ടാൻ നീയങ്ങു തീരുമാനിച്ചോ? "
അവറാച്ചൻ ചോദിച്ചു.
"തീരുമാനിക്കാനുള്ള പ്രായമൊക്കെ എനിക്കായില്യോ അപ്പാ....? "
മോളികുട്ടി സൂക്ഷിച്ചു നോക്കി.
"എന്ന് വച്ചാൽ ഞങ്ങളുടെ അനുവാദം ഇല്ലെങ്കിലും നീ അവളെ കെട്ടുമെന്നോ? "
"അവൾക്ക് എന്നതാ അമ്മച്ചി ഒരു കുറവ്? "
"അവളാ കുടുംബത്തിൽ ജനിച്ചു പോയി അത്ര തന്നെ. "
"അതിനി മാറ്റാൻ ഒക്കുകേല. ഞാൻ എന്തായാലും അവളെ ഇഷ്ടപ്പെട്ടു പോയി. എന്റിഷ്ടം ഞാൻ നിങ്ങളോട് പറഞ്ഞും കഴിഞ്ഞു. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഇത് നടത്തി താ. "
"ഞങ്ങൾക്ക് താല്പര്യം ഇല്ല. ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ അവളെ ഇതിനകത്ത് കയറ്റത്തുമില്ല."
"അതാണോ നിങ്ങളുടെ തീരുമാനം? "
"ആ അത് തന്നെയാ. "
"എങ്കിൽ അവളെ കെട്ടി ഇങ്ങോട്ട് കൊണ്ട് വരാനാ ഞാൻ തീരുമാനിച്ചേക്കുന്നേ."
"എങ്ങോട്ട്...? ഇതെന്റെ പേരിലുള്ള വീടാ. ഇവിടെ പറ്റത്തില്ല. "
മോളികുട്ടി അറുത്തുമുറിച്ചു പറഞ്ഞു.
"ഓഹോ..."
അവരെ ഒന്ന് നോക്കി കൊണ്ട് റെജി എണീറ്റു മുണ്ട് മാടി കുത്തി.
" അങ്ങനെയങ്ങ് വാശി ആണെങ്കിൽ അവളെയും കെട്ടി പുറത്തു വീടെടുത്തു ഞാൻ അങ്ങോട്ടങ്ങു മാറും. ഇനി അത്രേ ഉള്ളൂ. "
അവൻ തിരിഞ്ഞു നടന്നു.
" നേരം ഒന്ന് വെളുക്കട്ടെ. എന്നാ കാണിച്ചിട്ടാണ് ഇവനെ പാട്ടിലാക്കിയതെന്ന് എനിക്കവളുടെ മുഖത്ത് നോക്കി ചോദിക്കണം. "
മോളികുട്ടി പല്ല് ഞെരിച്ചു കൊണ്ട് അവറാച്ചനോടായി പറഞ്ഞു
അത് കേട്ട് റെജി തിരിച്ചു വന്നു.
" ഇതിന്റെ പേരിൽ അമ്മച്ചി അവിടെങ്ങാനും ചെന്ന് പോക്കണം കേട് പറഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ..... റെജിയെ നിങ്ങൾക്ക് അറിയാലോ.? "
താക്കീത് പോലെ അവൻ നിർത്തി.
" നീ എന്നാടാ എന്നെ ഭീഷണിപെടുത്തുന്നോ? "
മോളികുട്ടി ചാടി എണീറ്റു.
" എങ്ങനെ വേണമെങ്കിലും എടുക്കാം. എനിക്ക് തോന്നിയ ഇഷ്ടം ഞാൻ അവളോട് പോലും പറഞ്ഞിട്ടില്ല. അതാദ്യം വന്നു പറയുന്നത് അമ്മച്ചിയോടാ. നിങ്ങളൊക്കെ എന്റെ കൂടെ നിൽക്കുമെന്നായിരുന്നു എന്റെ വിചാരം. തെറ്റിയത് എനിക്കാ . ഒറ്റ നിമിഷം കൊണ്ടല്യോ ഞാനീ വീട്ടിൽ അന്യനായതു . ഇങ്ങനെയെങ്കിലും നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് അറിഞ്ഞത് നന്നായി. ഇനി എനിക്ക് എന്റെ കാര്യം മാത്രം നോക്കി പോയാൽ മതിയല്ലോ."
പറഞ്ഞു നിർത്തി രണ്ടു പേരെയും ഒന്ന് നോക്കിയിട്ട് റെജി അകത്തേക്ക് കയറി പോയി.



ഇന്നാണ് ലില്ലിയെ കെട്ടാൻ പോകുന്ന ചെറുക്കൻ ജോകുട്ടന്റെ പെങ്ങളും ഭർത്താവും മടത്തിപറമ്പിലേക്ക് വരുന്നത്.
അതുകൊണ്ട് പെണ്ണമ്മ ചെമ്മീൻ കമ്പനിയിൽ പോയിരുന്നില്ല.
ജോലിക്ക് കയറിയതല്ലേ ഉള്ളൂ വെറുതെ ലീവ് എടുക്കണ്ടാന്ന് പറഞ്ഞു ബോബിയെ അവർ നിർബന്ധിച്ചു പറഞ്ഞു വിട്ടു.
ഉച്ചകഴിഞ്ഞാണ് അവരൊക്കെ എത്തിയത്.
പെങ്ങളും ഭർത്താവും ബ്രോക്കർ തങ്കച്ചനും മാത്രം.
പ്രധാനമുറിയിൽ അഥിതികളെ സ്വീകരിച്ചിരുത്തി തലേന്നേ വാങ്ങി വച്ചിരുന്ന പലഹാരവും പിന്നെ ചായയും വിളമ്പി.
ഇരുവരും സന്തോഷപൂർവ്വം പെണ്ണമ്മയോടും ലില്ലിയോടും സംസാരിച്ചിരുന്ന് ചായ കുടിച്ചു.
പെങ്ങളുടെ പേര് സൂസമ്മ. ഡൽഹിയിൽ നഴ്സ് ആണ്.
ഭർത്താവ് ആന്റോ അവിടെ എം ആർ എഫ് കമ്പനിയിൽ സൂപ്പർവൈസർ.
അങ്ങോട്ടുമിങ്ങോട്ടും വീട്ടുകാരെയൊക്കെ പരിചയപ്പെടുത്തി കഴിഞ്ഞു വീട്ടു വിശേഷങ്ങളും പറഞ്ഞിരുന്നിട്ട് സൂസമ്മ ലില്ലിയെ വിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.
"കൊച്ച് ഏത് ക്ലാസ്സ് വരെ പോയിട്ടുണ്ട് ? "
അതിരിലെ പ്ലാവിൻ ചുവട്ടിലേക്ക് നടക്കുമ്പോൾ സൂസമ്മ ചോദിച്ചു.
"പത്താം ക്ലാസ്സ് വരെ."
"പിന്നെന്നാ പഠിക്കാഞ്ഞേ? "
"തുടർന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് നിർത്തി. "
"ഇനി പഠിക്കാൻ താല്പര്യം ഉണ്ടോ? "
ലില്ലി വെറുതെ ചിരിച്ചു.
" നമ്മൾ പെണ്ണുങ്ങൾക്ക് എന്തെങ്കിലും ഒരു ജോലി വേണം കൊച്ചേ. ഇല്ലെങ്കിൽ ഏത് കാര്യത്തിനും ഭർത്താവിന്റെ മുന്നിൽ കൈ നീട്ടി നിക്കേണ്ടി വരും. പുതുമോടി കഴിഞ്ഞാ പിന്നെ നമുക്കൊന്നും ഒരു വിലയും കാണില്ലന്നെ... "
ലില്ലിയുടെ കയ്യിൽ പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് സൂസമ്മ തുടർന്നു.
" എന്നേക്കാൾ ഏഴു വയസിനു ഇളപ്പമുണ്ട് ജോകുട്ടന്. അമ്മച്ചി അവനെ പെറ്റെന്നേ ഉള്ളൂ. ചെറുക്കനെ വളർത്തിയാതൊക്കേ ഞാനാ. ചേച്ചിയമ്മ എന്നാ അവൻ എന്നെ വിളിക്കുന്നെ. ഞാൻ പറയുന്നതിന് അപ്പുറം അവൻ പോവത്തില്ല. അതുകൊണ്ടാ ഒത്തിരി ഇഷ്ടായിട്ടും എന്റെ അഭിപ്രായത്തിന് വേണ്ടി അവൻ ഇത്രയും ദിവസം കാത്തിരുന്നത്. "
ലില്ലിയുടെ പാറിക്കളിക്കുന്ന മുടിയിഴകൾ സൂസമ്മ ഒതുക്കി വച്ചു കൊടുത്തു.
"നിന്നെ എനിക്കും ഒത്തിരി ഇഷ്ടായി . എന്റെ ജോക്കുട്ടന് നീ നന്നായി ചേരും. ഒരു കുറവും വരാതെ പൊന്നുപോലെ നിന്നെ അവൻ നോക്കിക്കോളും. നിനക്കെങ്ങനെയാ അവനെ ഇഷ്ടായോ ? "
തന്റെ കൈത്തലത്തിൽ പിടിച്ചിരുന്ന സൂസമ്മയുടെ കയ്യിൽ ലില്ലി മുറുകെ പിടിച്ചു.
"ചേച്ചിയ്ക്ക് എന്നോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ എനിക്കൊരു സഹായം ചെയ്തു തരണം ? "
"ചോദിച്ചോ. എന്നാ വേണ്ടേ? "
"ദൈവത്തെ ഓർത്ത് നിങ്ങളീ കല്യാണത്തിൽ നിന്നും മാറി തരണം ."
സൂസമ്മ അമ്പരന്നു നോക്കി.
"എനിക്ക് വേറൊരാളെ ഇഷ്ടമാ. കെട്ടുന്നെങ്കിൽ അയാളെ മാത്രേ ഞാൻ കെട്ടൂ. "
"നീ എന്നതാ കൊച്ചേ ഈ പറയുന്നേ? "
സൂസമ്മ ലില്ലിയുടെ കയ്യിൽ നിന്നുമുള്ള പിടി വിട്ടു.
അമ്മച്ചി ഇത് വല്ലതും കേൾക്കുന്നോ എന്നറിയാൻ അവൾ വീട്ടിലേക്ക് ഒന്ന് നോക്കി.
"നിനക്കിത് ജോകുട്ടൻ വന്നപ്പോൾ അവനോട് പറയാൻമേലാരുന്നോ? വെറുതെ എന്റെ ചെറുക്കനെ കൂടി ആശിപ്പിച്ചിട്ട്... "
"എനിക്കിതൊന്നും പറയാനുള്ള സാഹചര്യം അന്നുണ്ടായിരുന്നില്ല ചേച്ചി..."
"എന്നാ പിന്നെ ഇങ്ങനൊരു ഇഷ്ടം ഉള്ള കാര്യം വീട്ടുകാരോട് പറയാൻ മേലെ. വെറുതെ എന്നാത്തിനാ കെട്ടി ഒരുങ്ങി പെണ്ണുകാണലിന് നിന്ന് കൊടുക്കുന്നെ? "
സൂസമ്മയുടെ സ്വരം മാറി.
"പ്രതീക്ഷിക്കാതെ ഈ കല്യാണം കേറി മുറുക്കിയത് കൊണ്ട് എനിക്കൊന്നും പറയാൻ പറ്റത്തില്ല. ഇപ്പൊ ഇതെങ്ങാനും അറിഞ്ഞാ അമ്മച്ചി എന്നെ കൊന്നു കുഴിച്ചു മൂടും ."
"ഞാനിപ്പോ എന്നതാ ചെയ്യണ്ടേ? "
അനിഷ്ടത്തോടെ സൂസമ്മ ചോദിച്ചു.
"ഇപ്പോ ഒന്നും ഇവിടെ പറയണ്ട. വീടും ചുറ്റുവട്ടവുമൊന്നും ചേച്ചിക്ക് ഇഷ്ടപെട്ടില്ലെന്നും അത് കൊണ്ട് ഒഴിയുകയാണെന്നും തങ്കച്ചായനോട് പറഞ്ഞു വിട്ടാൽ മതി. "
"നല്ല കാര്യായിപ്പോയി. ഞാനെങ്ങനെയാ ഇതിപ്പോ ചെറുക്കനോട് ചെന്നു പറയുന്നേ. ഈ ഒരു കാര്യത്തിന് വേണ്ടി മാത്രമാ ഞങ്ങള് രണ്ടും ഇല്ലാത്ത ലീവും എടുത്ത് ഇങ്ങോട്ട് ഓടി പിടിച്ചു വന്നേ . വെറുതെ മനുഷ്യനെ മെനക്കെടുത്താൻ...നിനക്ക് ഒന്നൂടെ ഒന്ന് ആലോചിക്കാൻമേലെ കൊച്ചേ? "
"ഈ കല്യാണവുമായി മുന്നോട്ടു പോകാനാണെങ്കിൽ ഞാനെന്റെ ജീവൻ കളയും. ഉറപ്പാ...അതിപ്പോ അവിടെ വന്നിട്ടായാലും ഞാനത് ചെയ്യും. "
തീരുമാനിച്ചുറപ്പിച്ച പോലെ ലില്ലി പറഞ്ഞു.
"മാതാവേ..."
സൂസമ്മ വായിൽ കൈ ചേർത്തു.
" എന്നതാ സൂസമ്മോ പറഞ്ഞു തീർന്നില്യോ...മതിയടി...ലില്ലി അങ്ങോട്ട് തന്നല്യോ വരുന്നേ...? "
ആന്റോയുടെ ഒച്ച കെട്ടു ഇരുവരും അവിടേക്ക് ശ്രദ്ധിച്ചു. വീടിന് പുറത്തു നോക്കി നിന്ന് എല്ലാവരും ചിരിക്കുന്നു. ലില്ലിയെ സൂക്ഷിച്ചു നോക്കിയിട്ട് ഒന്നും മിണ്ടാതെ സൂസമ്മ അവരുടെ സമീപത്തേക്ക് നടന്നു.

 



നേരം വെളുത്തു പത്തു മണി ആയിട്ടും റെജി എണീറ്റു വരാത്തത് കൊണ്ട് മോളികുട്ടി മുറിയിൽ ചെന്ന് നോക്കി.
ജനലിലൂടെ പുറത്തേക്ക് നോക്കി അവൻ വെറുതെ കിടക്കുന്നത് കണ്ടു.
അവർ ചെന്നു കിടക്കയിൽ ഇരുന്നു.
" റെജി... എണീറ്റു വാ മോനെ വല്ലതും കഴിക്കാം. ഇന്നലെയും നീ ഒന്നും കഴിച്ചില്ലല്ലോ. "
" എനിക്കൊന്നും വേണ്ട."
അവൻ അവരെ നോക്കാതെ കടുത്ത സ്വരത്തിൽ പറഞ്ഞു.
"ഇതെന്റെ വീടല്ലല്ലോ. ഇവിടെ ഉള്ളവരൊന്നും എന്റെ ആരുമല്ല. ഞാൻ ലീവ് ക്യാൻസൽ ചെയ്തു മടങ്ങി പോകാൻ തീരുമാനിച്ചേക്കുവാണ്...ഇനി എന്നാത്തിനാ ഞാനിവിടെ കെട്ടിക്കേറി കിടക്കുന്നെ? ഒരു കാര്യം ഞാൻ ഇപ്പോഴേ ഉറപ്പിച്ചു കഴിഞ്ഞു. ഇനി ജീവനോടെ ഞാൻ ഈ വീട്ടിലേക്കു തിരിച്ചു വരുകേല. ഏതെങ്കിലും ശത്രുക്കളുടെ വെടിയുണ്ടയ്ക്ക് മുന്നിൽ ഞാൻ ചെന്നു നിന്നു കൊടുക്കും. തീരട്ടെ എന്റെയീ ജീവിതം. "
" എന്നതാടാ നീയീ പറയുന്നേ? "
മോളികുട്ടി കരയാൻ തുടങ്ങി.
" എന്റെ മരണത്തെ പറ്റി പറയുമ്പോ നിങ്ങളെന്നാത്തിനാ കരയുന്നെ.നിങ്ങൾക്കൊന്നും ഞാൻ ആരുമല്ല. പിന്നെന്നാ ഇത്ര സങ്കടം? "
അമർഷത്തോടെയാണ് അവൻ സംസാരിച്ചത്.
" ഇങ്ങനെ ഒന്നും പറയല്ലേടാ പൊന്നു മോനെ... അമ്മച്ചിക്കിതൊന്നും താങ്ങത്തില്ല. ഞങ്ങൾക്ക് പത്തും പലതും ഇല്ല. നീ ആകെയുള്ളോരു കുഞ്ഞാ. ഞങ്ങളെന്തെങ്കിലും പറയുന്നത് നിന്റെ നല്ലതിന് വേണ്ടീട്ടല്യോ. നല്ലൊരു കുടുംബത്തിൽ നിന്നു നിന്നെ കൊണ്ട് കെട്ടിക്കണമെന്നുള്ളത് ഞങ്ങളുടെ സ്വപ്നം ആയിരുന്നു. അത് നടക്കത്തില്ലെന്ന് അറിയുമ്പോഴുള്ള വിഷമം കൊണ്ട് അന്നേരം പല കെട്ടതും പറഞ്ഞു കാണും. അമ്മച്ചീടെ ദെണ്ണം കൊണ്ടല്യോ. നീ ക്ഷമിക്ക്. "
" എന്റെ സന്തോഷമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ എന്റെ ഇഷ്ടങ്ങൾക്ക് കൂടെ നിൽക്കണം. അല്ലാതെ... "
" അവളുടെ അപ്പൻ നിന്റെ അപ്പനോട് വഴക്കിട്ടതും ബോബി നിന്നോട് തല്ലും പിടിയും കൂടിയതും ഒന്നും പെട്ടന്നെനിക്കങ്ങോട്ട് ക്ഷമിക്കാൻ പറ്റിയില്ല. അതുകൊണ്ടും കൂടിയൊക്കെയാ അമ്മച്ചി അങ്ങനൊക്കെ ദേഷ്യപ്പെട്ടു സംസാരിച്ചേ... അല്ലാതെ അവളോട് എനിക്കെന്നതാ ശത്രുത. ഇന്നലെ രാത്രി മൊത്തം നിന്റെ അപ്പനും എന്നെ കുറ്റപ്പെടുത്തി പറയുന്ന കേട്ടപ്പോ അമ്മച്ചിയുടെ തെറ്റ് അമ്മച്ചിക്ക് ബോധ്യപ്പെട്ടു. നിന്റെ ഇഷ്ടം എന്നതായാലും അത് നടക്കട്ടെ. ആരെയെന്ന് വച്ചാ നീ കെട്ടിക്കോ. നിന്റെ ജീവിതം അല്യോ. ഞങ്ങളിനി വഴക്കിടാനും തടയാനുമൊന്നും വരുന്നില്ല. പോരെ? "
റെജി തിടുക്കത്തിൽ എണീറ്റ് കട്ടിലിൽ ഇരുന്നു.
വിശ്വാസം വരാത്തത് പോലെ അവൻ നോക്കി.
" ആരെ കെട്ടിയാലും ആരുടെ കൂടെ ജീവിച്ചാലും നീ സന്തോഷമായി ഇരിക്കുന്നത് അമ്മച്ചിക്ക് കണ്ടാൽ മതി. പട്ടിണി കിടക്കാതെ നീ എണീറ്റ് വന്നു വല്ലതും കഴിക്കാൻ നോക്ക്. "
അവൻ ആഹ്ലാദത്തോടെ അവരുടെ കൈ പിടിച്ച് അതിൽ മുത്തി
" താങ്ക്സ് അമ്മച്ചി. "
റെജിയുടെ മുറിയിൽ നിന്നും മോളികുട്ടി അടുക്കളയിലേക്ക് വന്നപ്പോൾ അവറാച്ചൻ ചോദിച്ചു.
"അവൻ എന്നാ പറഞ്ഞടി? "
" നമ്മൾ കല്യാണത്തിന് സമ്മതിച്ചെന്നും കൂടെ തന്നെ ഉണ്ടെന്നും അവനൊരു തോന്നൽ വന്നിട്ടുണ്ട്. നിങ്ങളും ആ രീതിയിൽ അങ്ങ് നിന്നേച്ചാ മതി കേട്ടല്ലോ. "
അയാൾ സമ്മതിച്ചു തലകുലുക്കി.
മോളികുട്ടിയുടെ മുഖം മുറുകുന്നതും കണ്ണുകൾ വന്യമായി തിളങ്ങുന്നതും അയാൾ കണ്ടു.
" അവള് വലതു കാൽ വച്ചു ഇങ്ങോട്ട് കെട്ടി കേറി വരട്ടെ. ഒരു രാത്രി പോലും ഞാനവളെ ഈ വീട്ടിൽ വാഴിക്കുകേല. എന്നതാ ഈ മോളികുട്ടി ചെയ്യാൻ പോകുന്നതെന്ന് നിങ്ങള് കണ്ടോ... "
കുടിലബുദ്ധിയുടെ കോട്ടയാണ് തന്റെ ഭാര്യയെന്ന് അവറാച്ചന് നന്നായി അറിയാം.
അതിന് പിന്നാലെ വരുന്ന ആപത്ത് എന്താണെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ