മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 11

ആദ്യത്തെ പകപ്പ് മാറിയപ്പോൾ പെണ്ണമ്മ മകളുടെ നേരെ ചീറികൊണ്ട് ചെന്നു.
" നിനക്കെന്നാത്തിന്റെ കേടാടി? "
" അപ്പനില്ലാതെ എന്റെ കല്യാണം നടത്തണ്ട. "
അവൾ കണ്ണീരോടെ പറഞ്ഞു.

"ഒരു കുപ്പൻ ! ആ പേര് പറഞ്ഞാൽ നിന്റെ കിറിക്കിട്ട് ഞാൻ കുത്തും. എങ്ങനെയെങ്കിലും നിന്റെയീ മുടിഞ്ഞ കല്യാണം നടത്താനായിട്ട് ഇവിടുള്ളോര് ഓടാൻ തുടങ്ങിയിട്ട് എത്ര നാളായെന്ന് അറിയോടി നിനക്ക്. നീ കാണുന്നുണ്ടോ അതൊക്കെ. നേർച്ച നേർന്നും പ്രാർത്ഥിച്ചും എല്ലാം ഒന്ന് കരയെത്തിയപ്പോ അവളുടെ ഒരു പൂങ്കണ്ണീര്. തടസം ഒന്നുമില്ലാതെ കല്യാണം നടക്കാൻ വന്നിരുന്നു മുട്ടിപ്പായി പ്രാർത്ഥിക്കാൻ നോക്കടി എരണംകെട്ടവളേ..."
ലില്ലി അനങ്ങിയില്ല.
"എടി നിന്നോട് ഇങ്ങോട്ട് എണീറ്റു വരാനാ പറഞ്ഞെ..."
പെണ്ണമ്മ ഒച്ചയിട്ടു.
ലില്ലി നിലത്തു നിന്നും പതിയെ എണീറ്റു.
"അപ്പനില്ലാതെ കെട്ടിയൊരുങ്ങി ഞാൻ പള്ളീലോട്ട് വരുമെന്ന് അമ്മച്ചി കരുതണ്ട."
മുഖം തുടച്ചു വാശിയോടെ അവൾ പറഞ്ഞു.
അതോടെ പെണ്ണമ്മയുടെ ക്ഷമയറ്റു.
"തോന്ന്യാസം പറയുന്നോ? "
മകളുടെ തോളിൽ അവർ കൈ വീശി അടിച്ചു. "നിന്നേ പെറ്റത് ഞാനാടി... മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചോണം. നാശം പിടിച്ച ജന്തു. ഇതിവിടെ പെറ്റു വീണപ്പോ തുടങ്ങിയതാ കാലകേട്. ആരുടെയെങ്കിലും തലേൽ വച്ചു കെട്ടി വിട്ടേച്ച് എവിടേലും സമാധാനം ആയിട്ട് ഇരിക്കാന്ന് വിചാരിച്ചപ്പോ അവളുടെ ഒരു മറ്റേടത്തെ... "
കലി തീരാതെ അവർ അവളെ പിടിച്ചു പുറത്തേക്ക് തള്ളി.
ലില്ലി ചെന്നു വീണത് ബോബിയുടെ നെഞ്ചിൽ.
ദേഷ്യം പിടിച്ചു അവൻ അമ്മയുടെ നേരെ തിരിഞ്ഞു.
"നിങ്ങൾക്കെന്നാ തള്ളേ ഭ്രാന്ത് പിടിച്ചോ? "
"നീയത് ഇവളോട് ചോദിക്കടാ... എന്തിന്റെ ഏനക്കേടാണെന്ന്......? "
പെണ്ണമ്മ നിന്ന് വിറക്കുകയാണ്. അത് കേട്ട് അവൻ ലില്ലിയുടെ മുഖത്തേക്ക് നോക്കി. പെട്ടന്ന് അവൾ ഏങ്ങലടിച്ചു കരഞ്ഞു.
"അവള് അപ്പനില്ലാതെ പള്ളീലോട്ട് കെട്ടിയിറങ്ങുകേലെന്ന്. അപ്പന്റെ ഒരു പുന്നാര മോള്... അങ്ങേര് വന്നില്ലെങ്കിൽ നിനക്കിനി കല്യാണം വേണ്ടേടി. പിന്നെ ഇനിയങ്ങോട്ട് ആര് നോക്കുമെന്ന് പറഞ്ഞാ നീയീ കെട്ടി കേറി കിടക്കുന്നെ. നിന്റെ മറ്റവന്മാര് ആരെങ്കിലും വരാന്ന് പറഞ്ഞാ...? "
"ഹോ നിങ്ങളൊന്ന് അടങ്ങ് ! "
ബോബി ശാസിച്ചു.
"നീ ഇങ്ങോട്ട് വന്നേ... " ലില്ലിയെ ചേർത്ത് പിടിച്ചു അവൻ പുറത്തേക്ക് കൊണ്ട് പോയി.
മുറ്റത്തേക്ക് ഇറങ്ങിയിട്ട് ചിരിയിൽ തുടർന്നു.
"അയ്യേ...നീ എന്നാ മണ്ടിയാടി ലില്ലീ . ഏ ? നീ അല്ലാതെ ആരെങ്കിലും അമ്മച്ചിയോട് ഇകാര്യങ്ങളൊക്കെ. പറയാൻ പോവോ. നിനക്കിത് എന്നോട് പറഞ്ഞാൽ പോരാരുന്നോ. വെറുതെ ആ തള്ളേടെ വായിലിരിക്കുന്ന കേൾക്കേണ്ട വെല്ല കാര്യവും ഉണ്ടായിരുന്നാ...അവരാണെങ്കിൽ ആരുടെ മെക്കിട്ട് കേറണം എന്ന് അറിയാതെ നടപ്പാ. നീ കണ്ണ് തുടച്ചേ..."
പറഞ്ഞിട്ട് അവൻ തന്നെ തോർത്ത് കൊണ്ട് അവളുടെ മുഖം തുടച്ചു കൊടുത്തു.
"നിന്റെ കരച്ചിലും വെപ്രാളവും കണ്ടാ തോന്നും നാളെയോ മറ്റന്നാളോ ആണ് കല്യാണമെന്ന്. എടി... കാര്യങ്ങൾ ഒക്കെ ഒന്ന് കരയ്ക്കടിപ്പിച്ചു കൊണ്ട് വരുന്നേ ഉള്ളൂ. കല്യാണത്തിനൊക്കെ ഇനിയും സമയം എടുക്കും. അപ്പോഴേക്കും അപ്പനിങ്ങ് വരത്തില്യോ . നീ സമാധാനപ്പെട്. നിന്റെ കൈ പിടിച്ചു അപ്പൻ തന്നെ പള്ളിയിലോട്ട് ഇറക്കും. വാക്ക് തരുന്നത് ഞാനാ. നിനക്ക് നിന്റെ ഇച്ചായിയെ വിശ്വാസം ഇല്ലേ...? "
കരച്ചിലടക്കി ലില്ലി ബോബിയുടെ മുഖത്തേക്ക് നോക്കി.
കൈപിടിച്ച് ഇറക്കാൻ അപ്പനില്ല എന്ന സങ്കടത്തേക്കാളുപരി അവളുടെ മനസിനെ മഥിച്ചിരുന്നത് ജോസൂട്ടിയോടുള്ള ഇഷ്ടം ഇവരുടെയൊക്കെ മുന്നിൽ എങ്ങനെ അവതരിപ്പിക്കും എന്ന ചിന്ത ആയിരുന്നു.

 



നാട്ടു വഴിയിൽ വച്ചു ലില്ലിയുമായി സംസാരിക്കുന്ന ആ രംഗം റെജിയുടെ മനസ്സിൽ നിന്നും മായുന്നില്ല.
അതിങ്ങനെ തിരശീലയിൽ എന്ന വണ്ണം വീണ്ടും കാണുന്നു.
ഉച്ചയൂണ് കഴിഞ്ഞു കേറി കിടന്നതാണ്.
ഒന്ന് മയങ്ങാൻ.
പക്ഷെ ഉറങ്ങുന്നതെങ്ങനെ ?
പെണ്ണിങ്ങനെ കണ്മുന്നിൽ വന്നു പൂത്തു വിടർന്നു നിൽക്കുവല്ലേ.
തലയിണയെ കെട്ടിപിടിച്ചു അവൻ കണ്ണടച്ച് ചരിഞ്ഞു കിടന്നു.
ഒരു രക്ഷയുമില്ല.
ആ സുന്ദരരൂപം വീണ്ടും തെളിഞ്ഞു വരികയാണ്.
കിളികൊഞ്ചൽ പോലെ ആ സ്വരം വീണ്ടും കേൾക്കുന്നു.
ഈ ഇരുപത്തിയേഴു വയസ്സിനുള്ളിൽ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും ഇത് പോലെ ഉറക്കം കളഞ്ഞു മനസ്സിൽ കേറിയൊരു രൂപം ആദ്യമായിട്ടായിരുന്നു.
എങ്ങനെയും അവളെ സ്വന്തമാക്കണമെന്നുള്ള ചിന്ത ഓരോ നിമിഷവും കൂടി കൂടി വരുന്നു.
പക്ഷെ അതിന് ഒരുപാട് കടമ്പകൾ കടക്കേണ്ടി വരും.
കുട്ടാപ്പി പറഞ്ഞത് പോലെ ബോബി സമ്മതിക്കോ?
ആദ്യം എതിർക്കും.
പക്ഷെ അവസാനം സമ്മതിക്കും എന്ന് തന്നെയാണ് വിശ്വാസം.
കാരണം അവരുടെ സ്ഥിതി വച്ചിട്ട് സ്വപ്നം പോലും കാണാൻ പറ്റുന്ന ഒരു ബന്ധം അല്ല ഇത്.
മാത്രമല്ല സ്വന്തം കാലിൽ നിൽക്കാൻ തനിക്കൊരു ജോലി ഉണ്ട്.
ആരും കുറ്റം പറയാത്തൊരു രൂപവും.
തന്നെ അംഗീകരിക്കാൻ ഇതൊക്കെ പോരെ?
പൊന്നും പണവും ഒന്നും വേണ്ട തനിക്ക് ലില്ലിയെ മാത്രം തന്നാൽ മതിയെന്ന് കൂടി പറഞ്ഞാൽ അവരൊക്കെ കണ്ണടച്ചു പെണ്ണിനെ പിടിച്ചെന്റെ കയ്യിൽ തരും.
ഉറപ്പാണ്.
പക്ഷെ അതിനേക്കാൾ വലിയ പുകിലാണ് ഇവിടെ അപ്പനെയും അമ്മച്ചിയെയും പറഞ്ഞു സമ്മതിപ്പിക്കുന്നത്.
തന്നെ അടിച്ചെന്ന് പറഞ്ഞു ബോബിയെ പിടിച്ചു ജയിലിൽ കേറ്റാൻ തുനിഞ്ഞ ആളാണ് അമ്മച്ചി.
ആ ബോബിയുടെ പെങ്ങളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് കേട്ടാലോ.
ഈ വീടെടുത്തു തിരിച്ചു വയ്ക്കും.
പക്ഷെ ആരൊക്കെ തടഞ്ഞാലും തനിക്ക് ലില്ലിയെ വേണം.
ആരുടെ എതിർപ്പും തനിക്കൊരു പ്രശ്നം അല്ല.
അതിനി അപ്പനായാലും ശരി അമ്മച്ചി ആയാലും ശരി.
ഇപ്പോ തന്നെ അമ്മച്ചിയോടൊന്ന് സൂചിപ്പിച്ചു നോക്കിയാലോ?
എന്താണ് ഭാവം എന്നറിയാം.
സമ്മതിപ്പിച്ചാൽ മടങ്ങും മുന്നേ വാക്ക് പറഞ്ഞു ഉറപ്പിക്കാം.
പിന്നെ അവളെ ആരെങ്കിലും കൊത്തികൊണ്ട് പോകുമെന്ന പേടി വേണ്ട.
അവൻ എണീറ്റു പുറത്തേക്ക് വന്നു.
വീടിന് പിന്നിലെ നീളൻ വരാന്തയിൽ വലിയ തൂണ് ചാരി ഇരുന്നു മോളികുട്ടി എന്തോ ബുക്കിൽ കുറിക്കുന്നത് കണ്ടു.
"എന്നാ അമ്മച്ചി ഈ എഴുതുന്നേ? "
അവൻ അടുത്തേക്ക് ചെന്നു.
" ഷീറ്റും കുരുമുളകും വിറ്റതിന്റെ കണക്കാടാ ചെറുക്കാ..."
"അതങ്ങോട്ട് മാറ്റി വച്ചേ പിന്നെഴുതാം..."
അവൻ ബുക്ക് പിടിച്ചു വാങ്ങി മോളികുട്ടിക്ക് കയ്യെത്താത്ത അകലത്തിൽ തൂണിന് പിന്നിലേക്ക് വച്ചു.
" ശ്ശെടാ... ഇതെന്നാ ഇടപാടാ. ഞാനത് എഴുതി തീർന്നില്ലടാ. പിന്നെ ആയാൽ എല്ലാം മറന്നു പോവുമല്ലോ എന്റെ കർത്താവെ . "
"ഓ പിന്നെ വലിയൊരു കണക്ക് "
അവൻ അവരുടെ മടിയിൽ തല വച്ചു കിടന്നു.
"അമ്മച്ചി പണ്ടൊക്കെ ചെയ്യുമ്പോലെ എന്റെ തലയൊന്ന് മസാജ് ചെയ്തെ... "
"അയ്യോടാ ഇതെന്നാ വട്ടാ ഇത്. കണക്കൊക്കെ കൃത്യം എഴുതി വച്ചില്ലേ എനിക്കൊരു സമാധാനം കാണുകേല..."
" എന്റെ കാര്യങ്ങളൊക്കെ നോക്കാൻ അമ്മച്ചിക്ക് നേരവും കാലവും കിട്ടുന്നില്ലെങ്കിലെ ഞാൻ എവിടുന്നേലും ഒരു പെണ്ണിനെ വിളിച്ചോണ്ട് വരാൻ പോകുവാ. "
" ഹാ അത് നല്ല കാര്യായിപോയി..."
മോളികുട്ടി റെജിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു.
" എന്നോട് ചോദിക്കാതെയും പറയാതെയും ഏതവളെയെങ്കിലും ഇതിനകത്തോട്ട് വിളിച്ചോണ്ട് വന്നാ നിന്റെ മുട്ട് കാലു ഞാൻ തല്ലിയൊടിക്കും. ഞങ്ങൾക്ക് ആകെയുള്ളൊരു മോനാ നീ. നിന്റെ കല്യാണം എങ്ങനെ നടത്തണമെന്ന് ഞങ്ങള് തീരുമാനിച്ചിട്ടുണ്ട്. നിന്റെ അമ്മാച്ചന്മാരോട് അതെല്ലാം ഞാൻ പറഞ്ഞു ഏൽപ്പിച്ചിട്ടുമുണ്ട്. ഈ ഓണംകേറാ മൂലേന്ന് എന്തായാലും വേണ്ട. നമ്മുടെ കുടുംബത്തിന് ചേരുന്ന നല്ല ബന്ധം അവന്മാര് കണ്ടു പിടിച്ചു കൊണ്ട് വന്നു തരും . അത് വരെ എന്റെ കൊച്ചു ഞാൻ തരുന്നതും തിന്നോണ്ട് മര്യാദക്ക് ഇരുന്നോണം. കേട്ടോ. "
" അതെന്നാ ഏർപ്പാടാ. അമ്മാച്ചന്മാരുടെ ഇഷ്ടത്തിനാന്നോ ഞാൻ കെട്ടേണ്ടേ? "
" പെണ്ണിനെ നിനക്കും കൂടി ബോധിച്ചിട്ട് മതിയെന്നേ."
" അത്രേം കഷ്ടപ്പെടുന്ന എന്നാത്തിനാ. എനിക്ക് ചേരുന്നത് ഞാൻ തന്നെ കണ്ടു പിടിച്ചാൽ പോരായോ. അതല്ലേ അതിന്റൊരു മര്യാദ. "
"എണീറ്റെ അങ്ങോട്ട്. "
മസാജ് ചെയ്യുന്നത് നിർത്തി അവർ അവനെ ഉന്തി എണീൽപ്പിച്ചു.
" റെജി സത്യം പറഞ്ഞോ ഇപ്പോ എന്നതാ നിന്റെ പ്രശ്നം? "
അമ്മയുടെ മുഖം മാറിയത് കണ്ടു റെജി കുസൃതി ചിരിയോടെ അവരുടെ കൈ എടുത്തു പതിയെ വിരലുകൾ ഞൊട്ട വിടുവിച്ചു.
" ഉള്ള കാര്യം അമ്മച്ചിയോട് തുറന്നു പറയാം. എനിക്കൊരു പെണ്ണിനെ ഇഷ്ടമാ. "
മോളികുട്ടി അവന്റെ കൈ കുടഞ്ഞു മാറ്റി.
" നീ എന്നതാടാ ഈ പറയുന്നേ തമാശ ആന്നോ? "
" അല്ല എന്റെ പൊന്നമ്മച്ചി. സത്യം."
" ആരാടാ പെണ്ണ്. ഇനി ഡൽഹിയിലോ കശ്മീരോ മറ്റോ ഉള്ളതാന്നോ? ഹിന്ദിക്കാരെയൊന്നും ഇവിടെ കേറ്റാൻ പറ്റത്തില്ല. അതിപ്പൊഴേ പറഞ്ഞേക്കാം. "
"അതൊന്നുമല്ല. ഇത് നമ്മുടെയീ ഇടവകയിൽ ഉള്ളതാ. "
"നമ്മുടെ ഇടവകയിലോ ? "
മോളികുട്ടിയുടെ ഒച്ച പതറി.
പതിയെ കിതക്കാൻ തുടങ്ങി.
" ആന്ന്. മടത്തിപ്പറമ്പിലെ ലില്ലി ഇല്യോ... ബോബിടെ പെങ്ങൾ..."
പിശാചിനെ മുന്നിൽ കണ്ടത് പോലെ മോളികുട്ടിയുടെ മുഖം വിളറി വെളുത്തു.
ഒരു കാര്യം മകൻ വിചാരിച്ചാൽ ഇനി മിശിഹാ തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നു പറഞ്ഞാലും പിന്മാറുന്നവനല്ലന്ന് മോളികുട്ടിക്ക് നന്നായി അറിയാം.
അപ്പൊ ഇനി ആകെ ചെയ്യാനുള്ളത് വാവിട്ട് നിലവിളിക്കുക എന്ന പ്രക്രിയ മാത്രം.
അതിന് തയ്യാറെടുക്കുന്നതിനു മുന്നുള്ള ഭീകരമായ നിശബ്ദത ആണ് ഇപ്പൊ നടക്കുന്നത്.
അമ്മച്ചിയുടെ മറുപടിയ്ക്ക് വേണ്ടി റജി ഉറ്റുനോക്കി.
" അയ്യോ എന്റെ കർത്താവെ... ഞാൻ എന്നതാ ഈ കേൾക്കുന്നേ........"
ഇടി വെട്ടുന്ന പോലെയുള്ള ഒച്ചയും ഒപ്പം നെഞ്ചത്ത് ആഞ്ഞിടിയും.
റജി പകച്ചു പോയി.
തിടുക്കത്തിൽ അവൻ തടഞ്ഞു.
" അമ്മച്ചി...ബഹളം വയ്ക്കല്ലേ "
ആര് കേൾക്കാൻ.
പള്ളി പെരുന്നാളിന് ബാൻഡ് മേളം മുറുകുന്നത് പോലെ മോളികുട്ടി തകർക്കുകയാണ്.
അപ്പോഴേക്കും " എന്നതാടി മോളികുട്ടി "എന്ന് ചോദിച്ചു അവറാച്ചനും എവിടുന്നോ ഓടി പാഞ്ഞെത്തി.
അതോടെ കാര്യങ്ങൾ പൂർണ്ണമായെന്ന് റെജിയ്ക്ക് ബോധ്യമായി.
ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല.
അവൻ പതിയെ മുന്നോട്ടു നടന്നു.
പിന്നിൽ മരണവീട് പോലെ ആകെയൊരു ബഹളം.
പടക്കത്തിന് തീ കൊളുത്തി കഴിഞ്ഞു.
ഇനി മൊത്തത്തിൽ പൊട്ടി തീരുന്നത് വരെ ഒന്ന് മാറി നിൽക്കുന്നതാണ് ബുദ്ധി.
മുൻവശത്തേക്കിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പരമാവധി വേഗത്തിൽ അവൻ പുറത്തേക്ക് ഓടിച്ചു പോയി.

 



റോഡിൽ നിന്നും തുടരെ സൈക്കിൾ ബെൽ കേട്ട് ലില്ലി പുറത്തേക്ക് ഇറങ്ങി.
ബോബി അകത്തു റെഡി ആവുന്നതേ ഉള്ളൂ.
പെണ്ണമ്മ പോയികഴിഞ്ഞിരുന്നു.
തിടുക്കത്തിൽ ആടിനെ അഴിച്ച് അവൾ റോഡ് സൈഡിലെ പ്ലാവിന്റെ ചുവട്ടിലേക്ക് പോയി.
റോഡിൽ ജോസൂട്ടി, ബോബിയെ കാത്തു നിൽപ്പുണ്ട്.
ലില്ലിയെ കണ്ടു അവൻ പെട്ടന്ന് മുഖം മാറ്റി കളഞ്ഞു.
അതോടെ അവളുടെ സങ്കടം ഇരട്ടിച്ചു.
" എന്തിനാ ജോസൂട്ടി എന്നോട് ഇങ്ങനെ? ഞാനെന്നാ ചെയ്തിട്ടാ? "
കേട്ട ഭാവം ഇല്ല.
അവൾ ഇടറിയ സ്വരത്തിൽ തുടർന്നു.
" ജോസൂട്ടി ഇല്ലാതെ എനിക്ക് പറ്റില്ല . ഇനിയെങ്കിലും അതൊന്ന് മനസിലാക്കികൂടെ. ഇവിടെ വീണ്ടും കല്യാണം കേറി മുറുകിയിരിക്കയാ. അത് ജോസൂട്ടിക്കും അറിയാലോ. ഞാൻ എന്നാ ചെയ്യണം . അതൊന്ന് പറഞ്ഞു തരു."
മറുപടിയ്ക്ക് വേണ്ടി അവൾ കാത്തു. സൈക്കിളിന്റെ ഹാൻഡിലിൽ പിടിച്ചു തിരിച്ചു കൊണ്ട് അവൻ മുഖം തിരിച്ചു നിൽക്കുന്നു.
അവന്റെ മനസ് വായിച്ചെടുക്കാൻ പറ്റുന്നില്ല.
ലില്ലി ഒഴുകി വരുന്ന കണ്ണീർ തുടച്ചു.
" ശരിയാ. ഞാൻ ചെയ്തത് തെറ്റാ. ജോസൂട്ടിയുടെ അനുവാദം ചോദിക്കാതെ ഞാൻ സ്നേഹിച്ചു. . അറിയാതെ പറ്റി പോയി. അത് പക്ഷെ ഇങ്ങനെയൊക്കെ ആയി തീരുമെന്ന് ഞാനും വിചാരിച്ചില്ല. മറക്കാൻ ആവുന്നത്ര ശ്രമിച്ചു നോക്കി. എന്നെകൊണ്ട് പറ്റണ്ടേ ജോസൂട്ടി.... ഓരോ നിമിഷവും ഞാൻ ഉരുകി കൊണ്ട് ഇരിക്കുവാ... "
അവൾ നിന്ന് വിങ്ങി പൊട്ടി.
ലില്ലി കരയുന്നത് കണ്ടു ആട് സ്നേഹത്തോടെ അവളോട് ചേർന്ന് മുട്ടിഉരുമി നിന്നു.
"എന്നെ ഒന്ന് നോക്ക് എങ്കിലും ചെയ്തൂടെ ജോസൂട്ടി....ഇത്രയ്ക്കും വെറുക്കേണ്ട കാര്യം ഉണ്ടോ. മനസ് നിറഞ്ഞു സ്നേഹിച്ചതാണോ ഞാൻ ചെയ്തു കുറ്റം.. ആണോ? "
" എന്റെ ലില്ലി നീ എന്നെയൊന്ന് വെറുതെ വിട്. "
ഒടുവിൽ സഹികെട്ടത് പോലെ അവൻ അവളെ നോക്കാതെ തൊഴുതു പറഞ്ഞു.
" നീ കേറി പോ. ബോബി ഇപ്പൊ ഇറങ്ങി വരും. അവനെങ്ങാനും ഇത് കണ്ടാൽ തീർന്നു. "
" ഞാൻ എന്നാ ചെയ്യണം ? അത് പറ. "
" എനിക്കറിയത്തില്ല. "
"ഞാൻ മരിക്കട്ടെ? "
" നിന്റെ പ്രശ്നം അതോടെ തീരും. ഞാനോ? ജീവിതകാലം മൊത്തം ഉരുകി തീരട്ടേന്നോ? "
" പിന്നെ എന്നെ കൂടെ കൂട്ടുന്നതിൽ ജോസൂട്ടിയ്ക്ക് എന്നതാ തടസം ? "
അവൻ മിണ്ടിയില്ല.
" എന്നയിട്ടിങ്ങനെ ഉരുക്കാതെ എന്നതാണേലും ഒന്ന് തുറന്നു പറ. എന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ. അതോ ഞാൻ അറിയാമ്പാടില്ലാത്ത എന്തെങ്കിലും പ്രശ്നം ജോസൂട്ടിയ്ക്കുണ്ടോ ? "
ജോസൂട്ടി എന്തോ പറയാൻ തുടങ്ങുമ്പോൾ ബോബിയുടെ ചുമ കേട്ടു.
അവൻ പുറത്തേക്ക് വരികയാണ്.
പെട്ടന്ന് ലില്ലി ആടിനെ വലിച്ചു കൊണ്ട് പോയി പ്ലാവിലേക്ക് കെട്ടി.
അവൾക്ക് സങ്കടം അടക്കാൻ കഴിയുമായിരുന്നില്ല.
ഓർമ വയ്ക്കുന്ന നാൾ മുതൽ ബോബിയ്ക്കൊപ്പം ജോസൂട്ടിയേയും കാണാൻ തുടങ്ങിയതാണ്.
അടുത്ത് വരുമ്പോഴൊക്കെ കളിയാക്കിയും തമാശ പറഞ്ഞും പിന്നാലെ നടക്കുന്ന അവനെ എപ്പോഴൊക്കെയൊ അവളും ഇഷ്ടപ്പെട്ടു തുടങ്ങി.
ലില്ലിയുടെ ആ ചെറിയ ലോകത്ത് ജോസൂട്ടിയായിരുന്നു നായകൻ.
പലപ്പോഴും തന്റെ ഉള്ളിലെ ഇഷ്ടം അവനോട് തുറന്നു പറയണമെന്ന് കരുതിയിട്ടുണ്ട്.
പിന്നെ എന്തുകൊണ്ടോ അത് വേണ്ടന്ന് വച്ചു.
പിന്നീട് ആ ഇഷ്ടം മനസ്സിൽ കിടന്നു പടർന്നു പന്തലിച്ചു ഒരു വടവൃക്ഷമായി മാറുകയായിരുന്നു.
അതിന്റെ വേരുകൾ ഹൃദയം തുരന്നു ആഴങ്ങളിലേക്ക് പടർന്നിരിക്കുന്നു.
ഇനി ജോസൂട്ടിയുടെ സ്ഥാനത്ത് മറ്റൊരാളെ അവൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല .
കല്യാണം കേറി മുറുകിയതോടെ ഇനിയും വച്ചു താമസിപ്പിക്കുന്നത് ആപത്താണെന്ന് തോന്നിയപ്പോഴാണ് എല്ലാം അവനോട് തുറന്നു പറയുന്നത്.
അറിയുമ്പോൾ അവൻ സന്തോഷത്തോടെ തന്റെ ഇഷ്ടത്തെ സ്വീകരിക്കും എന്ന് കരുതി.
എന്നിട്ട് ഇപ്പോൾ....
എവിടെയെങ്കിലും തനിയെ ചെന്നിരുന്നു കരയണം. ഇല്ലെങ്കിൽ ചങ്കു പൊട്ടി മരിക്കും.
അടുക്കളപ്പടിയിൽ പോയിരുന്നു അവൾ മുഖം മടിയിൽ ചേർത്ത് വച്ചു നിയന്ത്രണം വിട്ടു കരഞ്ഞു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ