മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 18

രാത്രി മൊത്തം സംഹാരതാണ്ഡവമാടിയ മഴ വെളുപ്പിനെ എപ്പോഴോ ആണ് പെയ്തു തോർന്നത്. എന്നിട്ടും മരങ്ങൾ പെയ്യുന്നുണ്ടായിരുന്നു. ചാറൽ മഴ പോലെ. നേരം പുലർന്നിട്ടും പുകമറ പോലെ അന്തരീക്ഷം മങ്ങി കിടന്നു. അലസമായി ഉണരാൻ മടിച്ചു കൊണ്ട്.
കിണറ്റിൻ കരയിലെ തുണി കഴുകുന്ന കല്ലിൽ കുന്തിച്ചിരുന്നു ബോബി പല്ല് തേച്ചു.
കോഴികൂട് തുറന്നു ലില്ലി കോഴികൾക്ക് തീറ്റ കൊടുത്ത് നിൽക്കുമ്പോഴാണ് റോഡിൽ നിന്നും വർക്കിയുടെ വിളി കേട്ടത്. അവൾ ബോബിയെ നോക്കി.
മുഖം കഴുകി കൈലിതുമ്പിൽ വെള്ളം തുടച്ചു കൊണ്ട് അവൻ റോഡിലേക്കുള്ള പടിയിലേക്ക് ഇറങ്ങി
ജോസൂട്ടിയുടെ അപ്പൻ ഇത്ര രാവിലെ എന്തിനാണ് വന്നതെന്ന് ചിന്തിച്ചു ലില്ലി കയ്യാലയ്ക്ക് സമീപത്തെയ്ക്ക് ചെന്നു.
"ജോസൂട്ടി എവിടെ? "
പരിഭ്രാന്തി കലർന്ന വർക്കിയുടെ ചോദ്യം കേട്ട് ബോബി ഒന്ന് അമ്പരന്നു
"അവനങ്ങ് വന്നില്യോ?"

അപ്പോൾ ആരൊക്കെയോ ധൃതിയിൽ താഴേക്ക് ഓടുന്നുണ്ടായിരുന്നു.
"വീട്ടിൽ ഉണ്ടെങ്കിൽ ഞാൻ ഇങ്ങോട്ട് തിരക്കി വരുമോ? ഇന്നലെ രാത്രി നിന്റെ കൂടെ അല്യോ അവൻ ഇറങ്ങി വന്നേ. ഞങ്ങൾ കരുതിയത് രാത്രിയിലെ പെരുമഴ കാരണം അവൻ ഇവിടെ കിടന്നിട്ടുണ്ടാവുമെന്നാ. രാവിലെയും കാണാഞ്ഞിട്ട് വീട്ടിൽ അവള് കിടന്നു ബഹളം വയ്ക്കുന്നത് കാരണമാ ഞാൻ തിരക്കി വന്നേ. "
" എന്നെ ഇവിടെ കൊണ്ട് വിട്ടിട്ട് അവൻ അപ്പോൾ തന്നെ അങ്ങോട്ട് വന്നല്ലോ വർക്കിച്ചായാ. "
" പിന്നെന്റെ മോൻ എവിടെ പോയി ബോബി? "
വർക്കിയുടെ സ്വരത്തിലെ ആന്തൽ ലില്ലി തിരിച്ചറിഞ്ഞു.
അവളുടെ നെഞ്ചു പിടക്കാൻ തുടങ്ങി.
അപ്പോൾ എതിരെ വീട്ടിലേ ആൾ ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് റോഡിലേക്ക് ഇറങ്ങി വന്നു.
" ബോബി അറിഞ്ഞില്യോ താഴെ പോളയിലെ ചതുപ്പിൽ ആരുടെയോ ജഡം പൊങ്ങി കിടക്കുന്നു....."
അപ്പോഴാണ് റോഡിലൂടെ ആളുകൾ താഴേക്കു പോകുന്നത് അവൻ ശ്രദ്ധിക്കുന്നത്.
ബോബിയുടെ നെഞ്ചിലൊരു വെള്ളിടി വെട്ടി.
അകാരണമായൊരു ഭയം ചങ്കിലേക്ക് കത്തി കയറി വന്നു.
ഷർട്ട് പോലും ഇടാൻ മെനക്കെടാതെ പടിക്കെട്ടിൽ കൈ കുത്തി ബോബി റോഡിലേക്ക് ചാടി ഇറങ്ങി.
പിന്നെ തികട്ടി വരുന്ന ഭയാശങ്കകളോടെ താഴേക്ക് ഓടി.
അത് കണ്ടു ഒരു നിമിഷം പകച്ചു നിന്ന വർക്കിയും സമചിത്തത വീണ്ടെടുത്ത് തൊട്ട് പിന്നാലെ പാഞ്ഞു.
എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നുവെന്ന് ലില്ലിക്ക് തോന്നി.
"എന്നാടി? "
അടുക്കളമുറ്റത്തു നിന്ന് പെണ്ണമ്മയുടെ ഒച്ച കേട്ട് അവൾ ഞെട്ടിപകച്ചു തിരിഞ്ഞു നോക്കി.

 



ഒറ്റയ്ക്കും കൂട്ടമായുമൊക്കെ കണ്ടത്തിലൂടെയും തോട്ടു വരമ്പിലൂടെയും വാർത്ത അറിഞ്ഞു കൂടുതൽ ആളുകൾ താഴേക്കു പൊയ്ക്കൊണ്ടിരുന്നു .
അവരുടെ ഇടയിലൂടെ ബോബി പോളയിലേക്ക് കുതിച്ചു.
അത് തന്റെ ജോസൂട്ടി ആയിരിക്കരുതെന്ന് മാത്രമായിരുന്നു അവിടെ എത്തുന്നത് വരെയും ബോബിയുടെ പ്രാർത്ഥന.
ഓടി വന്നു കിതച്ചു കൊണ്ട് ചതുപ്പിനു മുന്നിലെ വരമ്പിൽ തടിച്ചു കൂടി നിൽക്കുന്ന ആളുകളുടെ പിന്നിലേക്ക് അവൻ കയറി.
അവരൊക്കെ തമ്മിൽ ഓരോന്ന് സംസാരിക്കുന്നത് കേൾക്കാമായിരുന്നു.
" രാവിലെ പുല്ലറുക്കാൻ വന്ന വറീതേട്ടനാണ് ആദ്യം കണ്ടേ. "
"ആരാണെന്ന് മനസ്സിലായോ? "
"ഇല്ല. മെമ്പർ പോലീസിനെ വിളിക്കാൻ പോയിട്ടുണ്ട്"
" പോലീസ് വന്നിട്ട് പുറത്തെടുത്താൽ മതി. ഇല്ലെങ്കിൽ എടുക്കുന്നവർ കൂടി കുടുങ്ങും. "
" എന്നാലും ഇത് ആര് ചെയ്ത ചെയ്ത്താണാവോ. "
എന്നിങ്ങനെയുള്ള ഒച്ചകൾ ഒരു മുഴക്കമായ് അവന്റെ കാതിൽ അലയടിച്ചു .
ആദ്യമായിരുന്നു അന്നാട്ടിൽ ഇങ്ങനെ ഒരു സംഭവം.
അതുകൊണ്ട് തന്നെ കാഴ്ചക്കാരുടെ എണ്ണം നിമിഷംപ്രതി കൂടി കൂടി വന്നു.
ആളുകളെ വകഞ്ഞു മാറ്റി അവൻ മുന്നിലേക്ക് ചെന്നു.
ചതുപ്പു നിലമായത് കൊണ്ട് വർഷങ്ങളായി കൃഷി ഇറക്കാതെ ഇട്ടിരിക്കുന്ന മൂന്നാലു കണ്ടങ്ങൾ.
അതിലൊന്നിൽ മുകളിലെ പൊറ്റ, ചവിട്ടി കുഴച്ചത് പോലെയുള്ള ചെളി വെള്ളത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന ആ കൈത്തലത്തിലേക്ക് ബോബി സൂക്ഷിച്ചു നോക്കി.
ഒന്നേ നോക്കിയുള്ളൂ.
ഏത് ആൾക്കൂട്ടത്തിനിടയിലും ഏതു പാതിരാവിലും ഒറ്റ നോട്ടത്തിൽ തന്നെ അവന് തിരിച്ചറിയാൻ പറ്റുന്ന അവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ അതേ കൈത്തലം !
വിറച്ചു പോയി ബോബി.
തലയിൽ വെള്ളിടി വെട്ടിയ പോലെ ഒരു മരവിപ്പ്.
ചെളിക്കടിയിൽ നിന്നും കാലുകളിലേക്ക് വൈദ്യുതി പ്രവഹിക്കുന്നു.
ബോബിയുടെ നെഞ്ചിൻ കൂട് ശക്തമായി ഉയർന്നു താഴ്ന്നു.
ഹൃദയം നിലച്ചുപോകുമെന്ന് തോന്നി..
ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു.
അത് തൊണ്ടക്കുഴിയിൽ ഉറച്ചുപോകുകയും അവന്റെ മുഖത്തെ മാംസ പേശികൾ വിറകൊള്ളുകയും ചെയ്തു.
ഒരുനിമിഷം.
ഒരൊറ്റ നിമിഷം.
" എന്റെ പോന്നുമോനേ...... ജോസൂട്ടീ......!"
അതൊരു അലർച്ചയായിരുന്നു.
ദിക്കുകൾ പൊട്ടിത്തെറിക്കുമാറുച്ചത്തിലു ള്ള അലർച്ച.
ആഴിതിരമാലകൾ പ്രകമ്പനം കൊള്ളുന്ന അലർച്ച.
അപ്രതീക്ഷിതമായി കേട്ട നിലവിളിയിൽ
ചുറ്റും നിൽക്കുന്നവർ ഞെട്ടിവിറച്ചു. ആളുകൾ നോക്കി നിൽക്കെ അലറിക്കരഞ്ഞുകൊണ്ട് അവൻ കണ്ടത്തിലേക്ക് ചാടി ഇറങ്ങി.
ചേറിൽ പുതഞ്ഞുപോകുന്ന കാലുകൾ പ്രയാസത്തോടെ
വലിച്ചു നീക്കി സർവശക്തിയുമെടുത്ത് അവൻ മുന്നോട്ട് പാഞ്ഞു.
ചെളിക്കുഴമ്പിന് മീതെ, മുകളിലേക്ക് ഉയർന്നു നിൽക്കുന്ന അവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ആ കൈപ്പത്തിയ്ക്കരികിലേക്ക്.
ഹൃദയഭേദകമായ കാഴ്ച.
ആളുകൾക്ക് അപകടം മണത്തു.
ചെളിക്കുള്ളിൽ താഴ്ന്നത് ജോസൂട്ടിയുടെ ദേഹം ആണെന്നവർ മനസിലാക്കിയത് അപ്പോഴാണ്.
കരഞ്ഞുവിളിച്ചോടുന്ന ബോബിയ്ക്ക് പിന്നാലെ രണ്ടുമൂന്നു പേർകൂടി ചതുപ്പിലേക്കിറങ്ങി .
അവന്റെ പിന്നാലെ ഓടി.
എന്നാൽ അവർ വിചാരിച്ചതുപോലെ കാലുകൾ നീങ്ങിയില്ല.
പൊങ്ങിനിൽക്കുന്ന കൈപ്പത്തിയ്ക്കരികിലേക്കെത്തിയ ബോബി ആ വിരലുകളിൽതൊട്ടു.
ഒരു ആർത്തനാദം അവന്റെ നെഞ്ചിൽ നിന്ന് മുഴങ്ങി.
ഒരു ഭ്രാന്തനെപ്പോലെ ജോസൂട്ടിയുടെ കൈയ്ക്ക് ചുറ്റുമുള്ള ചെളി രണ്ടു കൈ കൊണ്ടും അവൻ വാരി വാരി എറിഞ്ഞു.
തോരാമഴ പോലെ പെയ്യുന്ന കണ്ണുകൾ അവന്റെ കാഴ്ച മറച്ചെങ്കിലും ഒരുന്മാദിയെപ്പോലെ അവന്റെ കൈകൾ ചലിച്ചു കൊണ്ടിരുന്നു.
ഒപ്പം "ജോസൂട്ടീ...... " എന്ന് ഉറക്കെയുറക്കെ വിളിച്ചു കരയുന്നുണ്ടായിരുന്നു. ബോബിയുടെ സമനില തെറ്റിയെന്ന് കണ്ടു നിന്നവർക്ക് തോന്നി.
എപ്പോഴും ഒരുമിച്ച് കാണുന്നവർ.
അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും പരപ്പും അറിയുന്നവരാണ് അന്നാട്ടിലെ ഓരോരുത്തരും.
അതുകൊണ്ട് തന്നെ ആ ചെളിക്കുണ്ടിൽ താഴ്ന്നു കിടക്കുന്നത് ജോസൂട്ടിയാണെങ്കിൽ ഒരിക്കലും ബോബി സഹിക്കില്ലെന്ന് അവർക്ക് ഉറപ്പുണ്ട്.
അത് ജോസൂട്ടി തന്നെ ആണോ എന്നുറപ്പിക്കാൻ എല്ലാവരും കണ്ടത്തിലേക്ക് തന്നെ ഉറ്റു നോക്കി ശ്വാസമടക്കി നിന്നു.
ഓടി പാഞ്ഞെത്തിയ വർക്കി ഒറ്റ നോട്ടമേ നോക്കിയുള്ളൂ.
നെഞ്ചിലിടിച്ചു കരഞ്ഞു കൊണ്ട് അയാൾ വരമ്പിലേക്ക് കുഴഞ്ഞു വീണു.
ചങ്ക് പിളർക്കുന്നതായിരുന്നു കണ്ടത്തിലെ കാഴ്ച.
വർക്കി വീഴുന്നത് കണ്ടു കുറച്ചു പേർ അയാൾക്ക് ചുറ്റും കൂടി.
ബോബിയും കൂടെയുള്ള രണ്ടു പേരും ചേർന്ന് ചെളി വാരി മറുവശത്തേക്ക് മാറ്റുന്നതിന് അനുസരിച്ചു ജോസൂട്ടിയുടെ വിറങ്ങലിച്ച ദേഹം തെളിഞ്ഞു വന്നു.
ഒടുവിൽ ചെളികുഴിയിൽ ആ മുഖം വ്യക്തമായതോടെ ബോബി മുഴു ഭ്രാന്തനെ പോലെയായി.
അടുത്ത് നിന്ന രണ്ടു പേരെയും തള്ളി മാറ്റി കൊണ്ട് അവൻ ജോസൂട്ടിയെ ഒരു കുഞ്ഞിനെ എന്നപോലെ വലിച്ചുയർത്തി നെഞ്ചോട് ചേർത്തു.
അവന്റെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല .
ആടുകയാണ്.
അവന്റെ ഭ്രാന്തൻ ചെയ്തികൾ കണ്ടു ഭയന്നത് പോലെ ഒപ്പം ഉള്ളവർ മാറി നിന്നു.
അപ്പോഴും ജോസൂട്ടി ബോബിയുടെ നെഞ്ചോട് ചേർന്നു കിടന്നു.
പൊട്ടി കരഞ്ഞു കൊണ്ട് ആ മുഖത്തെ ചെളി ബോബി വിറയാർന്ന കരങ്ങൾ കൊണ്ട് തുടച്ചു മാറ്റി.
പിന്നെ ജോസൂട്ടിയെ വലിച്ചുയർത്തി അവൻ തോളിൽ ഏറ്റി .
മുന്നോട്ടു നടന്നു വരാൻ ബോബി കുറെയേറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
ആളുകളുടെ ഇരമ്പൽ ചുറ്റും ഉയർന്നു. ഇരമ്പം മുഴക്കമായി.
ബോബി തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ വരമ്പിലേക്ക് കൊണ്ട് വന്നു കിടത്തിയപ്പോൾ ആ കാഴ്ച കാണാൻ ജനക്കൂട്ടം മുന്നിലേക്ക് തിക്കിതിരക്കി കയറി വന്നു.
ചെളിപുരണ്ട ജോസൂട്ടിയുടെ ശരീരം നെഞ്ചോട് ചേർത്ത് പിടിച്ചു തോട്ട് വരമ്പിലിരുന്നു ബോബി നെഞ്ച് പൊട്ടി കരഞ്ഞു.
ആരുടേയും കണ്ണ് നനയിക്കുന്ന കാഴ്ച ആയിരുന്നു അത്.
അപ്പോഴേക്കും ഓടി അണച്ചു വന്ന ലില്ലി തന്റെ പ്രിയപ്പെട്ടവന്റെ മുഖത്തേക്ക് ഒരു നിമിഷം ഉറ്റു നോക്കി നിന്നിട്ട് അലമുറയിട്ട്കൊണ്ട് ആ ദേഹത്തേക്ക് വീണു.
അവളെ വാരി മാറ്റാൻ ശ്രമിച്ചിട്ട് കഴിയാതെ , തലയിൽ കൈ വച്ചു കരഞ്ഞു കൊണ്ട് പെണ്ണമ്മയും അവരുടെ അടുത്തേയ്ക്കിരുന്നു. .
അപ്പോൾ പോളയുടെ കുറുകെയുള്ള റോഡിൽ വന്നു നിന്ന ജീപ്പുകളിൽ നിന്നും മെമ്പറും പോലീസ് സംഘവും വരമ്പിലൂടെ അവരുടെ സമീപത്തേയ്ക്ക് വരുന്നുണ്ടായിരുന്നു.

 



എന്നാലും ആ നാറിയുടെ കൈ എങ്ങനെ പൊന്തി വന്നൂന്നാ ? "
രാത്രിയിൽ തോട്ടത്തിൽ ഇരുന്നു വെള്ളമടിക്കുമ്പോൾ റെജി സ്വയമെന്നോണം ചോദിച്ചു.
തന്റെ ഗ്ലാസിലെ മദ്യം കാലിയാക്കുന്നതിനിടയിൽ തുടർച്ചയെന്നോണം കുട്ടാപ്പി പറഞ്ഞു.
" ഇവനൊക്കെ ചത്താലും സമാധാനം തരില്ലെന്ന് പറഞ്ഞാൽ എന്നാ ചെയ്യാനാന്നേ . രാവിലെ ഞാനൊന്ന് പോളയിൽ പോയി നോക്കണമെന്ന് വിചാരിച്ചാ പോയി കിടന്നേ . മുടിഞ്ഞ തണുപ്പല്ലായിരുന്നോ. എണീൽക്കാൻ തോന്നിയില്ല."
" ആരാടാ ആദ്യം കണ്ടേ? "
" ആ ഏതവനോ അവന്റെ അമ്മേ കെട്ടിക്കാൻ വെളുക്കും മുന്നേ ചെന്ന് കേറിയതാ. അതോടെ നാട് മൊത്തം ഇളകി. റെജി കണ്ടില്ലല്ലോ. എന്നാ ആളാരുന്നു. ഞാൻ ചെന്നപ്പോഴേക്കും ബോബി ശവം മാന്തിപൊളിച്ചു എടുത്തു കഴിഞ്ഞിരുന്നു. "
" ആർക്കെങ്കിലും സംശയം ഉണ്ടോടാ. "
" ആരും ഒന്നും പറയുന്ന കേട്ടില്ല. വല്ല കുഴപ്പവും ഉണ്ടാകുവോ റെജി? "
" ഒരു തെളിവും കിട്ടില്ലടാ . അമ്മാതിരി മഴ അല്ലായിരുന്നോ. ചെളിയിൽ ചവിട്ടി താഴ്ത്തിയത് കൊണ്ട് പോലിസ് നായ മണം പിടിച്ചാലും ഒന്നും കിട്ടുകേല. അഥവാ എന്നതേലും പ്രശ്നം ഉണ്ടായാൽ കാശ് കൊടുത്തു ഞാനത് ഒതുക്കി തീർത്തോളാം. എടാ പണവും സ്വാധീനവും ഉണ്ടെങ്കിൽ ഈ നാട്ടിലെ നീതിയും നിയമവുമൊക്കെ നമ്മുടെയീ പോക്കറ്റേൽ ഇരിക്കും. അതറിയോ നിനക്ക്... "
റെജിയുടെ കണ്ണുകൾ പൈശാചികമായി തിളങ്ങുന്നുണ്ടായിരുന്നു.
താൻ മോഹിച്ചതിനെ അതെന്നായാലും സ്വന്തമാക്കും എന്നൊരു ധ്വനി അവന്റെ വാക്കുകളിൽ കരിങ്കല്ല് പോലെ ഉറച്ചു കിടന്നു .
കുറച്ചു നേരമായി തൊട്ട് താഴെ റബ്ബറിന്റ അടുത്ത് ആരോ പതുങ്ങി നിൽക്കുന്നത് പോലെ റെജിയ്ക്ക് തോന്നി.
ഇരുൾ വീണു വ്യക്തമല്ലാത്തത് കൊണ്ട് അവൻ ഒന്നൂടെ ഒന്ന് സൂക്ഷിച്ചു നോക്കി.
കണ്ണുകൾ ആ നിഴൽവെട്ടം പിടിച്ചെടുത്തു ഒപ്പം ഉള്ളിലൊരു ആധി ഉണർന്നു.
"ആരടാ അത്? "
ചോദ്യത്തിനൊപ്പം കയ്യിലെ ടോർച്ച് അവൻ അവിടേക്ക് മിന്നിച്ചു.
അപ്പോൾ ബോബി തട്ട് കേറി അവരുടെ അടുത്തേക്ക് നടന്നു വന്നു.
പേടി കിട്ടിയത് പോലെ ഒരേ പോലെ നടുങ്ങികൊണ്ട് ഇരുവരും തിടുക്കത്തിൽ എണീറ്റു.
ടോർച്ചിന്റെ വെളിച്ചത്തിൽ കുളിച്ചു ബോബി മുന്നിൽ നിൽക്കുന്നു.
അവനെ കണ്ടാൽ ഒരു ഭ്രാന്തനെ പോലെ തോന്നിച്ചു.
രണ്ടു പേരെയും അവൻ മാറി മാറി നോക്കി.
" എന്നാ ബോബി? "
എത്ര ശ്രദ്ധിച്ചിട്ടും റെജിയുടെ സ്വരം ഒന്ന് പതറി.
കുട്ടാപ്പി ഓടാൻ തയ്യാറെടുക്കുകയായിരുന്നു.
ബോബി പെട്ടന്ന് മുഖം അമർത്തി തുടച്ചു.
പിന്നെ തളർന്ന സ്വരത്തിൽ പറഞ്ഞു.
" മരണ വീട്ടിൽ നിന്നും വരുവാടാ. ഇനി പച്ചയ്ക്ക് വീട്ടിൽ ചെന്നു കിടന്നാ ഉറക്കം വരുകേല. അക്കരെ ഷാപ്പ് വരെ ഒറ്റയ്ക്ക് പോകാൻ ഒരു മടി . ജോസൂട്ടി ഉള്ളപ്പോൾ ഏത് പാതിരായ്ക്കും എവിടെ പോകാനും ഒരു ധൈര്യമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ എന്തോ ഒരു പേടി പോലെ. എങ്ങോട്ട് നോക്കിയാലും അവൻ മുന്നിൽ വന്നു നിന്ന് ചിരിക്കുന്നു. അപ്പോൾ തോന്നി നിങ്ങൾ ഇവിടെ ഉണ്ടെങ്കിൽ ഒരു തൊണ്ണൂറ് പിടിപ്പിച്ചിട്ട് വീട്ടിലേക്കു പോകാന്നു "
" അത്രേ ഉള്ളോ. "
റെജി ആശ്വാസത്തോടെ ചിരിച്ചു ഒപ്പം ഇടം കണ്ണിട്ട് കുട്ടാപ്പിയെ ഒന്ന് നോക്കി.
ബോബി നിലത്തേയ്ക്ക് ഇരുന്നു കഴിഞ്ഞു.
കുട്ടാപ്പി മുഖം കൊണ്ട് എന്തോ ആംഗ്യം കാണിച്ചു.
അതെന്താണെന്ന് റെജിക്ക് മനസിലായില്ല.
"ഇരിക്ക് റെജി "
ബോബിയുടെ ഒച്ച.
അറിയാതെ ഇരുവരും താഴേക്ക് ഇരുന്നു.
ടോർച്ച് റെജിക്ക് അരുകിൽ കത്തി തന്നെ കിടന്നു.
റെജി തന്നെ ഗ്ലാസിലേക്ക് മദ്യം പകർന്നു വച്ചു.
അതിലേക്ക് വെള്ളം ചേർക്കാൻ ബോട്ടിൽ എടുക്കും മുന്നേ തിടുക്കത്തിൽ അതെടുത്തു ബോബി ഒറ്റ വലിക്ക് അകത്താക്കി.
" സിഗരറ്റ് ഉണ്ടോ റെജി ? "
ചുണ്ട് തുടച്ചു കൊണ്ട് ബോബി കൈ നീട്ടി.
റെജി സിഗരറ്റും ലൈറ്ററും അവന്റെ കൈ വെള്ളയിൽ വച്ചു കൊടുത്തു.
സിഗരറ്റ് കത്തിച്ചു പുക ഊതി വിട്ടു കൊണ്ട് ഒരു പെഗ് കൂടി ഒഴിക്കാൻ അവൻ നിർദേശിച്ചു.
അവന്റെ ഓരോ നീക്കവും നിരീക്ഷിക്കുകയായിരുന്നു കുട്ടാപ്പി.
അവന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഊറികൂടുന്നുണ്ടായിരുന്നു.
ഏത് നിമിഷവും ഒരു ബോംബ് പോലെ ബോബി ഒരു പൊട്ടിത്തെറിച്ചേക്കും എന്നവൻ പ്രതീക്ഷിച്ചു.
റെജി കൊടുത്ത അടുത്ത പെഗും വെള്ളം തൊടാതെ ബോബി വിഴുങ്ങി.
" ഇങ്ങനെ കുടിക്കല്ലേ ബോബി കൂമ്പ് കത്തി പോകും "
റെജി ഓർമിപ്പിച്ചു.
" ഓ ഇനി എന്നാ നോക്കാനാ "
" അങ്ങനെ അല്ലല്ലോ....മരിച്ചവരോ മരിച്ചു. ബോബിക്ക് ഇനിയും ജീവിക്കണ്ടായോ? "
" അത് ശരിയാ റെജി. "
ബോബി വീണ്ടും സിഗരറ്റ് വലിച്ചു പുക ഊതി വിട്ടു.
" ചത്തു കഴിഞ്ഞാ പിന്നെ അവരെ കൊണ്ടൊക്കെ എന്നാ ഗുണമാ. അല്യോ ? എന്നാലും ഏത് നേരവും നിഴല് പോലെ കൂടെ നടന്ന ചെറുക്കനല്യോ. ഇനി കാണാൻ പറ്റില്ലെന്നോർക്കുമ്പം നെഞ്ചിലൊരു പിടപ്പ്. "
ബോബി വീണ്ടും മുഖം അമർത്തി തുടച്ചു.
ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല.
തുടർന്നു ബോബി ശബ്ദിച്ചു.
" അത് വിട്...ഞാനൊരു കാര്യം ചോദിക്കട്ടെ റെജി ? "
" എന്നതാ? "
" നീ ഒന്നും വിചാരിക്കരുത്. ഒരു ആങ്ങളയുടെ നെഞ്ചിലെ സങ്കടം കൊണ്ട് പറയുവാന്ന് കരുതിക്കോ. "
" എന്നതായാലും ബോബി പറഞ്ഞോ. "
" റെജിക്ക് ഇപ്പോഴും ആ പഴയ ഇഷ്ടം അവളോട് ഉണ്ടെങ്കിൽ എന്റെ ലില്ലിയെ നിനക്ക് തന്നെ കെട്ടിക്കൂടെ...."
ബോബിയുടെ ശബ്ദം ഇടറിയ പോലെ തോന്നിച്ചു.
വിശ്വാസം വരാത്തത് പോലെ റെജി നോക്കി.
ബോബി തുടർന്നു.
" അവളെ ജോസൂട്ടിയെ കൊണ്ട് കെട്ടിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇനി അത് നടക്കില്ല. അതും ആലോചിച്ചു സമയം കളഞ്ഞിട്ടു കാര്യമില്ലല്ലോ. "
" ലില്ലിയെ ഞാൻ കെട്ടിക്കോളാം ബോബി. എനിക്ക് യാതൊരു ഇഷ്ടക്കുറവും ഇല്ല. "
ഉത്സാഹത്തോടെ റെജി പറഞ്ഞു.
അവന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു കവിഞ്ഞു.
ആവേശത്തോടെ മുന്നോട്ട് ആഞ്ഞിരുന്നു ഗ്ലാസിലേക്ക് കുറച്ചു കൂടുതൽ മദ്യം പകർന്നു അവന്റെ നേരെ നീട്ടി.
" ബോബി ഇതങ്ങോട്ട് പിടിപ്പിച്ചേ. ലില്ലിയുടെ കാര്യം ഓർത്ത് ബോബി വിഷമിക്കണ്ട. ലില്ലിക്ക് സമ്മതമാണെങ്കിൽ നമ്മൾ ആദ്യം തീരുമാനിച്ച പോലെ ഇരുപത്തിയേഴാം തീയതി കെട്ടു കല്യാണം നടത്തി വയ്ക്കാം. "
ബോബിയുടെ മുഖത്ത് ഒരു തെളിച്ചം വന്നു.
" എല്ലാം ഒന്ന് മറക്കാൻ അവൾക്ക് കുറച്ചു സാവകാശം കൊടുക്കണം. "
" അങ്ങനാന്നേൽ ഞാൻ പോയിട്ട് വന്നിട്ട് മതിയോ?"
" കുറച്ചു വൈകിയാലും കുഴപ്പമില്ല എനിക്കിപ്പോ റെജിയുടെ ഒരു ഉറപ്പ് കിട്ടിയാൽ മതി..."
" വാക്ക് റെജിയുടെയാ. മാറില്ല. "
" എന്നാ പിന്നെ എല്ലാവർക്കും കൂടി ഒഴിച്ചാട്ടെ... "
ബോബി ഉഷാറായി കഴിഞ്ഞതായി റെജിക്കും കുട്ടാപ്പിയ്ക്കും തോന്നി.
കുപ്പി കാലിയാവുന്നത് വരെ അവർ പല കാര്യങ്ങൾ സംസാരിച്ചിരുന്നു.
ഒടുവിൽ ബോബി ഒരു നിർദേശം വച്ചു.
" എന്നതായാലും ഇന്നിനി ഉറങ്ങാൻ പറ്റുകേല. എന്നാ പിന്നെ നമുക്ക് എല്ലാർക്കും കൂടി പോളയിലേക്ക് വിട്ടാലോ. കുറച്ചു കുളക്കോഴിയെയൊക്കെ തപ്പിപിടിച്ചു കൊണ്ട് വരാം. കുറേ നാളായി ഒന്ന് പൊരിച്ചടിച്ചിട്ട്.. എന്നാ പറയുന്നു. "
റെജിക്കും കുട്ടാപ്പിക്കും പൂർണ്ണ സമ്മതം.
ബോബി മുന്നിലും ടോർച്ചു തെളിച്ചു കൊണ്ട് തൊട്ട് പിന്നിൽ റെജിയും കുട്ടാപ്പിയും എന്ന കണക്കിൽ അവർ തോട്ടം ഇറങ്ങി.
റോഡിൽ എത്തിയപ്പോൾ ബോബി കലുങ്കിലേക്ക് കയറി ഇരുന്നു.
ടോർച്ചു തെളിച്ചു റെജി തൊട്ട് വരമ്പിലേക്ക് ഇറങ്ങി.
പിന്നാലെ ഇറങ്ങും മുന്നേ കുട്ടാപ്പി തിരിഞ്ഞു നോക്കി വിളിച്ചു.
" വാ ബോബി. "
" വരുവാ... പെട്ടന്ന് നടുവിൽ എന്തോ മിന്നി പിടിച്ചത് പോലെ. നിങ്ങൾ നടന്നോ ഞാൻ കൂടെ ഉണ്ട്. "
ഒരു നിമിഷം കൂടി കണ്ണടച്ചിരുന്നിട്ട് ബോബി എണീറ്റു അവർക്ക് പിന്നാലെ നടന്നു.
റോഡിലൂടെ മരണ വീട്ടിലേക്ക് ആളുകൾ ഒറ്റപെട്ടു പോവുകയും വരുകയും ചെയ്യുന്നുണ്ടായിരുന്നു.
വിശാലമായ കണ്ടത്തിനു മുകളിൽ തെളിഞ്ഞ ആകാശം.
ടോർച്ചു വെളിച്ചം ഇല്ലെങ്കിലും മുന്നിൽ നടന്നു പോകുന്നവരെ ബോബിയ്ക്ക് വ്യക്തമായി കാണാമായിരുന്നു.
ചീവീടുകളുടെ ഒച്ച മാത്രം ചുറ്റും കേൾക്കാം.
തന്റെ പട്ടാള കഥകളൊക്കെ മുന്നിൽ പോകുന്ന റെജി പറയുന്നത് ബോബി ശ്രദ്ധിച്ചില്ല.
പോളയിൽ എത്താൻ ഇനി കുറച്ചു ദൂരം മാത്രം.
പൊടുന്നനെ മുന്നിൽ പോകുന്ന കുട്ടാപ്പിയെ ഇളികൂട്ടിൽ പൊക്കിയെടുത്തു ബോബി തോട്ടിലേക്ക് ചാടി.
അവനൊന്നു ഒച്ച വയ്ക്കാനുള്ള സാവകാശം പോലും കിട്ടുന്നതിന് മുന്നേ കുട്ടാപ്പിയുടെ തല വെള്ളത്തിനടിയിലേക്ക് ബോബി ചവിട്ടി പിടിച്ചു കഴിഞ്ഞു.
ഒറ്റ നിമിഷം കൊണ്ടാണ് ഇത്രയും നടന്നത്.
വെള്ളത്തിൽ എന്തോ ചെന്നു വീഴുന്ന ഒച്ച കേട്ട് റെജി വെട്ടി തിരിഞ്ഞു നോക്കി.
പിന്നിൽ ആരുമില്ല.
അപ്പോൾ തോട്ടിലേ വെള്ളത്തിൽ പിടച്ചടിക്കുന്നത് പോലെ ഒരു ഒച്ച കെട്ടു.
ടോർച്ചു തെളിച്ചു കൊണ്ട് അവൻ അവിടേക്ക് ഓടി വന്നു.
ബോബി വരമ്പിലേക്ക് ചേർന്ന് ചിരിച്ചു കൊണ്ട് നിൽപ്പുണ്ട്.
ചെകുത്താൻ നിന്ന് ചിരിക്കുന്ന പോലെ റെജിക്ക് തോന്നി.
കുഴിമാടത്തിൽ നിന്നുയിർത്തെഴുന്നേറ്റ പിശാച് ഇരയെ കണ്ടത് പോലെ ഭീതി തോന്നിപ്പിക്കുന്ന ചിരി.
അമ്പരപ്പോടെ അവൻ തോട്ടിലേക്ക് ടോർച്ച് അടിച്ചു നോക്കി.
കുട്ടാപ്പിയുടെ കൈ കാലുകൾ വെള്ളത്തിൽ അടിച്ചു തള്ളുന്ന ഭീകരമായ കാഴ്ച.
ഒറ്റ നിമിഷം കൊണ്ട് റെജിയുടെ കെട്ടിറങ്ങി.
അവന്റെ കണ്ണുകളിൽ പേടി നിറഞ്ഞു.
എന്ത് ചെയ്യണമെന്ന് ചിന്തിക്കും മുന്നേ ബോബി കൈ വീശി അവന്റെ കാലിൽ ഒരൊറ്റ വെട്ടു വെട്ടി.
റെജി കമഴ്ന്നടിച്ചു വരമ്പിൽ വീണു.
കയ്യിലെ ടോർച്ച് തെറിച്ചു തോട്ടിലേക്ക് പോയി.
മുഖമടിച്ചു വീണ റെജി തിരിഞ്ഞു പിടച്ചെണീൽക്കാൻ തുടങ്ങും മുന്നേ ബോബിയുടെ കൈ ഒരു കത്രിക പൂട്ട് പോലെ കഴുത്തിൽ വീണു കഴിഞ്ഞു.
ആ കൈ വിടുവിക്കുവാൻ ശ്രമിച്ചു കൊണ്ട് റെജി കുതറി.
അതിനനുസരിച്ചു അത് മുറുകി മുറുകി വന്നു.
ഒടുവിൽ ശ്വാസം കിട്ടാത്ത അവസ്ഥ.
ആ സമയം തോട്ടിലെ പിടച്ചിലിന് ശക്തി കുറഞ്ഞു വന്നു.
രക്ഷയ്ക്ക് വേണ്ടി കൈ പിന്നിലേക്ക് നീട്ടി ബോബിയുടെ തലയിലും മുതുകിലും റെജി പരതി പിടിച്ചു
അപ്പോൾ കാതിനരുകിൽ ബോബിയുടെ മുരൾച്ച കെട്ടു.
" എന്റെ ജീവന്റെ പാതിയെ ചെളിയിൽ ചവിട്ടി താഴ്ത്തിയിട്ട് നിന്നെയൊക്കെ ഞാൻ സുഖമായി ജീവിക്കാൻ വിടുമെന്ന് കരുതിയോടാ പൊലയാടി മക്കളെ.... !"
അത് മരണമണി പോലെ റെജിക്ക് തോന്നി.
വെള്ളത്തിൽ കുട്ടാപ്പിയുടെ പിടച്ചിൽ അവസാനിച്ചു കഴിഞ്ഞിരുന്നു.
കുമിളകൾ മാത്രം തള്ളി അവന്റെ ജീവൻ പൊലിഞ്ഞു.
രക്ഷപെടാനുള്ള അവസാന ശ്രമം പോലെ റെജിയുടെ കൈകൾ ബോബിയുടെ മുതുകിലായി ഷർട്ടിൽ കൂട്ടി പിടിച്ചു സർവ്വ ശക്തിയുമെടുത്തു അവനെ പൊക്കിയെടുത്തു തന്റെ മുകളിലൂടെ കണ്ടത്തിലേക്ക് എറിഞ്ഞു.
ശ്വാസം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കഴുത്തിൽ പൊത്തി പിടിച്ചു റെജി വരമ്പിൽ ഇരുന്നു ചുമച്ചു.
അപ്പോൾ കുട്ടാപ്പിയുടെ ദേഹം തോട്ടിലൂടെ പോളയിലേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു.
കണ്ടത്തിൽ ഇരു കൈ കുത്തി ബോബി എണീറ്റ് നിന്നു.
മദമിളകി നിൽക്കുന്ന ഒറ്റയാനെ പോലെ തോന്നിച്ചു ബോബിയെ.
മസ്തകമിളക്കി ചിഹ്നം വിളിച്ചു അത് തന്റെ നേരെ പാഞ്ഞടുക്കുന്നു.
ഭയപ്പാടോടെ റെജി എണ്ണീറ്റു വരമ്പിലൂടെ റോഡ് ലക്ഷ്യമാക്കി ഓടി.
ഒപ്പം സമനിരയിൽ കണ്ടത്തിലൂടെ ഓടി വന്ന ബോബി ചാടിയൊരൊറ്റ ചവിട്ടിന് റെജിയെ തോട്ടിലേക്ക് വീഴിച്ചു.
ഒപ്പം ബോബിയും വെള്ളത്തിലേക്ക് ചാടിയിറങ്ങി.
മരണ വെപ്രാളത്തോടെ റെജി വരമ്പിലേക്ക് പൊത്തി പിടിച്ചു കയറാൻ തുടങ്ങുമ്പോൾ ബോബി അവന്റെ കാലിൽ പിടിച്ചു തോട്ടിലേക്ക് വലിച്ചിറക്കി. ബോബിയെ ചവിട്ടി തള്ളിയെറിഞ്ഞു കൊണ്ട് റെജി വരമ്പിലേക്ക് ചാടി കയറി വെപ്രാളത്തോടെ ഓടിയത് പോളയിലേക്കാണ്. ബോബി പിന്നാലെ പാഞ്ഞു വന്നു റെജിയുടെ കഴുത്തു ലക്ഷ്യം വച്ചു കൈ വീശി ആഞ്ഞടിച്ചു. തല്ലിയലച്ചു അവൻ കണ്ടത്തിൽ വീണു. അവന്റെ ഇടതു കാലിൽ പിടിച്ചു ബോബി ഒരൊറ്റ കറക്കിന് തിരിച്ചു കിടത്തി. അപ്പോൾ വലത് കാലുയർത്തി റെജി ബോബിയുടെ വയറ്റിൽ ആഞ്ഞു ചവിട്ടി.
ബോബി പിന്നിലേക്ക് തെറിച്ചു വീണു.

എന്തായാലും പെട്ടു എന്നാലിനി പോരാടാൻ തന്നെ തീരുമാനിച്ചു റെജി കരുത്താർജിച്ചു എണീറ്റ് വന്നു ബോബിയുടെ മേലേക്ക് ചാടി വീണു. ബോബിയുടെ കഴുത്തിൽ ശ്വാസം മുട്ടിക്കുമ്പോലെ കുത്തി പിടിച്ചു. അവന്റെ കൈ തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ട് ബോബി കണ്ണുകൾ കൊണ്ട് ചുറ്റും പരതി. കണ്ടത്തിൽ പശുവിനെ കെട്ടാൻ കുറ്റി അടിച്ചു വച്ചതിനു സമീപം കിടക്കുന്ന പാറ കഷ്ണം അവൻ കൈ നീട്ടി പരതി എടുത്തു. ശക്തിയായ് മുഖത്തേറ്റ ഇടിയിൽ അലറി വിളിച്ചു കൊണ്ട് മുഖം പൊത്തിപിടിച്ചു റെജി പിന്നോക്കം വീണു. പാറ കഷ്ണവുമായി ബോബി ഉയർന്നു. മുഖം പൊത്തി പിടയുന്ന റെജിയുടെ കാൽ മുട്ടു നോക്കി അവൻ ആഞ്ഞിടിച്ചു. 

പച്ചമാംസം തകർന്നു എല്ലിൽ ചെന്നിടിച്ച ഒച്ച കേട്ടു റെജിയുടെ അലർച്ച കണ്ടം ചുറ്റി അലയടിച്ചു. രാത്രിയുടെ നിശബ്ദതയിൽ ആർത്തനാദമായി അത് നാലു കരകളിലേക്കും മുഴങ്ങി കേട്ടു. മരണ വീട്ടിൽ നിന്നും മടങ്ങുന്ന നാൽവർ സംഘമാണ് അത് ആദ്യം കേട്ടത്. അപ്പോൾ പ്രാണൻ വേർപെടുന്നത് പോലെയുള്ള അലർച്ച വീണ്ടും കേൾക്കുന്നു. കല്ല് കൊണ്ട് ഇടിച്ചു പൊട്ടിച്ച കാലിൽ പിടിച്ചു ബോബി കണ്ടത്തിലൂടെ റെജിയെ വലിച്ചിഴച്ചു കൊണ്ട് പോയി.

"കൊല്ലല്ലേ....... ബോബി എന്നെ കൊല്ലല്ലേ......" അവശനായ റെജി ഭീതിയോടെ കൈ ഉയർത്തി വിലക്കി കൊണ്ട് കരഞ്ഞു. ബോബി അത് കേട്ടില്ല.

അവന്റെ മനസ് മൊത്തം ചെളിയിൽ മൂടിയ അവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മുഖം മാത്രം ആയിരുന്നു.
അവനെ ഇല്ലാതാക്കിയവനെ ജീവനോടെ വിടാൻ ബോബിയ്ക്ക് ഒരിക്കലും കഴിയില്ല.
അതിനി ആരെന്തൊക്കെ പറഞ്ഞാലും ആരൊക്കെ തടഞ്ഞാലും.
ആളുകൾ പാടവരമ്പിലൂടെ ടോർച്ചു തെളിച്ച് ഓടി വരുന്നുണ്ടായിരുന്നു.
ജോസൂട്ടിയെ ചവിട്ടി താഴ്ത്തിയ കണ്ടത്തിലേക്ക് റെജിയെ ബോബി വലിച്ചിറക്കി .
വരമ്പിലൂടെ ഓടി അണച്ചു വന്നു നിന്നവർ ചതുപ്പ് കണ്ടത്തിലേക്ക് ടോർച്ചു അടിച്ചു നോക്കി.
ജോസൂട്ടി കിടന്നിരുന്ന അതേ കണ്ടത്തിൽ, ചേറ് മാന്തി പൊളിച്ചു മാറ്റി ഇട്ടിരുന്ന അതേ കുഴിയിലേക്ക് ജീവനോടെ റെജിയെ ചവിട്ടി താഴ്ത്തുകയാണ് ബോബി.
ആ രംഗം കണ്ടു ഞെട്ടി വിറച്ചു അവർ വിളിച്ചു പറഞ്ഞു.

"ബോബി..... വേണ്ട അവനെയൊന്നും ചെയ്യരുത്... "
ബോബി അത് കേട്ടില്ല.
" രക്ഷിക്കണേ....... എന്നെ രക്ഷിക്കണേ...."
ആളുകളെ കണ്ടു ഉടൽ മൊത്തം ചെളിയിലേക്ക് താഴ്ന്ന റെജി പ്രാണഭയത്തോടെ ഉറക്കെയുറക്കെ കരഞ്ഞു.
"ഒറ്റൊരെണ്ണം ഇങ്ങോട്ട് ഇറങ്ങിയേക്കരുത്..."
വിരൽ ചൂണ്ടി ബോബി ഗർജ്ജിച്ചു.
"എന്റെ ജോസൂട്ടിയെ ഇല്ലാതാക്കിയത് ഇവനാണ്. ഈ ചെറ്റ. എന്റെ ചെറുക്കൻ അനുഭവിച്ച വേദന ഈ നെറികെട്ട നായയും അറിയണം. അതറിഞ്ഞു തന്നെ മരിക്കണം. അല്ലാതെ കാശ് കൊടുത്ത് രക്ഷപെടുന്ന ഒരു നിയമത്തിനും ഒരു കോടതിയ്ക്കും ഞാനിവനെ വിട്ടു കൊടുക്കില്ല. ഇവന്റെ ശിക്ഷ ഞാൻ വിധിക്കും. ഇവനുള്ള ശിക്ഷ ഞാൻ നടപ്പാക്കും...! "

അരുതെന്ന് ഒച്ചയിട്ട് വിലക്കുന്നവരെ അവഗണിച്ചു കൊണ്ട് ചെളിക്ക് മുകളിലെ റെജിയുടെ തല ബോബി അലറി വിളിച്ചു കൊണ്ട് താഴേക്ക് ചവിട്ടി താഴ്ത്തി. പിന്നെ ആടി ഉലഞ്ഞു അവൻ പിന്നിലെക്ക് നീങ്ങി.
ചെളിവെള്ളത്തിന് മുകളിലേക്ക് റെജിയുടെ പ്രാണൻ കുമിളകളായി ഉയർന്നു വന്നുകൊണ്ടിരുന്നു.
ചതുപ്പ് നിലത്തിന് മുകളിൽ കട്ടിയേറിയ ആവരണമായി പൊതിഞ്ഞിരിക്കുന്ന പൊറ്റയ്ക്ക് മേലേക്ക് ബോബി മലർന്ന് കിടന്നു.

പിന്നെ മുകളിലേക്ക് നോക്കി "ജോസൂട്ടീ..."എന്ന് ഹൃദയം പൊടിയുന്ന വേദനയോടെ ഉറക്കെ വിളിച്ചു.
അതിന് മറുപടി എന്നോണം ആകാശത്ത് നിന്നും മാലാഖമാർ വിശുദ്ധജലം തൂകുന്നത് പോലെ മഴത്തുള്ളികൾ അവന്റെ മേലേക്ക് പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

(നോവൽ ഇവിടെ അവസാനിക്കുന്നു.)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ