മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം -  15

വാർഡ് മെമ്പറും, കുട്ടി മാഷും വീട്ടിൽ വന്ന് പോയതു തൊട്ട് അമ്മ ഒരേ കരച്ചിലാണല്ലോ എന്ന് അമ്പാടി ഓർത്തു. കരച്ചിലിനിടയിലും 'ഞങ്ങൾക്ക് ഇനി ആരുണ്ട് ' എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള വിലാപം കേട്ടപ്പോൾ അമ്പാടിക്ക് സങ്കടം വന്നു. അമ്മയുടെ കരച്ചിലിൻ്റെ കാരണം ആരോടാണ് ഒന്ന് ചോദിച്ച് മനസ്സിലാക്കുക.

പുറത്തിറങ്ങാൻ ഇനിയും ദിവസങ്ങൾ ബാക്കി. നാശം പിടിച്ച കൊറോണ കാരണം അടച്ചിരിക്കേണ്ടി വന്നല്ലോ എന്നാക്കെ അവൻ തനിയെ പിറുപിറുത്തു. അവസാനം അമ്മയോട് തന്നെ കരച്ചിലിൻ്റെ കാരണം തിരക്കി. അമ്മ അവനെയും ചേച്ചിയേയും കെട്ടിപിടിച്ച്   അച്ഛൻ ദൈവത്തിൻ്റെ അടുക്കലേക്ക് പോയെന്ന് പറഞ്ഞു കൊണ്ട് പൊട്ടിക്കരഞ്ഞു.

മനുഷ്യർ മരിച്ചു കഴിഞ്ഞാലല്ലെ ദൈവത്തിൻ്റെ അടുക്കലേക്ക് പോകുന്നത്. അപ്പോ അമ്പാടിയുടെ അച്ഛൻ മരിച്ചു പോയെന്നോ? അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ വാർഡ് മെമ്പറ് കള്ളം പറഞ്ഞതാവും. അല്ലല്ലോ മെമ്പറുടെ കൂടെ കുട്ടി മാഷും ഉണ്ടായിരുന്നല്ലോ? ദേഷ്യവും, സങ്കടവും കൊണ്ട് അമ്പാടിക്ക് എന്താണ് ചെയ്യേണ്ടതെന്ന് തിരിയാതെയായി. വലിയ വായിൽ കരഞ്ഞുകൊണ്ട് അവൻ നിലത്ത് വീണ് ഉരുണ്ടു. തല പിച്ചി പറിച്ചു. അമ്മയും ചേച്ചിയും അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ്റെ കരുത്തിനു മുന്നിൽ അവർ കുഴഞ്ഞു പോയി. കരച്ചിലിന് ഇത്തിരി ശമനം വന്നപ്പോൾ അമ്പാടി എഴുന്നേറ്റ് അമ്മക്കരികിൽ ചെന്നിരുന്നു.

"എനിക്ക് അച്ഛനെ കാണണം'' അവൻ്റെ ചിണുങ്ങലിന് അംബികക്ക് മറുപടി ഇല്ലായിരുന്നു. അമ്മ കേട്ടിട്ടില്ലെന്ന് കരുതി അവൻ ഒന്നൂടെ ഉറക്കെ പറഞ്ഞു.

''അമ്മേ... എനിക്ക് അച്ഛനെ കാണണംന്ന്''

"അച്ഛന് കൊറോണ ആയതോണ്ട് നമ്മളെ കാണാൻ വിടൂല അമ്പൂട്ടാ...'' അംബികയുടെ സ്വരം ദൈന്യമായി.

"പറ്റില്ല എനിക്ക് അവസാനമായിട്ട് എൻ്റെ അച്ഛനെ കാണണം''

വീടിനുള്ളിലെ ബഹളം! അങ്ങോട്ട് വരികയായിരുന്ന കുട്ടി മാഷ് വഴിയിൽ നിന്നേ കേൾക്കുന്നുണ്ടായിരുന്നു.

മുറ്റത്ത് എത്തിയപ്പോൾ അദ്ദേഹം അമ്പാടിയെ ഉറക്കെ വിളിച്ചു.

മാഷിൻ്റെ ശബ്ദം കേട്ടപ്പോൾ അമ്പാടിക്ക് ആശ്വാസമായി. മുന്നിലെ ജനൽ പാളികൾ തുറന്ന് തൻ്റെ ആഗ്രഹം അവൻ മാഷിനെ അറീച്ചു.

അച്ഛനെ അവസാനമായിട്ട് ഒന്ന് കാണാൻ വേണ്ടിയുള്ള ആ കുഞ്ഞിൻ്റെ യാചന മാഷിൻ്റെ കരളലിയിച്ചു.

അവിടെ നിന്നു തന്നെ മാഷ് ആരെയൊക്കെയോ ഫോണിൽ വിളിച്ച് സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ആരൊക്കെയോ അങ്ങോട്ട് വരുന്നത് അമ്പാടി കണ്ടു. മൊത്തം കവർ ചെയ്ത അവരെയൊന്നും അവന് മനസ്സിലായില്ല. വാതിൽ തുറന്ന് പുറത്ത് വരാൻ അവർ അവരോട് ആവശ്യപ്പെട്ടു. അതിനു ശേഷം കയ്യിലുള്ള പി.പി ഇ കിറ്റ് അവർക്ക് നൽകി പെട്ടെന്ന് ധരിച്ച് വരാൻ അവരോട് പറഞ്ഞു. അതും ധരിച്ച് അവർക്കൊപ്പം പോകുമ്പോൾ നന്ദിയോടെയവൻ കുട്ടി മാഷിനെ നോക്കി. ദയനീയമായ ആ കുഞ്ഞുനോട്ടത്തെ നേരിടാൻ കെല്പില്ലാതെ അദ്ദേഹവും അവർക്കൊപ്പം റോഡു വരെ ചെന്നു.

വണ്ടിയിൽ   മൊത്തം കവർ ചെയ്തിട്ടുള്ള അച്ഛൻ്റെ ശരീരം ദൂരെ നിന്ന് മാത്രമേ അവന് കാണാൻ സാധിച്ചുളളു. കെട്ടി പിടിച്ച് പൊട്ടിക്കരയാനോ,അവസാനമായി ഒന്ന് ഉമ്മവെക്കാനോ സാധിക്കാതെ അമ്പാടി വിങ്ങിപൊട്ടി നിന്നു. ആരുടെയും സാമീപ്യം നുകരാതെ ഏകനായി ആംബുലൻസിൽ മറ്റൊരു ലോകത്തിലേക്ക് യാത്രയാകുന്ന അച്ഛന് മൗനമായി അവൻ യാത്രാമംഗളങ്ങൾ നൽകി.

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ