മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അമ്പതു കഴിഞ്ഞ പെൺകുട്ടികൾ 

തൃത്താല പുഴയോരത്ത് പുതിയ മരമില്ല് വരുന്നു. അതിന്റെ പണി ഞാനും മോഹനേട്ടനും മാത്രമുള്ള പണിക്കാലം. തെങ്ങിൻ കഴുക്കോലുകൾ, ഉത്തരങ്ങൾ, കോടികൾ, വളബന്ധങ്ങൾ, കോടിയാണികൾ... 

തൃത്താല ബസ്സിറങ്ങി വി കെ കടവിലേക്ക് നടക്കും. നടക്കും വഴി പത്തു മണിക്കു കഴിക്കാൻ നാല് ഉഴുന്നു വടവാങ്ങും. താഴെ പുഴ തെളിവെള്ളമായൊഴുകുന്ന വേനൽ. പുഴയിലേക്ക് വരിവരിയായി ആടുകൾ മേയാൻ പോകും. തമിഴത്തി പെണ്ണുങ്ങളും കുട്ടികളും ചാക്കുകളിൽ മണൽ നിറച്ച് കരയിലെവിടെയിങ്കിലും അടുക്കി വച്ചു കൊണ്ടിരുന്നു.

ആ മണൽ ആരും കാണാത്ത വഴിയിലൂടെ രാത്രിയിൽ കള്ളക്കടത്തായി എത്തേണ്ട ഇടത്ത് എത്തിക്കോണ്ടിരുന്നു.
ആലിക്കയായിരുന്നു ഞങ്ങളുടെ കോൺട്രാക്ട്ടർ. തികഞ്ഞ ദൈവ വിശ്വാസിയായ ആലിക്ക എന്ത് പറയുമ്പോഴും ദൈവത്തെ ചേർത്തു സംസാരിച്ചു. നിസ്ക്കരിക്കുന്നതിനെപ്പറ്റിയും, നോമ്പെടുക്കുന്നതിനെപ്പറ്റിയും, ദാനധർമ്മങ്ങളെപ്പറ്റിയും പറഞ്ഞുകൊണ്ടിരുന്നു.

ഉച്ചക്ക് ചോറുണാൻ മറ്റു ഹോട്ടലിൽ പോകണ്ടയെന്നും തൊട്ടപ്പുറത്തുള്ള പെൺകുട്ടികളുടെ ചായക്കടയിൽ നല്ല വൃത്തിയും രുചിയുമുള്ള ചോറ് കിട്ടുമെന്നും പറഞ്ഞു. ഞങ്ങൾ ഉച്ചക്ക് ചോറുണാൻ പോയപ്പോൾ കണ്ട പെൺകുട്ടികൾ അമ്പത് വയസ് കഴിഞ്ഞും ഫുൾ പാവാടയും ബ്ലൗസും ഇട്ട് ചോറ് വിളമ്പിത്തരുന്ന താത്തമാരെയായിരുന്നു. ഇവരോ ആലിക്ക പറഞ്ഞപെൺ കുട്ടികൾ എന്ന് ഓർത്ത് ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി ചോറുണ്ട് പിറ്റേന്ന് മുതൽ വീട്ടിൽ നിന്ന് ചോറ് കൊണ്ടുവരാൻ തീരുമാനിച്ചു.

അങ്ങിനെ പണിയിൽ മുഴുകിയിരിക്കേ ഞാനൊര് ആട്ടിൻകുട്ടിയുടെ നിലവിളി കേട്ടു. പണിക്കിടയിൽ അതൊന്നും ശ്രദ്ധിക്കാൻ നിന്നില്ല. പണിമാറ്റാൻ നേരം പ്രായമായ അമ്മയും മോളും വന്നു. ഒരു ആട്ടിൻകുട്ടി ഈ വഴിവന്നോ എന്ന് ചോദിച്ചു.
അൽപ്പം മുൻ മ്പ് ഒരു നിലവിളി കേട്ട പോലെ തോന്നിയ കാര്യം ഞാൻ സൂചിപ്പിച്ചു. അവർ പുഴയിലേക്ക് കുതിച്ചു. നായ്ക്കൾ കടിച്ച് കീറിയ ആട്ടിൻകുട്ടിയുടെ ശവം കണ്ട് നിലവിളിച്ചു തിരികെ പാഞ്ഞ് വന്ന് എന്നെ തെറി വിളിച്ചു . ആട്ടിൻകുട്ടിയുടെ നിലവിളി കേട്ട് അന്വേഷിച്ച് ചെല്ലാത്തതായിരുന്നു കാരണം.

അവിടുത്തെ പണി പിന്നെയും നീണ്ടു. മഴക്കാലം വന്നു. പുഴ നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നത് പണിയെടുക്കുമ്പോൾ നോക്കിയിരുന്നു. പണിയിടത്തൊക്കെ വെള്ളം കയറി. വലിയ മര മുട്ടികൾ ഇട്ട് അതിൻമേൽ ഇരുന്ന് പണിയെടുത്തു. ഓരോ മേട്ടത്തിലും മണ്ണിൽ നിന്ന് ചളിവെള്ളം മുഖത്തേക്ക് തെറിച്ചു. അന്ന് തെറിച്ച വെള്ളമിപ്പോഴും മുഖത്ത് പറ്റിപ്പിടിച്ചിരിപ്പുണ്ടെന്ന് തോന്നാറുണ്ട് കവിത പോലെ.

തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ