മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പുലിയേ പുലി 

വയൽക്കരയിലെ പുതിയ വീട്ടിൽ ഇന്നലെ രാത്രി ചെറിയ ഭീതിയോടെയായിരുന്നു ഉറങ്ങാൻ കിടന്നത്. നാട്ടിൽ ഈയടുത്ത കാലത്ത് രാത്രിയിൽ പ്രത്യക്ഷമാവുന്ന അജ്ഞാത ജീവിയെ പറ്റിയുള്ള വാട്സ് ആപ്പ് 

സന്ദേശങ്ങൾ ഫോണിൽ നിറഞ്ഞ് കവിഞ്ഞു. തൊട്ടയൽ ഗ്രാമത്തിൽ ജീവിയെ കണ്ടെന്നും പറഞ്ഞ് കുറേ ആളുകൾ ടോർച്ചും വടിയുമായി പരക്കംപായുന്ന വീഡിയോകൾ. അത് ഒരാളാണെന്നും അല്ല ഒരു ജീവിയാണ് എന്നും തർക്കങ്ങൾ മുറുകുന്നു. ഇന്നലെ രാത്രി തൊട്ടയൽപക്കത്ത് രൂപം വന്നെന്ന വാർത്ത കാലത്ത് അറിഞ്ഞു. രാത്രി കിടക്കുമ്പോൾ രണ്ട് മടവാൾ ഞങ്ങൾ തലക്ക് മീതെ സൂക്ഷിക്കുന്നു. ഒന്നെനിക്കും പിടിയിളകിയത് ഭാര്യക്കും.

വീടിനു താഴെ കിലോമീറ്ററുകൾ പരന്നു കിടക്കുന്ന കായൽ പാടമാണ്.രണ്ടു വർഷം മുൻമ്പാണ് വയലിന് മറുതലക്കൽ ഒരു വീടിന്റെ അടുക്കള ചായ്പ്പിനപ്പുറത്തു നിന്ന് പൊതിരൻ പുലിയെ വനം വകുപ്പ് പിടിച്ച് വാളയാർ കാട്ടിൽ കൊണ്ടു വിട്ടത്. പാവം, കാടിറങ്ങി പുഴ നീന്തി വിശന്ന് വലഞ്ഞ് എണീക്കാനാവാതെ കിടപ്പിലായിരുന്നു.

വൈറസിനെപ്രതി ജാഗ്രതയിലും ജീവനെപ്രതി ജാഗരൂഗവും. വലിയ വല്യച്ചന്റെ മൂത്ത മകളുടെ കല്യാണം. കറണ്ടില്ല .വഴികളില്ല' വെളിച്ചങ്ങളില്ല. പെട്രോമാക്സെന്ന ഏറ്റവും ആധുനിക യന്ത്രത്തിന്റെ പ്രവർത്തനം അറിയുന്ന ആധുനികരായ ചെറുപ്പക്കാരൻ അത് പ്രകാശിപ്പിക്കുന്നു. ചുറ്റിനും അതിന്റെ പ്രവർത്തനം കാണാൻ തടിച്ച് കൂടിയ കുട്ടികളും മുതിർന്നവരും. തലേന്ന് രാത്രി പെട്രോമാക്സ് വെളിച്ചവും ചാരായ മണവും പരന്നൊഴുകി. തലേന്നു രാത്രിയിൽ കായത്തോല് കൊണ്ട് ഉപ്പേരി  വടുകപുളിയുടെ കയ്ക്കുന്ന അച്ചാറ്, കുമ്പളങ്ങ തേങ്ങയരച്ചു വച്ച കൂട്ടാനും കൂട്ടി ചോറുണ്ടു. വർത്തമാനങ്ങൾ ചിരികൾ. പച്ചക്കറിയരിഞ്ഞ് വിസ്മയിപ്പിക്കുന്ന ഉണ്ണിയേട്ടൻ. ചീട്ട് കളിച്ച് ബീഡി വലിച്ച് ഹരത്തിൽ ചെറുവാല്യക്കാർ. പെട്ടെന്നതാ എന്തോ അഭിപ്രായ വെത്യാസത്തിൽ വല്യച്ചന്റെ അളിയൻ ഉമ്മറത്ത് നിന്ന് മുറ്റത്തേക്കിറങ്ങുന്നു. ഒപ്പം ഭാര്യയേയും മക്കളേയും വിളിക്കുന്നു. വല്യച്ചനും എന്തോ പുലമ്പുന്നു. അളിയനും പുലമ്പുന്നു. അവരളിയനും അളിയനും തമ്മിലുള്ള കാര്യമല്ലേ . ആരും ഇടപെട്ടില്ല.

പാതിയുറങ്ങിയെഴുന്നേറ്റ രണ്ട് കുട്ടികൾ കാര്യമെന്തെന്നറിയാതെ അച്ഛനെ നോക്കി നിന്നു. ഞാനുമെന്റെ മക്കളും ഈ കല്യാണം കൂടില്ല എന്നയാൾ പ്രഖ്യാപിക്കുന്നത് ഉറക്കച്ചടവോടെ ഞാനും കണ്ടു. ആ രാത്രി അവർ ഇറങ്ങി. പത്ത് മുപ്പത് കിലോമീറ്റർ ദൂരെയുള്ള കളൂർക്ക്. ഇന്നും രാത്രി ആറ് മണി കഴിഞ്ഞാൽ അങ്ങോട്ട് വണ്ടിയില്ല. അപ്പോൾ അന്ന് അവർ എങ്ങോട്ട് പോയിരിക്കണം? പോരാത്തതിന് ബസ്സിറങ്ങി അഴിമുഖത്തു നിന്ന് കടത്തു കടന്നും പോകണം! ഇന്നും എനിക്ക് പിടുത്തം കിട്ടാത്ത കാര്യമായി അവരുടെ ആ യാത്ര.
 
ഉറക്കത്തിൽ
ജലവഴികളെ സ്വപ്നം കണ്ടിട്ടുണ്ടോ?
ഒഴുക്കിൽ നാം
അറിയാതെ പെട്ട്
തുഴയില്ലാ
നിലയില്ലാ
കയങ്ങളിൽ ഉലഞ്ഞ്
മരണമെന്ന നേർത്ത
കൈവഴികളിലേക്ക്.

തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ