മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

സിലിമ സിലിമ 

യാദൃശ്ചികമായാണ് കൊക്കർണിക്കൽ ഉണ്ണികൃഷ്ണൻ അനുഗ്രഹയിലേക്ക് എന്നെ വിളിക്കാൻ വന്നത്. അന്ന് ഞാൻ മേഴത്തൂരിൽ കുട്ടൻ മാഷുടെ അനുഗ്രഹഫർണ്ണീച്ചർ കമ്പനിയിൽ പണിയുന്ന കാലം. കുട്ടൻ മാഷോട് ഞാൻ കാര്യം പറഞ്ഞു.

പാർട്ടിയുടെ ജില്ലാ നേതാവും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മറ്റി അംഗവും എഴുത്തുകാരനും എന്റെ അയൽവാസിയുമായ കെ ടി ഗോപിയേട്ടൻ ഇലക്ഷന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാർട്ടിക്കുവേണ്ടി സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ടിങ്ങ് നാളെ തുടങ്ങുന്നു. അതിന്റെ സംവിധാന സഹായികളിലൊരാളായി ഇക്കുറി ഞാനുമുണ്ട്. 

അങ്ങനെ പണി നിർത്തി ഉളികളൊക്കെ ഒതുക്കി വച്ച് നേരെ ഞാനും ഉണ്ണികൃഷ്ണനും പട്ടാമ്പി പാലസ് ലോഡ്ജിലെത്തി. അഭിനേതാക്കളും പ്രൊഡക്ഷൻ ടീമു മൊക്കെ എത്തി തുടങ്ങുന്നു.

അങ്ങിനെ റൂമിലിരിക്കുമ്പോൾ സുകുമാരേട്ടനും സോഹൻലാലും വന്നു. അവരിരുവരും അന്ന് തിരക്കുള്ള സംവിധാന സഹായികളാണ്. എനിക്ക് തിരക്കഥ തന്നു.
"ഇനിയും മരിക്കാത്ത ഭൂമി "
എന്നിട്ട് പറഞ്ഞു പകർത്തിയെഴുതണം.
നാളെ ഷൂട്ടിങ്ങ് തുടങ്ങുമ്പോഴേക്കും മുഴുവനും വേണം.
പിന്നെയൊന്നും നോക്കിയില്ല. പുലരും വരെയിരുന്ന് മുഴുവനും എഴുതി തീർത്തു.
അതിനിടക്ക് റൂമിലേക്ക് ജോസ് പല്ലിശ്ശേരിയും, ഒറ്റപ്പാലം പപ്പനും, സാലു കൂറ്റനാടുമൊക്കെ വന്നു. ഞാനാരേയും മൈന്റ് ചെയ്യാൻ പോയില്ല. അതിനിടയിലാണ് ടീ ഷർട്ടും ബർമുഡയും ധരിച്ച് സിഗരറ്റ് വലിച്ച് ഒരാൾ പ്രത്യക്ഷപ്പെട്ടത്.
ആരിദ് ?ഈയൊര് വേഷത്തിൽ!
നിങ്ങൾ ആരാ?
ടെലിഫിലിമിൽ എന്താ?
ഞാൻ ആരാഞ്ഞു.
"അതൊക്കെ നാളെ കാണാം."
അയാൾ ഇത് പറഞ്ഞ് സിഗരറ്റ് വലിച്ച് പുറത്തേക്ക് നടന്നു. എനിക്കാകെ ജിജ്ഞാസയായി. നാളെ എന്തായിരിക്കും അയാൾ കാണിക്കുക.?

പിറ്റേന്ന് പുലർച്ച നാലുമണിക്ക് തിരക്കഥ മുഴുവനും പകർത്തിയെഴുതി തീർന്ന് ഒന്ന് കണ്ണടക്കുമ്പോഴതാ വാതിലിൽ പടപടാ മുട്ട്. തുറന്ന് നോക്കിയപ്പോൾ നിലത്ത് ഗ്ലാസിൽ ചൂട് ചായ. എനിക്കൊന്നും മനസിലായില്ല.
അന്നേരം സുകുമാരേട്ടൻ പറഞ്ഞു.
"ചായ കുടിച്ച് കുളിച്ച് റഡിയായിക്കോ. ആറു മണിക്ക് വണ്ടി വരും സെറ്റില് പോവാൻ."
അപ്പോ എന്റെ ഉറക്കം!
ഇതാണോ സ്വപ്ന സമാനമായ സിനിമാ ലോകം?
ഞാനിന്നലെ ഉണ്ണികൃഷ്ണന്റ കൂടെ മില്ലിൽ നിന്ന് കൈ വീശി പോന്നതാണ്.
ഈ ഇട്ട ഷർട്ടും മുണ്ടും മാത്രമേ ഒള്ളൂ.
എന്ത് ചെയ്യും പല്ല് തേക്കാൻ ബ്രഷില്ല. മാറാൻ ഷഡിയില്ല. കുളിക്കാൻ സോപ്പില്ല കൈയ്യിൽ കാശുമില്ല.
ഉണ്ണികൃഷ്ണനെവിടെയും കാണാനുമില്ല. അന്ന് മൊബൈൽ ഫോണില്ലാ കാലമാണ്. ഇവിടന്ന് ഇറങ്ങി വീട്ടിൽ പോയി വരുമ്പോഴേക്കും എല്ലാവരും സെറ്റിൽ പോയാൽ പിന്നെയെന്ത് ചെയ്യും?
ഷൂട്ടിങ്ങ് എവിടെയാണ് എന്ന് പോലുമറിയില്ല.
പോരാത്തതിന് വീട്ടിൽ പറഞ്ഞിട്ടുമില്ല.
ഇന്നലെ പണിമാറ്റി വരാത്തത് കണ്ട് വീട്ടുകാർ എന്നെ അന്വോഷിച്ച് കാണുമോ?

തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ