മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
നിരോധിക്കേണ്ട കളികൾ 
 
നന്ദിയംകോട്ടിൽ പണ്ട് ഞങ്ങളുടെ വെക്കേഷൻ കാലം കളികളുടെ സുവർണ്ണകാലമായിരുന്നു. ആണും പെണ്ണും എന്നില്ലാതെ  കളിച്ചും കലഹിച്ചും കലമ്പലുകളും ഒക്കെയായി എന്നും സമൃദ്ധമായിരുന്നു. കുടുക്ക് പൊട്ടിയ കുപ്പായവും ട്രൗസറുമായിരുന്നു ഞങ്ങളുടെ ഐ ഡി കാർഡ്.
'കൊച്ചി തൊട്ട് കളി, ഒളിച്ച് കളി, ആട്ടം കളം, ചട്ടി പന്ത്, ഉപ്പും പക്ഷി, പന്ത് കളി, വട്ട് കളി, മണ്ണിൽ അരിയാട്ടൽ, കല്ലു കളി, കബഡി, നൂറാം കോല്, മരക്കൊമ്പിലിരുന്ന് തൂറൽ, രാത്രി മധുരക്കിഴങ്ങു മാൽ, ആരെങ്കിലും വീട് പണിക്കിറക്കിയ ഒന്നോ രണ്ടോ  ലോഡ് കല്ല്  അപ്പുറത്തേക്ക് മാറ്റി വക്കൽ, മണലിൽ ഗുഹ നിർമ്മാണം, പക്ഷികളെ വേട്ടയാടൽ, കിളി മുട്ട കൊണ്ട് ഓംലറ്റ് ഉണ്ടാക്കൽ. രാജ്യം നിരോധനമേർപ്പെടുത്തേണ്ട കളികളായിരുന്നു ഇതിൽ പലതും. കള്ളനും പോലീസുകളിയൊക്കെ രണ്ടും മൂന്നും ദിനങ്ങൾ നീണ്ടു. ചിലർ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കുമ്പോഴോ ചോറുണ്ണുമ്പോഴോ ആയിരിക്കാം പോലീസ് വന്ന് കള്ളനെ പിടിക്കുക.വീട്ടുകാരതൊന്നും ശ്രദ്ധിക്കാനേ നിന്നില്ല.
എന്താച്ചാ ആയ്ക്കോട്ടൊ എന്ന മട്ട്.

പാതിരാക്ക് കല്യാണ വീടുകളിൽ മുതിർന്നവരെ പോലെ ഞങ്ങളും ചീട്ട് കളിച്ചു. കടലാസ് ചുരുട്ടി ബീഡി വലിച്ചു. പായസത്തിന് വെട്ടുന്ന നാളികേര വെള്ളം കള്ള് ന്നും പറഞ്ഞു കുടിച്ചു.
എന്നിട്ടോ പിറ്റേന്ന് കല്യാണത്തിൽ പങ്കെടുക്കാൻ പറ്റാത്ത വിധം വയറിളകിക്കൊണ്ടിരുന്നു. എന്ത് അസുഖത്തിന്നും ഞങ്ങളെ വീട്ടുകാർ ശ്രീധരൻ വൈദ്യരുടെ അടുത്തേക്ക് കൊണ്ടുപോയി. വൈദ്യരുടെ മരുന്നും കൈപുണ്യവും ഞങ്ങളെ ഒരു രോഗത്തിനും കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. ചൊറിയും ചിരങ്ങും ഗ്രഹിണിയും മൂക്കൊലിപ്പും  പനിയുമൊക്കെ വൈദ്യരുടെ മുന്നിൽ മുട്ട് മടക്കി.
 
ഇതിനൊക്കെയിടയിലാണ് കാലം കുന്ദംകുളത്തുള്ള കൊച്ചുവേട്ടനെ നന്ദിയം കോട്ടിലെത്തിക്കുന്നത്. കൊച്ചുവേട്ടനും കമലേച്ചിയും മുന്നോ നാലോ വയസുള്ള മകൻ സച്ചുവും കൂടി ചെറിയൊരു നെടുമ്പുര വച്ച് താമസം തുടങ്ങി. സച്ചുവിന് വായിച്ച് കൊടുക്കാൻ വേണ്ടി മലർവാടി, ബാലമംഗളം, പൂമ്പാറ്റ, ബാലരമ, അങ്ങിനെയങ്ങിനെ ലോകത്തുള്ള എല്ലാ ബാല പ്രസിദ്ധികരണങ്ങളും കൊച്ചുവേട്ടൻ വാങ്ങി. പിന്നെ കുറേക്കാലം ഞങ്ങളുടെ ലോകം അവിടെയായി. വായന തന്നെ വായന. വായിച്ച പുസ്തകങ്ങൾ വിണ്ടും വീണ്ടും വായിച്ചു. ഉറക്കത്തിൽ സിങ്കനേയും മായാവിയേയും സ്വപ്നം കണ്ടു. കാലം സച്ചുവിനെ വലുതാക്കി. ഒപ്പം ഞങ്ങളേയും വലുതാക്കി.
 
തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ