മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അണ്ണാച്ചിമാരുടെ ഐറ്റം 

ദൂരെ ദൂരെ കിഴക്കുള്ള ഷാപ്പിൽ പണി മാറ്റി വൈകുന്നേരങ്ങളിൽ പോക്ക് പതിവുള്ള കാലം. അജ്ഞാതമായ ദേശവും ഷാപ്പും. ഷാപ്പിലുള്ളവരുടെ പിടി തരാവർത്തമാനങ്ങൾ കൂടുതൽ കൂടുതൽ എന്നെ അങ്ങോട്ടടുപ്പിച്ചു. ചിറ്റൂരിലെ കണ്ണെത്താ പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പിൽ നിന്ന് അണ്ണാച്ചിമാർ പാണ്ടി ചെത്ത് ചെത്തിയിറക്കും.  

കള്ള് പുലരുംമ്പോഴേക്കും ഷാപ്പിലെത്തിയിരിക്കും. പത്തും പന്ത്രണ്ടും പണിക്കാരുള്ള കുഞ്ഞ അന്ന് ലേശം തരിപ്പിലായി. നീന്തൂര് എവിടെയോ മെയിൻ വാർപ്പ് കഴിഞ്ഞതിന്റെ ഓളത്തിലാണ് ഷാപ്പിലെത്തിയത്. എന്നുമിരിക്കാറുള്ള മൂലയിൽ പപ്പടക്കാരൻ തങ്കൻ ഇരുന്ന് കുടിക്കുന്നു. കുഞ്ഞ പാഞ്ഞു ചെന്ന് തങ്കനെ വലിച്ച് താഴെയിട്ടു നാല് കൊടുത്തു. തങ്കനും വിട്ടില്ല കുഞ്ഞയുടെ ചെവിക്ക് കടിച്ചു .ആരും തടഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോൾ രണ്ടാളും ക്ഷീണിച്ചു. വീണ്ടും കള്ളു പറഞ്ഞു. എന്നിട്ടവർ പങ്കിട്ടു കുടിച്ചു. ഒരു ബീഫ് പറഞ്ഞ് പപങ്കിട്ടു കഴിച്ചു. മഴ ചാറാൻ തുടങ്ങി. തങ്കന്റെ കാലൻ കുട നിവർത്തി രണ്ടാളും നടന്നു പോയി.

അത്ഭുതങ്ങളുടെ കലവറയാണ് ഓരോ മനുഷ്യനും. വിഭിന്നമായ വഴികൾ ഓരോരുത്തരും ആരുമറിയാതെ വെട്ടിക്കൊണ്ടിരിക്കും. ചിലർ അവർ വെട്ടിയ വഴിയിലൂടെ തനിയെ യാത്ര ചെയ്യും. വേറെ ചിലർ മറ്റു ചിലരേയും കൈ പിടിച്ച് കൂടെ കൂട്ടും. ചിലരാകട്ടെ സ്വയം വെട്ടിയ വഴിയിലൂടെ
പോകാൻ മടിച്ച് നിൽക്കും. പോയവരാകട്ടെ അഗാധമായ ഗർത്തങ്ങളിൽ പതിക്കുകയോ അത്യുന്നതിയിൽ എത്തുകയോ ചെയ്യും.

തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ