Page 5 of 20
വല്യച്ഛന്റെ ഒറ്റമൂലി അനുഭവപരമ്പര
നന്ദിയംകോട് കാഴ്ചകൾ - വല്യച്ഛന്റെ ഒറ്റമൂലി
- Details
- Written by: Rajesh Nandiyamcode
- Category: Experience serial
- Hits: 4337
Article Index
പണിയെടുത്തിട്ടെത്ര നാളായി? ഒരെത്തും പിടിയും കിട്ടുന്നില്ല. എന്റെ ഉളികൾ എവിടെ? മെഷീനുകൾ എവിടെ? അവ എങ്ങോട്ട് പലായനം ചെയ്തു.! ഏറെ തിരഞ്ഞപ്പോൾ പഴയൊരു സ്ക്രൂ ഡ്രൈവർ കണ്ടു. എത്രയെത്ര വാതിലുകളുടെ വിജാഗിരികൾ ഉറപ്പിച്ചവനാണ്! ഇപ്പോൾ ആർക്കും വേണ്ടാതെ ഒരു മൂലക്ക്. ഇeപ്പാഴത് മകന്റെ കളിപ്പാട്ടം കൂടിയാണ്.
പണ്ട് ഒരു സ്കൂൾ അവധി നാളിലെങ്ങോ രാമൻ വല്ല്യച്ചൻ പണിക്ക് കൂട്ട് വിളിച്ചു. പെരിങ്ങോട് റോഡിലെ ഇയ്യാവു മാഷുടെ വീട്ടിലായിരുന്നു പണി. യഥേഷ്ടം മൂക്കുപൊടി വലിച്ച് വലിച്ച് മാഷുടെ മൂക്കിൻ തുളകൾ കുതിരാൻ തുരങ്കം മാതിരി തോന്നിച്ചു. റിട്ടയർ ചെയ്ത മാഷും ഭാര്യ റിട്ടയർ ചെയ്ത ടീച്ചറും' അവിടെ വിറകുപുര പട്ടിക മാറ്റി ഓടിളക്കി മേയലായിരുന്നു പണി.
എനിക്കൊന്നും അറിയില്ല. ഞാൻ താഴെ നിന്നു. ശ്വാസം മുട്ടുള്ള വല്യച്ചൻ എങ്ങിനെയോ മോളിൽ കേറി ഓടിളക്കി തരാൻ തുടങ്ങി. പത്തു മണിയായപ്പോൾ ഞങ്ങൾ ചായ കുടിക്കാൻ നടന്നു. ഇപ്പോഴത്തെ കുറ്റനാട് ബസ് സ്റ്റാന്റിനടുത്ത റോഡരികിലെ കൃ ഷണ ഹോട്ടലിനെനോട് ഇരിക്കാൻ പറഞ്ഞ് വല്യച്ചൻ ചാരായം കുടിക്കാൻ പോയി. നൂറ് മില്ലി ചാരായം കുടിച്ച് വന്ന് ഞാനും വല്യച്ചനും പൊറാട്ട മീൻചാറും കൂട്ടി കഴിച്ചു.
പിന്നെ പുര പുറത്ത് കയറിയപ്പോൾ വല്യച്ചന് ശ്വാസം മുട്ടിന്റെതായ ഒരു ബുദ്ധിമുട്ടും തോന്നിയില്ല.
നന്ദിയംകോട്ടിൽ കൂട്ടുകാരായ വിനോദിന്റേയും പ്രദീപിന്റേയും വല്യേട്ടൻ മണിയേട്ടന്റെ കല്യാണത്തലേന്ന് പാട്ടും കൊട്ടുമൊക്കെയായി ആഘോഷ പൂരം. കല്യാണ വീട്ടുകാരും വന്നവരും ഒക്കെ നല്ല പാട്ടുകാർ. സുമംഗലീ നീ ഓർമ്മിക്കുമോ... എന്ന പാട്ട് ഏറ്റവും മുതിർന്ന കൊച്ചു പാപ്പൻ പാടുന്നത് പെട്രോമാക്സിന്റെ വെട്ടത്തിൽ കണ്ടു. അതിലേറെ കൗതുകം ദൂരേ നിന്നെങ്ങോ വന്ന ചുരുണ്ട മുടി നീട്ടിവളർത്തിയ യുവകോമളനിലായിരുന്നു. കാരണം അയാളിൽ ഒരു അണ്ണാൻ കുഞ്ഞ്! ആ കുഞ്ഞ് യുവകോമളന്റെ പോക്കറ്റിലും കഴുത്തിലും തോളിലും കൈയ്യിലും ചുരുളൻ മുടിക്കുള്ളിലുമായ് മേഞ്ഞ് നടന്നു. കൗമാരക്കാരികൾ അയാളെയും അണ്ണാൻ കുഞ്ഞിനേയും പ്രണയാർദ്രമായി നോക്കി. ഇടക്കിടക്ക് അയാൾ അണ്ണാന്പഴം കൊടുക്കുന്നു പാല് കൊടുക്കുന്നു.
പിറ്റേന്ന് പ്രഭാതം വല്ലാത്തൊര് നടുക്കത്തിലാണ് ഉണർന്നത്. ആ അണ്ണാൻ കുഞ്ഞ് മോഷണം പോയെന്ന വാർത്തയുമായി. ആ കല്യാണനാൾ അയാൾ അണ്ണാൻ കുഞ്ഞിനെ തിരഞ്ഞ് കുറേ അലഞ്ഞു. കണ്ടെത്താൻ പറ്റിയില്ല. വളരെ സങ്കടത്തോടെ കല്യാണം കഴിഞ്ഞ് വൈകുന്നേരം അയാൾ നടന്ന് പോകുന്നത് വീടിന്റെ വടുക്കോർത്ത് നിൽക്കുമ്പോൾ കണ്ടു.
ഒന്നിനും പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. മരിക്കാൻ, പ്രണയിക്കാൻ, പ്രണയിക്കപ്പെടാൻ. യാതൊരു ഉറപ്പൊന്നുമില്ലാതെയാണ് ഒന്നു പുറത്തു പോകുന്നത്. തിരിച്ചെത്തിയാലെത്തി. കിളികളുടെ ഭാഷയറിയലാണ് ഇതിൽ നിന്നൊക്കെ രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം.
ഒന്നിനും പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. മരിക്കാൻ, പ്രണയിക്കാൻ, പ്രണയിക്കപ്പെടാൻ. യാതൊരു ഉറപ്പൊന്നുമില്ലാതെയാണ് ഒന്നു പുറത്തു പോകുന്നത്. തിരിച്ചെത്തിയാലെത്തി. കിളികളുടെ ഭാഷയറിയലാണ് ഇതിൽ നിന്നൊക്കെ രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം.
തുടരും...