മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

16. ഒരു മുങ്ങിക്കുളി 

സമ്മേളനം കഴിഞ്ഞു മലയിറങ്ങിയ  പുളവൻ മുണ്ടിയുടെ മൂന്നുതോട്ടിലെ വീടിനരികിലെത്തി. അവൻ വിളിച്ചു:

"കോഴിപ്പെണ്ണേ, നീ എവിടാ, കണ്ടിട്ട് ദിവസം കുറച്ചായല്ലോ"

മുണ്ടി പരിഭവത്തോടെ ഇറങ്ങിവന്നു.

"അണ്ണനിപ്പം തനിച്ചു നടക്കാനല്ലേ ഇഷ്ടം?
ഒന്നു കണ്ടിട്ടും മിണ്ടിയിട്ടും നാളെത്രയായി?"

"പിണങ്ങാതെ പെണ്ണേ, എനിക്ക് അമരങ്കാവിലും കൊടികുത്തിയിലും പോകാനുണ്ടായിരുന്നു. നിന്നെ കൂട്ടി പോകുന്നത് അപകടമായിരിക്കുമെന്നു  കരുതി, തനിച്ചു പോയതാണ്."

"അപ്പം അണ്ണൻ പ്രവർത്തനത്തിൽ തന്നെയായിരുന്നു."

"അതെ."
"എനിക്കൊന്നു മുങ്ങിക്കുളിക്കണം. ആ പാലത്തിന്റെ കീഴെ വെള്ളമില്ലേ?"

"ഇപ്പം വെള്ളമുണ്ട്. രണ്ടാഴ്ച കഴിഞ്ഞാൽ ഉണങ്ങും."

"നീ വരുന്നോ? വല്ലോം മിണ്ടിം പറഞ്ഞും ഇരിക്കാം."

പുളവൻ വെള്ളത്തിൽ ചാടി, പുളഞ്ഞു വളഞ്ഞ് നീന്തിക്കളിച്ചു.                           മുണ്ടി ചോദിച്ചു:  "ഇനിയെന്താ അണ്ണന്റെ അടുത്ത പരിപാടി"

"ഒത്തിരി ആപത്തുകൾക്കെതിരെ മുൻകരുതലുകളെടുക്കണം."

"എന്തൊക്കെ ആപത്തുകളാ വരാനിരിക്കുന്നത്?"

"ശബരി റെയിൽപ്പാത വന്ന് നെല്ലാപ്പാറ കുന്നു തുളച്ചു തുരങ്കമുണ്ടാക്കിയാൽ, അഴികണ്ണി തോടില്ല, കുറിഞ്ഞിക്കാവില്ല, പതിനായീരക്കണക്കിന് ജീവികളും അവശേഷിക്കില്ല!"

"അമ്മമ്മോ..."

"പ്രധാനമന്ത്രിയുടെ ദേശീയപാത വികസനത്തിന്റെ ഭാഗമായ ആറുവരിപ്പാത വരുന്നത്, ഞാനിപ്പോൾ നീന്തുന്ന തോടിനു കുറുകെയാണ്. പാലം പണിതാലും തോടു നികത്തിയിലും വഴിതിരിച്ചു വിട്ടാലും തിരികെ പിടിക്കാൻ പറ്റാത്ത പരിസ്ഥിതി തകർച്ച സംഭവിക്കും.

തൊഴിലുറപ്പുകാർ എല്ലാ വേനലിനും ഈ തോടിന്റെ ഇരുകരകളിലെ കുറ്റിച്ചെടികളും, ഔഷധ സസ്യങ്ങളും വെട്ടിയുണക്കി തീയിടുമ്പോൾ, നശിക്കുന്ന ജീവ സമ്പത്തിന്റെ കണക്ക് പഞ്ചായത്തറിയുന്നില്ല. തടിവെട്ടുകാരും മണലൂറ്റുകാരും നമ്മുടെ  ചുറ്റുപാടിനു വരുത്തുന്ന വൃണപ്പാടുകൾ ഉണങ്ങാതെ അർബുദമായി മാറുന്നതാരും തിരിച്ചറിയുന്നില്ല.

തകർച്ചയുടെ കാട്ടുതീ ആളിപ്പടർന്നടുക്കുമ്പോൾ, മനസ്സിനെ തണുപ്പിക്കാൻ, സമാധിനിപ്പിക്കാൻ, ദേവതകൾ ശക്തി തരണേ എന്നു പ്രാർത്ഥിക്കാനേ കഴിയൂ!"

"നിർത്തണ്ണാ, നിർത്ത്. ഇതു കേട്ടിട്ടു പേടിയാവുന്നു."

നമ്മുടെ ഗ്രാമത്തിന്റെ ഒരു ചെറു മൂലയിൽ,
ഇതാണു സ്ഥിതിയെങ്കിൽ, ഈ ജില്ലയിലും സംസ്ഥാനത്തും രാജ്യത്തും ലോകത്തിലെല്ലായിടത്തും അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക
തകർച്ചകളെപ്പറ്റി ചിന്തിച്ചു നോക്കൂ, പെണ്ണേ..."

മുണ്ടിക്കൊപ്പം നമുക്കോരോരുത്തർക്കും നമ്മുടെ ചുറ്റുപാടിനുണ്ടാവുന്ന മുറിവുകളെപ്പറ്റി ചിന്തിക്കാം. പരിഹാരം കാണാം.

(അവസാനിച്ചു)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ