മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

15. കൊടികുത്തിമലയിൽ

കൊടികുത്തിയിലെ സമ്മേളന ദിവസമെത്തി. സൂര്യോദയത്തോടെ, വിശാലമായ പാറക്കെട്ടിനു മുകളിൽ പാമ്പും തേളും പഴുതാരയും കടുന്നലും കുളവിയും തേനീച്ചയും കട്ടുറുമ്പും കൂട്ടുകാരും ഒത്തുകൂടി. ഒരുയർന്ന കല്ലിനു മുകളിൽ തലയുയർത്തി വച്ച് പുളവൻ
പറഞ്ഞു:

" സഹജീവികളേ,
നമ്മുടെ നിലനില്പ്, ഈ മലയും ഇതിലെ വനവും നല്കുന്ന ബലത്തിലാണ്. കുടിവെള്ളവും പ്രാണവായുവും ഭക്ഷണവും ഈ കൊടികുത്തി പെയ്യിക്കുന്ന മഴയിൽ നിന്ന് ഉണ്ടാവുന്നു.
ഈ മലമുകളിലെ പാറ പൊട്ടിച്ച് കോട്ടയത്തും ആലപ്പുഴയിലും എർണാകുളത്തും ബഹുനില കെട്ടിടങ്ങൾ പണിയാൻ, നമ്മൾ വിട്ടു കൊടുക്കരുത്."

പത്തി വിടർത്തി തലയാട്ടിക്കൊണ്ടിരുന്ന കരിമൂർഖൻ ചോദിച്ചു:

"എടേ നീർക്കോലീ, നീ പറയുന്നതൊക്കെ എങ്ങനെ സാധിച്ചെടുക്കും?"

"ദേഷ്യപ്പെടാതെ കാർന്നോരെ, പറയാം...
നമ്മൾ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചാൽ മനുഷ്യന്റെ ധൈര്യവും മനസ്സാന്നിധ്യവും തകരും."

"എടാ, ഒന്നു മനസ്സിലാകുന്ന പോലെ പറഞ്ഞേ"

"പറയാം. തേനീച്ചകൾ, ഇവിടുള്ള ഓരോ  പാറയിടുക്കിലും മരത്തിലും പുതിയ കൂടുകൾ വയ്ക്കണം. കടന്നലുകളും കുളവികളും അതുതന്നെ ചെയ്യണം.
ഉറുമ്പുകളും വിഷജന്തുക്കളും ഇവിടെ താവളങ്ങളുണ്ടാക്കണം. പക്ഷേ,ഈ വീടുകളെല്ലാം വെറും ഡമ്മികൾ. സ്ഥിരതാമസം നിങ്ങളുടെ സ്വന്തം കൂട്ടിൽ.
ആരെങ്കിലും പുതുതായി ഖനനത്തിനെത്തിയാൽ കാവലിരിക്കുന്ന ദൂരദർശിനി കണ്ണുകളുള്ള പരുന്തുകൾ നിങ്ങൾക്ക് സൂചന തരും. ഉടനെ കൂട്ടമായി ഈ താത്ക്കാലിക കൂടുകളിലേക്കെത്തുക. അതിഥികളെ ഭയപ്പെടുത്തിയും ചെറുതായി വേദനിപ്പിച്ചും ഇവിടെ നിന്നു തുരത്തുക.

ശ്രദ്ധിക്കണം നമ്മുടെ ആൾക്കാർക്കോ പണിക്കുവരുന്ന പാവം പണിക്കാരനോ, ജീവഹാനിയുണ്ടാവാൻ പാടില്ല.

നമ്മളെ തുരത്താൻ തീയോ, രാസമരുന്നുകളോ ഉപയോഗിച്ചെന്നു വരും. അപ്പോൾ കൂടുവിട്ട് ഉയർന്ന വൃക്ഷക്കൊമ്പുകളിലും സുരക്ഷിതമായ പാറയിടുക്കിലും അഭയം പ്രാപിക്കുക.
ശത്രു പിൻവാങ്ങിയാൽ നിങ്ങൾക്ക് സ്ഥിര വീടുകളിലേക്ക് തിരിച്ചു പോകാം."

" കേട്ടുകൊണ്ടിരുന്ന ഓന്തു പറഞ്ഞു:
"അതു കലക്കും."

"മൂർഖനണ്ണാ, ഞാനൊരു നീർക്കോലി തന്നെ. എന്നാൽ എന്റെ പ്രവർത്തനങ്ങൾ ഈശ്വരാർപ്പിതമാണ്. യജ്ഞ ഭാവേനയാണ്. കർമ്മഫലം സ്വന്ത ലാഭം ലക്ഷ്യമാക്കയല്ല. എന്റെ വാക്കുകൾ ദേവകല്പിതമാണ്."

"ശരിയെടോ, നീ പറഞ്ഞപോലെ ചെയ്യാം."

(തുടരും...)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ