14. കൊടികുത്തിയിലെ പാറ ഖനനം
അടുത്ത ദൗത്യം കൊടികുത്തി മലയിൽ സംഭവിക്കാനിരിക്കുന്ന പാറ ഖനനം തടയുക എന്നതാണ്.
പുറപ്പുഴ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് കൊടികുത്തിമല, അല്ലെങ്കിൽ കുട്ടിവനപ്രദേശം. അഴികണ്ണിത്തോട് ഒഴുകി വലുതായി പുറപ്പുഴ കടന്ന് മാറികയിലെത്തുമ്പോൾ, തോടിനു ജലസമൃദ്ധി ലഭിക്കുന്നത് കൊടികുത്തിമലയിൽ നിന്നുത്ഭവിക്കുന്ന കൊച്ചരുവീകളിൽ നിന്നാണ്.ഈ നാടിന്റെ കാർഷികാഭിവൃത്തി കൊടികുത്തി മലയുമിയി ബന്ധപ്പെട്ടു കിടക്കുന്നു.
അറബിക്കടലിൽ നിന്നുവരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞു നിർത്തി, കരിങ്കുന്നത്തിനും, കുണിഞ്ഞിക്കും പുറപ്പുഴയ്ക്കും മഴ നല്കുന്ന മലനിര;
മൂർഖൻ പാമ്പുകളുടെ ആവാസകേന്ദ്രമായ കാട്ടു പ്രദേശം, തകർത്തു നിരപ്പാക്കാൻ പാറമട ലോബികൾ ലക്ഷ്യമിട്ടിരിക്കുന്നു.
സർക്കാർ വക ഭൂമി തരിശായി കിടന്ന് വനമായി മാറി. ആ വനഭൂമിയും സ്ഥലവാസികളുടെ ഭൂമിയും ഖനനലോബി
കയ്ക്കലാക്കിക്കഴിഞ്ഞു. കിഴുക്കാംതൂക്കായി നാൽപ്പതു ഡിഗ്രി മുതൽ എഴുപതു ഡിഗ്രിവരെ ചെരുവിൽ
കിടക്കുന്ന ഈ മലയിലെ ഖനനം സമീപ പ്രദേശങ്ങളെ ജലദൗർലഭ്യത്താൽ ഉണക്കി കരിക്കും. മാത്രമല്ല, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഉരഗവർഗങ്ങളും കുറുക്കനും മുള്ളൻ പന്നികളും ചത്തൊടുങ്ങുകയും ചെയ്യും.
ഈ പ്രദേശത്തെ ഖനനലോബിയിൽ നിന്ന് സംരക്ഷിക്കുന്നതിനുവേണ്ട പ്രയത്നമാണ് പുളവന്റെ അടുത്ത ദൗത്യം.
പാറ ഖനനത്തിനെതിരെ വലിയ ജനകീയ സമരങ്ങൾ ഉയർന്നു വന്നതുകൊണ്ട്, താത്ക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ജനങ്ങളെ പേടിപ്പിക്കാൻ 'ബ്ലാക്ക് മാനെയും' പ്രേതങ്ങളെയും വരെ വേഷംകെട്ടിച്ചിറക്കി എന്നണ് പറയപ്പെടുന്നത്. സമിപ ഭാവിയിൽ ഖനനം വീണ്ടും തുടങ്ങും. അതിന് അവസരമുണ്ടാകരുത്. മനുഷ്യന്
ചെയ്യാൻ കഴിയാത്തത് , ചെറുജീവികൾക്ക് ചെയ്യാൻ കഴിയും.
ഈ ജൈവമണ്ഡലത്തിലെ പ്രഹരശക്തി കൂടിയ ശലഭങ്ങളെയും ഉരഗങ്ങളെയും ഈ സംരക്ഷണ ദൗത്യം ഏൽപ്പിക്കണം.
അതിനു വേണ്ടി ഒരു ഉരഗ- ഷഡ്പ്പദ സമ്മേളനം സംഘടിപ്പിക്കണം. തികച്ചും ജൈവമിർഗങ്ങളിലൂടെ ഖനന ലോബിയെ പരാജയപ്പെടുത്താനുള്ള സമരത്തിന് തയ്യാറെടുക്കണം.
ജീവീ ർർഗ തലവന്മാരുടെ മനസ്സിലേക്ക് കടന്നുചെന്ന് അവരെ ബോധവത്ക്കരിക്കേണ്ടിയിരിക്കുന്നു.
അടുത്ത ദിവസം കൊടികുത്തിക്കു മുകളിൽ സംരക്ഷണ സമരസമിതി യോഗം ചേരുന്നു.
(തുടരും...)