കവിതകൾ
- Details
- Written by: Rekha K
- Category: Poetry
- Hits: 1774
പാതിരാകാറ്റിന്റെ താളത്തിലലിയുന്ന
ചെമ്പകപ്പൂവിൻ സുഗന്ധമായി
ഞാനെന്റെ കനവിന്റെ മുറ്റത്തൊരേകയായ്
രാപ്പാടിയായി പറന്നകാലം
പ്രണയം തുളുമ്പുന്ന നയനങ്ങളാലെന്റെ
ഹൃദയം കവർന്നൊരാ പാട്ടുകാരാ
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1946
അമ്മയെ കാണാതെയച്ഛനെ കാണാതെ
ആരോമല്‍ പൈതലുറക്കമായി
താരാട്ടു പാട്ടിന്റെയീണങ്ങള്‍ കേള്‍ക്കാതെ
താരിളം പൈതലുറക്കമായി
രാവിലെ നേരത്ത് അച്ഛനുമമ്മയും
അക്കരെക്കായലില് പോയതാണ്
നീ നിന്റെയോര്മ്മകളെപ്പുല്കുമ്പോള്
ഞാനെന്റെ ദു:ഖങ്ങളോര്ക്കുകയായിരുന്നു.
നിമിഷാര്ത്ഥമായ സ്നേഹം നിനക്ക് നിളയായിരുന്നു.
അതിലെന്റെ ദു:ഖം പാറക്കെട്ടുകളായിരുന്നു
നിളയുടെ സൗന്ദര്യം
തടാകംപോല് കിടക്കുന്നതിലല്ല
- Details
- Written by: Haneef C
- Category: Poetry
- Hits: 1675
ഞാൻ ചില മനുഷ്യരെ കണ്ടിട്ടുണ്ട്
ചില നേരങ്ങളിൽ അവർ
ചിലരുടെ അടുത്തേക്കു വരും
അപരിചിതത്വത്തിന്റെ മേലങ്കി അഴിച്ചു വെച്ച്
ഒരേ മരത്തണലിൽ അൽപ നേരമിരിക്കും
വാക്കുകൾ കൊണ്ട്
നനഞ്ഞൊരു കുഞ്ഞുടുപ്പു തുന്നും
- Details
- Written by: Sohan KP
- Category: Poetry
- Hits: 1658
സുദീര്‍ഘമായ പാലം കടക്കുന്ന കിതപ്പില്‍
നിഴലുകളെ പുഴയില്‍
ഉപേക്ഷിക്കുന്ന തീവണ്ടി.
ചെണ്ടുമല്ലിയും പിച്ചകവും
സുര്യകാന്തിയും വിരിയുന്ന
പൂപ്പാടങ്ങളിലെ സുഗന്ധത്തില്‍
- Details
- Written by: Asiayishu Asiayishu
- Category: Poetry
- Hits: 1705
ഓരോയാമങ്ങൾ മിന്നി മറയുമ്പോൾ.
ഓരോ ഓർമകൾ..
കാലം പൂവിതൽപോലെകൊഴിഞ്ഞുവീഴുന്നു.
എവിടെയെന്നില്ലാതെ...
പിന്നാലെ കരിയിലക്കാറ്റു പോലെ..
എന്നെ പുണർന്ന ഓർമകളും...
എന്തെന്നില്ലാതെ ആഗ്രഹിച്ചുപോയി..
ഒരിക്കൽ കൂടി....
എവിടെ വച്ചോ കണ്ടുമുട്ടിയവർ
എങ്ങോട്ടോ അകലുമ്പോൾ...
മിഴി നീർ ത്തു ള്ളികൾ...
ജല ധാരയായി ഒഴുകുന്നു....
- Details
- Written by: Ancy Shaiju
- Category: Poetry
- Hits: 1679
എന്നുമെന്‍ പുസ്തകച്ചുമടില് ചെറു
സ്പന്ദനം നിറയ്ക്കും വാഴയിലകള്‍
എന്തൊരു ത്യാഗം സഹിച്ചാണതെന്റെ
പശിയണയ്ക്കാന് പൊതിച്ചോറൊരുക്കിയത്
എന്നേക്കാള്‍ വളര്‍ന്നോരെന്‍ മുറ്റത്തെ
വാഴക്കെന്തൊരു ഗമയാണെന്നോര്ത്തൊരു കാലം..
ഇല്ല വരില്ലെന്ന് ശാഠൃം പിടിച്ചൊരു,
- Details
- Written by: Shahida Ayoob
- Category: Poetry
- Hits: 1692
തണുത്തുറഞ്ഞ നിന്നിലേക്ക് ചൂടു പകരാൻ
നിറവെയിലാകാനായി ഞാനെത്ര കൊതിച്ചുവെന്നോ.
നിന്നെ തഴുകിത്തലോടി നിദ്രയിലാഴ്ത്തുന്ന
ഇളങ്കാറ്റാവാൻ കൊതിയേറെയും.
ചുട്ടു നീറുന്ന നിന്നാത്മാവിൻ ദാഹം തീർക്കാൻ
തെളിനീർ മഴയായ് പെയ്യുവാൻ
കൊതിയേറെയുണ്ടെൻ നെഞ്ചിൽ.

