മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
നീ നിന്‍റെയോര്‍മ്മകളെപ്പുല്‍കുമ്പോള്‍ ഞാനെന്‍റെ ദു:ഖങ്ങളോര്‍ക്കുകയായിരുന്നു. നിമിഷാര്‍ത്ഥമായ സ്നേഹം നിനക്ക് നിളയായിരുന്നു. അതിലെന്‍റെ ദു:ഖം പാറക്കെട്ടുകളായിരുന്നു നിളയുടെ സൗന്ദര്യം തടാകംപോല്‍ കിടക്കുന്നതിലല്ല
പാറക്കെട്ടുകളില്‍ ഓളം തല്ലി ചിതറിയൊഴുകുന്നതിലാണെന്ന് നീയെന്നും എന്‍ കാതിലോതുമായിരുന്നു അമ്മയുടെ സാന്ത്വനം പോലെ തെന്നലിന്‍ തലോടല്‍ പോലെ ഇലകള്‍ ഞെട്ടറ്റ് മാറോടണയും പോല്‍ എന്‍റെ മനസ്സ് നിന്‍റെ സ്വപ്നങ്ങളെപ്പുല്കുന്നു. നിന്‍റെ ഓര്‍മ്മകള്‍ ഇളംതെന്നലായി കാതിലോതിയെന്നെയീയുലകില്‍ കപടതയേല്‍ക്കാത്ത നിഷ്കളങ്കനാക്കുന്നു. എന്നിലെ സത്യം എന്‍റെ ചുവടുകള്‍ക്ക് വെള്ളിനിലാവാണെന്നു നീ പറയുമായിരുന്നു, എന്‍റെ ഓര്‍മ്മകളെന്നെ അന്തര്‍മുഖനാക്കുമ്പോള്‍ ഞാനിന്നറിയാത്തൊരെന്നുയര്‍ച്ച നിന്‍റെ ചിന്തയുടെ പ്രതിഫലമാണ്. നിന്‍റെ ചിന്തയും സ്വപ്നങ്ങളുമാണെന്‍റെ മൂലധനം.