mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അദ്ധ്യായം - 7 - നാൽവർ സംഘം 

 

ബാലി മരിച്ചേയ്ന് ശേഷം രുമേം താരേം സുഗ്രീവന് ഭാര്യമാരായി. ബാലി കൊണ്ടന്ന പരിഷ്ക്കാരോല്ലം സുഗ്രീവൻ നിർത്തലാക്കി. അംഗദനെ സേനാപതിയാക്കി. സുഗ്രീവന്റെ പക്ഷത്തുണ്ടായിരുന്നോരെയൊക്കെ തുറന്ന് വിട്ടു.

ബാലീരെ താവളങ്ങളിലെല്ലാം സുഗ്രീവൻ ആൾക്കാരെ വിട്ടിറ്റ് പേടിപ്പിച്ചു. നീലൻ, ജാംബവാൻ, അംഗദൻ എന്നിവരെല്ലാം സൈന്യത്തിലുണ്ടായിന്. സുഗ്രീവനെപ്പൊഴും അന്തപുരത്തിലെ തോഴിമാർക്കൊപ്പം കഴിച്ചുകൂട്ടി. ബാലീരെ വിശ്വസ്തമ്മാറെയെല്ലം തുറങ്കിലടച്ചു. താരേരെ അടുത്ത് കാമവെറിയോടെ പോയി. താര പറഞ്ഞു. 

"നിന്റെ ഏട്ടൻ രുമേരട്ത്ത് ഇണചേരാൻ പോയസമയത്തെല്ലം ഞാൻ തടഞ്ഞിന്. എന്റെ മുമ്പ്ന്ന് ബാലി രുമേന തൊട്ടിറ്റേയില്ല. പിന്നെന്തിന് നീ..? അല്ല, അത് നിന്റെ കുറ്റോല്ല. രുമക്ക് അയിന് തോന്നില്ലെങ്കില് പിന്നെ പറഞ്ഞിറ്റെന്ത്യെ കാര്യം.? ഓളപ്പെളും സൗന്ദര്യ ചികിത്സേലല്ലെ... അധികാരം കിട്ട്യേയിന്റെ ഹുങ്ക് നിങ്ങളെ കാര്യായിറ്റ് ബാധിച്ചിറ്റ്ണ്ട്."

സുഗ്രീവൻ കൊറച്ച് സമയം കേട്ട് നിന്നു. പിന്നെ അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറാൻ തൊടങ്ങി. മരത്തൊലി കൊണ്ടുള്ള വസ്ത്രങ്ങൾക്ക് നല്ല കട്ടിണ്ടായിന്. താര ഒച്ചവയ്ക്കാതെ നിന്ന് കൊടുത്തു. പുറത്ത് നിന്നും ഒരു ശബ്ദം കേട്ടു. അതൊരു വാനരവീരന്റേതായിരുന്നു. 

“വാനര രാജാവ് സുഗ്രീവൻ വിജയിക്കട്ടെ."

സുഗ്രീവൻ അതൊന്നും കേട്ടില്ല. വലിച്ചെടുത്ത വസ്ത്രം താരേന ഏൽപ്പിച്ചിറ്റ് ചോദിച്ചു. 

"എന്താണ് എൻക്ക് ഏട്ടനക്കാളും കൊറവില്ലത്.?" 

താര പുച്ഛത്തോടെ സുഗ്രീവനെ നോക്കി. എന്നിറ്റ് പറഞ്ഞു. 

"ബാലിക്ക്ണ്ടായ ബുദ്ധിരെ ഒരംശം പോലും നിനക്കില്ല. നിനക്ക് രാജാവിന്റെ ധർമ്മത്തിനപ്പറ്റി ഒന്നും അറീല, വാനരരാജ്യത്തിന്റെ കീർത്തി ലോകത്തേക്ക് ഉയർത്തിക്കാട്ട്യോനാണ് ബാലി. നീയോ...? വെർതെ കളിച്ചും തിന്നും സമയം കളയ്ന്ന്. അസ്ത്രവിദ്യ പഠിക്കാൻ വാരമ്മാർക്ക് അവസരൂണ്ടാക്കി. ഇക്ഷാകുവംശത്തിന്റെ സ്വത്തായ വാനരരാജ്യത്ത് സ്വയം ഭരണമുണ്ടാക്കി. ഇല്ലെങ്കില് എപ്പളേ വാനരരാജ്യത്ത് ഋഷ്യപർണശാലകളായേനെ. നീ സുഖിച്ച് കൂത്താടി നടക്ക്ന്ന്. രാജ്യത്തെക്കുറിച്ചൊ പ്രജാക്ഷേമത്തെക്കുറിച്ചൊ മൻസിലാക്കാതെ രാമനേയും പേടിച്ച് കഴിയുന്നു. സ്വന്തം ഏട്ടന കൊന്നോനോട് കൂറ് പുർത്തുന്നു. ഇതിലും വൽതൊന്നും കിഷ്കിന്ധ ഇത് വരെ കണ്ടിറ്റ. ഈ രാജ്യത്തിന്റെ അടിവേര് പിഴുതെറിയാനല്ലെ നിന്റെ ശ്രമം..? നിന്റെ സ്വാർത്ഥത മാത്രോല്ലെ കാര്യം. അതൊന്നും രാജാവിന് ചേർന്നതല്ല. എനക്ക് ഒര് മോനുണ്ട്. ഓൻ കണ്ടാല് നിന്നെ വെച്ചേക്കീല. നീ ഈട്ന്ന് വേഗം പോന്നതാണ് നല്ലത്." 

സുഗ്രീവന് കൊറച്ച് കുറ്റബോധം ഇണ്ടായി. സുഗ്രീവൻ മുറി വിടാൻ ബേണ്ടി നടക്കുമ്പൊ രുമ ഒര് ഭടനേയും കൂട്ടീറ്റ് ബന്നു. ഭടൻ ഭയത്തോടെ പറഞ്ഞു. 

"ലക്ഷ്മണൻ കാടിളക്കീറ്റ് ബര്ന്നുണ്ട്. കൊറേ വാനരമ്മാറ ഇപ്പോന്നെ കൊന്നു. ആ വരവ് കണ്ടാല് ആന മദംപൊട്ടീറ്റ് ബര്ന്നത് മാതിരീണ്ട്. എങ്ങനെങ്കിലും ഓന തടഞ്ഞിറ്റേങ്കില് കിഷ്കിന്ധേല്ലം അവതാളത്തിലാവും." 

സുഗ്രീവന് പേടിയാവാൻ തൊടങ്ങി. രാമലക്ഷ്മണമ്മാർക്ക് കൊടുത്ത വാഗ്ദാനം ഓർക്കാൻ തൊടങ്ങി; സീതാന്വേഷണം. 

"ഏടപ്പോയിറ്റ് കണ്ടെത്തല്.? മദ്യം, പെണ്ണ്, സുഖം, അധികാരം... ഇതെല്ലാം ഞാൻ ആവോളം അനുഭവിച്ചു. ഇനി ആ വാക്ക് പാലിക്കണം. പക്ഷേ, ലക്ഷ്മണന എങ്ങനെ പറഞ്ഞിറ്റ് മനസ്സിലാക്കും.? എൻക്കാണെങ്കില് ഇപ്പൊ അനുനയത്തിന്റെ ഭാഷേന്നും നാവില് വരീല. എന്തെന്നാക്കല്."

എല്ലാരും മൗനമായിറ്റിരിപ്പാട് താര പറഞ്ഞു. 

"ബാലീരെ പത്നി എന്ന നിലയില് ഞാൻ പറയുന്നു. അനുജാ ആ കാര്യം എന്നെ ഏൽപ്പിക്ക്. ഞാനയാളെ ശാന്തനാക്കാം. എന്ന് നീ രാജാവിന മാതിരി പെര്മാറൂന്ന് എൻക്ക് വാക്ക് തരണം. കേവലം കൊരങ്ങമ്മാറ മാതിരി കളിക്കാതെ രാജധർമ്മങ്ങൾ മരപ്പലകയിൽ എഴുതിവച്ചത് വായിക്കണം. പിന്നീട് പ്രജാക്ഷേമം പാലിക്കണം. കൊട്ത്ത വാക്കും."

സുഗ്രീവൻ താരേന നോക്കി. നല്ലോണം അനുഭവുള്ള അമ്മ പറയുന്നത് മാതിരി തോന്നി. സുഗ്രീവൻ താരക്ക് വാക്ക് നൽകി. താര മുറിവിട്ടിറങ്ങി. ലക്ഷ്മണൻ തുറിച്ചുനോക്ക്ന്നവരെല്ലാം കൊന്നോണ്ട് ബെര്ന്ന്ണ്ടായിന്. കിഷ്ക്കിന്ധേരെ യുദ്ധമൈതാനത്തെത്തിയപ്പൊ ദൂരത്ത് സുന്ദരിയായി വാനരസ്ത്രീ നടന്ന് ബെര്ന്നത് കണ്ടു. നല്ലോണം ആഭരണങ്ങളും, പാങ്ങില്ലെ വസ്ത്രോം ചുറ്റീറ്റാണ് ബര്ന്നത്. ചന്ദനതൊലികൊണ്ടെന്ന് തോന്ന്ന്ന്; നല്ല മണം. നല്ല വശ്യതീല്ലെ മുഖം ലക്ഷ്മണൻ കണ്ടു. 

അട്ത്തെത്ത്യപ്പാട് താര ലക്ഷ്മണനെ വന്ദനം ചെയ്തു. ലക്ഷ്മണൻ ഒന്ന് നിന്നു. 

"ലക്ഷ്മണാ, നീ ഇത്രേം ദേഷ്യത്തില് ഏട പോന്ന്.?"

ലക്ഷ്മണൻ ബഹുമാനത്തോടെ ചിരിച്ചു. എന്നിറ്റ് പറഞ്ഞു. 

"ആ സുഗ്രീവനാട ഇണ്ടാ.? ഓൻ നമ്മളോട് സീതേ കണ്ട്പിടിക്കാന്ന് പറഞ്ഞിന്. ഇതുവരെ ഒരനക്കൂല്ല. പറഞ്ഞ വാക്കിന് വെല വേണ്ടേ.? ഓനെന്ത് രാജാവ്.? ഒര് യോഗ്യതേം ഞാൻ കാണിന്നില്ല. ചാട്ടവാറോണ്ട് നാലടി കൊട്ത്തിറ്റ് നാട് കടത്തണം. അല്ലെങ്കില് അംഗദന പിടിച്ചിറ്റ് രാജാവാക്കണം."

താര മന്ദഹസിച്ചു. ലക്ഷ്മണൻ പോകാൻ നിക്കുമ്പം പറഞ്ഞു. 

"നിക്കറൊ ലക്ഷ്മണാ, നീയിങ്ങനെ ക്രോധം വര്ത്തുന്നതെന്തിന്.? അയിന്റാവിശ്യോന്നുല്ല. സുഗ്രീവന് നല്ല ആൾബലൂണ്ട്. ഹനുമാൻ, നീലൻ, ജാംബവാൻ എല്ലാരും ഓന്റൊന്നിച്ചുണ്ട്. ഇപ്പൊ അംഗദനും കൂടിയായപ്പൊ പറയണ്ടകാര്യേ ഇല്ല. 

ലക്ഷ്മണൻ താരേരെ ചുമലില് കൈവച്ചിറ്റ് വശ്യതയോടെ പറഞ്ഞു. 

"അയിന് നീയെന്തിന് പേടിക്കന്നത്.? ഞാൻ ആര്യ ക്ഷത്രിയനും അങ്ങ് വാനരസുന്ദരിയുമാണ്. നമ്മൾ തമ്മിൽ ബന്ധം നല്ലതായിരിക്കീല. നിന്റെ പുരുവൻ ചത്ത് പോയിനെങ്കിലും നിന്നെ സ്വീകരിക്കാൻ പ്രകൃതി അനുവദിക്കീല. അതോണ്ട് എത്രയും പെട്ടെന്ന് സുഗ്രീവന്റെ അട്ത്ത് എത്തീറ്റ് കാര്യം പറയ്. സുഗ്രീവന് നല്ല കുറ്റബോധൂണ്ടാവും. രാമന്റെ ദുഃഖം കൊറക്കാൻ ഓൻ സഹായിക്കും. താര പെട്ടെന്ന് ദീർഘനിശ്വാസം വലിച്ചു. ' ഹും...രാമന്റെ ദുഃഖം എന്ന് അമർത്തിപ്പറഞ്ഞു. ലക്ഷ്മണന് കാര്യം മനസ്സിലായി. പിന്നീട് താര തുടർന്നു. 

"ചതിയൻ... എന്റെ പുരുവോന കൊന്നിറ്റാണൊ ഓന് ദുഃഖം അതും ഒളിയമ്പെയ്തിറ്റ് കൊന്നു." 

ലക്ഷ്മണൻ സ്നേഹത്തോടെ പറഞ്ഞു. 

"ഏയ് അതല്ല....എന്റെ ഏട്ടി സീത ലങ്കേണ്ട്. എന്നങ്കിലൊ, രാമൻ ജീവിച്ചിരിപ്പുണ്ടെന്ന് സീതക്കൊ സീത ജീവിച്ചിരിക്ക്ന്നെന്ന് രാമനൊ അറീല. അതോണ്ട് പെട്ടന്നന്നെ ലങ്കേലെത്തണം. വാനര സൈന്യത്തിന തരാന്ന് സുഗ്രീവൻ വാക്കും തന്നിന്. പെട്ടെന്നന്നെ പോയിറ്റേങ്കില് നമ്മളെ ദേവിക്ക് എന്തെങ്കിലും പറ്റ്യാലോ.? എത്രേം പെട്ടെന്ന് പോയാല് അത്രേം ഭാരം കൊറയും."

താര ചൊടിയോടെ പിന്നേം ചോദിച്ചു. 

"മുമ്പീല് കണ്ന്നെ വാനരമ്മാറെല്ലം കൊന്നാല് നിങ്ങക്കെന്നെ നഷ്ടം. നിങ്ങളെ സഹായിക്കാന്ന പറഞ്ഞവര കൊല്ലുന്നത് ശര്യാണൊ.?" 

ലക്ഷ്മണൻ ആശ്ചര്യത്തോടെ നോക്കി. പിന്നെ പറഞ്ഞു.

"താരാദേവി പറഞ്ഞത് ശര്യന്നെ. മനുഷ്യരക്കാളും ബുദ്ധി നിങ്ങൾക്ക് തന്ന്യാണ്. പക്ഷേ, എനക്ക് ദേഷ്യം ബന്നു. ഏട്ടന്റെ അവസ്ഥ കണ്ടിറ്റായിരിക്കാമത്. നിങ്ങളുമായിറ്റ് ഇണ ചേരുന്നേയില് യാതൊരു തെറ്റൂല്ല, അത് തെറ്റെങ്കില് പ്രകൃതി നമ്മളോട് പൊറുക്കട്ട്. "

താരയെ ഗാഢമായി കെട്ടിപ്പിടിച്ചിറ്റ് കൊറേസമയം നിന്നു. പിന്നെ രണ്ടാളും കിഷ്കിന്ധലേക്ക് നടന്നു. 

ലക്ഷ്മണന്റെ വരവ് കണ്ടിറ്റ് ചില വാനരമ്മാറ് എങ്ങോട്ടെല്ലോ ഓടിപ്പോയി. സുഗ്രീവൻ സരളസ്വഭാവത്തോടെ ലക്ഷ്മണനെ എതിരേറ്റു. താര സുന്ദരമായി ലക്ഷ്മണന നോക്കി ചിരിച്ചയ്ന്ശേഷം അകത്തേക്ക് പോയി. 

ലക്ഷ്മണൻ സുഗ്രീവനോട് പറഞ്ഞു. 

"പറഞ്ഞ വാക്കിന് ബെല വേണം. രാജാവായാല് ഒന്നിക്കില് നീ എന്റൊപ്പം ബരണം. ഇല്ലെങ്കില് കൊർച്ചാൾക്കാര വിട്ട് തരണം. ഇല്ലെങ്കില് ഈ കിഷ്കിന്ധ ഇണ്ടാവില; നീയും. രാമന്റെ ദുഃഖം കണ്ടിറ്റ് സഹിക്കാൻ പറ്റ്ന്നില്ല. സീതാന്വേഷണം നടത്തീറ്റേങ്കില് ഈ കിഷ്കിന്ധ ചുട്ട്കരിക്കും. നിനക്കറിയാലോ അയോദ്ധ്യേന.

സുഗ്രീവൻ അനുനയത്തോടെ പറഞ്ഞു. 

"ഞാനിപ്പോന്നെ രാമന്റട്ത്ത് ബര. നിങ്ങള് പോയ്ക്കൊ."

ലക്ഷ്മണൻ തിരിഞ്ഞ് നടന്നു. 

കിഷ്ക്കിന്ധേരെ രണ്ടാം നെലേന്ന് താര ആ യാത്ര കണ്ടു കൊണ്ട് ആനന്ദിച്ചു. 

സുഗ്രീവന്റൊന്നിച്ച് നീലനും ഹനുമാനും ജാംബവാനും ഇണ്ടായിന്. വഴീല് വച്ചിറ്റ് സാമ്പന കണ്ടു. സാമ്പന്റെ ചിറകിൽ നിന്നും പീലികൾ കൊഴിയാൻ തൊടങ്ങിയിരുന്നു. വൃദ്ധപ്പക്ഷി; എന്നങ്കിലും നാല് പേരെ ചുമക്കാനുള്ള ശക്തി ഇന്നൂണ്ട്. ഹനുമാനേം നീലനേം ചുമലിലിലിരിത്തീറ്റ് സാമ്പൻ പറന്നു. ദൂരെ കാണുന്ന ലങ്ക കാണിച്ച് കൊടുത്തു. കടലിനപ്പുറം സ്തൂപങ്ങൾ നിറഞ്ഞ ലങ്ക.

"എനക്ക് ചെർപ്പോങ്കില് എപ്പളേ ഓന്റട്ത്തീറ്റ് എന്റെ അനിയൻ ജഢായൂന്റെ ചെറക് വെട്ടിയോനോട് പകരം ചോയിച്ചേനെ. ചെറകിനുള്ളില് ശ്വാസം മുട്ടിച്ചിറ്റ് കൊന്നേനെ. രാമനേല്ല, ആര ബേണോങ്കിലും സീതേരട്ത്ത് എത്തിക്കട്ടി. ഇത്പൊ എന്തന്നാക്കല്.? "

അവര് രാമന്റട്ത്ത് എത്തി. ഹനുമാനറിയാം, ഇത്രേം ദൂരം കടലിന് മോൾളെ കൂടീറ്റ് പറന്നിറ്റ് പോണോങ്കില് എല്ലാരിക്കൊന്നും കയ്യിലപ്പാന്ന്. രാമന് ആൾക്കാരെല്ലം കണ്ടപ്പൊ സന്തോഷായി. അന്ന് ഒരു യോഗം നടന്നു. രാമൻ പ്രസംഗിച്ചു. 

"സീതേര്ത്ത് പോണം. സീതേന കാണണം. ഞാൻ ജീവിച്ചിരിപ്പില്ലെ തെളിവായിറ്റ് ഈ മോതിരോം കൊട്ക്കണം."

ലക്ഷ്മണൻ പറഞ്ഞു. 

"അംഗദനും നീലനും ജാംബവാനും ഹനുമാനും കൂടി പോയാ മതി. എങ്ങനെങ്കിലും സീതേന കാണണം. മോതിരം കൊട്ക്കണം." 

ഹനുമാൻ പറഞ്ഞു. 

"സമുദ്രം ചാടിക്കടക്കണോങ്കില് അത്ര എളുപ്പുള്ള കാര്യോല്ല. എന്നങ്കിലും നോക്കട്ട്. നമ്മൊ ശ്രമിച്ചുനോക്കാം. വാടാ..."

സംഘം യാത്രയായി. 

രാമൻ ഹനുമാന കെട്ടിപ്പിടിച്ചു. ഹനുമാൻ രാമന്റെ മോതിരം മേണിച്ചു. ഭദ്രായിറ്റ് അരേല് വച്ചു. പിന്നെ തെക്കോട്ട് നടന്നു. 

"ചെലപ്പൊ രാവണൻ സീതേന കൊന്നിനെങ്കിലോ. നമ്മൊ ആട എത്തീറ്റും കാര്യൂല്ലാതാവിലെ.? 

"എന്റെ സംശയം അതല്ല; രാവണനും സീതേം കല്ല്യാണം കയ്ച്ചിറ്റ് സുഖായിറ്റ് ജീവിക്കുന്നുണ്ടാവ്വൊ.? മോതിരം കാണിച്ചാലൊന്നും കുർത്തം ബെരൂന്ന് തോന്ന്ന്നില്ല."

"അയിന് സീത സമ്മതിക്കേണ്ടെ.?"

അംഗദൻ പറഞ്ഞു. 

"ഒരിക്ക ഞാൻ ലങ്കേല് പോയിന്. രാവണന്റെ അജയ്യയാഗത്തിന്റെ സമയത്ത് ഞാൻ യാഗം അലങ്കോലാക്യപ്പാട് എന്നെ ബയ്യെത്തി. യാഗം മൊടങ്ങ്യേത് ചോയിക്കാൻ ബന്ന രാവണന അച്ഛൻ വാലില് കെട്ടീറ്റ് മൂലോകം ചുറ്റി. എന്ന കൊലപ്പെടുത്തൂന്ന് പറഞ്ഞിറ്റ് വന്ന രാവണൻ അന്ന് കരഞ്ഞിന് എന്ന് മുതല് ഞാൻ കൊരങ്ങമ്മാറോട് യുദ്ധം ചെയ്യിലാന്നും പറഞ്ഞു. പിന്നെ നമ്മളെ സോപ്പ്ടാൻ വേണ്ടീറ്റ് ലങ്കേരെ ചൊമരിലെല്ലം കൊരങ്ങമ്മാറെ ചിത്രം കൊത്തി. 

നീലൻ പറഞ്ഞു. 

"രാവണനപ്പൊ ബില്ല്യ ശക്തി ഇല്ലാല്ലെ.? എന്നങ്കില് ഒര് കൈ നോക്കാം..."

ജാംബവാൻ നടക്കുന്നതിന്റെ വേഗത കൂട്ടി. എല്ലാരോടായിറ്റ് പറഞ്ഞു. 

"എല്ലാരും ബേഗം നടക്ക്. ഇങ്ങനെ പോയാല് സീതേരെ ശവമടക്കിനേ ആട എത്താൻ പറ്റൂ. "

ഹനുമാൻ പറഞ്ഞു. 

"രാവണന് പുഷ്പകവിമാനൂല്ലതോണ്ട് ഈസിയായിറ്റ് കടല് കടക്കാ... നമ്മൊ ഇതെങ്ങനെ കടക്കല്.?"

അംഗദൻ പറഞ്ഞു. 

"കടല് കടക്കാൻ അത്ര ബില്ല്യ പണിയൊന്നുല്ല. എന്നാ ലങ്കേല് ഞാൻ കാല് കുത്ത്യാ നല്ല തട്ട്കിട്ടും. പണ്ടത്തെ കാര്യോന്നും രാവണൻ അത്ര പെട്ടെന്നൊന്നും മറക്കൂല." 

നീലന് സംശയം. 

"എൻക്കതല്ല, ഇത്ര സ്വത്തും രാജാവല്ലായിറ്റും ഇയാളെന്തിന് സീതേന മാതിരില്ലെ നര്ന്ത് പെണ്ണിനേല്ലം തട്ടിക്കൊണ്ടോന്നത്.? "

അംഗദൻ മറുപടി പറഞ്ഞു. 

" സീത പറഞ്ഞ് കേട്ടത് മാതിരിയോന്ന്വല്ല. ചെമ്പകപ്പൂവിന്റെ നെറം, കാട്ട്ല് ആഭരണൂടാതെ നടക്കുമ്പോന്നെ കൊന്നപ്പൂവിന്റെ കൊല കാണ്ന്ന സുഖം. സംസാരം കേട്ടാലൊ ഏതോ പ്രേമകവിത മാതിരി. ശീൽക്കാരങ്ങളെ ഓർമ്മിപ്പിക്കുന്ന ശബ്ദമാധുരി, ഓരോ പുരു ഷനോടും എങ്ങനെ പെരുമാറണംന്ന് ഓക്ക് ശരിക്കറിയ, നോട്ടം, ഗന്ധം, ആഭരണം, സംസാരം, ചിരി, പെരുമാറ്റം, ബുദ്ധി, എല്ലാറ്റിലും ചേല്... പിന്നെങ്ങനെ രാവണൻ വിഴാണ്ടിരിക്കും. രാവണൻ ദിവസവും കണികാണുന്നത് സീതേന ആയിരിക്കും. ലങ്കേല് മറ്റാരെക്കാളും സുന്ദരിയെന്നെയായിരിക്കും സീത. "

നീലൻ പെട്ടെന്ന് ചോദിച്ചു. 

"അയിന് നീ സീതേന കണ്ടിനാ.? 

അംഗദൻ പറഞ്ഞു. 

"കണ്ടിറ്റ; കണ്ടിറ്റേങ്കിലും സുഗ്രീവനോട് ലക്ഷ്മണൻ പറയ്ന്നത് കേട്ടിന്. 

ഹനുമാന് ദേഷ്യം ബന്നു. 

"ഏയ്, നിങ്ങൊ പറയുന്നത് മാതിരിയൊന്ന്വല്ല. നല്ല കട്ടിപ്പുരികോം വട്ടമൊഖാം, നല്ല തടിച്ച കുട്ട്യാണ് സീതാദേവി. ഉണ്ടക്കണ്ണും, നല്ല കുണ്ടീം കുലുക്കുള്ള നടത്തോം. ആ ബില്ല്യ കണ്ണ് കണ്ടിറ്റാണ് രാവണൻ ഇഷ്ടപ്പെട്ടത്. നിതംബം മുട്ടി നിൽക്കുന്ന മുടിന താലോലിക്കാൻ ബേണ്ടീറ്റാന്ന് രാവണൻ തട്ടിക്കൊണ്ടോയത്. വലിയ മുലകളും വലിയ വട്ടപ്പൊട്ടും ചോന്ന സാരീം ലങ്കേലെ കല്ലമാലേം അണിഞ്ഞിറ്റ്, മൂക്കുത്തീം കുത്തീറ്റ് ഓള്പ്പൊ ലങ്കാലക്ഷ്മി ആയിറ്റ്ണ്ടാവും. രാമന ഓർക്കുന്ന് പോലുണ്ടാവീല്ല. പിന്നെന്തിന് ഈ മോതിരം. ഈ മോതിരം എട്ത്തിറ്റ് ഒര് ഏറ് കൊട്ക്കാ... "

ഹനുമാൻ മോതിരം എറിയാൻ ബേണ്ടീറ്റ് നോക്കുമ്പം ജാംബവാൻ പറഞ്ഞു. 

"എറിയല... ന്ക്ക്."

ഹനുമാൻ പറഞ്ഞു. 

"ഒരു പുരുഷന് മാത്രം ജീവിതകാലം മുഴുവൻ ഇങ്ങനെ നോക്കിക്കോണ്ട് എത്രകാലം ഓള് ജീവിക്കും.? എൻക്ക് തോന്ന്ന്നില്ല." 

ജാംബവാൻ ഇടപെട്ടു. 

" നീ അങ്ങനെ പറഞ്ഞു. ഹനുമാനെ,ബാലീരെ ഒന്നിച്ച് രുമ എത്രകാലം ഇണ്ടായിന്.? എന്നിറ്റെന്തെങ്കിലും സംഭവിച്ചിനാ.? അത് മാതിയെന്നെ താര. ഇപ്പൊ സുഗ്രീവന്റൊന്നിച്ചല്ലെ നിന്നത്. ഇന്നും താര സുഗ്രീവന അനിയനായിറ്റേ കാണുന്നില്ലു. ചിലര് കുലീനയും പക്വമതികളെല്ലാമായിരിക്കും. നല്ല ബുദ്ധീം വിവരൂം ഇണ്ടാവും. അവര് പൊർത്തതിനെക്കാളും അകത്തെ കാമ്പിന് ഇഷ്ടപ്പെടും. അറിവും ഗുണോം ഇണ്ടാവും. നല്ല രീതീല് ധർമ്മിഷ്ഠരായിരിക്കും. രാമൻ പറഞ്ഞപ്പാട് എൻക്ക് അങ്ങനത്തെ സീതയാണ് മനസ്സില് ബന്നത്. ഒരു നിമിഷം പോലും ബെർതെ കളയാത്ത സീത ഇപ്പൊ എന്താക്കുന്ന്ണ്ടാവും.? പൂമാല കോക്കലും പാചകം ചെയ്യലും ആയുധം അഭ്യസിക്കലുമെല്ലാമായിറ്റ് നടക്കുന്ന സീതക്ക് ലങ്കേല് എന്തെങ്കിലും സൗകണ്ടാവ്വൊ.! "

ഇതെല്ലാം കേട്ടപ്പാട് നീലൻ പറഞ്ഞു. 

"സീതക്ക് ഇത്രേം സൗന്ദര്യുണ്ടെങ്കില് രാവണൻ എന്തായാലും ഓളെട്ത്തേക്ക് പോവും. കാമവെറിയനായ രാവണന് മാസത്തില് മൂന്നോ നാലോ തവണ ദാസിമാര പ്രാപിക്കുന്ന ഏർപ്പടുണ്ട്. രാവണൻ തെറിപ്പിച്ച ശുക്ലത്തില് ലങ്ക ബെൽതാവും. അതോണ്ടെന്നെ രാവണൻ ബില്ലൊരു മെൻച്ചനായിരക്കൂന്ന് തോന്ന്ന്ന്. സീതേന അന്വേഷിക്കുന്നതെന്നെ ബെർതെ ആവും."

നാലാളും കൂടീറ്റ് കാട്ടിനുള്ളില് ഇരിക്കാനും കെടക്കാനുള്ള സ്ഥലം ശര്യാക്കി. ശേഷം ഹനുമാൻ എന്തോ ഒറപ്പിച്ച മാതിരി അംഗദനോട് ചോദിച്ചു. 

'സേതൂല് എത്താൻ എന്നും എത്ര ദൂരുണ്ടാവും.? "

അംഗദൻ ക്ഷീണത്തോടെ തുകൽസഞ്ചിയിലെ വെള്ളം കുടിച്ചോണ്ട് പറഞ്ഞു. 

"എന്നും കൊറേ പോണം. ഒര് നാലഞ്ച് ദെവസം നടക്കണം. അത് കഴിഞ്ഞിറ്റ് ആട എത്താനുള്ള പദ്ധതി തയ്യാറാക്കണം. സീതക്ക് പെട്ടന്ന് തിരിച്ചറിയുന്ന സൂചനാമന്ത്രം കണ്ടെത്തണം. ഹനുമാൻ ഉത്സാഹത്തോടെ പറഞ്ഞു. 

"ജയ് ശ്രീറാം....ഇത് പോരെ."

ആ വാക്ക് എല്ലാർക്കും ഇഷ്ടപ്പെട്ടു. എല്ലാരും ഒന്നിച്ച് പറഞ്ഞു. 

"ശ്രീരാമൻ ജയിക്കട്ടെ. ജാംബവാൻ പറഞ്ഞു. 

"ഹനുമാൻ വായുപുത്രനല്ലെ... സമുദ്രം മുറിച്ച് കടക്കാനായിറ്റ് നീയെന്നെ നല്ലത്. അച്ഛന്റെ അനുഗ്രഹോം ആശിർവ്വാദോം നല്ലോണം ഇണ്ടാവും. 

നീലന് ആ അഭിപ്രായത്തോട് അത്ര യോജിക്കാൻ പറ്റീറ്റ.

"അംഗദൻ ഒരിക്ക ലങ്കേല് പോയതല്ലെ.? അംഗദനാണ് നല്ലത്."

അംഗദന് രാവണന ചെറിയ പേടീണ്ട്. 

"ഏയ് അത് ശരിയാവീല. അന്ന് ഞാൻ കുഞ്ഞല്ലെ.! മാത്രോല്ല, ഇപ്പൊ എന്തെല്ലം കുതന്ത്രം ലങ്കേരെ രക്ഷക്ക് ബേണ്ടീറ്റ് രാവണൻ ഇണ്ടാക്കിവെച്ചിറ്റുണ്ട്ന്ന് ആർക്കറിയാ.! ഗദയുദ്ധം മാത്രമറിയുന്ന ഞാനെങ്ങനെ ആട പോല്.? അത് മാത്രോല്ല, ഹനുമാൻ പറഞ്ഞ സൂചനാമന്ത്രം നേരംവണ്ണം പറയാൻ പോലും എനക്ക് അറീല. ഹനുമാൻ പോന്നത് തന്നെയാണ് നല്ലത്."

അംഗദൻ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. നീലന് നിരാശ തോന്നി. 

"എനക്ക് നിങ്ങക്കൊപ്പം ബരാനല്ലാതെ ബേറൊന്നും കയ്യ കൂടിപ്പോയാല് എന്റെ ചാട്ടം അഞ്ച് വാരത്തിനപ്പുറം കടക്കീല എൻക്ക് വായൂല് നല്ലോണം സമയം നിക്കാനും പറ്റീല. എന്നെ കടലില് ചത്ത് മൽച്ചിറ്റ് കാണി കാണ്ന്നേയ്നക്കാളും നല്ലത് നിങ്ങൊ ആരെങ്കിലും പോന്നതായിരിക്കും."

ജാമ്പവാൻ കണിശബുദ്ധിയോടെ പറഞ്ഞു.

"എന്നങ്കില് നമ്മക്ക് കടലിലെ കൂടീറ്റ് പോയാലൊ,? അതായിരിക്കും വായൂലെ കൂടീറ്റ്ള്ള ചാട്ടത്തിനേക്കാൾ നല്ലത്."

"അതിന് അത്രേം ദൂരം നീന്തണ്ടെ,? അതെന്തായാലും പറ്റീല."

ഹനുമാൻ അതിന് ഒരുപായം പറഞ്ഞു.

"വെള്ളത്തിന് മോളില് പൊങ്ങിക്കെടക്കുന്ന വായു നെറച്ച തുകല് കയ്യില് കരുതണം,അങ്ങനേങ്കില് രണ്ടാമത്തെ ചാട്ടം അയിന്റെ മോളീന്ന് ആവാലൊ.!ഒറ്റച്ചാട്ടത്തിന് അപ്പുറമെത്തീറ്റേങ്കിലും ആതിന്റെ മോളില് കൊറച്ച് വിശ്രമിക്കാലൊ.!"

ജാംബവാന് ഹനുമാന്റെ വിദ്യ രസിച്ചു. 

"അങ്ങനേങ്കില് കലമാനെയൊ കാട്ട് പോത്തിനെയൊ കൊന്നിറ്റ് തൊലി എട്ക്കണം. അതിന് ശ്രേഷ്ഠരായവരാരും നമ്മളെ കൂട്ടത്തിലില്ലല്ലൊ. "

ഹനുമാൻ പറഞ്ഞു. 

"ഞാൻ ബേണോങ്കില് പോത്തിന്റെ തല തല്ലിപ്പൊളിക്കാം."

അംഗദൻ ഇടക്ക് കയറി. 

"അത് വേണ്ട, വേടൻ പറഞ്ഞ് തന്ന വിദ്യ പ്രയോഗിക്കാൻ പറ്റിയ അവസരമാണിത്. കൊർച്ച് കൈതനാരും ചൂരലും ഇണ്ടെങ്കില് അമ്പും വില്ലും ഞാന്ണ്ടാക്കാം. നമ്മക്ക് നായാട്ടിനിറങ്ങാം."

ഹനുമാനും അംഗദനും നീലനും ജാംബവാനും ചൂരല് മുറിക്കാൻ കാട്ട്ലേക്ക് പോയി. ചൂരല് മുറിക്ക്ന്ന സമയത്ത് ഒര് കാട്ടാനക്കൂട്ടം അപ്യക്ക് മുമ്പിലെ കൂടീറ്റ് പോയി. 

"ആനത്തോലായാലോ.?"

ഹനുമാൻ ഉച്ചത്തില് ചോയിച്ചു. അംഗദന് ദേഷ്യം ബന്നു. 

"ആനേരെ തൊലിക്ക് ചൂരൽവടി പോര. എന്ത് പൊട്ടത്തരാണ് ഹനുമാൻ പറയുന്നത്.?"

ഹനുമാൻ കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിച്ചു. 

ചൂരലുകൾ വളച്ച് അവർ അമ്പും വില്ലും ഇണ്ടാക്കി. വിശേഷപ്പെട്ട വിഷം അമ്പിന്റെ മൊനേല് പൊരട്ടി. ദൂരെ പുഴക്കരേല് വെള്ളം കുടിക്കാനെത്തിയ കാട്ട് പോത്തിന്റെ കൂട്ടത്തിലേക്ക് അമ്പെയ്തു. അത് കൊണ്ട് പോത്ത് വേദനകൊണ്ട് പാഞ്ഞു. ഇതുകണ്ട് മറ്റ് പോത്തുകളും നെട്ടോട്ടം വച്ചു. അവ പുഴേരെ അക്കരെയെത്തി. അപ്പുറം നല്ല പുൽപ്പരപ്പായിരുന്നു. ഒര് കാട്ട് പോത്തിനപ്പോലും കിട്ടീറ്റ. ദേഷ്യം വന്ന ഹനുമാൻ അംഗദന കളിയാക്കി. 

"നിനക്കെന്തെ പ്രാന്താ.. ഉറുമ്പിന നോവിക്ക്ന്ന വേദന മാത്രേ കാട്ട് പോത്തിന് കിട്ടീറ്റ്ണ്ടാവൂ. ഒന്നികില് പൂങ്ങാൻ കൊള്ളണം, ഇല്ലെങ്കില് ബറ്ക്കാൻ കൊള്ളണം. ഒര് അമ്പും വില്ലും ഓന്റെ എയ്ത്തും. നാല് അമ്പെയ്തിറ്റ് ഒരമ്പ് എങ്ങനെയൊ കൊണ്ടു. കൊണ്ടിറ്റ് ഒരു കാര്യൂല്ല. പോത്ത് എത്തണ്ടെട്ത്തേക്ക് എത്തി. 

ഹനുമാൻ വേഗത്തില് പൊഴേരെ ഇക്കരെന്ന് അക്കരേക്ക് ഒര് ചാട്ടം. ചാടിച്ചാടി പോത്തിന്റെ മുമ്പിലെത്തി. മസ്തകത്തിന് ഗദ കൊണ്ട് ചാടിയടിച്ചു. കാട്ട് പോത്ത് ചെരിഞ്ഞ് വീണു. ചോരേം എർച്ചീം പൊർത്ത് ബന്നു. കാട്ട് പോത്തിന തോളിലേറ്റീറ്റ് അപ്പുറം ചാടി. അംഗദ-നീല -ജാംബവാൻമാർ പോത്തിന കണ്ടിറ്റ് അന്ധാളിച്ച് നിന്നു. അവര് മൂർച്ചയേറിയ കല്ല് കൊണ്ട് പോത്തിന്റെ തോലുരിച്ചു. 

"ഇതേകൺക്കത്തെ എന്നൊരു പോത്തിനെക്കൂടി ബേണം."അംഗദൻ പറഞ്ഞു.

ഹനുമാൻ പിന്നേം പോയി. അംഗദന്റെ അമ്പ് കൊണ്ട് പോത്തിന് ഏട നോക്കീറ്റും കണ്ടിറ്റ. അവസാനം ഒര് പോത്തിനേം കൊണ്ട് ഓൻ ബന്നു. എല്ലാരും "ജോറായി' ന്ന് പറഞ്ഞു. ഹനുമാന് സന്തോഷായി. അവര് തൊലി ഉരുഞ്ഞിറ്റ് മരത്തില് കെട്ടിത്തൂക്കി. സാമ്പൻ ഇറച്ചി മണത്ത് കൊറച്ച് കഴുകമ്മാറേം കൂട്ടിറ്റ് വന്നു പോത്തിറച്ചി തിന്നാൻ അനുവാദം ചോദിച്ചു. 

ഹനുമാൻ പറഞ്ഞു. 

"വയസായെങ്കിലും തീറ്റക്ക് ഒരു കൊറവൂല്ല." 

സാമ്പൻ ചിരിച്ചു. കഴുകമ്മാറെല്ലം ഇറച്ചി കൊത്തിതിന്നുന്നത് നോക്കീറ്റ് നീലൻ പറഞ്ഞു. 

"ഈന ചുട്ട് തിന്നാൻ നല്ല പാങ്ങാണ്."

കൂട്ടത്തിലാരും അടിക്കുന്നില്ലെന്ന് കണ്ടപ്പൊ നീലൻ ആ ശ്രമം വേണ്ടെന്ന് വച്ചു. 

"ഈ കൊരങ്ങമ്മാറക്കൊണ്ട് തോറ്റു. "

നീലൻ പിന്തിരിഞ്ഞു. 

പോത്തിന്റെ ആകൃതിലെന്നെ അവർ തുകൽ ബലൂണുണ്ടാക്കി. പശവച്ച് ചുറ്റും ഒട്ടിച്ചു. കൈതനാരോണ്ട് തുന്നി. രണ്ട് ദെവസം കയിഞ്ഞപ്പൊ ബലൂണ് ശര്യായി. ഹനുമാൻ വായു അയിനകത്തേക്ക് കേറ്റി. പിന്നീടവര് അതും പൊർത്തോണ്ട് നടന്നു. കാറ്റുവന്നാൽ ആടാത്ത രീതീല് ഹനുമാൻ അയിന പിടിച്ചിറ്റ്ണ്ടായിന്. നീലന് കൊരങ്ങന്റേം കരടീരേം ഒക്ക കൂട്യേപ്പിന്ന മാംസാഹാരത്തിന്റെ രുചിയറിയാൻ പറ്റീറ്റ. 

"എന്നും കൊറേ ദുരൂണ്ടൊ.? അതൊന്ന്വല്ല. പ്രശ്നം. ഈ ബലൂണില് ആട്ത്തേക്ക് എത്താൻ പറ്റ്വൊ.? 

അംഗദൻ പറഞ്ഞു. 

"നിന്റത്ര കനോന്നും അയിനില്ല. പറന്ന് പോവാൻ ഒറ്റ ഉപായം മാത്രേ ഇല്ലൂ, നീ ആദ്യം ചാടണം. പിന്ന കടലിന്ന് ബലൂണില് ചവിട്ടീറ്റ് പിന്നേം ചാടണം." 

ഹനുമാന് അംഗദൻ പറഞ്ഞത് ശരിയാവോന്ന് സംശയൂണ്ട്. ഒരിക്ക ലങ്കേല് പോയേന്റെ ഗമ ഓന്റെ വാക്കില് എപ്പളും കാണും. എന്നങ്കിലും രാമന് കൊട്ത്ത വാക്ക് തെറ്റിക്കാൻ കയ്യ, ആട പോണം, ഓള കാണണം, തിരിച്ച് ബരണം. ഞാൻ വായുപുത്രനല്ലെ... അച്ഛനെന്നെ കാത്തോളും... ഹനുമാൻ ചിന്തിച്ചു. 

അംഗദൻ മുമ്പിലും തൊകൽ ബലൂണിന നിയന്ത്രിച്ചോണ്ട് ഹനുമാൻ പിന്നിലും. കടൽക്കാറ്റിന്റെ അലയൊലി കേൾക്കാം. നീലന്റെ കയ്യില് കാട്ട് പഴങ്ങളും കൊറച്ച് വെള്ളവുമുണ്ട്. ജാംബവാനാകട്ടെ ഒരു അംഗരക്ഷകന മാതിരി നടന്നു. സാമ്പന്റെ കൂട്ടുകാർ ആകാശത്തില് എല്ലാം ശ്രദ്ധിച്ചോണ്ട് പിറ്ന്ന്ണ്ട്. സാമ്പൻ രാമന്റെ ഉറ്റചചങ്ങാതിയായിരിക്കും. ഹനുമാൻ മോളിലോട്ട് നോക്കി. കഴുകൻ കൂട്ടങ്ങൾ പോത്തിന്റെ ബലൂണും തിന്നാനുള്ള ശ്രമമായിരിക്കുമൊ.? ഹനുമാന് പേട്യായി. 


രാവണൻ എടക്കെടക്ക് സീതേരട്ത്ത് പോവും. സീതേരെ മനസ്സില് എങ്ങനെ കേറിപ്പറ്റാന്ന് നോക്കും. കാമുകനായിറ്റായിരിക്കും ആദ്യം പോവ്വല്. അപ്പൊ രാവണന് സംഗീതം ബില്ല്യ ഇഷ്ടാവും. കിളിക്കൊഞ്ചലിനെപ്പറ്റി പറയും. രാവ് വിടരുന്നതും വെളുക്കുന്നതും ഇഷ്ടപ്പെടും. രാവണന്റെ മോത്ത് അപ്പൊ നല്ല സന്തോഷുണ്ടാവും. 

മൂളിപ്പാട്ടും പാടിക്കൊണ്ട് രാവണൻ സീതേരെ മുമ്പില് വര്ന്ന്ണ്ട്. 

ഏടപ്പാ ഇത് നല്ല പാട്ട് കേക്ക്ന്നെന്ന് വിചാരിച്ചിറ്റ് സീത മുല്ലപ്പൂ കോർക്കുന്നത് മതിയാക്കി. ആദ്യം കണ്ട മെലിഞ്ഞ രാജകുമാരിയൊ, കാട്ടുവാസിപ്പെണ്ണൊ ആയിരുന്നില്ല ലങ്കേലെസീത ജനക പുത്രിയായ തൊട്ടാവാടിപ്പെണ്ണും ആയിരുന്നില്ല. ചുവന്ന വട്ടപ്പൊട്ട് തൊട്ട്, മല്ലികപ്പൂ തലേല് ചൂടീറ്റ്, കുബേരസമമുള്ള മാലേല്ലം അണിഞ്ഞ്, കടുംകട്ടി ചോപ്പ് നെറൂള്ള സാരിയുടുത്ത്..... അത് കണ്ടാലെന്നെ എല്ലാരും വീണുപോവും. ലങ്കേലെ കവികള് സീതേന 

വർണ്ണിക്കാൻ തൊടങ്ങി. അത് ലങ്കേല് മുക്കിലും മൂലേലും എത്തി. “സീത ലങ്കക്ക് ഐശ്വര്യോപ്പ. എല്ലാരും പറഞ്ഞു. 

ആട വച്ചിറ്റാണ് സീത താൻ പഠിച്ച ഗൃഹസ്ഥ്യധർമ്മവും പീതൃപുത്രീധർമ്മവും ചികഞ്ഞെടുത്തത്. അതോണ്ടെന്നെ സീത എപ്പളും രാവണനുമായിറ്റ് ഒര് അകൽച്ച വച്ചു. മണ്ഡോദരിയാണ് സീതക്ക് ഇങ്ങനേല്ലം ആഭരണോം വസ്ത്രം നൽകീത്. 

"എന്റെ ഓൻ രണ്ടാമതും കെട്ട്യേന് എനക്ക് പ്രശ്നോന്നുല്ല...” എന്ന് മണ്ഡോദരി പറഞ്ഞിനോന്ന് സംശ്യാണ്. അതെല്ലെങ്കില് രാവണന നല്ലോണം പേടീണ്ട്. എന്തായാലും സീത സുന്ദരിയായതില് ഒര് കുശുമ്പും മണ്ഡോദരീരെ മോത്ത് ഇണ്ടായിറ്റ്. 

“രാവണൻ നിന്റെ അച്ഛനാണ്." മണ്ഡോദരി പതുക്കെപ്പറഞ്ഞു. 

അതോണ്ടെന്നെ സീതക്ക് മണ്ഡോദരീന അമ്മയായി കാണാൻ പറ്റി. അമ്മയില്ലാത്തത് കൊറവാണെന്ന് സീത അറിഞ്ഞിറ്റ്ണ്ടാവും. രാമന പൂജിക്കാൻ ബേണ്ടീറ്റ് ഒര് കല്ല് പെർക്കീറ്റ് അശോകമരത്തിന്റെ അടീല് വച്ചു. അയില് ദൈവസോം പൂ അർപ്പിച്ച് പൂജിച്ചു. അതോണ്ടന്നെ രാവണന കാണുമ്പോ എന്ത് ചെയ്യണംന്ന് സീതക്ക് സംശയായി. മണ്ഡോദരി പറയ്ന്ന് രാവണൻ അച്ഛനാണെന്ന്. രാമന്റെ മനസ്സില് രാവണൻ ശത്രുവെന്നെ, ലോകറെ മനസ്സില് രാക്ഷസനും. ഇഷ്ടപ്പെട്ടോരെ മനസ്സില് ലങ്കാധിപതിയായ രാവണൻ... ഹോ സീതക്ക് പേടിയായിന്. എന്നാലും സീത സംയമനത്തോടെ പെരുമാറി. 

രാമന പൂജിക്കുന്ന സീതേന കണ്ടപ്പാട് രാവണൻ ആനന്ദരാവണനായി. 

"നിന്നെക്കാണാൻ എന്ത് രസോന്നെ പൈങ്കിളിയേ.... നീയെന്തിന് വെർതെ ആ പൊട്ടൻ രാമനക്കുറിച്ചിറ്റ് ചിന്തിക്ക്ന്ന്. നീ എന്റൊന്നിച്ച് അന്തപുരത്തിലേക്ക് വാ.... "

രാവണൻ എന്തോ ആലോചിച്ച് തുടർന്നു. 

"അല്ലെങ്കില് ബേണ്ട, നമ്മക്ക് മൈതാനത്തെ കൂടീറ്റ് നടക്കാനെറങ്ങാം, അല്ലെങ്കില് നമ്മക്ക് എന്തെങ്കിലും കളിക്കാം, പ്രേമസല്ലാപങ്ങൾ നടത്താം, അല്ലെങ്കില് ബേണ്ട നമുക്ക് ഈടത്തന്നെ എന്തെങ്കിലും ബർത്താനം പറയാം. കാട് പിടിച്ച് കാവ് പോലെയിര്ന്ന ഈ സ്ഥലം ഇത്രേം നല്ല സ്ഥലാക്കി മാറ്റിയത് നീയെന്നെ. പണ്ട് ഞാനീട് കൊറേ വെർത്തിരുന്നു. എന്നങ്കിലും ഇത് കാണുമ്പോ ആനന്ദരാവണൻ.! ഹോ... നീ സുന്ദരിയാണ് സീതെ... എല്ലാരും പറയുന്നത് സീതേ... ലങ്കേല് പ്രണയോന്നെ ഭയങ്കര കഠിനോന്നാണ്...ലങ്കേലെ അസുരമ്മാർക്ക് പ്രണയിക്കാനറീലേലും. അത് നമ്മക്ക് മാറ്റിക്കൊട്ക്കണം. 

സീത പറഞ്ഞു. 

"ഞാനും രാമനും ജീവിക്കാൻ തൊടങ്ങീറ്റ് കൊർച്ച് കാലങ്ങളെ ആയിറ്റൂ. പാവം രാമൻ ഇത്രേം ചെർപ്പത്തിലെ എന്ന പിരിയുന്നത്. നിങ്ങളെ സ്നേഹിക്കുന്നത് ഒന്നും നടക്കുന്ന കാര്യോല്ല രാവണാ... "

ആനന്ദരാവണൻ കണ്ണുകൾ വിടർത്തി സീതേരെ അട്ത്തേക്ക് പോയി. സീതക്ക് പേടി തോന്നി. എന്നങ്കിലും ഒരു പ്രത്യേക സുഗന്ധം ആനന്ദരാവണനിൽ നിന്ന് പൊർത്തേക്കൊഴുകി. 

ആനന്ദരാവണൻ പ്രമോല്ലാസവാനായി പറഞ്ഞു. 

"കയിഞ്ഞതിനക്കുറിച്ചിറ്റ് നീയെന്തിനിങ്ങനെ ചിന്തിക്കുന്നത് സീതേ.? ഇന്നത്തെ കാര്യത്തിനപ്പറ്റീറ്റ് പറയ്. ഇന്ന് നമ്മള് ആസ്വദി ച്ചില്ലേല് നമ്മള് വിഡ്ഢികളാണ്. സ്ത്രീപുരുഷ ബന്ധത്തിന്റെ ആധാരം തന്നെ പ്രണയലീലകളാണ്. അത് ഇഷ്ടമാണെങ്കില് നീ എൻക്കൊപ്പം വാ." 

സീത മുഖം താഴ്ത്തി. പിന്നീട് അത് രാവണന് അനുകൂലമാവുമെന്ന് മനസ്സിലാക്കി. മുഖമുയർത്തി. 

"നിങ്ങള കാണാൻ നല്ല പാങ്ങ്ണ്ട്. നിങ്ങളെ ബർത്താനം അയിനക്കാളും സുന്ദരം, വാക്ക് കേക്ക്മ്പോന്നെ കോരിത്തരിക്ക്ന്ന് നിങ്ങളുടെ ഉയരം, രൂപം എല്ലാം പ്രതാപത്തിനൊത്തതാണ്. നടപ്പിലും പെരുമാറ്റത്തിലും നവചൈതന്യമാണ്. എന്നങ്കിലും വേണ്ട, നിങ്ങൾ മറ്റൊരെട്ത്തെങ്കിലും പോട്; ഈട എത്ര ദാസിസുന്ദരിമാര്ണ്ട്. മണ്ഡോദരിയമ്മ പറഞ്ഞത് അങ്ങ് എന്റെ പിതാവാണെന്നാണ്. അങ്ങനെയെങ്കില് ഭർത്താവില്ലാത്ത എന്റെ സുരക്ഷിതത്വം നിങ്ങളെയും കർത്തവ്യാണ്. 

ആനന്ദരാവണൻ കൊറേസമയം പ്രേമഗാനം പാടിക്കൊണ്ടേയിരുന്നു. പിന്നെ അകത്തേക്ക് പോയി. പിന്നെ ഒരശരീരി ഇണ്ടായി. 

"അല്ലയോ സീതേ, മധുരഭാഷിണി, സുനേത്രെ, നിത്യനായികെ, നാഗലക്ഷ്മി, പ്രിയേ... നിന്റെ അഭാവാത്തിൽ ലങ്ക ചേതനയറ്റതാകുന്നു. നിന്റെ ആഗമനത്തിലെ ഭാഗ്യം നോക്കൂ... കുബേരസന്നി 

ധിയിലെ രത്നങ്ങളും മലർവാടികളും ഉദ്യാനവും എല്ലാം ഇണ്ടായി. കിളികളോടും പാമ്പാറ്റകളോടും സ്നേഹം തോന്നി. ഉത്കൃഷ്ട മായതെല്ലാം, വിശിഷ്ടമായതെല്ലാം നേടാനുള്ള കൊതിയുണ്ടായി. നീ ഭാഗ്യദേവതയാണ്. ലങ്കയുടെ മുടിയിൽ ചൂടിയ സുന്ദരമായ കുസുമമാണ്. പ്രകൃതിഗാനം ലങ്കയിപ്പോൾ ആസ്വദിക്കാനുണ്ട്. നോക്കൂ... ലങ്കാവാസികൾ, സേവകർ കേൾക്കൂ. നീ വന്നതിന് ശേഷം ആരോടും അപമര്യാദയായി പെരുമാറാനൊ, വാക്കുകൾ കടുപ്പിക്കാനൊ, യുദ്ധത്തെ സ്നേഹിക്കാനൊ മുതിരുന്നില്ല. നീയാണ് യഥാർത്ഥ ലങ്കയുടെ പുത്രി, നീയില്ലാത്ത സന്ധ്യകൾ ലങ്കയ്ക്ക് വിരഹദുഃഖമായിരിക്കും സമ്മാനിക്കുക." 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ