മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

Ramayana

എന്തിന്.?

കരിപ്പക്കാരിത്തി സീതേന അയോദ്ധ്യേന്ന് പൊറത്താക്കി. വാത്മീകിക്ക് കണ്ടപ്പാട് അതിശയോം ബേജാറും തോന്നി. സീത  പ് രാകിക്കൊണ്ടും കരഞ്ഞോണ്ടും ഇങ്ങനെ പറഞ്ഞു.

"കൊട്ത്താ കൊള്ള്ന്നെ ബൗസില്ലെ ആളല്ലേപ്പാ, എട്ത്താ പൊങ്ങാത്ത സ്വത്തില്ലെ ആളല്ലേപ്പ പിന്നെന്തെ ഓന് പൊറത്താക്ക്ന്നേയ്ന്.? ” 

വാത്മീകി സീതേനേം കൂട്ടീറ്റ് ആശ്രമത്തിലേക്ക് പോയി. എന്നിറ്റ് സന്ദേഹപ്പെട്ടു.

“രാമായണം എയ്തീറ്റ് കയിഞ്ഞല്ലോപ്പാ, രാമന്റെ കീർത്തി എങ്ങോട്ടെല്ലോ പാടി നടക്കാനും തൊടങ്ങി. ഈന്റെട്ക്ക് ഇങ്ങൺത്തൊരു അറുവല ഇണ്ടാവൂന്ന് വിചാരിച്ചിറ്റ. എന്തായാലും നീയെന്റെ ആശ്രമത്തില് കയ്ഞ്ഞൊ; പേറ് കയ്യോളം നിന്നോ.... പേറ് കയ്ഞ്ഞാല് മക്കള പറഞ്ഞയ്ക്കാ."

വാത്മീകി സീതയോട് പിന്നേം ചോദിച്ചു.

“അല്ല സീതേ, രാമനെന്തിന് നിന്ന പൊറത്താക്ക്യേത്? നീ നല്ലൊരു പെണ്ണല്ലേ? " 

"എന്റെ വയറ്റിൽത്തെ കുഞ്ഞി രാമന്റേതല്ലെന്ന് നാട്ട്കാരിലാരോ പറഞ്ഞു.രാവണന്റേതോലും " 

"ഹമ്പടാ വമ്പാ.... "


ട്വിസ്റ്റ് 

“മണ്ഡോദരി ഈ പെണ്ണ് കുഞ്ഞി എന്റെ ജീവനെട്ത്തെ അടങ്ങൂ.... അതോണ്ട് നീയൊരു കാര്യാക്ക് ; അയിന പെട്ടിലാക്കീറ്റ് താ,നദീല് ഒവ്ക്കിവിട.ഘോരവനത്തിലെ പൊഴെലാവ്മ്പൊ ഏതെങ്കിലും കാട്ട് വാസികളുടട്ക്കെങ്കിലും ബത്ക്കും.ഏതായാലും ലങ്കേന്ന് ഈ കുഞ്ഞീന ഒഴിവാക്ക." 

രാവണൻ പറഞ്ഞു.

അങ്ങനെ സീതക്കുഞ്ഞീന രാവണൻ പെട്ടീലാക്കീറ്റ് നദീല് ഒവ്ക്കി.മണ്ഡോദരി ഒന്നും മീണ്ടീറ്റ;വിതുമ്പി.മിണ്ടീറ്റ് കാര്യൂല്ല.ഓറൊന്ന് വിചാരിച്ചാല് പിന്നയില് മാറ്റുണ്ടാവിലപ്പ.

 

1) അയോദ്ധ്യ 

സരയൂനദിക്കരേല് അയോദ്ധ്യാരാജ്യം ഇണ്ടായ്ന്. അഞ്ജനേരേം കേസരീരേം കുഞ്ഞ്യാണ് ദശരഥൻ.ദശരഥൻ ബെല്ല്യോരു രാജാവാര്ന്നു. അത്രക്കും ബെല്ല്യാളൊന്ന്വല്ല.പത്ത് രഥം ഒന്നിച്ച് പായിക്കും. ഏടേം നോക്കാണ്ട് അമ്പ് തൊട്ത്ത് തൊട്ത്ത് ഭയങ്കര ബേഗത്തില് പോവും. അങ്ങനെ കുതിച്ചിറ്റ് പോയ്ക്കോണ്ടിരിക്കുമ്പം ഒര് യുദ്ധത്തിനെടേല് ചകം ചതുപ്പില് പോയി. കുതിരേരെ ബേഗം അറിയാവുന്ന കൈകേയി എന്താക്കീന്ന് വെച്ചാല് ആണിക്ക് പകരം സ്വന്തം ചുണ്ട് വെരല് ചക്രത്തിന്റെടേല് വെച്ചു. കൈകേയീരെ ബെര്ലില്ലതോണ്ട് ചക്രം ഊരി തെറിച്ചിറ്റ. ചതുപ്പ്ന്ന് ചക്രം കേറ്റി. കുതിര തെളിക്കാരൻ പൊറത്തെറങ്ങീറ്റ് നോക്കുമ്പം കൈകേയീരെ ബെരല് മുറിഞ്ഞിറ്റ് ചോര ബന്നിന്. കൈകേയീരെ കണ്ണ്ന്ന് ബള്ളം ബന്നിന്. ദശരഥൻ കാര്യം അന്വേഷിച്ചപ്പാട് കുതിര തെളിക്കാരൻ പറഞ്ഞു.

"ചക്രത്തിന്റെ ആണി തെറിച്ചു ; പുതിയത്ടണം." 

മുമ്പിലെ യുദ്ധത്തിലേക്ക് ദശരഥൻ കൊറേ അമ്പ് വിട്ടു. അതിനിടേല് കുതിര തെളിക്കാരൻ ചക്രത്തിന്റെ ആണി മാറ്റി. കൈകേയി മോഹാലസ്യപ്പെട്ട് ബീണു. അതൊന്നും ശ്രദ്ധിക്കാണ്ട് ദശരഥൻ മുന്നോട്ടെന്നെ പോയി. അവസാനം അയോദ്ധ്യാരാജ്യത്തിന്റെ വടക്കേ അതിർത്തി കോസലരാജ്യം വരെ നീണ്ടു. വിജയാരവത്തിനെടേല്, അയോദ്ധ്യാസന്നിധീലെ കൂടീറ്റ് ദശരഥൻ മുമ്പോട്ട് പോയി. 

"കൈകേയീ ... നീയെന്തിന് യുദ്ധത്തിന് പോയത്.? "

മന്ഥര ശാസിച്ചു.

"യുദ്ധത്തില് നീ അമ്പ് തറച്ചിറ്റ് ചത്ത്നെങ്കിലോ.?"

കൈകേയി കണ്ണിറുക്കീറ്റ് കള്ളച്ചിരിയോടെ പറഞ്ഞു 

"അതോണ്ട് എപ്പൊ ചോയ്ച്ചാലും ക്ട്ട്ന്ന രണ്ട് വരം കിട്ടി."

"ഹമ്പടി ഭയങ്കരീ ...." മന്ഥര പറഞ്ഞു.

കൈകേയി കൊറച്ച് ജ്ഗ്ഗ്റ്ള്ളോളാണ്. ബിചാരിച്ചാല് എന്തും നടത്തും.അതോണ്ട് ദശരഥന് ഓളോട് നല്ലോണം സ്നേഹണ്ട്. 

"എന്റെ പെണ്ണ് എനക്ക് ബേണ്ടീറ്റോ,രാജ്യത്തിന് ബേണ്ടീറ്റോ സൊന്തം ബെരല് കളഞ്ഞിലെ. അതെന്നെ ബില്ല്യൊരു കാര്യോല്ലെ.? നിനക്കെന്തന്ന് ബേണ്ടത് കൈകേയീ.... നീ എപ്പോ ചോയ്ച്ചാലും രണ്ട് കാര്യം ഞാൻ സാധിച്ചുതരും. നീ അത് ഇപ്പൊ ചോയ്ക്ക്ന്നൊ.?"

"ബേണ്ട പിന്ന ചോയ്ക്കാം." 

പുത്രമ്മാറില്ലാത്തോണ്ടാവണം ദശരഥന്റെ മോത്തെപ്പോഴും വിഷാദാണ്. അടുത്ത രാജാവിനെപ്പറ്റി അയാളിപ്പളേ ചിന്തിക്ക്ന്നുണ്ട്.അവരെ വളർച്ച പെട്ടെന്നാണെങ്കില് ഞാൻ ചാവുമ്പളേക്കെങ്കിലും രാജ്യത്തിന് ആരെങ്കിലും അവകാശീണ്ടാവൂലെ, അത് നല്ലതല്ലേ. ഇത്ര ബെല്ല്യ പോരാളിയായിറ്റും മക്കളെ ഇണ്ടാക്കാൻ പറ്റീറ്റാന്ന് പറഞ്ഞാല് നാണക്കേടല്ലെ. 

വസിഷ്ഠൻ ദശരഥന്റെ അട്ത്തിര്ന്നിറ്റ് പറഞ്ഞു.

"നമ്മക്ക് ഒരു യാഗം നടത്ത്യാലോ.?, എന്നങ്കില് കാര്യോല്ലം ശരിയാവും."

ദശരഥൻ തലയാട്ടി. ഇത്രേം ബില്ല്യൊരു രാജ്യം അനാഥാവ്വാണ്ടിരിക്കാൻ അതുംചെയ്യാം, അയിന്റെപ്പറോം ചെയ്യാം.എല്ലം നിങ്ങൊ ശരിയാക്കിത്തരണം."

വസിഷ്ഠൻ ഒന്ന് പുഞ്ചിരിച്ചിറ്റ് പറഞ്ഞു. 

"ഋഷ്യശൃംഗനെ വരുത്ത്യാലൊ,ഓനാവുമ്പം ഇങ്ങൺത്തെ കാര്യത്തിനെല്ലം ബല്ല്യ ഉഷാറാണ്." 

സുമിത്രക്ക് കുഞ്ഞീല്ല, കൗസല്യക്ക് കുഞ്ഞീല്ല, കൈകേയിക്കും കുഞ്ഞീല്ല... ദശരഥാ അങ്ങ് അട്ടർ പരാജയാണ് ട്ടാ..... 

അങ്ങനെ സരയൂനദിക്കരേരെ മണൽപ്പരപ്പില് യാഗം തൊടങ്ങി. രാക്കൊണ്ടെ മുതല് സന്ധ്യ വരെ യാഗം. യാഗത്തിലുണ്ടാക്കിയ പായസം കുടിച്ചാല് മൂന്നാക്കും കരിപ്പാവും. സൂര്യന്ണ്ടായാലല്ലേ ജീവണ്ടാവു, ജീവന്ണ്ടായാലല്ലേ ലോകോണ്ടാവൂ, ലോകോണ്ടായാലല്ലേ അയോദ്ധ്യ ഇണ്ടാവൂ, അയോദ്ധ്യണ്ടായാലല്ലേ ദശരഥന്ണ്ടാവൂ ..... ദശരഥൻ പറഞ്ഞു .  

"നിങ്ങൾ എന്റെ മുത്താണ്, തങ്കക്കുടാണ്, പൊന്നുംകുടാണ്."

അങ്ങനെ സൗമിത്ര മുത്തും, കൗസല്യ തങ്കക്കട്ടീം, കൈകേയി പൊന്നുംകുടോം ആയി. ഋഷ്യശൃംഗന്റെ യാഗത്തില് ബീജുണ്ടാക്കുന്ന പായസുണ്ടായി. അങ്ങനെ മൂന്നാളേം കൂട്ടീറ്റ് ദശരഥൻ കൊട്ടാരത്തിലേക്ക് പോയി. ഋഷ്യശൃംഗന് സ്ഥലോം പൊന്നും കൊട്ത്തിന്ട്ട്വോ. പക്ഷേ ഋഷ്യശൃംഗൻ കൊറച്ച് കന്നുകാലികളെ മാത്രേ മേണിച്ചിറ്റു. കന്നു കാലികളേം തയ്ച്ചോണ്ട് ഋഷ്യശൃംഗൻ കടലോരത്തിലേ കൂടീറ്റ് കാട്ടിലേക്ക് പോയി. ദശരഥന്റെ ഒക്ക വസിഷ്ഠനും പടയാളികളും പണിക്കാറും പോയി.ദശരഥന്റെ കുതിരേരെ ഒച്ച കേട്ടാലെന്നെ പേടിക്കുന്ന നാട്ടാരെല്ലാം,അന്തംവിട്ട്റ്റ് ഇങ്ങനെ അപ്യേരെ പോക്കും നോക്കിക്കൊണ്ടിര്ന്നു. സന്ധ്യക്കായതോണ്ട് കാണാൻ നല്ല പാങ്ങ്ണ്ടായിന്.

രാമനും ലക്ഷ്മണനും ശത്രുഘ്നനും അയോദ്ധ്യേല് ഓടിച്ചാടി നടന്നു. ദശരഥന്റെ രാജ്യത്തിന്റെ പൗറ് കാണണം.നല്ലോണം സമ്പത്ത്, എപ്പളും ഉത്സവം മാതിര്യെന്നെ. ഒച്ചേം ബഹളോം കുട്ടികളേം കൊണ്ട് അയോദ്ധ്യ നല്ലൊരു വിനോദസഞ്ചാരകേന്ദ്രം മാതിരിയായി. രാമന് കുട്ടിക്കളി കൊറവാണ്. എന്നാൽ ബാക്കി മൂന്നാൾക്കും ഭയങ്കര കുട്ടിക്കള്യാണ്. അമ്മമാരെല്ലാം ബാക്കിയുള്ളോരെ നോക്കാൻ ബേണ്ടീറ്റ് രാമന ഏൽപ്പിക്കും.രാമൻ ഭയങ്കര കാര്യത്തില് അവരെ സംരക്ഷിക്കും. അസ്ത്രവിദ്യേല് രാമന് നല്ല കഴിവുണ്ടായ്ന്. ഭരതനും ശത്രുഘ്നനും അത്ര ബെല്ല്യ ഇഷ്ടം രാമ നോട് കാട്ടീറ്റ. എന്നാൽ ലക്ഷ്മണൻ 

"ഏട്ടാ .. ഏട്ടാ ..." ന്ന് ബിളിച്ചിറ്റ് വാല് മാതിരി എല്ലാട്ത്തേക്കും പോവും. അതോണ്ട് ഓനും രാമനും ഭയങ്കര ബന്ധായി.ബെൽതാവുംതോറും രാമന് പക്വത കൂടിവന്നു.നാട്ട്കാരോട് സംസാരിക്കാനും അവരെ പ്രശ്നം അറിയാനും രാമന് താൽപര്യൂണ്ടായി.ദശരഥന് അത് ബല്ല്യ സന്തോഷുണ്ടാക്കി.രാജകുമാരന്മാരാവുമ്പോ പഠിച്ചാമാത്രം മതി.യുദ്ധങ്ങളെക്കുറിച്ച് വസിഷ്ഠൻ നല്ലോണം പഠിപ്പിച്ചു.ചതുരംഗക്കളീല് രാമന്റെ താൽപ്പര്യത്തിന പുകഴ്ത്തി ദശരഥനോട് ഒരുവട്ടം പറഞ്ഞു.

"നീയെന്തിന് പേടിക്കണ് ദശരഥാ ... നാല് എന്തിനും പോന്ന ആങ്കുട്ട്യോളല്ലെ നിനക്കില്ലത്. നാലാളും നാല്ഭാഗത്ത് നിന്നാലെന്നെ ഒരാളും അയോധലേക്ക് കാല്കുത്തീല്ല."

ദശരഥന് സന്തോഷായി.ദശരഥൻ ചോദിച്ചു.

"എന്നെന്തെങ്കിലും എന്റെ മക്കളെ പഠിപ്പിക്കാന്ണ്ട.? "

വസിഷ്ഠൻ എണ്ണിനോക്കി. ഗദ,അസ്ത്രം,വാള്, കുന്തം,ദ്വന്ദ്വം എല്ലാം കയ്ഞ്ഞു. 

"എന്ന് നാട്ടുകാരുടെ പ്രശ്നങ്ങളെന്തെന്നറിഞ്ഞാല് രാജാവാകാനുള്ള യോഗ്യതയായി."

രാമൻ കൊറച്ചൊക്കെ നാട്ട്കാരോട് മിണ്ടലും പറയലൂണ്ട്.ബാക്കീല്ല്യപ്യ നല്ലതന്നെ. രാമനെക്കാണുമ്പം പേടിക്ക്ന്ന്.അതോണ്ട് രാമനായിരിക്കും അടുത്ത രാജാവാകാനുള്ള യോഗ്യത.

"കൗസരെ ഭാഗ്യം."

ദശരഥൻ പറഞ്ഞു.സൗമിത്രയ്ക്ക് ലക്ഷ്മണനേം, കൈകേയിക്ക് ഭരതനേം ശത്രുഘ്നനേം കിട്ടി. യാഗം മൂലം ഇണ്ടായ കുഞ്ഞ്ങ്ങളായതോണ്ട് ആ ക്ഷത്രിയകുടുംബത്തിന് ബ്രാഹ്മണരായ സന്യാസിമാരോട് നല്ലോണം ബഹുമാനോം കടപ്പാടും ഇണ്ടായ്ന്.അവരുടെ മീട് കറുക്കുന്നതും ചൊവക്കുന്നതും ദശരഥനില് വല്ലാത്ത വേദനം ആകാംക്ഷേം ഇണ്ടാക്കാറുണ്ട്. വസിഷ്ഠൻ സൂചിപ്പിച്ചു. 

"നാള വിശ്വാമിത്രൻ ബര്ന്നോലും കൊട്ടാരത്തിലേക്ക്."

"വിശ്വാമിത്രൻ ബര്ന്നതെന്തിന് കൊട്ടാരം സന്ദർശിക്കാനോ കുമാരന്മാറെ വിദ്യകള് കാണാനോ.? "

"രണ്ടുണ്ടാവും."

വില്ലെട്ക്ക് രാമ,നേരെ നോക്ക് രാമ, എന്നിറ്റ് അയക്ക് രാമ ചിറകടിച്ചുയര്ന്ന പക്ഷീരെ നെഞ്ചിലേക്കോ,കണ്ണിലേക്കോ,  ദുഷ്ടന്മാരെ മാറിലേക്കോ... ഏട്ത്തേക്കെങ്കിലും അയക്ക്." 

വിശ്വാമിത്രൻന്ന് പറഞ്ഞിറ്റ് ഒരു മഹർഷിണ്ടായിന്. ഒരു ദെവസം കൊട്ടാരം സന്ദർശിക്കാൻ ബേണ്ടീറ്റ് വന്നപ്പാട് കുമാരൻമാറെല്ലം കണ്ടു.എല്ലാരെ വിദ്യകളും കണ്ടിറ്റ് കൂട്ടത്തില് കൊറച്ച് ധൈര്യൂള്ള തലയെടുപ്പുള്ള രാമനെ മാത്രം ഇഷ്ടപ്പെട്ടു. എന്നിറ്റ് ദശരഥനോട് പറഞ്ഞു.

നിന്റെ മോന് നല്ലോണം കഴിവുണ്ട്.ഓന എന്റൊക്ക അയക്ക്വൊ? നമ്മൊ യാഗം നടത്ത്ന്നട്ത്ത് രണ്ട് രാക്ഷസന്മാറ് എപ്പഴും ശല്ല്യ പ്പെട്ത്ത്ന്ന്."

"ന്ങ്ങൊ യാഗം നടത്തി, ന്ങ്ങോ പായസം തന്നു... കുട്ടികളുണ്ടായി. ആ കടപ്പാട് ഞാൻ മറക്ക്വൊ.?, മറക്കൂല.... അതോണ്ട് കൊണ്ട് പോയ്ക്കോ.... നോക്കണം, എന്റെ കുഞ്ഞിയല്ലാണ്ട് ബേറാരും നമ്മക്കില്ല. ചെരിദിച്ചിറ്റ് കൊണ്ടോണുട്ട്വൊ."

ദശരഥൻ വിനയത്തോടും സങ്കടത്തോടും കൂടീറ്റാണ് പറഞ്ഞത്.

"ഏട്ടനേട പോയാലും ഞാനും ബര്ന്ന്." 

ലക്ഷ്മണൻ ഒക്കക്കൂടി, ഓൻ ചെർപ്പത്തിലേ അങ്ങനെന്നെ ഏട്ടന്റൊക്കേന്നെ കൂടും. കാട്ടില് പഴം പറിക്കാൻ പോവുമ്പഴും കാലീന മേയ്ക്കാൻ കോണ്ടാവുമ്പോളും അസ്ത്രവിദ്യ പഠിക്കാൻ പോവ്പോളും എല്ലാത്തിനും ഒക്കെണ്ടാവും. അപ്പൊ വിശ്വാമിത്രൻ പറഞ്ഞു.

എന്നങ്കില് ഓനും ബന്നോട്ട്പ്പാ."

അങ്ങനെ മൂന്നാളും കൂടീറ്റ് നടന്നിറ്റ് പോയി. യാഗസ്ഥലത്ത് എത്ത്യപ്പാട് എല്ലാരും കുമാരന്മാറ വണങ്ങി സൽക്കരിച്ചിരുത്തി. രാമൻ അപ്പാട് യാഗം നടത്താൻ പറഞ്ഞിറ്റ് മേലോട്ട് നോക്കിക്കൊണ്ടിരുന്നു.കറുത്ത മേഘം കണ്ടപ്പാട് കൊടുങ്കാറ്റോ പേമാരിയോ ബന്നിറ്റ് എല്ലാം തവിട് പൊട്യാക്കൂന്ന് മഹർഷിമാർക്ക് തോന്നിച്ച ഇണ്ടായി.മാരീചൻന്നും സുബാഹന്നും പറഞ്ഞ രണ്ടാൾക്കാരോലും പ്രശ്നൂണ്ടാക്കല്.അപ്യ രാക്ഷസന്മാറോലും. പൂർണ്ണവളർച്ച എത്ത്യേത് മനുഷ്യൻ.അമിത വളർച്ചേള്ളത് രാക്ഷസൻ, പകുതി വളർന്നത് കൊരങ്ങന്മാറ്.ആ അത് പോട്ട് ... യാഗം തൊടങ്ങ്യപ്പാട് മേഘങ്ങള് കറ്ക്കാൻ തൊടങ്ങി.മഴവന്നാല് യാഗാഗ്നി ചണ്ടായിറ്റ് തീ കെടും.രാമൻ പെട്ടെന്നഴുന്നേറ്റ് കരിമേഘത്തിനട്ത്തേക്ക് അമ്പ് വിട്ടു . ഒര് നെലവിളി കേട്ടു.രണ്ടാളും ചത്ത് ബീണൂന്ന് മഹർഷിമാറ് പറഞ്ഞു.അവരെല്ലാരും പിന്നേം ശ്രീമാനെ തൊഴുതു.വിജയിരെ നെറ്റീല് ഭസ്മം വലിച്ചു.വിശ്വാമിത്രന് സന്തോഷായി.അവര് മഹർഷിമാരോടെല്ലാം യാത്ര പറഞ്ഞിറ്റ് നടന്നു. വിശ്വാമിത്രന് സന്യാസിമാർക്കെടേല് ശ്രേഷ്ഠപദവി ലഭിച്ചതോണ്ട് നല്ലോണം അഭിമാനിച്ചു.എന്നിറ്റ് രാമലക്ഷ്മണന്മാറോട് പറഞ്ഞു.

"മക്കളേ,നിങ്ങക്ക് കൊറച്ച് പണി കൂടീണ്ട്.ബാ ..." 

നമ്മക്ക് അങ്ങോട്ട് നടക്കാ കാട്ടിലേകൂടി അവര് മൂന്നാളും നടന്നിറ്റ് പോയി. മരച്ചില്ലകളോണ്ട് മൂടിയ ഇരട്ടു നിറഞ്ഞ കാടെത്തി. വിശ്വാമിത്രൻ പറഞ്ഞു.

"ഇത് താടകരെ സ്ഥലാണ്."

പേടി ഉള്ള്ന്ന് പൊർത്തേക്ക് ബന്നു.രാമൻ ഒന്ന് പുഞ്ചിരിച്ചു.ശേഷം താടകരെ സ്ഥലത്ത് രാമൻ ബില്ലിന്റെ ഞാൺ ബലിച്ച് വിട്ടു.ഞാണൊലി കേട്ടപാട് താടകക്ക് ദേഷ്യം ബന്നു.

"ആര്ടാത് ... നമ്മുടെ സ്ഥലത്ത്ന്ന് ഉഷാറാക്ക്ന്ന്."

അപ്പ്യ രണ്ടാളും യുദ്ധം ചെയ്യാൻ തൊടങ്ങി. ലക്ഷ്മണനും വിശ്വാമിത്രനും യുദ്ധം നോക്കിക്കൊണ്ട് നിന്നു. താടകക്ക് ബില്ലൊരു മൊലേം,ബില്ലൊരു തൊടേം,ബില്ലോരു ചന്തീം ഇണ്ടായ്ന്, കറുപ്പോണ്ട് ചുറ്റും കെട്ടീറ്റ് കാട്ടിലകള് കൊണ്ട് മറച്ച താടകനെ കണ്ടാല് കാരിച്ചിക്കുട്ടീനെ മാതിരിണ്ടായ്.ചീള ചെക്കനായ രാമൻ കറ്ത്തിറ്റെങ്കിലും കാണാൻ നല്ല പാങ്ങ്ണ്ടായ്ന്. ചക്ക പല്ലിച്ചി ചത്തു,ഉണ്ടക്കണ്ണി ചത്തു,പൊന്തത്തലച്ചി ചത്തു. ചെറുവാക്കത്തിരെ വായ് മാതിരിയെല്ലെ നഖോം ഇണ്ടായിറ്റ് രാമനോട് മുട്ടാൻ പറ്റീറ്റ, ബില്ലെ പർവ്വതം മാതിരീല്ലെ താടക ബീണു.വിശ്വാമിത്രൻ സന്തോഷിച്ചു.

"എന്നെല്ലാർക്കും അയിലെ കൂടീറ്റ് നടക്കാലോപ്പാ... നല്ലതെന്നേപ്പാ."

അതും കയിഞ്ഞിട്ട് പോവുമ്പൊ വിശ്വാമിത്രൻ പറഞ്ഞു.

"രാമാ ... നമ്മക്ക് ഗൗതമമുനീരെ ആശ്രമത്തില് ഒന്ന് കേറീറ്റ് പോവ്വാ.... "

“ആയിപ്പ.... അയിനെന്തേ.? "

രാമൻ പറഞ്ഞു.ആട എത്ത്യപ്പാട് രാമന് ബേണ്ടാര്ന്നുപ്പാന്ന് തോന്നി,ഗൗതമ മുനീരെ ആശ്രമം ഒരു ഗ്രഹണം പിടിച്ച സ്ഥലംമാതിരി ഇണ്ട്.കൊറേ ബാതലും ബണ്ണാംബലേം എല്ലാമായിറ്റ് ഒരുമാതിരി സാധനം.

"രാമ , ആ കല്ലിലൊന്ന് ചവ്ട്ടറോപ്പാ ... "

രാമൻ പറഞ്ഞത് മാതിരി ചെയ്തു. കല്ലനങ്ങാൻ തൊടങ്ങി.കല്ലിന് ജീവൻ കിട്ടി. ആ കല്ല് നല്ലൊരു പെണ്ണായി മാറി. രാമനോള നല്ലോണം ഇഷ്ടായി. എന്ത് രസംകാണാൻ. കദളിപ്പഴം മാതിര്ണ്ട്. ഒന്ന് രുചിക്കാനുള്ള ആശ ഇണ്ടായിനെങ്കിലും വിശ്വാമിത്രൻ ഇല്ലതോണ്ട് ബേണ്ടാന്ന് തോന്നി. ഒന്നുല്ലെങ്കില് ബെല്ല്യ യോദ്ധാവിന്റെ മോനല്ലെ താൻ. അതുമാത്രോല്ല, മുനി യാഗം നടത്തീറ്റല്ലെ ഞാനായിന്. അപേരെ ആശ്രമത്തില് കേറീറ്റ് തോന്ന്യാസം കളിക്കുന്നത് ശരിയല്ലല്ലോ. ആ പെണ്ണിനെ കണ്ടിറ്റ് ആകൃഷ്ടനായ രാമന്റെ മുഖം വിശ്വാമിത്രൻ ശ്രദ്ധിച്ചിന്. 

വിശ്വാമിത്രൻ താക്കീതോടെ പറഞ്ഞു. 

“രാമാ, അമ്പും വില്ലും എടുത്തിറ്റ് നീ ബന്നേ... ഓള തൊട്ടാല് പ്രശ്നാന്ന്... ആ കഥ ഞാൻ പോന്ന ബയിക്ക് പറഞ്ഞ് തരാം."

"ബാ... ഏട്ട..."

ലക്ഷ്മണനും പറഞ്ഞു. 

"അപേരെ കാര്യം അപ്യക്കല്ലേ അറിയൂ. എന്തെങ്കിലും പ്രശ്നണ്ടാവും."

രാമനും വിചാരിച്ചു. അഹല്ല്യോട് യാത്രേം ചോയിച്ചിറ്റ് രാമനും ലക്ഷ്മണനും വിശ്വാമിത്രനും കൂടീറ്റ് നടന്ന് പോയി. പോകുന്ന ബയീന്ന് വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് കഥ പറഞ്ഞുകൊടുത്തു. 

“അഹല്യേന പണ്ട് കണ്ടാൽ നല്ല പാങ്ങ്ണ്ടായിന്. നിങ്ങൊ ഇപ്പൊ കണ്ടിറ്റെ, അയിനേക്കാളും മൊഞ്ച്ണ്ടായിന്. ഈ സൗന്ദര്യം ദേവേന്ദ്രൻ ഒരു ദെവസം കണ്ടു. ഇന്ദ്രന് നല്ലോണം പൂതി തോന്നി, ഗൗത മമഹർഷി തപസ്സ് ചെയ്യാൻ വീട് വിട്ട്റങ്ങിയ സമയത്ത് ഇന്ദ്രൻ വേഷം മാറി ഗൗതമമഹർഷീരെ മാതിരിയായി. 

"എന്റോൻ ഇത്രേം ബേഗം ബന്നോ.? ഓറ് പറഞ്ഞിനല്ലാപ്പാ ഞാൻ തപസ്സിന് പോവ്വാണ്ന്ന്. അതോണ്ട് കൊറച്ച് നാള് നീ തനിച്ചേ ഇണ്ടാവുന്ന്. 

ഇന്ദ്രന്റെ രൂപം കണ്ടപ്പാട് ഓക്ക് സംശായി. ഗൗതമന്റെ ഗമേണ്ട്, ഗൗതമന്റെ നെറൂണ്ട്, രൂപൂണ്ട്, പറച്ചിലൂണ്ട്. അഹല്യ അത് പുരുവനാണ്ന്ന് വിചാരിച്ചിറ്റ് ആള നല്ലോണം പരിചരിച്ചു. ഒന്ന്കില് നല്ല സ്ഥലം കിട്ടീറ്റ്ണ്ടാവില്ല, അല്ലെങ്കില് ആരെങ്കിലും ശല്ല്യപ്പെടുത്തീറ്റ്ണ്ടാവും. 

ഇന്ദ്രൻ ഓള ചൊൽപ്പടിക്കാക്കാൻ ബേണ്ടീറ്റന്നെ ബന്നത്. 

കൊറേ വർഷം കയിഞ്ഞിറ്റ് ഗൗതമമുനി ബന്നു. ഇന്ദ്രനെ കണ്ടപാട് കാര്യം മനസ്സിലായി. അപ്പോന്നെ ഇന്ദ്രനെ ശപിച്ചു. നിനക്ക് ആയിരം ലിംഗുണ്ടാവട്ടെ.' അവസാനം ആയിരം കണ്ണനാക്കി ചുരുക്കി. ഇന്ദ്രൻ പെട്ടെന്നന്നെ ദേവലോകത്ത് പോയി. അഹല്ല്യേന ശപിച്ചിറ്റ്

ഒരു കല്ലാക്കി മാറ്റി. ശാപം മാറണോങ്കില് നല്ലൊരു കാര്യം പറഞ്ഞുകൊട്ത്തു. 'എപ്പളാണോ കന്യകനായ ഒരാള് നിന്നെ സ്പർശിക്കുന്നത് അപ്പൊ നിനക്ക് സ്വന്തം രൂപം കിട്ടും. ആ നിയോഗം നിനക്കല്ലെ രാമ. അതോണ്ടല്ലേ ഓള് നിന്നെ തൊഴുതോണ്ട് നിന്നത്. എന്നാലും നീ ആണല്ലെ... ഓളെ കണ്ടപ്പാട് നിന്റെ മനസ്സ് പതറിയത് ഞാൻ കണ്ടിന്. അതോണ്ട് നമ്മക്ക് മിഥിലാപുരി വരെ ഒന്ന് പോവ്വാം. ആട ഒരു രാജാവുണ്ട്. ജനകൻ, ഓന് സീതാന്ന് പറഞ്ഞിറ്റ് ഒരു പുത്രി ഇണ്ട്. ഓക്ക് കല്ല്യാണാലോചന നടക്ക്ന്നുണ്ട്. സ്വയംവരാണ്. നമ്മക്ക് പോയിറ്റ് നോക്കാം. എന്തന്ന് സംഭവിക്കൂന്ന് അറിയാലൊ. കിട്ട്യാല് നിനക്കൊരു പെണ്ണ്. പോയാല് പോട്ട്. വിധിച്ചിറ്റാന്ന് കര്ത്യാ മതി. രാമലക്ഷ്മണന്മാറ് മുനീരൊന്നിച്ച് നടന്നു. രണ്ടാൾക്കും നല്ല കുശിയായി... മംഗലം കയിക്കാലോപ്പാ.... 

മിഥിലാപുരിക്ക് പോകുമ്പം വിശ്വാമിത്രൻ രാമന് സീതേരെ കഥ പറഞ്ഞുകൊടുത്തു. അങ്ങ് ലങ്കേല് രാവണൻ എന്ന് പറഞ്ഞിറ്റ് ഒര് രാക്ഷസന്ണ്ടായ്ന്. രാക്ഷസൻന്ന് പറഞ്ഞാല് ദേവന്മാറ് പണ്ട് പറ്റിച്ചിറ്റ് കളഞ്ഞ കൂട്ടരന്നെ. അമൃത് കിട്ട്യപ്പൊ അപ്യേന പുറന്തള്ള്യ കൂട്ടരന്നെ. ദേവന്മാറെ ബുദ്ധിശക്തിയോണ്ട് രാക്ഷസന്മാറ പറ്റിച്ചു. അമൃത് ദേവമ്മാറെട്ത്തു. ചരലും മണ്ണും അസുരന്മാർക്ക് കൊടുത്തു. രാവണനെന്താക്കി, ത്രിമൂർത്തികളില് ശിവനെ പ്രസാദിപ്പിച്ചിറ്റ് ചന്ദ്രഹാസം മേടിച്ചു. രാവണന്റെ കോട്ടേലേക്ക് ആരും കടക്കീല. അത്രയ്ക്ക് അയാളെ എല്ലാർക്കും പേട്യാണ്. ആ രാവണന്റെ മോളാണ് സീത. സീത പെറ്റ് ബീണപ്പാട് രാവണന് അശരീരി ഇണ്ടായി. ഈ കുഞ്ഞി നിന്റെ മരണത്തിന് കാരണമാവൂന്ന്. ഒടനെ രാവണൻ സീതേന പെട്ടീലാക്കീറ്റ് കടലിലെറിഞ്ഞു. മയന്റെ സഹോദരി മഡോദരിയിലുണ്ടായ പെണ്ണല്ലേ സീത. ഓള് ചോര കുഞ്ഞായിരിക്കുമ്പളല്ലേ രാവണൻ കളഞ്ഞത്. സീതപ്പെട്ടി അഴിമുഖം വഴി പൊഴേലേ കൂടീറ്റ് മിഥിലാനദീതീരത്തെത്തി. അപ്പൊ പെണ്ണ് കുഞ്ഞീന കളഞ്ഞ രാവണന എല്ലാരും ചീത്ത പറഞ്ഞു. ആ പെണ്ണ് കുഞ്ഞിരെ ഭാവി എന്താവുപ്പാന്ന് ആവലാതി പറഞ്ഞു. എപ്പോഴോ ആ പെട്ടിക്കുഞ്ഞി കരേലടിഞ്ഞു. അയിന്റെ മോളില് ചേറ് കുന്ന്കൂടി. ഒരുദെവസം കൃഷിക്കാര് ഊവുമ്പൊ ഒര് പെട്ടി കിട്ടി. കൃഷിക്ക് ഊവുമ്പളോ യാഗത്തിനൂവുമ്പളോ... എന്തെങ്കിലലാട്ട്... ആ പെട്ടി ജനകസന്നിധിയിലെത്തിച്ചു. അങ്ങനെ ജനകൻ സീതേന പോറ്റാൻ തൊടങ്ങി. മെലിഞ്ഞ് മൊഞ്ചത്തിയായ സീത രാവണന്റെ പുത്ര്യാണ്. അതോണ്ട് ലങ്കേരെ തേജസ്സും ഐശ്വര്യോം ഇണ്ടാവും.വിശ്വാമിത്രൻ കഥ പറഞ്ഞോണ്ടിരുന്നപ്പാട് രാമന്റെ ചിന്തേല് സീതേരെ രൂപുണ്ടായി. അത്രക്കും നല്ല സീതേന്നും ആയിരിക്കില്ല. ഒന്നൂല്ലെങ്കിലും രാക്ഷസന്റെ പുത്രിയല്ലേ. 

"ഏട്ട സൂക്ഷിച്ച് നടക്കണം. ബയ്ക്ക് മുള്ള്ണ്ട്."

രാമൻ പിന്നെ തായലോട്ടും മോൾളോട്ടും എട്ത്തോട്ടും ബലത്തോട്ടും നോക്കീറ്റ് നടക്കാൻ തൊടങ്ങി. വിശ്വാമിത്രൻ കഥ തൊടർന്നു. 

എല്ലാ ലോകോം സൃഷ്ടിക്കുന്ന ആളല്ലോപ്പാ ബ്രഹ്മാവ്. ബ്രഹ്മാവിന്റെ പുത്രനല്ലേപ്പാ പുലസ്ത്യര്. പുലസ്ത്യരെ പുത്രനാണല്ലൊ വൈശ്രവണൻ, ഓൻ അപ്പൊ കുബേരനായിറ്റ്, പുലസ്ത്യരെ നോക്കാൻ ഇഷ്ടപ്പെടാതെ മുത്തച്ഛനായ ബ്രഹ്മാവിന്റട്ത്ത് നിന്നു. പുലസ്ത്യര് തൊണ്ടനായി... ഗോവ് ന്ന് പറഞ്ഞിറ്റ് ഒരോള്ണ്ടായ്ന്. വൈശ്രവണൻ നോക്കാത്തോണ്ട് ഓളേം പറഞ്ഞയച്ചു. എന്നെന്തന്നാക്കല്.!? മുത്തച്ഛന്റട്ത്ത്ന്ന് ശിവസംഖ്യേം,ധനേശ്വരത്വോം അമരത്വല്ലം മേണിച്ചിറ്റ് വൈശ്രവണൻ കുബേരനാവാൻ തൊടങ്ങി. പുലസ്ത്യര് തപസ്സ് ചെയ്യാൻ ബേണ്ടീറ്റ് കാട്ടിലേക്ക് പോയി. മഹാമേരു പർവ്വതത്തിന്റട്ത്തെത്തുമ്പോണ്ട് അട്ത്തുള്ള നദീല് കൊറേ വയസറിയിച്ച പെണ്ണ് പുള്ളമ്മാറ് കുളിക്ക്ന്ന്.പുലസ്ത്യര് പറഞ്ഞു 

"എന്നാരെങ്കിലും എന്റെ തപസ് ഇല്ലാണ്ടാക്കാൻ ബേണ്ടീറ്റ് ഇങ്ങോട്ട് ബന്നാല്, ന്ങ്ങക്കെല്ലം കരിപ്പാക്കീറ്റ് ബിടും."

പിന്നാരും അങ്ങോട്ട് പോയിറ്റേയില്ല. എന്നാൽ തൃണബസൂന്ന് പറയുന്ന രാജാവിന്റെ മോള്ണ്ടായി ന്. ഓള് തോഴിമാരേം അന്വേഷിച്ച് അറിയാതെ ആട്ത്തേക്ക് പോയിപ്പോയി. പുലസ്ത്യനോള പൊൽപടി ആക്കീറ്റ് ബിട്ടു. തൃണബന്ധു ചോയ്ക്കാണ്ടിരിക്ക്വോ ഓന്റെ പുന്നാര മോളല്ലേത്.മോളേം കൂട്ടീറ്റ് പോയി; പുലസ്ത്യന്റെ ആശ്രമത്തിലേക്ക്. പിന്നെന്താക്കല് അങ്ങനെ പുലസ്ത്യന കെട്ടി. എന്തായാലും വൈശ്രവണൻ ബെര്ന്നില്ലല്ലോ. വയസ്സാവുമ്പോ നോക്കാനൊരാളായിലെ, എന്നിറ്റ് ഓന് വിശ്രവസ്ന്ന് പേരൂട്ടു. ബ്രഹ്മാവെന്താക്കി, കുബേരന് കൊറേ സ്വത്തും ധനോം ലങ്കേല് കൊട്ത്തു. യക്ഷന്മാരുടെ രാജാവായിറ്റ് കുബേരൻ മാറി. നല്ല കൊട്ടാരം, വിമാനം, നല്ല ഭക്ഷണം. ലങ്ക അന്ന് പളപളാന്ന് മിന്നി. ഇതെല്ലാം അനുഭവിക്കുമ്പോ കുബേരന് വിശ്രവസ്സിനെ ഓർമ്മ ബന്നു. ഒന്നൂല്ലേങ്ക് എന്റെ അനിയനാവേണ്ടവനല്ലെ ഓൻ. ബെറ്തെ കാട്ട്ല് ഒറ്റക്കന്നെ ന്ക്ക്ന്ന്. മൂന്ന് രാക്ഷസ സുന്ദരികളെ ഓന പരിചരിക്കാനായിറ്റ് അയച്ചു. വിശ്രവസ്സിനുണ്ടായ മോനല്ലേപ്പാ നമ്മളെ "രാവണൻ, ബില്ലോരു കരച്ചിലിന്റെ പകല്ലേ ഓന്റെ മനസ്സിലില്ലത്. കുംഭകർണനും,വിഭീഷണനും ശൂർപ്പണഖേം,ഖരനെല്ലാം ഇണ്ടായി. ബെൽതായപ്പാട് കുബേരനോട് നല്ലോണം പകയായി. രാവണനെന്താക്കി അനിയമ്മാറേം കൊണ്ട് പോയി ലങ്ക ആക്രമിച്ചിറ്റ് കുബേരന ആട്ന്ന് പറഞ്ഞയച്ചു. കുബേരൻ ഗന്ധമാതക പർവ്വതത്തില് പോയി. രാവണൻ ലങ്കേല് രാക്ഷസന്മാറ കൊണ്ടെന്നിറ്റ് ഭണണോം തൊടങ്ങി. ദേവമ്മാറ് ശത്രുക്കളായി. രാവണൻ ശിവനെ പ്രസാദിപ്പിച്ചിറ്റ് എങ്ങനേല്ലം ദേവമ്മാറോട് പിടിച്ച് നിന്നു. രാവണൻ പാവോന്നേപ്പ.

മിഥിലാപുരി എത്താനായി. കൊറേ രാജാക്കമ്മാറ് വില്ലൊടിക്കാൻ നോക്കീറ്റ് തോറ്റ കഥ ആട പോയപ്പാട് കേട്ടു. വിശ്വാമിത്രനെ കണ്ടപ്പാടേന്നെ ജനകന് സന്തോഷായി. നാണംകുണുങ്ങിയും കരുത്തുള്ളാളുമായ സീതേന കണ്ടപ്പാടന്നെ രാമന് എന്തെന്നില്ലാത്ത സന്തോഷായി. സീതേരെ തലമുടി രണ്ട് ഭാഗത്തേക്കും പിന്നീറ്റ്ണ്ടായിന്. മെലിഞ്ഞിറ്റ് സുന്ദരിയായ സീത കച്ച കൈകൊണ്ടൊതുക്കീറ്റ് രാമന നോക്കിക്കൊണ്ടിരുന്നു. എല്ലാരും ബന്നിറ്റ് തോറ്റിറ്റ് പോയി, നീ മാത്രേ ഒരു പ്രതീക്ഷ ഇല്ലൂ. സീതേരെ മുഖം അങ്ങനെ പറഞ്ഞു. രാമൻ സീതേന കണ്ടപ്പാടന്നെ " കൊണ്ടറ ബില്ല് "ന്ന് പറഞ്ഞു. എട്ട് തേരില് കെട്ടിയ ബില്ലും ബണ്ടി കണ്ടപ്പാടെന്നെ ലക്ഷ്മണൻ രാമനെ തോണ്ടി. 

"ഏട്ട കയ്യോ.... അത് കാണുമ്പോന്നെ പേട്യാന്ന്." 

വിശ്വാമിത്രൻ പുഞ്ചിരിച്ചിറ്റ് അനുഗമിച്ചു. നല്ല ബുദ്ധീം വിവേകോം ഉള്ള സീതേന നിനക്ക് കിട്ടും. 

"നീ പോയിറ്റ് ബില്ലെട്ത്തിറ്റ് ഒടിക്ക്... പോട്."

രാമൻ ധനുഷ് പേടകം തൊറന്നു. അപ്പർത്ത് താളമേളം ഇണ്ടായി. പെരുമ്പറേം കൊരവേം എല്ലാം ഇണ്ടായി. ബില്ലെട്ത്ത് കൊലച്ചു. അത് പൊട്ടിപ്പാളീസായി. മേഘങ്ങളെടേന്ന് പൂക്കൾ അവിടെല്ലാം ബീണു. അത് ചെലപ്പോ പ്രണയമഴ ആയിരിക്കുന്ന് തോന്നി. അത് കണ്ടപ്പാട് ജനകന് സന്തോഷായി. “രാമൻ ബില്ലൊടിച്ചു. ജനകന് കണ്ണ് നനഞ്ഞു. ലക്ഷ്മണൻ ശ്രീരാമന് ജയ് വിളിച്ചു. 

"ആരും ബില്ലൊടിച്ചിറ്റേങ്കില് ജന്മനാ വിധവയാവുന്ന് തോന്നിയ സീതക്ക് ഭർത്താവിനെ കീട്ടിലേപ്പാ... അത് നല്ല കാര്യോല്ലെ..."

വിശ്വാമിത്രൻ ജനകന്റെ ചെവീല് പറഞ്ഞു. 

"ഇത്രേം ബില്ല്യ പരീക്ഷയോന്നും ഒരു മംഗലത്തിന് ബേണ്ടീറ്റ് ആയിക്കൂടട്ട്വൊ.... ജനകൻ ചിരിച്ചു. 

“കൊറച്ച് കൂടിപ്പോയല്ലെ... "

ജനകൻ രാമനോടും ലക്ഷ്മണനോടുമായി ചോദിച്ചു. 

"നീങ്ങോ ഏട്ന്ന് മക്കളേ ബര്ന്ന്.?"

"അയോന്ന്."

"ആരെ മക്കോപ്പാ...? "

"ദശരഥന്റെ."

ജനകൻ പിന്നെ ദശരഥനെ ആളയപ്പിച്ച് ബിളിപ്പിച്ചു. ദശരഥൻ പറഞ്ഞു. 

"എന്നങ്കില് നമ്മക്ക് എല്ലാരെ മംഗലും ഒന്നിച്ച് നടത്ത്യാലൊ.? ചെലവ് കൊറയോല്ലൊ."

അങ്ങനെ അയോദ്ധ്യേന്ന് എല്ലാരും കുടുംബസമേതം മിഥിലാപുരിലെത്തി. കൊറച്ച് നാട്ട്കാരും ബന്ധുക്കളും ഇണ്ടായ്ന്. മിഥുലാപുരീലെ വഴികളും മൈതാനങ്ങളും അലങ്കരിച്ച് വർണപ്രഭമാക്കി. 

മാണ്ഡവിക്ക് ഭരതനെ കിട്ടി, ഊർമ്മിളക്ക് ലക്ഷ്മണനെ കിട്ടി, ശത്രുഘ്നന് ശ്രുതികീർത്തീന കിട്ടി, സീതക്ക് രാമനേം കിട്ടി. അങ്ങനെ ബില്ലൊരു മംഗല പരിപാടി കയിഞ്ഞു. എല്ലാരും കൂടീറ്റ് അയോദ്ധ്യേലേക്ക് തേരില് പോവുമ്പോണ്ട് പരശുരാമൻ മുമ്പില് നിക്ക്ന്ന്. പരശുരാമനെ അറിയാലോപ്പാ, ക്ഷത്രിയന്മാറ കണ്ണെട്ത്താ കണ്ടുട. ബ്രാഹ്മണ കുലത്തില് സാത്വികഭാവം വെടിഞ്ഞിറ്റ് രൗദ്രഭാവം കൊണ്ട് നടക്കുന്നത് പരശുരാമൻ മാത്രേ ഇല്ലൂ. പരശുരാമൻ രാമന നല്ലമാതിരി കണ്ടു. മുനിശ്രേഷ്ഠാന്നും ബിളിച്ചിറ്റ് തേരെറങ്ങി. മറ്റ് പിറകൈ വന്ന തേരുകളെല്ലാം രാമന്റെ തേരിനേം കവച്ചിറ്റ് പോവാൻ തൊടങ്ങി. സീതേരെ മൊഖത്ത് ചെറിയൊരു ഭയം ഇങ്ങനെ ബര്ന്ന്ണ്ട്. 

"എന്തേപ്പാ...? "

രാമൻ ചോയിച്ചു. പരശുരാമന് നല്ലോണം ദേഷ്യം വന്നു. കാരണം എന്താന്ന് വെച്ചാല് രാമന്റെ മോത്ത് പേടിയൊന്നും ഇണ്ടായിറ്റ. ആള് നല്ല പ്രസന്നവദനനായിരിക്കുന്നത് കണ്ട പാട് പരശുരാമന് കൊറച്ചിലായി. 

രാമൻ ചോയിച്ചു. 

"നിങ്ങൾ വിശ്വാമിത്രന്റെ ബന്ധുവല്ലേ.? "

പരശുരാമൻ കൊറച്ച് പേടിപ്പിക്കുന്ന മാതിരി പറഞ്ഞു. 

"ആണെങ്കില് നിനക്കെന്താക്കണം.?"

രാമൻ ചിരിച്ചോണ്ട് പറഞ്ഞു. 

"ഒന്നൂല്ല, ബെർതെ ചോയിച്ചത്പ്പ."

"ഉം' എന്ന് മൂളിറ്റ് പറഞ്ഞു. 

"അതെല്ലാം ആട നിക്കട്ട്, നീ ബില്ലൊടിച്ചിറ്റ് മംഗലം കയിച്ചുന്നറിഞ്ഞു."

രാമൻ സീതേന ചൂണ്ടീറ്റ് പറഞ്ഞു. 

"അതാണ് ഞാൻ മംഗലം കയിച്ച പെണ്ണ്."

പരശുരാമൻ ചിരിച്ചു. എന്നിറ്റ് കൊറച്ച് ഹുങ്കോടെ സീതേന നോക്കീറ്റ് കള്ളച്ചിരി ചിരിച്ചിറ്റ് ചോദിച്ചു. 

"എന്റട്ത്തും ബില്ലുണ്ട്. ഇതൊടിക്കാൻ പറ്റ്വൊ.?" 

പരശുരാമന്റെ പരിഹാസം രാമന് അത് പിടിച്ചിറ്റ.

"നിങ്ങൾ വിശ്വാമിത്രന്റെ ബന്ധുവായതോണ്ട് ഞാനൊന്നും പറയില്ല. അധികം കച്ചറാക്ക്യാല് എനക്കല്ല നിങ്ങക്കെന്നെ കൊറച്ചല്. അതോണ്ട് ബേണ്ട് കളിക്കാണ്ട് മാറിപ്പോയ്ക്കോ."

പരശുരാമൻ കൊറച്ചുകൂടി ഒച്ചയെട്ത്തിറ്റ് രാമന്റെ അട്ത്തേക്ക് പോയി. 

"എടാ, കള്ള ക്ഷത്രിയാ... നമ്മളട്ത്ത്ന് വിദ്യ പഠിച്ചിറ്റ് നീ ബില്ല്യ ആളാക്കണ്ട. ഇന്നാ പിടിക്ക് ബില്ല്. ഞാണ് വലിച്ചാല് നിനക്കെന്നോട് ഗുസ്തിയെങ്കിലും ചെയ്യാ."

രാമൻ പിന്നേം ചിരിച്ചോണ്ട് ബില്ല് മേണിച്ചിറ്റ് ഒരമ്പ് അയില് കെണിച്ചു. എന്നിറ്റ് പറഞ്ഞു. 

"സംഭവം മഹർഷിമാരാണ്. അസ്ത്രവിദ്യേം, മന്ത്രാല്ലം പറഞ്ഞ് തര്ന്ന്ണ്ട്. പക്ഷേ, പരശുരാമാ, നിങ്ങൊ ബ്രാഹ്മണനാണ്, ഞാൻ ക്ഷത്രിയനും. അഥവാ അങ്ങന്റെ മുന്നില് തോറ്റാല് നാണക്കേട് എനക്കല്ല, നിങ്ങക്ക് തന്ന്യാണ്. അതോർത്തിറ്റ് എന്നോട് കളിച്ചാ മതി. അത് മാത്രോല്ല, നിങ്ങൊ എന്ന ചൊറിയാൻ വന്ന സ്ഥിതിക്ക്, തോറ്റാല് ഒന്ന്കില് ക്ഷത്രിയര ഇനിമേലാൽ ഉപദ്രവിക്കാൻ പാടില്ല. ഇല്ലെങ്കില് ബ്രാഹ്മണകുലം വിട്ടിറ്റ് ക്ഷത്രിയനായ്ക്കോ... അയില് യാതൊരു പ്രശ്നൂല്ല."

പരശുരാമൻ അങ്ങോട്ടം ഇങ്ങോട്ടം ഇല്ലാണ്ട് നിന്നു. അസ്ത്രവിദ്യേല് രാമൻ അഗ്രഗണ്യനെന്നെന്ന് പരശുരാമനറിയാം. അമ്പിന്റെ മൊന കൊണ്ടിറ്റ് ചോര തെറിക്കുന്നത് മാതിരി വെയർപ്പുതുള്ളികൾ മണ്ണിലേക്ക് തെറിച്ചു. ദൂരെ വിശ്വാമിത്രനേം പേറിക്കൊണ്ട് വരുന്ന രഥം കണ്ട് പരശുരാമൻ സ്വൽപം ജാള്യതയോടെ രാമനോട് പറഞ്ഞു. 

 "എന്ന കൺക്കത്തെ വിവരൂല്ലാത്ത ബ്രാഹ്മണന്റെ കണക്കൊന്നും നീ വില്ല് എടുക്കൂലാന്ന് എനക്കറിയാം. നീ എന്നോട് പൊറ്ക്ക്. എൻക്ക് ബില്ല്യ കഴിവൊന്നുല്ല. പെട്ടെന്ന് ദേഷ്യം സങ്കടോല്ലം ബരും; പോട്ട് രാമ, നീ ആ ബില്ല് തന്നെ... ഞാൻ പോട്ട്."

പരശുരാമന്റെ കണ്ണ് ദൂരെ വിശ്വാമിത്രന്റെ തേരില് ഒടക്കിനിൽക്കുന്നത് രാമൻ കണ്ടു. രാമൻ ചിരിച്ചു. സീതക്ക് സന്തോഷായി. സീത പരശുരാമനെ ഗൗനിച്ചിറ്റ് നോക്കി. പരശുരാമന് രാമനേക്കാളും പൊക്കോം നെറും ശൗര്യോം ഓള് കണ്ടു. മുഖം കുനിച്ചു. അപ്പളേക്കും വിശ്വാമിത്രന്റെ തേര് ഗുലുമാല് സ്ഥലത്തെത്തി. ലക്ഷ്മണൻ മുമ്പിലേ പോയതോണ്ട് സംഭവം അറിഞ്ഞിറ്റേയില്ല. 

"എന്ത് എന്തെന്ന് പ്രശ്നം.?"

"ഒന്നൂല്ല."

രാമൻ പറഞ്ഞു. 

വിശ്വാമിത്രൻ പറയുന്നത് കേക്കാൻ നിക്കാതെ പരശുരാമൻ നടക്കാൻ തൊടങ്ങി. മഴുവിന്റെ പ്രകാശത്തിന നോക്കീറ്റ് വിശ്വാമിത്രൻ വിളിച്ച് കൂകി. 

"രാമാ... ധർമ്മം എന്തന്ന്ന്ന് നിനക്കറിലേ...? വിദ്യകളും മന്ത്രങ്ങളും പറഞ്ഞുകൊടുക്കാനെ നമ്മക്കവകാശുള്ളൂ. പ്രയോഗിക്കാനൊന്നും അവകാശൂല്ല. സമ്പാദിക്കാനൊന്നും കയ്യ. രൗദ്രഭാവം, പക, വിദ്വേഷം ഒന്നും ആയിക്കൂട രാമ. നിന്റെ മനസ്സ് കളങ്കപ്പെട്ടിറ്റ്ണ്ട്. നീ ആദ്യം ആ മഴു ഏടേങ്കിലും വലിച്ചെറിയ്, എന്നിറ്റ് മന്ത്രം ചൊല്ല്. നല്ലത് ചെയ്യ്. രാമൻ നമ്മളെ എത്ര സഹായിച്ചുന്നറിയോ. ഇപ്പോ ഓൻ നമ്മളെ ബന്ധുവാണ്. ഹേയ്... നീ കേൾക്കുന്നുണ്ടോ...? "

പരശുരാമന്റെ ചെവീല് ശബ്ദം നന്നായിറ്റ് കേറീറ്റ്ണ്ടായ്ന്. പരശുരാമൻ മഴുവെട്ത്തിറ്റ് പടിഞ്ഞാറോട്ട് അന്തോം കുന്തോം ഇല്ലാ ത്തൊരേറ് കൊട്ത്തു. വഴീന്ന് കൊറേ ക്ഷത്രിയന്മാറ് ചിരിച്ചിറ്റ് കളിയാക്കി. അപ്പോ അപ്പോ പിന്നേം വഴി അന്വേഷിച്ച് നടന്നു. മഴു അറ ബിക്കടലിന്റെ നട്ക്ക് പോയിറ്റ് വീണിറ്റ്ണ്ടായിന്. പരശുരാമൻ മുമ്പോട്ട് നടക്കുന്ന കണക്കെ കടല് പിന്നോട്ട് പിന്നോട്ട് പോയി. സ്രാവും മത്തീം ഐലേം എല്ലാം തിരിച്ച് ആഴക്കടലിലേക്ക് തന്നെ പോയി. മഴൂന്റെ അട്ത്തെത്ത്യപ്പൊ,പെറകോട്ട് വലിഞ്ഞ കടലിനെ നോക്കീറ്റ് നിന്ന്. നല്ല കരയായിറ്റ് അത് മാറി. പരശുരാമൻ യക്ഷന്മാറ കൊണ്ടന്നു. ആട്ത്തേക്ക് ബര്ന്ന മെൻച്ചമ്മാറ പഠിപ്പിക്കാനും തൊടങ്ങി. രാമൻ വിശ്വാമിത്രനോട് നന്ദീം പറഞ്ഞിറ്റ് തേരില് കേറി, രഥം മെല്ലെ അന ങ്ങാൻ തൊടങ്ങി. സീത രാമന്റെ വലത്തെ കൈ പിടിച്ചിറ്റ് ചിരിച്ചു. രാമന് സന്തോഷായി. പിന്നെ പുന്നാരം മാതിരി പറഞ്ഞു. 

"നിങ്ങളക്കാളും പാങ്ങ് പരശുരാമൻ."

രാമന്റെ മോത്ത് ജാള്യത ഇണ്ടായി. രാമൻ ഓളെ മോത്തേക്ക് തലോടി. സീത പറഞ്ഞു. 

"ബീട്ടിലേക്കെത്തീറ്റ് പോരേ."

രാമൻ സീതേരെ മടീല് തലവച്ചിറ്റ് കെടന്നു രാമൻ പറഞ്ഞു. 

"നീയെന്റെ സീതപ്പെണ്ണല്ലേ...?"

ഭരതനും ശത്രുഘ്നനും ഭാര്യമാരേം കൂട്ടീറ്റ് കേകയ ദേശത്തേക്കായിരുന്നു പോയത്. കൈകേയീം ഒന്നിച്ചുണ്ടായിനി. അയോദ്ധ്യേല് ആകെ ബഹളായി. നാട്ട്കാരെല്ലാം രാമനേം സീതേനേം കാണാൻ ഒന്നിച്ച് കൂടീറ്റ്ണ്ടായ്ന്. അയോദ്ധ്യ പൂക്കളും ദീപോം കൊണ്ട് അലങ്കരിച്ചു. ആർപ്പ് വിളീം ചീരീം കളീം അങ്ങോട്ടുമിങ്ങോട്ടും കെട്ടിപ്പിടിക്കലും, കുറീടലും പാല് കുടിക്കലും പഴം തിന്നലും... ആ രാത്രീല് ആട ആരും ഒറങ്ങീറ്റ്ണ്ടാവീല. ഒരു ഭാഗത്ത് മദ്യസേവേം ഇണ്ടായിന്. ചോറും കറീം ഇണ്ടായിന് 

അങ്ങനെ സീത ബലത്തെ കാല് വച്ചിറ്റ് കൊട്ടരത്തിനുള്ളിലേക്ക് കേറി; ഊർമ്മിളേം കേറി. രാമനും ലക്ഷ്മണനും ബയ്യേന്നെ പോയി. വിശ്വാമിത്രൻ എല്ലാരേം അനുഗ്രഹിച്ചു. 

"നന്നായി ബരും മക്കളേ... "

ബില്ലൊരു ഭാരം ഒയിഞ്ഞത് മാതിരി ദശരഥൻ ദീർഘശ്വാസം ബിട്ടു. വിശ്വാമിത്രന കെട്ടിപ്പിടിച്ചിറ്റ് കരഞ്ഞു.

"നന്ദീണ്ട്.... നല്ലോണം നന്ദീണ്ട്. നിങ്ങളെ മാതിരി മുനീന ഞാനിന്നവരെ കണ്ടിറ്റ. എന്റെ കുഞ്ഞോള തിരിച്ചിറ്റ് കൊണ്ടന്നിലെ... അതെന്നെ ബില്ല്യ കാര്യോല്ലെ..."

എന്നിട്ട് രാജഗുരുവായ വസിഷ്ഠനോട് പറഞ്ഞു. 

"രാജ്യ ഭാരോല്ലം രാമന് കൊട്ത്തിറ്റ് ബേണം എൻക്കൊന്ന് സ്വസ്തായിട്ട് ശ്വാസം ബിടാൻ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ