മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എലിയച്ഛൻ

അങ്ങനെ അവര് മുമ്പോട്ട് പോകുമ്പൊ, മാളത്ത്ന്ന് എറങ്ങുന്ന എലിയച്ചന കണ്ടു. കുമ്മുറൂനേം സംഘത്തിനേം കണ്ടപ്പാട് എലിയച്ഛൻ മാളത്തിലേക്കെന്നെ പോയി. അവര് കോറേസമയം മാളത്തിന്റെ ബാത്ക്ക കാത്ത് നിന്നു.

"എലിയച്ഛാ.... എലിയച്ഛാ...."

അവരുറക്കെ വിളിച്ചു.

എലിയച്ഛൻ പതിയെ പുറത്ത് വന്നു.

"എന്ന തല്ലല്ലെ.....കൊല്ലല്ലെ...... ഞാൻ പാവാണെ..... ഇങ്കുടൂന്റെ വീട്ട് പറമ്പിലെ കേങ്ങിന്റെ ചാല് തൊരന്നിറ്റ് നാല് മൂട് കേങ്ങ് ഞാനെട്ത്തിന്, അത് ശരിയന്നെ,..... കുമ്മുറൂന്റെ അമ്മ നട്ട കൊള്ളിമൂട്ടീന്ന് ആറ് കണ്ഠ കൊള്ളി ഞാൻ മാന്തിയെട്ത്തിന്.ഇശ്ലൂന്റമ്മ പത്തായത്തില് വിത്തിന് വേണ്ടീറ്റ് വെച്ച നെല്ല്ന്ന് രണ്ട് പറ നെല്ല് ഞാൻ തിന്നിന്.... വേറൊന്നും ഞാൻ ചെയ്തിറ്റ എന്നേന്നും ചെയ്യല്ലെ."

എലിയച്ഛൻ കരഞ്ഞോണ്ട് പറഞ്ഞു.ഇത് കേട്ടപ്പാട് കുമ്മുറൂം സംഘവും അങ്ങോട്ടും ഇങ്ങോട്ടും നോക്കീറ്റ് ചിരിച്ചു.

"എലിയച്ഛ നമ്മൊ പകരം ചോദിക്കാനല്ല വന്നത്."

"പിന്നെന്തിന്.?"

"കൊറോണ പൂവില്ലതോണ്ട് സർബത്തും കായീരെ പൂവിന്റെ അട്ത്തേക്ക് പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും വര്ന്നില്ല."

"അതെന്നെ മക്കളെ,എന്നേം ആൾക്കാര് കൊല്ലാൻ നടക്ക്ന്നുണ്ട്, ഞാനാണ് കൊറോണ പരത്ത്യേത് ന്ന് പറഞ്ഞിറ്റ്, ഞാനെന്തന്ന് ആക്കല്.!? അങ്ങോട്ടും പോവാൻ കയ്യ, ഇങ്ങോട്ടും പോവാൻ കയ്യ. അല്ല...... നിങ്ങോന്ന്വരിക്ക പറയറൊ,...ഞാനെങ്ങനെ ജീവിക്കല്.!?"

എലിയച്ഛന്റെ വർത്താനം കേട്ടിറ്റ് അവരെല്ലം ചിരിച്ചു. 

"അത് എന്തങ്കിലാട്ട്, ഞങ്ങക്ക് പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും വേണം അതിന് പരുന്തമ്മാമന കാണണം, നിങ്ങൊ കണ്ടിറ്റ്ണ്ടാവുംന്ന് വിചാരിച്ചിറ്റാണ് ഇങ്ങോട്ട് വന്നത്."

എലിയച്ഛനും ദേഷ്യം വന്നു. 

"ആ ദുഷ്ടന,.... ഓനൊരിക്കലും ഗുണം പിടിക്കീല്ല,..... എന്റെ ഒരു ഡസൻ ചോരകുഞ്ഞീനെയാണ് ഓൻ കൊത്തിക്കോണ്ടോയത്. ഒരുഭാഗത്ത് പാമ്പ് ഒരു ഭാഗത്ത് നിങ്ങളെ പരുന്തമ്മാവൻ. നിങ്ങൊ പോയെ മക്കളെ,.....ഞാനേട്ന്നെങ്കിലും എന്തെങ്കിലും കിട്ട്ന്നോന്ന് നോക്കട്ട്. ..... കൊറോണയായിറ്റ് കെളക്കാത്ത കൊള്ള്യൂല്ല,കേങ്ങൂല്ല,പത്തായത്തില് നെല്ലൂല്ല" 

അതും പറഞ്ഞിറ്റ് എലിയച്ഛൻ നടന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ