പൂമ്പാറ്റയെ തേടി
"പൂമലക്കുന്നില് പൂമ്പാറ്റകള്ണ്ട് ആട്ന്നാണ് നാട്ടിലേക്ക് പൂമ്പാറ്റകള് വര്ന്നത്. അങ്ങോട്ട് പോവാം"
ഇങ്കുടു പറഞ്ഞു. അവരെല്ലം പൂമലക്കുന്നിലേക്ക് യാത്രയായി.ഒരു ബാഗും, ബാഗിനകത്ത് ആഹാരവും കരുതി.
പച്ചപ്പുല്ല് വിരിച്ച പരന്ന കുന്നാണ് പൂമലകുന്ന്, എല്ലാതരം പൂവുകളും ആട ഇണ്ടാവും.തുമ്പികളും, പുമ്പൊടി തിന്നുന്ന ചിലന്തികളും, തേൻകുരുവികളും,പൂമ്പാറ്റകളും ഇണ്ടാവും. ആട്ന്ന് നമ്മക്ക് നമ്മളെ വളപ്പിലേക്ക് പൂമ്പാറ്റകള കൊണ്ടര, അവര് വിചാരിച്ചു. നടന്ന് നടന്ന് പോവുമ്പൊ ഒരു ഓണതുമ്പീന കണ്ടു.
"ഓണതുമ്പി ഓണതുമ്പി പൂമലകുന്നില് പൂമ്പാറ്റകള്ണ്ടൊ,"
"ഞാൻ ബെര്ന്നത് വരെ ഇണ്ടായ്ന്, കൊറോണ പൂവിന കണ്ട് പേടിച്ചിറ്റ് വേറേടെങ്കിലും പോയോന്നറീല."
"കൊറോണ പൂവ, അത് എന്ത് പൂവ്.?"
കുമ്മുറൂന് സംശയായി.
"നമ്മളെ സർബത്തും കായീരെ പൂവില്ലെ, അയിന് കൊറോണേരെ രൂപൂണ്ടോലും, അതോണ്ട് അതില്ലെട്ത്തൊന്നും, തേനീച്ചേം,തേൻകുരുവീം, പൂമ്പാറ്റേന്നും പോലില്ല. നിങ്ങൊ പോയോക്ക് ചെലപ്പൊ കാണും."
ഓണതുമ്പീരെ വർത്താനം കേട്ടിറ്റ് അവര് പിന്നേം മുമ്പോട്ട് നടന്നു. പൂമല കുന്നിലെത്തി.