മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തേൻകുരുവികൾക്കരികെ

തേൻ കുരുവികളെക്കൂടി കിട്ട്യാല് പട്ടാള ശലഭങ്ങളെ കൂടി കൊണ്ടോവായിരുന്നു. കുമ്മുറൂം സംഘവും കര്തി. തേൻകിളീന കിട്ടണോങ്കില് കുയിലേച്ചി പാട്ന്നത് മാതിരി പാട്ട് പാടണം, അവർക്ക് ഇഷ്ടപ്പെട്ടാല് നിങ്ങൾക്കൊപ്പം തേൻകുരുവികള് വരും, ഇല്ലേങ്കില് വരീല. മലർവാടീരെ അട്ത്ത്ള്ള കുറ്റിച്ചെടീരെ മോളില്ള്ള അടക്കാക്കുരുവി പറഞ്ഞു.അങനെ മറിയക്കുഞ്ഞി പാട്ട്ണ്ടാക്കാൻ തൊടങ്ങി.അവരൊന്നിച്ച് പൂക്കളുടെ ചില്ലേലിരിക്കുന്ന തേൻകിളീരെ അട്ത്ത് പോയി പാട്ട് പാടി.

"തേൻ കുരുവി തേൻ കുരുവി
കൂകിക്കുറുകും തേൻ കുരുവി
സൂചി കൊക്കുകൾ നീട്ടി വരൂ
തേന്മഴപൊഴിയും നാട്ടിൽ വരൂ.

കൊറോണപ്പൂക്കൾ കൊഴിഞ്ഞല്ലൊ
കൊറോണയെല്ലാം മാഞ്ഞല്ലൊ
തേൻ കുടിക്കാൻ കൂടെവരൂ
നമ്മുടെ സ്വന്തം തേൻകുരുവീ 

ചെമ്പരത്തി പൂ വിടർന്നു.
തേൻ കുരുവി നീ വരില്ലെ
അഞ്ചിതളായ് പൂ വിടർന്നു
തേൻ കുരുവി നീ വരില്ലേ
തേനൊഴുകും പൂമ്പൊടിമേൽ
ഒന്ന് വരൂ തേൻ കുടിക്കൂ.... 

പൂക്കളങ്ങനെ പലതുണ്ടെ,
പൂവിലൊത്തിരിതേനുണ്ടെ
നാട്ട് പൂവിൻ രുചിനുകരാൻ
ഒന്ന് വരൂ തേൻ കുരുവി 
വളർത്തു പൂവിൻ 
രുചി വേറെ
കാട്ട് പൂവിൻ
രുചി വേറെ
ഒന്ന് വരൂ തേൻ കുരുവി
നാട്ട് തേനിൻ രുചിയറിയൂ.....

അങ്ങനെ കൊറേകാലമായി കാട്ട് തേൻ മാത്രം കുടിച്ചോണ്ടിരിക്ക്ന്ന തേൻകുരുവീരെ മനസില് പൂതി വളർത്തി.അങ്ങനെ അങ്ങനെ കൊറേ കൊതിപ്പിച്ച് പാടിയപ്പൊ,തേൻ കുരുവി അവർക്കൊപ്പം കൂടി,വഴീന്ന് പട്ടാളശലഭങ്ങളും കൂടി.അങ്ങനെ കുമ്മുറൂം കൂട്ടരും സന്തോഷത്തോടെ നാട്ടിലേക്ക് പോയി. സർബത്തും കായീരെ പൂവുകൾ കുമ്മുറൂനോടും സംഘത്തോടും നന്ദി പറഞ്ഞു.നാട്ടില്ള്ള പൂവുകളും,പൂമരങ്ങളും ഇളംകാറ്റില് പിന്നെം ആടിക്കളിക്കാൻ തൊടങ്ങി, പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും പിന്നെം പൂന്തേനുണ്ണാൻ പൂവുകളിൽ ചെന്നിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ