മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കാട്ട് കോഴിയമ്മ 

വഴീന്ന് കാട്ട്കോഴീന കണ്ടു. 

"കാട്ട് കോഴിയമ്മെ..., കാട്ട് കോഴിയമ്മെ..... കൊറോണ വന്നതറിഞ്ഞിറ്റെ പിന്നെന്തിന്ങ്ങനെ അലയ്ന്ന് വീട്ടിലിര്ന്നൂടെ.?"

അവര് ചോദിച്ചു.

കാട്ട് കോഴിക്ക് ദേഷ്യം വന്നു, കാട്ട് കോയിക്കെന്ത് ബാവും, ചങ്ക്രാന്തീം.!

"ഞാനറിഞ്ഞിറ്റ അറിഞ്ഞങ്ങങ്കിലെന്നെ ന്ങ്ങക്ക്ന്താക്കണം? തെണ്ടാതേം, തുക്കാതേം, കൊത്തിപ്പെറുക്കാതേം ആര് നമ്മളെ വീട്ടിലേക്ക് തീറ്റ കൊണ്ട് തര്ന്നത്.?"

അവര് പരസ്പരം നോക്കി, കാട്ട് കോഴിയമ്മേരെ മൂഡ് ശരിയല്ല, എന്നങ്കിലും അവർക്ക് ചോദിക്കണ്ടത് ചോദിക്കണ്ടെ.?

"കാട്ട് കോഴിയമ്മേ..... കാട്ട് കോഴിയമ്മേ.... പരുന്തമ്മാമന കണ്ടിന.?"

അത് കേട്ടപ്പോൾ ഒന്ന് കൂടി ചെറക് വീശിയടിച്ചിറ്റ് ആടെല്ലെ പൊടിയെല്ലം അവരെ കണ്ണിലേക്ക് അടിച്ച് കേറ്റി. അവര് കണ്ണ് തിരുമ്പുമ്പൊ പറഞ്ഞു.

"എൻക്കാകെ നാല് കുഞ്ഞീണ്ടായ്ന് കുറുക്കനും കൊട്ക്കാതെ പാമ്പിനും കൊട്ക്കാതെ ഞാൻ പോറ്റി വളർത്തിയ നാലെണ്ണത്തിനേം ആകാശത്ത്ന്ന് ഓന്റെ പൊന്തക്കണ്ണ് വെച്ചിറ്റ് നോക്കീറ്റ് എട്ത്തിറ്റ് പോയി. ഓനൊരിക്കലും ഗുണം പിടിക്കീല,... ഏതെങ്കിലും ബില്ലെ മരത്തിന്റെ മോളില് നോക്ക്,ചെലപ്പൂണ്ടാവും."

പരുന്ത് മാമന കാട്ട് കോഴിയമ്മ പ്രാഗ് ന്നത് കേട്ടിറ്റ്, പരസ്പരം കണ്ണിലെ പൊടി ഊതിക്കൊട്ത്തോണ്ട് അവര് നടന്നു. ഒരു കുറുക്കന്റെ കൂവല് കേട്ടപ്പാട് കാട്ട്കോഴിയമ്മ ഓടാൻ തൊടങ്ങി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ