മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഞൊടിയൻ തേനീച്ചകൾ

ഞൊടിയൻ തേനീച്ചേനേം തേടി പോയിറ്റ് പറങ്ക്യാവില് പറ്റിപ്പിടിച്ച പൂതപാനിക്ക് മുമ്പില് അവരെത്തി.പൂതപാനീരെ ബില്ലെ ശരീരോം,ബില്ലെ മൂളലും കണ്ടപ്പാട് എല്ലാരും, പേടിച്ചു.അവര് ഒറ്റയോട്ടം, "ആര്ടാതുന്നും" പറഞ്ഞിറ്റ് പൂതപ്പാനികള് വന്നപ്പൊ, 

"പാഞ്ഞോട....." കുമ്മുറു പറഞ്ഞു.അവര് 

ഓടി പോയി ആട ഇണ്ടായെ പൊയ്കയിലേക്ക് ചാടി.പൂതപ്പാനീന്ന് രക്ഷപ്പെട്ടു.പിന്നേം നടന്നു ഒരു മുരിക്ക് മരത്തിൽ കൂട് കൂട്ടീറ്റ്ണ്ടായ ഞൊടിയൻ തേനീച്ചേരെ മുമ്പിലെത്തി.

അതില് തൊട്ടട്ത്ത് മുരിക്കുംപൂവ്ന്ന് തേൻശേഖരിച്ചോണ്ടിരിക്ക്ന്ന തേനീച്ചയോട് 

"ഞൊടിയൻ തേനീച്ചെ തടിയൻ തേനീച്ചെ, ഞങ്ങളൊന്നിച്ച് നാട്ടിലേക്ക് വര്വോ.?"ന്ന് ചോദിച്ചു.

ഞൊടിയൻ തേനീച്ച കുമ്മുറൂനേം കൂട്ടരേം ശ്രദ്ധിച്ചു.പാവത്തമുള്ള അവരുടെ മുഖം കണ്ടപ്പൊ കുറച്ച് അലിവ് തോന്നി.എന്നങ്കിലും അവരോട് ഗൗരവത്തിൽ ചോദിച്ചു.

"എന്താ കാര്യം....?"

കുമ്മുറൂം കൂട്ടരും കാര്യങ്ങളെല്ലം വിവരിച്ചു. അയ്യോ....കൊറോണപൂക്കളൊ.... അവര് അതിശയത്തോടെയും പേടിയോടെയും പറഞ്ഞു. 

"ആ നിങ്ങൊ കൂട്ടിലേക്ക് വാ....നമ്മളെ കാര്യങ്ങളെല്ലം തീരുമാനിക്ക്ന്നത് റാണി ഈച്ചയ.... എനക്കൊപ്പം വാ..... അവര് പറഞ്ഞാല് ഞങ്ങള് വരാം.ഞങ്ങള് വേലക്കാര തേനും, പൂമ്പൊടിയും ശേഖരിക്കല് മാത്രാണ് നമ്മടെ പണി."

അങ്ങനെ കുമ്മുറൂം കൂട്ടരും ഞൊടിയൻ തേനീച്ചേരെ കൂട്ടിനകത്തേക്ക് പോയി. കൊറേ അറകൾ നേരത്തെ ആമാശയത്തില് കണ്ട വായു അറകള മാതിരീണ്ട്, ഒരു ഭാഗത്ത് തേൻ ശേഖരിച്ചു വച്ചിരിക്കുന്നു. മറ്റൊരു ഭാഗത്ത് പൂമ്പൊടി,എല്ലാ മെഴുകറകളിലും മുട്ടയിട്ടിറ്റ്ണ്ട്. ചില ആൺ തേനീച്ചകൾ ഇണയെ തേടി മെഴുകറയിലെ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്ക്ന്നുണ്ട്.കുമ്മുറൂം കൂട്ടരും ബില്ലൊരു മിലിട്ടറി ക്യാമ്പിനകത്തെ കൂടീറ്റ് പോകുന്ന പ്രതീതി ഇണ്ടായി.അങ്ങനെ കൊറെ പോയപ്പാട് സുരക്ഷിതയായി കസവ് സാരി ചുറ്റി,രാഞ്ജീനമാതിരി കൂടിലാകമാനം സഞ്ചരിക്കുന്ന റാണി ഈച്ചേരെ അട്ത്തെത്തി. വേലക്കാരൻ തേനീച്ച ശേഖരിച്ച തേനും പൂമ്പൊടിയും അതാത് അറകളിൽ കൊണ്ടച്ചിറ്റ്. റാണിക്ക് മുമ്പിലെത്തിയ കുമ്മുറൂനേം സംഘത്തിനേം പരിചയപ്പെടുത്തി.

"നാട്ടീന്നാണ്,...ആട്ത്തേക്ക് തിരിച്ച് പോണം ന്നാണ് പറയ്ന്നത്."

"സർബത്തും കായീരെ പൂവിന്റെ കാര്യം എന്തായി."

"തേനീച്ച മഹാറാണി അവര് അതേപ്പറ്റി ഗവേഷണം നടത്തിയെത്രെ, സർബത്തും കായീരെ പൂവ് നിരപരാധിയാണെന്നാണ് പറയ്ന്നത്.മാത്രോല്ല അതിന് നല്ല ഔഷധഗുണോം ഇണ്ടെത്രെ.!"

റാണി തലയാട്ടി, പിന്നെ ഒന്ന് മൂളി, എന്നിട്ടാഞ്ജാപിച്ചു.

"ഞാൻ പറയ്ന്നതാണ് തേനീച്ചകൂട്ടില് നെയമം നിങ്ങക്കറിയാലൊ,ഇണ ചേര്ന്നതോടെ എന്റെ പുരുവോൻ മരിക്കും,ഇത്ര ബില്ലെ സ്വത്തും ആൾബലോം തന്നിറ്റ് ഓറ് പോവും.പിന്ന ഞാനെന്നെ ഒറ്റക്ക് നോക്കണം എല്ലം,..... ഒന്ന് ദീർഘ നിശ്വാസം വിട്ടു........ ഞങ്ങള്പ്പൊ ഈട സെറ്റിലായതോണ്ട് എനക്ക് വരാൻ ബുദ്ധിമുട്ട്ണ്ട് ബേണോങ്കില് ഒരു രാജകുമാരി തേനീച്ചേനേം, ഒരു റാണിമുട്ടേനേം പത്ത് നൂറ് വേലക്കാരെയും കൊണ്ട് പോയ്ക്കൊ. ബാക്കിയെല്ലം ബെര്ന്നെട്ത്ത് വച്ച് കാണാം."

കുമ്മുറൂനും കൂട്ടർക്കും സന്തോഷായി, അവര് ബാഗിൽ നിന്നും ഒഴിഞ്ഞ വെള്ളക്കുപ്പിയെടുത്തു. അതിലേക്ക് രാജകുമാരിയും,റാണി മുട്ടയും വേലക്കാരും കയറി. കുമ്മുറു അത് ഭദ്രമായി ബാഗിൽ വച്ച്. റാണിയോട് നന്ദിയും പറഞ്ഞ് യാത്രയായി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ