മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പൂമലക്കുന്ന്

പൂമലക്കുന്നിന്റെ ഓരത്ത് ഒരു ഞാവൽ മരൂണ്ട്, അതില് നെറച്ചും ഞാവൽപഴൂണ്ട്. കുമ്മുറൂം കൂട്ടുകാരും ഞാവൽ മരത്തിന്റെ അടീലേക്ക് പോയി. കിളികളെയൊന്നും, കാണാനില്ല. തുമ്പികളുമില്ല, പൂമ്പാറ്റകളൊ, ചിലന്തികളൊ, തേനീച്ചകളൊ ഇല്ല. ഞാവൽ പഴങ്ങളെല്ലം പുഴുവരിക്കാൻ തൊടങ്ങി. ഒര് ഞാവൽ പഴം പോലും അവർക്ക് തിന്നാൻ കിട്ടീറ്റ. ഞാവൽ പഴം തിന്നിറ്റ് നാവ് നീലിച്ച് വീട്ടിലേക്ക് ഓടി പോവുന്നത്.ഓർമ്മിച്ചെടുത്തു. അവര് ഞാവൽ മരത്തോട് ചോദിച്ചു.

"ഞാവൽ മരമെ, ഞാവൽ മരമെ, നിന്റെ പഴങ്ങളെല്ലം പഴുത്ത് ചീഞ്ഞ് പുഴുവരിച്ച് പോയല്ലൊ അതെന്താ.?"

ഞാവൽ മരം പറഞ്ഞു

"പൂമലകുന്നിലേക്ക് വണ്ടുകളും, കിളികളും, അണ്ണാറക്കൊട്ടനും വരാതായി. പിന്നെങ്ങനെ പഴം ചീയാതിരിക്കല്."

"അപ്പൊ പൂമലക്കുന്നില് പൂമ്പാറ്റേം, തേനീച്ചകളൊന്നും ഇല്ലേ.?"

"ന്ങ്ങൊ ഉള്ളിലോട്ട് പോയി നോക്ക്, ചെലപ്പൊ കാണും, എന്റെ ചുറ്റുവട്ടത്ത് വരാതെ കൊറേയായി."

ഞാവൽ മരത്തിന്റെ വാക്കും കേട്ട് കുമ്മുറൂം സംഘവും, പൂമലകുന്ന് കേറാൻ തൊടങ്ങി. എല്ലാ തരം കാട്ട് പൂക്കളും വെഷമത്തിലാണ്. ആരും നമ്മളട്ത്തേക്ക് ബെര്ന്നില്ലല്ലൊ, അവര് കൊറേ നടന്നപ്പൊ കാര്യം പിടികിട്ടി. കരഞ്ഞോണ്ട് ഒരു അത്തിമരത്തില് നെറച്ചും പടർന്ന സർബത്തും കായീരെ വള്ളികൾ, അയില് നെറച്ചും നീല നെറത്തിലുള്ള കൊറോണപ്പൂക്കൾ 

"അയ്യോ കൊറോണ പൂവ്."

ഇങ്കുടു അറിയാതെ പറഞ്ഞു.

"എന്നേട പൂമ്പാറ്റേനേം, തേൻകുരുവീനേം, തേനീച്ചേനേം തേടി പോവല്.?"

കുറ്ലു ചോദിച്ചു.

"നമ്മക്ക് ചമ്പട്ടനാശാനോട് ഉപദേശം ചോദിക്ക." കുമ്മുട്ടു പറഞ്ഞു.

എല്ലാരും അത് ശരിവെച്ചു. അവര് പൂമലകുന്നിറങ്ങി ചമ്പട്ടനാശാന്റട്ത്തേക്ക് പോയി.എല്ലാ ചെടികള്ടേം സങ്കടം കണ്ടോണ്ട് അവരിറങ്ങി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ