പൊന്നാരശലഭവും പട്ടാളശലഭവും
പൊന്നാരശലഭം കൊങ്ങിണി പൂവിലിര്ന്ന് തേൻ കുടിക്കുന്നുണ്ട് കുമ്മുറൂം കൂട്ടരും അങ്ങോട്ട് പോയി.
"പൊന്നാരശലഭേ......പൊന്നാരശലഭെ..... ഒന്ന് ഞങ്ങൾക്കൊപ്പം നാട്ടിലേക്ക് വര്വോ.?"
"അയ്യോ ഞങ്ങക്ക് വരാൻ പറ്റില്ല, എല്ലാരും പറയുന്നത്,നാട്ടില് കൊറോണപൂവില്ലെ സർബത്തും കായീരെ വള്ളീണ്ട്ന്നാണ്."
പൊന്നാരശലഭം പറഞ്ഞു.
"അയ്യോ.....കൊറോണേരെ ആകൃതി ഇണ്ടന്നെയില്ലു, സർബത്തും കായീരെ പൂവ് പാവാണ്, ഒര് ഉപദ്രവോം ഇല്ല, ഉപകാരം ഇണ്ട് താനും."
കുമ്മുറു പറഞ്ഞു. അപ്പൊഴേക്കും ചോക്ലേറ്റ് നിറത്തിലുള്ള പൂമ്പാറ്റകള്ണ്ട് കൂട്ടംകൂട്ടമായി വര്ന്ന്.
"നിങ്ങളേട്ത്തേക്ക് ബെച്ചതെട്ക്കാൻ പോന്നാൺക്കെ ബെന്നത്.?"
"നമ്മളെ പൊന്നാര ശലഭത്തിനോട് നാട്ടിലേക്ക് പോരുമോന്ന് ചോദിക്കാന."
"അതിന് ഞങ്ങള് വിടാതെ അവളെങ്ങനെ വരാന, ഞങ്ങളാണ് പട്ടാളശലഭങ്ങൾ,ഞങ്ങള് പറയാതെ ഒരാളും നിങ്ങൾക്കൊപ്പം വരില്ല."
"അതിന് ഞങ്ങളെന്താ ചെയ്യണ്ടത്.?"
"ആടയില്ലെ സർബത്തും കായീരെ വള്ളിയെല്ലം പിഴുതെറിയണം,എന്നാ വരാം."
"അയ്യോ.....കൊറോണേരെ ആകൃതി ഇണ്ടന്നെയില്ലു, സർബത്തും കായീരെ പൂവ് പാവാണ്, ഒര് ഉപദ്രവോം ഇല്ല, ഉപകാരം ഇണ്ട് താനും."
കുമ്മുറു വീണ്ടും പറഞ്ഞു.
"ആ....ഈട കൊറേ പൂമ്പാറ്റ വർഗ്ഗങ്ങള്ണ്ട്, വിലാസിനി,തവിടൻ ആര,ചെങ്കോമാളി,വരയൻ ആര,മഞ്ഞപാപ്പാത്തി,ഒറ്റപ്പൊട്ടൻ,കുഞ്ഞിപാപ്പാത്തി,ചോലവിലാസിനി,ഇരുൾ വരയൻ തവിടൻ,മഞ്ഞനീലി,പുള്ളിക്കറുമ്പൻ,ഓക്കിലശലഭം അങ്ങനെ കൊറേയ്ണ്ട്.എല്ലാർക്കും കൊറോണ പൂവിന പേടിയാണ്. തേനീച്ചകളും,തേൻ കിളികളും വന്നാ ഞങ്ങള് ആദ്യം വരാം,എന്നിറ്റ് മറ്റ് ഞങ്ങടെ കൂട്ടുകാരെല്ലം വരും,എന്താ പോരെ.?"
കുമ്മുറൂനും കൂട്ടർക്കും സന്തോഷായി.പട്ടാളശലഭങ്ങളോട് നന്ദി പറഞ്ഞിറ്റ് അവര് തേനീച്ചകളെ തേടി നടന്നു.