മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

ചമ്പട്ടനാശാന്റെ കുടിലില്

ആശാനോട് കുമ്മുറു കണ്ട സ്വപ്നത്തെക്കുറിച്ച് പറയാന്ന് കൂട്ട്കാരെല്ലം പറഞ്ഞു.കുമ്മുറു വേണ്ടാന്ന് പറഞ്ഞു.

"നമ്മക്ക് പൂമ്പാറ്റേം,കിളികളൂള്ള സ്ഥലം ചോദിച്ച പോരെ.?"

കുമ്മുറു മയത്തോടെ ചോദിച്ചു.എന്നങ്കിലും അവര് കുമ്മുറു കണ്ട സ്വപ്നം പറഞ്ഞു. ചമ്പട്ടനാശാൻ വാത്സല്യപൂർവ്വം ഓന്റെ തലേല് തലോടി.

"എന്തിന്പ്പൊ വന്നത്.?"

എല്ലാരും അപ്പറൂപ്പറും നോക്കി.എന്നിറ്റ് പറഞ്ഞു.

"നമ്മളെ നാട്ടിലേക്കും, വീട്ടിലേക്കും,പൂമലകുന്നിലൊന്നും തേൻകുരുവീം, പൂമ്പാറ്റകളും,തേനീച്ചകളും, വര്ന്നില്ല, പൂമ്പൊടി തിന്ന്ന്ന ചിലന്തികളേം കാണ്ന്നില്ല. ഫാഷൻ ഫ്രൂട്ടിന്റെ പൂവില് കൊറോണ ഇണ്ടോലും.അവരെല്ലം സർബത്തും കായി ഇല്ലാത്ത സ്ഥലത്തേക്ക് പോയി. ആ സ്ഥലം ഏടയാണെന്ന് ചമ്പട്ടനാശാൻ പറഞ്ഞു തരണം, ഗൂഗിൾ മാപ്പില് നോക്കീന് നമ്മക്ക് എത്ര പെര്തീറ്റും അവരെങ്ങോട്ട് പോയത് ന്ന് അറീല, ചമ്പട്ടനാശാന് അറിയോങ്കില് ഒന്ന് പറഞ്ഞു തരണം."

ചമ്പട്ടനാശാൻ കൊറേ സമയം താടിചൊറിഞ്ഞോണ്ടിര്ന്നു. എന്നിറ്റ് അകത്ത് പോയിറ്റ് ഞങ്ങക്കെല്ലം കുടിക്കാൻ മോരും വെള്ളം കൊണ്ടന്നു. നമ്മളേല്ലം വട്ടത്തിലിര്ത്തീറ്റ് കഥപറയാൻ തൊടങ്ങി.

"ഓർത്തൊ കൊറോണ വൈറിനി എന്ന കുടുംബത്തിലാണ് നമ്മളെ കൊറോണ വൈറസ് ജനിച്ചത്. അതിലൊരാളാണ് കോവിഡ്-19 സാർസ്, ന്യൂമൊണിയ, ബ്രോങ്കൈറ്റിസ്, വൃക്ക സ്തംഭനം ഇതിനെല്ലാം കാരണാവുന്നത് ഈ കുടുംബത്തില് പെട്ട വൈറസാണ്. ബ്രോങ്കൈറ്റിസ് പിടിപെട്ട ഒരു പക്ഷീരെ തൊണ്ടേന്നാണ് കൊറോണവൈറസിന മനുഷ്യൻ ആദ്യായിറ്റ് തിരിച്ചറിയ്ന്നത്. എലി, പട്ടി, പൂച്ച, ടർക്കി കോഴി, കുതിര, പന്നി, കന്നുകാലികൾ ഈട്ന്നായിരിക്കും മനുഷ്യന് ഇത് കൊറോണ ബാധിച്ചത് ന്ന് പഠനോം ഇണ്ട്. കൊറോണ ബാധിക്ക്ന്നത് മനുഷ്യന്റെ ശ്വാസം നാളത്തെയാണ്. അതോണ്ടെന്നെ കുമ്മുറു കണ്ട സ്വപ്നം നല്ല സ്വപ്നാണ്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന ശരീരവേദന, പനി, ഛർദ്ദി ഇതെല്ലാണ് ഇതിന്റെ ലക്ഷണങ്ങള്, കൊറോണ വൈറസ് അകത്ത് കേറീറ്റ് പതിനാല് ദെവസം കൈഞ്ഞാലെ ലക്ഷണം പൊറത്ത് വരൂ. അതോണ്ടാണ് പതിനാല് ദെവസം കോറന്റെയ്നിൽ കഴിയാൻ പറയ്ന്നത്. കൊറോണ ഇല്ലെ ആള് തുമ്മുമ്പളും, തൊടുമ്പഴും, വൈറസ് മറ്റെ ആളിലെത്തും അതോണ്ടാണ് മാസ്ക് ധരിക്കാനും, അകലം പാലിക്കാനും, കോറെന്റെയ്നിലിരിക്കാനും പറയ്ന്നത്. ഇപ്പൊ വാക്സിനും കണ്ട് പിടിച്ചു."

കുമ്മുറൂന് താൻ കണ്ട സ്വപ്നം നല്ലത് ന്ന് ചമ്പട്ടനാശാൻ പറഞ്ഞപ്പാട് സന്തോഷായി എന്നങ്കിലും കൊറോണ പൂവിന പേടിച്ചിറ്റ് പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും വരാത്ത്യേല് സങ്കടോം. മറിയക്കുഞ്ഞി ചോദിച്ചു.

"അപ്പൊ സർബത്തും കായീരെ പൂവില് കൊറോണ ഇണ്ടാ.....ഓണത്തുമ്പി പറഞ്ഞിനല്ലൊ അതോണ്ടാണ് പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും വരാത്തതെന്ന്."

ചൈമ്പ്റൂം ഒപ്പം കൂടി.

"അതെന്നെ ചമ്പട്ടനാശാനെ നമ്മളെ നാട്ടിൽത്തെ പൂക്കളും, മരങ്ങളും, പുല്ലുകളും സങ്കടം പറയ്ന്നല്ലൊ അതെന്താ.?"

"അത് അപ്യക്ക് അറിവില്ലാത്തൊണ്ടാണ് മക്കളെ,"

ചമ്പട്ടനാശാൻ ആശ്വസിപ്പിച്ചു, എന്നിറ്റ് കൊറോണേരെ ചിത്രം ഗൂഗിളില് സെർച്ച് ചെയ്തിറ്റ്, ഫോണില് അവർക്ക് കാണിച്ച് കൊടുത്തു. പിന്ന സർബത്തും കായീരെ പൂവിന്റെ ഫോട്ടോം കാണിച്ച് കൊടുത്തു. ചുറ്റും നീല രോമങ്ങള്, കുട്ടികൾക്ക് കാര്യം പിടികിട്ടി.

"കൊറോണേന മാതിരി ആ പൂവിന്റെ രൂപം ഇല്ലതോണ്ടാണ് പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും ഈട്ത്തേക്ക് വരാത്തത്."

ചമ്പട്ടനാശാൻ പറഞ്ഞു.

"നമ്മളെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സർബത്തും കായ സഹായിക്കും, ഹീമോഗ്ലോബിന്റെ ധർമ്മം അറിയാലൊ, ഓക്സിജന രക്തത്തിലേക്ക് വലിച്ചെട്ക്ക്ന്ന ആളെല്ലെ, അത് മാത്രോല്ല സർബത്തും കായീരെ ഇരുമ്പ് സത്ത് രക്തക്കുഴലിലെ അധികമുള്ള കൊളസ്ട്രോളിന ഇല്ലാതാക്കും, മാനസിക സമ്മർദ്ദം കൊറക്കാനും സർബത്തും കായിക്ക് കഴിവ്ണ്ട്."

"എന്നങ്കിലും ഇതെങ്ങനെ പൂമ്പാറ്റകളേം, തേനീച്ചകളേം, തേൻകുരുവികളേം അറിയിക്കും.?

കുമ്മുറൂന് സംശയായി.

"ഗൂഗിൾ മാപ്പില് നോക്കീറ്റ് പോലും അവറ്റകള കാണ്ന്നില്ല"

ഇശ്ലു പറഞ്ഞു.

"മക്കളെ നമ്മക്ക് ഫോണില് ഗൂഗിൾ മാപ്പില് നോക്കാം, എന്നാല് പക്ഷികളേം,പ്രാണികളേം ഗൂഗിൾ മാപ്പ് പരുന്തമ്മാവന്റെ കൈയ്യിലാണ്, നിങ്ങള് പരുന്തമ്മാവനോട് ചോദിക്ക്, അവരേട ഇല്ലത് ന്ന്."

എല്ലാരും ചമ്പട്ടനാശാനോട് നന്ദീം പറഞ്ഞിറ്റ്, പരുന്തമ്മാവനേം തേടീറ്റ് യാത്രയായി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ