തൊടിയിലെ വിശേഷങ്ങൾ
ഓണത്തുമ്പികള് എത്തി തുടങ്ങി, വേനല് മാറി, വർഷം മാറി, വസന്തം മാറി, ശരത് കാലം അവസാനിക്കാറായി. പൂവായ പൂവെല്ലം വിരിഞ്ഞ് കായ്ച് തൊടങ്ങി. കുമ്മുറു എന്നും തൊടിയേക്കെറങ്ങും വളപ്പിലുള്ള പൂവിനോടും, മരങ്ങളോടും, ചെടികളോടും സംസാരിക്കും. ആയിടക്കാണ് ഒരു ദെവസം തൊടിയിലേക്കെറങ്ങിയപ്പൊ തേന്മാവിന്റെ മോളിലേക്ക് അള്ളിപ്പടർന്ന് കേറിയ സർബത്തും കായീരെ (ഫാഷൻ ഫ്രൂട്ട്) പൂവുകൾ കുമ്മുറൂനോട് പരാതി പറഞ്ഞത്.
"കുമ്മുറു നമ്മളെ അട്ത്തേക്ക് ആരും ബര്ന്നില്ല, നമ്മടെ വള്ളീല് പൂമ്പൊടി തിന്ന്ന്ന ചിലന്തികള് കൂട് കൂട്ട്ന്നില്ല, നമ്മളെ ചുറ്റും ഓണതുമ്പികള് കളിക്ക്ന്നില്ല. തേനീച്ചകളും, പുമ്പാറ്റകളും, തേൻകുരുവികളും തേനുണ്ണാൻ ബെര്ന്നില്ല. എന്ന് ഞങ്ങോന്ത്യെ ആക്കല്."
കുമ്മുറൂനും കൊറച്ച് സങ്കടായി. തേനീച്ചകളും,പൂമ്പാറ്റകളും,തേൻ കുരുവീം വരാതിര്ന്നാല് പരാഗണം നടക്കാതെ സർബത്തും കായീരെ പൂവ് മച്ചിയായി കരിഞ്ഞ് പോവീലെ.
"ഞാൻ നിങ്ങള സഹായിക്ക, ഞാനെന്റെ കൂട്ട്കാരോട് പറഞ്ഞ് നോക്കട്ട്, എന്തെങ്കിലും വഴീണ്ടോന്ന്."
കുമ്മുറു ഡിങ്കൻസ് ക്ലബ്ബ് വാട്സ്ആപ് ഗ്രൂപ്പില് മെസ്സേജ്ട്ടു. അപ്പളേക്കും അവരെ വീട്ടിൽത്തെ ഫാഷൻഫ്രൂട്ടിന്റെ പൂവും ഇതേ പ്രശ്നം, പറഞ്ഞിനോലും. അവര്ന്താക്കി ഇതിന്റെ കാരണന്വോഷിച്ച് പോവാൻ തീർച്ചയാക്കി. മാവ് പൂക്കാതെയായി, ചക്ക കായ്ക്കാതെയായി.