കുമ്മുറു കഥകൾ തുടരുകയാണ്. ഒന്നാം ഭാഗം വായിക്കാം
തൊടിയിലെ വിശേഷങ്ങൾ
ഓണത്തുമ്പികള് എത്തി തുടങ്ങി, വേനല് മാറി, വർഷം മാറി, വസന്തം മാറി, ശരത് കാലം അവസാനിക്കാറായി. പൂവായ പൂവെല്ലം വിരിഞ്ഞ് കായ്ച് തൊടങ്ങി. കുമ്മുറു എന്നും തൊടിയേക്കെറങ്ങും വളപ്പിലുള്ള പൂവിനോടും, മരങ്ങളോടും, ചെടികളോടും സംസാരിക്കും. ആയിടക്കാണ് ഒരു ദെവസം തൊടിയിലേക്കെറങ്ങിയപ്പൊ തേന്മാവിന്റെ മോളിലേക്ക് അള്ളിപ്പടർന്ന് കേറിയ സർബത്തും കായീരെ (ഫാഷൻ ഫ്രൂട്ട്) പൂവുകൾ കുമ്മുറൂനോട് പരാതി പറഞ്ഞത്.
"കുമ്മുറു നമ്മളെ അട്ത്തേക്ക് ആരും ബര്ന്നില്ല, നമ്മടെ വള്ളീല് പൂമ്പൊടി തിന്ന്ന്ന ചിലന്തികള് കൂട് കൂട്ട്ന്നില്ല, നമ്മളെ ചുറ്റും ഓണതുമ്പികള് കളിക്ക്ന്നില്ല. തേനീച്ചകളും, പുമ്പാറ്റകളും, തേൻകുരുവികളും തേനുണ്ണാൻ ബെര്ന്നില്ല. എന്ന് ഞങ്ങോന്ത്യെ ആക്കല്."
കുമ്മുറൂനും കൊറച്ച് സങ്കടായി. തേനീച്ചകളും,പൂമ്പാറ്റകളും,തേൻ കുരുവീം വരാതിര്ന്നാല് പരാഗണം നടക്കാതെ സർബത്തും കായീരെ പൂവ് മച്ചിയായി കരിഞ്ഞ് പോവീലെ.
"ഞാൻ നിങ്ങള സഹായിക്ക, ഞാനെന്റെ കൂട്ട്കാരോട് പറഞ്ഞ് നോക്കട്ട്, എന്തെങ്കിലും വഴീണ്ടോന്ന്."
കുമ്മുറു ഡിങ്കൻസ് ക്ലബ്ബ് വാട്സ്ആപ് ഗ്രൂപ്പില് മെസ്സേജ്ട്ടു. അപ്പളേക്കും അവരെ വീട്ടിൽത്തെ ഫാഷൻഫ്രൂട്ടിന്റെ പൂവും ഇതേ പ്രശ്നം, പറഞ്ഞിനോലും. അവര്ന്താക്കി ഇതിന്റെ കാരണന്വോഷിച്ച് പോവാൻ തീർച്ചയാക്കി. മാവ് പൂക്കാതെയായി, ചക്ക കായ്ക്കാതെയായി.
പൂമ്പാറ്റയെ തേടി
"പൂമലക്കുന്നില് പൂമ്പാറ്റകള്ണ്ട് ആട്ന്നാണ് നാട്ടിലേക്ക് പൂമ്പാറ്റകള് വര്ന്നത്. അങ്ങോട്ട് പോവാം"
ഇങ്കുടു പറഞ്ഞു. അവരെല്ലം പൂമലക്കുന്നിലേക്ക് യാത്രയായി.ഒരു ബാഗും, ബാഗിനകത്ത് ആഹാരവും കരുതി.
പച്ചപ്പുല്ല് വിരിച്ച പരന്ന കുന്നാണ് പൂമലകുന്ന്, എല്ലാതരം പൂവുകളും ആട ഇണ്ടാവും.തുമ്പികളും, പുമ്പൊടി തിന്നുന്ന ചിലന്തികളും, തേൻകുരുവികളും,പൂമ്പാറ്റകളും ഇണ്ടാവും. ആട്ന്ന് നമ്മക്ക് നമ്മളെ വളപ്പിലേക്ക് പൂമ്പാറ്റകള കൊണ്ടര, അവര് വിചാരിച്ചു. നടന്ന് നടന്ന് പോവുമ്പൊ ഒരു ഓണതുമ്പീന കണ്ടു.
"ഓണതുമ്പി ഓണതുമ്പി പൂമലകുന്നില് പൂമ്പാറ്റകള്ണ്ടൊ,"
"ഞാൻ ബെര്ന്നത് വരെ ഇണ്ടായ്ന്, കൊറോണ പൂവിന കണ്ട് പേടിച്ചിറ്റ് വേറേടെങ്കിലും പോയോന്നറീല."
"കൊറോണ പൂവ, അത് എന്ത് പൂവ്.?"
കുമ്മുറൂന് സംശയായി.
"നമ്മളെ സർബത്തും കായീരെ പൂവില്ലെ, അയിന് കൊറോണേരെ രൂപൂണ്ടോലും, അതോണ്ട് അതില്ലെട്ത്തൊന്നും, തേനീച്ചേം,തേൻകുരുവീം, പൂമ്പാറ്റേന്നും പോലില്ല. നിങ്ങൊ പോയോക്ക് ചെലപ്പൊ കാണും."
ഓണതുമ്പീരെ വർത്താനം കേട്ടിറ്റ് അവര് പിന്നേം മുമ്പോട്ട് നടന്നു. പൂമല കുന്നിലെത്തി.
പൂമലക്കുന്ന്
പൂമലക്കുന്നിന്റെ ഓരത്ത് ഒരു ഞാവൽ മരൂണ്ട്, അതില് നെറച്ചും ഞാവൽപഴൂണ്ട്. കുമ്മുറൂം കൂട്ടുകാരും ഞാവൽ മരത്തിന്റെ അടീലേക്ക് പോയി. കിളികളെയൊന്നും, കാണാനില്ല. തുമ്പികളുമില്ല, പൂമ്പാറ്റകളൊ, ചിലന്തികളൊ, തേനീച്ചകളൊ ഇല്ല. ഞാവൽ പഴങ്ങളെല്ലം പുഴുവരിക്കാൻ തൊടങ്ങി. ഒര് ഞാവൽ പഴം പോലും അവർക്ക് തിന്നാൻ കിട്ടീറ്റ. ഞാവൽ പഴം തിന്നിറ്റ് നാവ് നീലിച്ച് വീട്ടിലേക്ക് ഓടി പോവുന്നത്.ഓർമ്മിച്ചെടുത്തു. അവര് ഞാവൽ മരത്തോട് ചോദിച്ചു.
"ഞാവൽ മരമെ, ഞാവൽ മരമെ, നിന്റെ പഴങ്ങളെല്ലം പഴുത്ത് ചീഞ്ഞ് പുഴുവരിച്ച് പോയല്ലൊ അതെന്താ.?"
ഞാവൽ മരം പറഞ്ഞു
"പൂമലകുന്നിലേക്ക് വണ്ടുകളും, കിളികളും, അണ്ണാറക്കൊട്ടനും വരാതായി. പിന്നെങ്ങനെ പഴം ചീയാതിരിക്കല്."
"അപ്പൊ പൂമലക്കുന്നില് പൂമ്പാറ്റേം, തേനീച്ചകളൊന്നും ഇല്ലേ.?"
"ന്ങ്ങൊ ഉള്ളിലോട്ട് പോയി നോക്ക്, ചെലപ്പൊ കാണും, എന്റെ ചുറ്റുവട്ടത്ത് വരാതെ കൊറേയായി."
ഞാവൽ മരത്തിന്റെ വാക്കും കേട്ട് കുമ്മുറൂം സംഘവും, പൂമലകുന്ന് കേറാൻ തൊടങ്ങി. എല്ലാ തരം കാട്ട് പൂക്കളും വെഷമത്തിലാണ്. ആരും നമ്മളട്ത്തേക്ക് ബെര്ന്നില്ലല്ലൊ, അവര് കൊറേ നടന്നപ്പൊ കാര്യം പിടികിട്ടി. കരഞ്ഞോണ്ട് ഒരു അത്തിമരത്തില് നെറച്ചും പടർന്ന സർബത്തും കായീരെ വള്ളികൾ, അയില് നെറച്ചും നീല നെറത്തിലുള്ള കൊറോണപ്പൂക്കൾ
"അയ്യോ കൊറോണ പൂവ്."
ഇങ്കുടു അറിയാതെ പറഞ്ഞു.
"എന്നേട പൂമ്പാറ്റേനേം, തേൻകുരുവീനേം, തേനീച്ചേനേം തേടി പോവല്.?"
കുറ്ലു ചോദിച്ചു.
"നമ്മക്ക് ചമ്പട്ടനാശാനോട് ഉപദേശം ചോദിക്ക." കുമ്മുട്ടു പറഞ്ഞു.
എല്ലാരും അത് ശരിവെച്ചു. അവര് പൂമലകുന്നിറങ്ങി ചമ്പട്ടനാശാന്റട്ത്തേക്ക് പോയി.എല്ലാ ചെടികള്ടേം സങ്കടം കണ്ടോണ്ട് അവരിറങ്ങി.
ചമ്പട്ടനാശാന്റെ കുടിലില്
ആശാനോട് കുമ്മുറു കണ്ട സ്വപ്നത്തെക്കുറിച്ച് പറയാന്ന് കൂട്ട്കാരെല്ലം പറഞ്ഞു.കുമ്മുറു വേണ്ടാന്ന് പറഞ്ഞു.
"നമ്മക്ക് പൂമ്പാറ്റേം,കിളികളൂള്ള സ്ഥലം ചോദിച്ച പോരെ.?"
കുമ്മുറു മയത്തോടെ ചോദിച്ചു.എന്നങ്കിലും അവര് കുമ്മുറു കണ്ട സ്വപ്നം പറഞ്ഞു. ചമ്പട്ടനാശാൻ വാത്സല്യപൂർവ്വം ഓന്റെ തലേല് തലോടി.
"എന്തിന്പ്പൊ വന്നത്.?"
എല്ലാരും അപ്പറൂപ്പറും നോക്കി.എന്നിറ്റ് പറഞ്ഞു.
"നമ്മളെ നാട്ടിലേക്കും, വീട്ടിലേക്കും,പൂമലകുന്നിലൊന്നും തേൻകുരുവീം, പൂമ്പാറ്റകളും,തേനീച്ചകളും, വര്ന്നില്ല, പൂമ്പൊടി തിന്ന്ന്ന ചിലന്തികളേം കാണ്ന്നില്ല. ഫാഷൻ ഫ്രൂട്ടിന്റെ പൂവില് കൊറോണ ഇണ്ടോലും.അവരെല്ലം സർബത്തും കായി ഇല്ലാത്ത സ്ഥലത്തേക്ക് പോയി. ആ സ്ഥലം ഏടയാണെന്ന് ചമ്പട്ടനാശാൻ പറഞ്ഞു തരണം, ഗൂഗിൾ മാപ്പില് നോക്കീന് നമ്മക്ക് എത്ര പെര്തീറ്റും അവരെങ്ങോട്ട് പോയത് ന്ന് അറീല, ചമ്പട്ടനാശാന് അറിയോങ്കില് ഒന്ന് പറഞ്ഞു തരണം."
ചമ്പട്ടനാശാൻ കൊറേ സമയം താടിചൊറിഞ്ഞോണ്ടിര്ന്നു. എന്നിറ്റ് അകത്ത് പോയിറ്റ് ഞങ്ങക്കെല്ലം കുടിക്കാൻ മോരും വെള്ളം കൊണ്ടന്നു. നമ്മളേല്ലം വട്ടത്തിലിര്ത്തീറ്റ് കഥപറയാൻ തൊടങ്ങി.
"ഓർത്തൊ കൊറോണ വൈറിനി എന്ന കുടുംബത്തിലാണ് നമ്മളെ കൊറോണ വൈറസ് ജനിച്ചത്. അതിലൊരാളാണ് കോവിഡ്-19 സാർസ്, ന്യൂമൊണിയ, ബ്രോങ്കൈറ്റിസ്, വൃക്ക സ്തംഭനം ഇതിനെല്ലാം കാരണാവുന്നത് ഈ കുടുംബത്തില് പെട്ട വൈറസാണ്. ബ്രോങ്കൈറ്റിസ് പിടിപെട്ട ഒരു പക്ഷീരെ തൊണ്ടേന്നാണ് കൊറോണവൈറസിന മനുഷ്യൻ ആദ്യായിറ്റ് തിരിച്ചറിയ്ന്നത്. എലി, പട്ടി, പൂച്ച, ടർക്കി കോഴി, കുതിര, പന്നി, കന്നുകാലികൾ ഈട്ന്നായിരിക്കും മനുഷ്യന് ഇത് കൊറോണ ബാധിച്ചത് ന്ന് പഠനോം ഇണ്ട്. കൊറോണ ബാധിക്ക്ന്നത് മനുഷ്യന്റെ ശ്വാസം നാളത്തെയാണ്. അതോണ്ടെന്നെ കുമ്മുറു കണ്ട സ്വപ്നം നല്ല സ്വപ്നാണ്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന ശരീരവേദന, പനി, ഛർദ്ദി ഇതെല്ലാണ് ഇതിന്റെ ലക്ഷണങ്ങള്, കൊറോണ വൈറസ് അകത്ത് കേറീറ്റ് പതിനാല് ദെവസം കൈഞ്ഞാലെ ലക്ഷണം പൊറത്ത് വരൂ. അതോണ്ടാണ് പതിനാല് ദെവസം കോറന്റെയ്നിൽ കഴിയാൻ പറയ്ന്നത്. കൊറോണ ഇല്ലെ ആള് തുമ്മുമ്പളും, തൊടുമ്പഴും, വൈറസ് മറ്റെ ആളിലെത്തും അതോണ്ടാണ് മാസ്ക് ധരിക്കാനും, അകലം പാലിക്കാനും, കോറെന്റെയ്നിലിരിക്കാനും പറയ്ന്നത്. ഇപ്പൊ വാക്സിനും കണ്ട് പിടിച്ചു."
കുമ്മുറൂന് താൻ കണ്ട സ്വപ്നം നല്ലത് ന്ന് ചമ്പട്ടനാശാൻ പറഞ്ഞപ്പാട് സന്തോഷായി എന്നങ്കിലും കൊറോണ പൂവിന പേടിച്ചിറ്റ് പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും വരാത്ത്യേല് സങ്കടോം. മറിയക്കുഞ്ഞി ചോദിച്ചു.
"അപ്പൊ സർബത്തും കായീരെ പൂവില് കൊറോണ ഇണ്ടാ.....ഓണത്തുമ്പി പറഞ്ഞിനല്ലൊ അതോണ്ടാണ് പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും വരാത്തതെന്ന്."
ചൈമ്പ്റൂം ഒപ്പം കൂടി.
"അതെന്നെ ചമ്പട്ടനാശാനെ നമ്മളെ നാട്ടിൽത്തെ പൂക്കളും, മരങ്ങളും, പുല്ലുകളും സങ്കടം പറയ്ന്നല്ലൊ അതെന്താ.?"
"അത് അപ്യക്ക് അറിവില്ലാത്തൊണ്ടാണ് മക്കളെ,"
ചമ്പട്ടനാശാൻ ആശ്വസിപ്പിച്ചു, എന്നിറ്റ് കൊറോണേരെ ചിത്രം ഗൂഗിളില് സെർച്ച് ചെയ്തിറ്റ്, ഫോണില് അവർക്ക് കാണിച്ച് കൊടുത്തു. പിന്ന സർബത്തും കായീരെ പൂവിന്റെ ഫോട്ടോം കാണിച്ച് കൊടുത്തു. ചുറ്റും നീല രോമങ്ങള്, കുട്ടികൾക്ക് കാര്യം പിടികിട്ടി.
"കൊറോണേന മാതിരി ആ പൂവിന്റെ രൂപം ഇല്ലതോണ്ടാണ് പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും ഈട്ത്തേക്ക് വരാത്തത്."
ചമ്പട്ടനാശാൻ പറഞ്ഞു.
"നമ്മളെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സർബത്തും കായ സഹായിക്കും, ഹീമോഗ്ലോബിന്റെ ധർമ്മം അറിയാലൊ, ഓക്സിജന രക്തത്തിലേക്ക് വലിച്ചെട്ക്ക്ന്ന ആളെല്ലെ, അത് മാത്രോല്ല സർബത്തും കായീരെ ഇരുമ്പ് സത്ത് രക്തക്കുഴലിലെ അധികമുള്ള കൊളസ്ട്രോളിന ഇല്ലാതാക്കും, മാനസിക സമ്മർദ്ദം കൊറക്കാനും സർബത്തും കായിക്ക് കഴിവ്ണ്ട്."
"എന്നങ്കിലും ഇതെങ്ങനെ പൂമ്പാറ്റകളേം, തേനീച്ചകളേം, തേൻകുരുവികളേം അറിയിക്കും.?
കുമ്മുറൂന് സംശയായി.
"ഗൂഗിൾ മാപ്പില് നോക്കീറ്റ് പോലും അവറ്റകള കാണ്ന്നില്ല"
ഇശ്ലു പറഞ്ഞു.
"മക്കളെ നമ്മക്ക് ഫോണില് ഗൂഗിൾ മാപ്പില് നോക്കാം, എന്നാല് പക്ഷികളേം,പ്രാണികളേം ഗൂഗിൾ മാപ്പ് പരുന്തമ്മാവന്റെ കൈയ്യിലാണ്, നിങ്ങള് പരുന്തമ്മാവനോട് ചോദിക്ക്, അവരേട ഇല്ലത് ന്ന്."
എല്ലാരും ചമ്പട്ടനാശാനോട് നന്ദീം പറഞ്ഞിറ്റ്, പരുന്തമ്മാവനേം തേടീറ്റ് യാത്രയായി.
കാട്ട് കോഴിയമ്മ
വഴീന്ന് കാട്ട്കോഴീന കണ്ടു.
"കാട്ട് കോഴിയമ്മെ..., കാട്ട് കോഴിയമ്മെ..... കൊറോണ വന്നതറിഞ്ഞിറ്റെ പിന്നെന്തിന്ങ്ങനെ അലയ്ന്ന് വീട്ടിലിര്ന്നൂടെ.?"
അവര് ചോദിച്ചു.
കാട്ട് കോഴിക്ക് ദേഷ്യം വന്നു, കാട്ട് കോയിക്കെന്ത് ബാവും, ചങ്ക്രാന്തീം.!
"ഞാനറിഞ്ഞിറ്റ അറിഞ്ഞങ്ങങ്കിലെന്നെ ന്ങ്ങക്ക്ന്താക്കണം? തെണ്ടാതേം, തുക്കാതേം, കൊത്തിപ്പെറുക്കാതേം ആര് നമ്മളെ വീട്ടിലേക്ക് തീറ്റ കൊണ്ട് തര്ന്നത്.?"
അവര് പരസ്പരം നോക്കി, കാട്ട് കോഴിയമ്മേരെ മൂഡ് ശരിയല്ല, എന്നങ്കിലും അവർക്ക് ചോദിക്കണ്ടത് ചോദിക്കണ്ടെ.?
"കാട്ട് കോഴിയമ്മേ..... കാട്ട് കോഴിയമ്മേ.... പരുന്തമ്മാമന കണ്ടിന.?"
അത് കേട്ടപ്പോൾ ഒന്ന് കൂടി ചെറക് വീശിയടിച്ചിറ്റ് ആടെല്ലെ പൊടിയെല്ലം അവരെ കണ്ണിലേക്ക് അടിച്ച് കേറ്റി. അവര് കണ്ണ് തിരുമ്പുമ്പൊ പറഞ്ഞു.
"എൻക്കാകെ നാല് കുഞ്ഞീണ്ടായ്ന് കുറുക്കനും കൊട്ക്കാതെ പാമ്പിനും കൊട്ക്കാതെ ഞാൻ പോറ്റി വളർത്തിയ നാലെണ്ണത്തിനേം ആകാശത്ത്ന്ന് ഓന്റെ പൊന്തക്കണ്ണ് വെച്ചിറ്റ് നോക്കീറ്റ് എട്ത്തിറ്റ് പോയി. ഓനൊരിക്കലും ഗുണം പിടിക്കീല,... ഏതെങ്കിലും ബില്ലെ മരത്തിന്റെ മോളില് നോക്ക്,ചെലപ്പൂണ്ടാവും."
പരുന്ത് മാമന കാട്ട് കോഴിയമ്മ പ്രാഗ് ന്നത് കേട്ടിറ്റ്, പരസ്പരം കണ്ണിലെ പൊടി ഊതിക്കൊട്ത്തോണ്ട് അവര് നടന്നു. ഒരു കുറുക്കന്റെ കൂവല് കേട്ടപ്പാട് കാട്ട്കോഴിയമ്മ ഓടാൻ തൊടങ്ങി.
എലിയച്ഛൻ
അങ്ങനെ അവര് മുമ്പോട്ട് പോകുമ്പൊ, മാളത്ത്ന്ന് എറങ്ങുന്ന എലിയച്ചന കണ്ടു. കുമ്മുറൂനേം സംഘത്തിനേം കണ്ടപ്പാട് എലിയച്ഛൻ മാളത്തിലേക്കെന്നെ പോയി. അവര് കോറേസമയം മാളത്തിന്റെ ബാത്ക്ക കാത്ത് നിന്നു.
"എലിയച്ഛാ.... എലിയച്ഛാ...."
അവരുറക്കെ വിളിച്ചു.
എലിയച്ഛൻ പതിയെ പുറത്ത് വന്നു.
"എന്ന തല്ലല്ലെ.....കൊല്ലല്ലെ...... ഞാൻ പാവാണെ..... ഇങ്കുടൂന്റെ വീട്ട് പറമ്പിലെ കേങ്ങിന്റെ ചാല് തൊരന്നിറ്റ് നാല് മൂട് കേങ്ങ് ഞാനെട്ത്തിന്, അത് ശരിയന്നെ,..... കുമ്മുറൂന്റെ അമ്മ നട്ട കൊള്ളിമൂട്ടീന്ന് ആറ് കണ്ഠ കൊള്ളി ഞാൻ മാന്തിയെട്ത്തിന്.ഇശ്ലൂന്റമ്മ പത്തായത്തില് വിത്തിന് വേണ്ടീറ്റ് വെച്ച നെല്ല്ന്ന് രണ്ട് പറ നെല്ല് ഞാൻ തിന്നിന്.... വേറൊന്നും ഞാൻ ചെയ്തിറ്റ എന്നേന്നും ചെയ്യല്ലെ."
എലിയച്ഛൻ കരഞ്ഞോണ്ട് പറഞ്ഞു.ഇത് കേട്ടപ്പാട് കുമ്മുറൂം സംഘവും അങ്ങോട്ടും ഇങ്ങോട്ടും നോക്കീറ്റ് ചിരിച്ചു.
"എലിയച്ഛ നമ്മൊ പകരം ചോദിക്കാനല്ല വന്നത്."
"പിന്നെന്തിന്.?"
"കൊറോണ പൂവില്ലതോണ്ട് സർബത്തും കായീരെ പൂവിന്റെ അട്ത്തേക്ക് പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും വര്ന്നില്ല."
"അതെന്നെ മക്കളെ,എന്നേം ആൾക്കാര് കൊല്ലാൻ നടക്ക്ന്നുണ്ട്, ഞാനാണ് കൊറോണ പരത്ത്യേത് ന്ന് പറഞ്ഞിറ്റ്, ഞാനെന്തന്ന് ആക്കല്.!? അങ്ങോട്ടും പോവാൻ കയ്യ, ഇങ്ങോട്ടും പോവാൻ കയ്യ. അല്ല...... നിങ്ങോന്ന്വരിക്ക പറയറൊ,...ഞാനെങ്ങനെ ജീവിക്കല്.!?"
എലിയച്ഛന്റെ വർത്താനം കേട്ടിറ്റ് അവരെല്ലം ചിരിച്ചു.
"അത് എന്തങ്കിലാട്ട്, ഞങ്ങക്ക് പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും വേണം അതിന് പരുന്തമ്മാമന കാണണം, നിങ്ങൊ കണ്ടിറ്റ്ണ്ടാവുംന്ന് വിചാരിച്ചിറ്റാണ് ഇങ്ങോട്ട് വന്നത്."
എലിയച്ഛനും ദേഷ്യം വന്നു.
"ആ ദുഷ്ടന,.... ഓനൊരിക്കലും ഗുണം പിടിക്കീല്ല,..... എന്റെ ഒരു ഡസൻ ചോരകുഞ്ഞീനെയാണ് ഓൻ കൊത്തിക്കോണ്ടോയത്. ഒരുഭാഗത്ത് പാമ്പ് ഒരു ഭാഗത്ത് നിങ്ങളെ പരുന്തമ്മാവൻ. നിങ്ങൊ പോയെ മക്കളെ,.....ഞാനേട്ന്നെങ്കിലും എന്തെങ്കിലും കിട്ട്ന്നോന്ന് നോക്കട്ട്. ..... കൊറോണയായിറ്റ് കെളക്കാത്ത കൊള്ള്യൂല്ല,കേങ്ങൂല്ല,പത്തായത്തില് നെല്ലൂല്ല"
അതും പറഞ്ഞിറ്റ് എലിയച്ഛൻ നടന്നു.
കുയിലിന്റെ പാട്ട്
കുമ്മുറൂ കൂട്ടരും നടന്ന് നടന്ന് പോവുമ്പൊ കുയിലേച്ചി, കുയിൽകായിച്ചെടീരെ മുകളിലിര്ന്നിറ്റ് പാട്ട് പാടിക്കൊണ്ട് ഇരിക്ക്ന്നുണ്ട്.
"ചെങ്കോമ്മാളി പൂമ്പാറ്റെ
ചെമ്മൺ നിറമുള്ള പൂമ്പാറ്റെ
കണ്ടെ കണ്ടെ നിന്നെ ഞാൻ
കണ്ടൽചെടിയുടെ ഓരത്ത്. "
കുമ്മുറൂനും സംഘത്തിനും പാട്ട് നല്ലോണം ഇഷ്ടപ്പെട്ടു.അവര് കുയിലേച്ചീരെ പാട്ട് കേട്ടോണ്ട് കുയിൽകായീരെ അടീല് ഇര്ന്നു.കുയിലമ്മ പിന്നെം പാട്ട് പാടി.
"പുള്ളിക്കറുമ്പൻ പൂമ്പാറ്റെ
പുള്ളിക്കുറിയുള്ള പൂമ്പാറ്റെ
കണ്ടെ കണ്ടെ ഞാൻ നിന്നെ
പൂങ്കാവനത്തിലെ പൂന്തോപ്പിൽ
ഇശ്ലു എണീക്കാൻ തുനിഞ്ഞപ്പൊ, ഇങ്കുടു തടഞ്ഞു, നമ്മക്ക് കൊറച്ച് കൂടി പാട്ട് കേൾക്കാം, കുയിലമ്മ പിന്നേം പാടി.
"ഞൊടിയൻ തടിയൻ തേനീച്ചെ
കുത്തിനോവിക്കും തേനീച്ചെ
കണ്ടെ കണ്ടെ ഞാൻ നിന്നെ
മാമരക്കൊമ്പിന്റെ അറ്റത്ത്
"അതേറ കുയിലമ്മ തേനീച്ചേനേം,പൂമ്പാറ്റേനേം കണ്ടിനോലും." താഴന്ന് അവര് അടക്കം പറഞ്ഞു.
"ശ്ശ്,...ശ്ശ് .... മിണ്ടല്ലെ, മുഴുവനും കേൾക്കാം."
കുമ്മുറു പറഞ്ഞു,കുയിലമ്മ പിന്നെം പാട്ട് പാടാൻ തുടങ്ങി.
"ചെറുതേനീച്ചെ ചങ്ങാതി
പാറിപ്പറക്കുന്ന ചങ്ങാതി
കണ്ടെ കണ്ടെ ഞാൻ നിന്നെ
കോട്ടമതിലിന്റെ മണ്ണടിയിൽ
കുമ്മുറൂനും സംഘത്തിനും സന്തോഷായി. എല്ലാരും ഇണ്ടല്ലൊ,ചെലപ്പൊ കുയിലേച്ചി അച്ചൂട്ട് കളിക്ക്ന്നതാവും,അവരെല്ലാം കര്തി.കുയിലമ്മ പിന്നേം പാട്ട് പാടിക്കൊണ്ടിര്ന്നു.
"തേൻകിളിമോളെ ചിങ്കാരി
തേനൂറ്റുന്നൊരു വായാടി
കണ്ടെ കണ്ടെ ഞാൻ നിന്നെ
പൂവിടരുന്നൊരു നേരത്ത്
മൂന്നാളേം കണ്ടൂന്നൊറപ്പായപ്പൊ കുമ്മുറൂം കൂട്ടരും എണീറ്റു.സന്തോഷത്തോടെ മോളിലേക്ക് നോക്കി.എന്നിറ്റ് ചോദിച്ചു.
"കുയിലേച്ചി കുയിലേച്ചി എന്ത് പാങ്ങ്ണ്ട് നിങ്ങളെ പാട്ട്,..... നമ്മളെ പൂമ്പാറ്റകളേം,തേനീച്ചേനേം,തേൻകുരുവീനേം തേടി വന്നതാ ..... നിങ്ങൊ അവര കണ്ടിനൊ, അവര കുറച്ച് പാട്ട് പാട്ന്നല്ലൊ."
കുയിലമ്മ ബേജാറോടെ പറഞ്ഞു.
"ഞാൻ കണ്ടിറ്റ മക്കളെ, അവര കാണാഞ്ഞിറ്റ് പൊഞ്ഞാറായിറ്റ് പാട്യേതല്ലെ..... നിങ്ങള മാതിരിയെന്നെ ഞാനും കാത്തിരിക്യാ.അവര് വരാൻ ബേണ്ടീറ്റ്."
"കുയിലേച്ചി കുയിലേച്ചി എന്നങ്കില് നമ്മക്കൊരു ഉപകാരം ചെയ്ത് തരുവൊ, പരുന്തമ്മാവൻ ഏട ഇല്ലത് ന്ന് പറഞ്ഞു തര്വോ."
കുയിലമ്മ ചിരിച്ചു.
"അതാ കാഞ്ഞിര മരത്തിന്റെ മോളില് നോക്ക്."
കുമ്മുറൂം കൂട്ടരും തലയാട്ടി,കാഞ്ഞിര മരത്തിന്റെ ചുവട്ടിലേക്ക് പോയി.കുയിലമ്മ പിന്നെം പാട്ട് പാടി.
"കുട്ടികൾ വന്ന് വിളിക്കുന്നു
കാണാഞ്ഞിട്ട് വിളിക്കുന്നു
പൂമ്പൊടി കവരും തേനീച്ചെ
പൂന്തേനുണ്ണും പൂമ്പാറ്റെ
തേനൂറ്റുന്നൊരു തേൻകുരുവി
വിരുന്നൊരുക്കാം മുറ്റത്ത്
തിരിച്ച് വരുമൊ നീ വീണ്ടും."
കാടിന്റെ ഗൂഗിൾ മാപ്പ്
"പരുന്തമ്മാവനാണ് കാടിന്റെ ഗൂഗിൾ മാപ്പ് പരുന്തമ്മാമനോട് സംസാരിക്ക്മ്പളെ സൂക്ഷിക്കണം, നമ്മക്ക് ആകെയില്ല പ്രതീക്ഷ പരുന്തമ്മാവൻ മാത്രാണ്."
കുമ്മുറു പറഞ്ഞു,എല്ലാരും അത് ശരിവെച്ചു.ബില്ലെ കാഞ്ഞിരമരത്തിന്റെ മോളില് പരുന്തമ്മാവൻ വിശ്രമിക്ക്ന്നുണ്ട്.
"പരുന്തമ്മാവ ഹോയ്......"
കുട്ടികളെല്ലം കൈകൊട്ടീറ്റ് വിളിച്ചു.പരുന്തമ്മാവൻ ഒറക്കത്ത്ന്ന് ഞെട്ടിയുണർന്നു.
"ആര്ടാത് വെറ്തെ ശല്ല്യപ്പെട്ത്ത്ന്ന്."
ചെറകടിച്ചോണ്ട് പരുന്തമ്മാവൻ ചോദിച്ചു.കുമ്മുറൂം കൂട്ടരും പേടിച്ച് പോയി. അവര് വിറച്ചോണ്ട് പറഞ്ഞു.
"പരുന്തമ്മാവ ഞങ്ങള് ഒരു സഹായം ചോദിച്ച് വന്നതാ."
"എന്ത് സഹായം പറഞ്ഞോളു."
പരുന്തമ്മാവൻ ഗർവ്വോടെ ചോദിച്ചു.
"കാടിന്റെ ഗൂഗിൾ മാപ്പില് നോക്കീറ്റ് ഏട പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും ഉള്ളതെന്ന് പറയ്യ്വോ."?
പരുന്തമ്മാവൻ ഒന്ന്, ഇരുത്തി മൂളി,എന്നിറ്റ് ചോദിച്ചു.
"എന്തിനാടൊ നിങ്ങക്ക് പൂമ്പാറ്റകളേരേം,തേനീച്ചകളേരേം,തേൻകുരുവീരേം അഡ്രസ്സ്.?"
"അതെ, നമ്മളെ നാട്ടിലുള്ള പൂച്ചെടികളും,ഫലമരങ്ങളും പരാതി പറയ്ന്ന്,... പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും വരാഞ്ഞിറ്റ് പരാഗണം നടക്ക്ന്നില്ലേലും, എല്ലാരും സങ്കടത്തില.... ഒന്ന് പറഞ്ഞു തര്വോ.... പ്ലീസ്."
"ഉം.... എന്ന് മൂളി പരുന്തമ്മാവൻ പറഞ്ഞു.
"ഞാനെ ഒന്ന് കറങ്ങിയേച്ചും വരാം, നിങ്ങൾക്ക് വേണ്ട വിവരങ്ങള് അപ്പൊ തരാം."
ഇതും പറഞ്ഞ് പരുന്തമ്മാവൻ മുകളിലോട്ട് പറന്നു.കുമ്മുറൂം കൂട്ടരും അത് കണ്ട് നിന്നു.മാനത്ത് കൂടി നാലഞ്ച് കറക്കം കഴിഞ്ഞ് വീണ്ടും കാഞ്ഞിര മരത്തിന്റെ കൊമ്പിൽ വന്നിരുന്നു.സംഘത്തോടായി പറഞ്ഞു.
"ഉം..... അവരുള്ള സ്ഥലം ഞാൻ പറഞ്ഞു തരാം,രേഖയിലാക്കി തരാം എനിക്ക് എന്ത് തരും.?"
കുമ്മുറൂം കൂട്ടരും പരസ്പരം നോക്കി,
"എലിയച്ഛൻ കൂട് കൂട് കൂട്ടിയ സ്ഥലം പറഞ്ഞു തരാം,കുയിലേച്ചി മുട്ടയിടുന്ന കൂട് കാണിച്ച് തരാം,കാട്ട് കോഴിയമ്മേരെ വാസം കാണിച്ച് തരാം.അവരുറക്കെ പറഞ്ഞു."
പരുന്തമ്മാവൻ ചിരിച്ചു.
"ഇതൊക്കെ എനക്കറിയുന്ന സ്ഥലോല്ലെ, ആ.... അത് പോട്ടെ എപ്പോഴെങ്കിലും പ്രത്യുപകാരം ചെയ്താ മതി.നിങ്ങള് കുട്ടികളല്ലെ.ഞാൻ പീലീല് വഴി കുറിച്ചിട്ട്ണ്ട്.....ദാ എട്ത്തൊ."
പരുന്തമ്മാവൻ തന്റെ ചിറക്ന്ന് മൂത്ത പീലി കൊത്തീറ്റ് താഴെയിട്ടു.കുമ്മുറു വേഗം അത് പെറുക്കി.എല്ലാരും ഓന്റെ കൈമ്മേല്ല പരുന്തിൻ പീലിക്ക് ചുറ്റും കൂടി.
"പൂങ്കാവനത്തില,...?"
അവരെല്ലം അതിശയത്തോടെ, ഉച്ചത്തിൽ പറഞ്ഞു.
പൂങ്കാവനം
ജാതി,പൂമരം,അരയാല്,അത്തി,ആല്,ജാതിക്ക, തെങ്ങ്, കവുങ്ങ്,കരിമ്പന,കാറ്റാടി,കുറുക്കൂട്ടി, ശീമക്കൊന്ന,മഹാകണി,മരുത്,നെല്ലി മരം,കരിവീട്ടി,കണിക്കൊന്ന,കാഞ്ഞിരമരം,പറങ്ക്യാവ്,മാവ്,പ്ലാവ്,മുരിങ്ങ, തുടങ്ങി കൊറെ മരങ്ങളുള്ള സ്ഥലം, മരത്തിലേക്ക് കൊറെ കാട്ട് വള്ളിച്ചെടികൾ പടർന്ന് പന്തലിച്ച് നിൽക്കുന്നുണ്ടാവും, മരത്തിന്റെ തടീരെ മോളില് ഇത്തിൾ കണ്ണികള് കൂട് കൂട്ടീറ്റ്ണ്ടാവും.
മാൻ,കൊമ്പൻ,കാട്ട് പോത്ത്, പാമ്പ്,എലി,ഇടുമ്പ്,ആരണ, ഓന്ത്, പല്ലി, തുടങ്ങി കൊറെ ജീവികളും ആടേണ്ട്.
ഒരു ഭാഗത്ത് പൂൽമേട്ണ്ട് ആട പുൽച്ചാടികളും പൂമ്പാറ്റകളും,തുമ്പികളും, ധാരാളം ഇണ്ട്, വലിയ വലിയ മരത്തിന്റെ മോളിലെല്ലം തേനീച്ച കൂട്ണ്ട്.
ഒരു ഭാഗത്ത് ചെറിയൊരു കാട്ട് പൊയ്കയ്ണ്ട് ആട കൊറേ തവളകളും,മീനുകളും,നീർക്കോലികളും,പ്രാണികളും ഇണ്ട്.പിന്നൊരു ഭാഗത്ത് പൂന്തോട്ടമാണ്, തെച്ചി,പിച്ചി,തുളസി, മുക്കുറ്റി, ചെമ്പരത്തി,മുസാണ്ട,സൂചിപൂ,കാക്കപ്പൂ, കാട്ട്മുല്ല,കൊങ്ങിണി പൂ, കാട്ട് റോസ്,തുമ്പപൂ, ഹനുമാൻ കിരീടം,കൃഷ്ണപൂ,വിഷ്ണുക്രാന്തി,ഉഴിഞ്ഞ, കയ്യോന്നി,കറുക,കൃഷ്ണക്രാന്തി,ചെറൂള,തിരുതാളി,നിലപ്പന,പൂവാം കുറുന്തൽ,മുയൽചെവിയൻ എന്നിങ്ങനെ കൊറേ പൂച്ചെടികള്ണ്ട്. അവിട തേൻകുരുവികള്ണ്ടാവും. മറ്റൊരു ഭാഗത്ത് കൂർക്ക ചപ്പ്,ആടലോടകം, കുറുന്തോട്ടി, ആര്യ വേപ്പ്,നിലവേപ്പ്,ശതാവരി,കറിവേപ്പ്,കാട്ട് മഞ്ഞള്,കൂവ തൊടങ്ങി ഔഷധസസ്യങ്ങളൂണ്ട്. ആട തേനീച്ചകള് തേൻ ശേഖരിക്ക്ന്നുണ്ടാവും.
പരുന്തിൻ പീലീല് നോക്കീറ്റ് കുമ്മുറൂം സംഘവും കാര്യങ്ങളെല്ലം മനസിലാക്കി.പുൽമേടിലെ കൂടീറ്റ് പൂങ്കാവനത്തിലേക്ക് കടന്നു. ഇരുൾ വരയൻ തവിടൻ പൂമ്പാറ്റയെ അവര് കണ്ടു. അവര് സന്തോഷത്തോടെ അവൾക്കരികിലേക്ക് പോയി.
"തവിടൻ പൂമ്പാറ്റെ.....തവിടൻ പൂമ്പാറ്റെ..... നാട്ടില് കൊറെ വളർത്ത് പൂക്കള്ണ്ടല്ലൊ.... നിങ്ങക്ക് ആട്ത്തേക്ക് വന്നൂടെ.....?"
ഇരുൾ വരയൻ തവിടൻ പൂമ്പാറ്റ മയത്തിലൊന്ന് ചിരിച്ചിറ്റ് പറഞ്ഞു.
"ഞങ്ങളെ ഇപ്പൊ പൂന്തേൻ നുണയാറില്ല, പഴങ്ങളിലെ ചാറ് സത്താണ് കുടിക്കല്."
പിന്നെ കൊറച്ച് ശങ്കയോടെ ചോദിച്ചു.
"നിങ്ങളെ ആരാണ് ഇങ്ങോട്ട് കടത്തി വ്ട്ടത്, പട്ടാളശലഭങ്ങള് കാണണ്ട, വേഗം ഈട്ന്ന് പോയ്ക്കൊ..."
തവിടൻ ശലഭം മുന്നറിയിപ്പ് നൽകി.കുമ്മുറൂനും കൂട്ടുകാർക്കും സങ്കടായി. അത് കണ്ടപ്പൊ തവിടന്റെ മനസലിഞ്ഞു.അത് പറഞ്ഞു.
"പൊന്നാരശലഭം ദാ ആ കാണ്ന്ന കൊങ്ങിണി പൂവിലിര്ന്ന് തേൻ കുടിക്ക്ന്നുണ്ട്.ഓനോട് ചോയ്ച്ചോക്ക് ചെലപ്പൊ വരും."
അവര് പൊന്നാരശലഭത്തിന്റെ അടുത്തേക്ക് പോയി.
പൊന്നാരശലഭവും പട്ടാളശലഭവും
പൊന്നാരശലഭം കൊങ്ങിണി പൂവിലിര്ന്ന് തേൻ കുടിക്കുന്നുണ്ട് കുമ്മുറൂം കൂട്ടരും അങ്ങോട്ട് പോയി.
"പൊന്നാരശലഭേ......പൊന്നാരശലഭെ..... ഒന്ന് ഞങ്ങൾക്കൊപ്പം നാട്ടിലേക്ക് വര്വോ.?"
"അയ്യോ ഞങ്ങക്ക് വരാൻ പറ്റില്ല, എല്ലാരും പറയുന്നത്,നാട്ടില് കൊറോണപൂവില്ലെ സർബത്തും കായീരെ വള്ളീണ്ട്ന്നാണ്."
പൊന്നാരശലഭം പറഞ്ഞു.
"അയ്യോ.....കൊറോണേരെ ആകൃതി ഇണ്ടന്നെയില്ലു, സർബത്തും കായീരെ പൂവ് പാവാണ്, ഒര് ഉപദ്രവോം ഇല്ല, ഉപകാരം ഇണ്ട് താനും."
കുമ്മുറു പറഞ്ഞു. അപ്പൊഴേക്കും ചോക്ലേറ്റ് നിറത്തിലുള്ള പൂമ്പാറ്റകള്ണ്ട് കൂട്ടംകൂട്ടമായി വര്ന്ന്.
"നിങ്ങളേട്ത്തേക്ക് ബെച്ചതെട്ക്കാൻ പോന്നാൺക്കെ ബെന്നത്.?"
"നമ്മളെ പൊന്നാര ശലഭത്തിനോട് നാട്ടിലേക്ക് പോരുമോന്ന് ചോദിക്കാന."
"അതിന് ഞങ്ങള് വിടാതെ അവളെങ്ങനെ വരാന, ഞങ്ങളാണ് പട്ടാളശലഭങ്ങൾ,ഞങ്ങള് പറയാതെ ഒരാളും നിങ്ങൾക്കൊപ്പം വരില്ല."
"അതിന് ഞങ്ങളെന്താ ചെയ്യണ്ടത്.?"
"ആടയില്ലെ സർബത്തും കായീരെ വള്ളിയെല്ലം പിഴുതെറിയണം,എന്നാ വരാം."
"അയ്യോ.....കൊറോണേരെ ആകൃതി ഇണ്ടന്നെയില്ലു, സർബത്തും കായീരെ പൂവ് പാവാണ്, ഒര് ഉപദ്രവോം ഇല്ല, ഉപകാരം ഇണ്ട് താനും."
കുമ്മുറു വീണ്ടും പറഞ്ഞു.
"ആ....ഈട കൊറേ പൂമ്പാറ്റ വർഗ്ഗങ്ങള്ണ്ട്, വിലാസിനി,തവിടൻ ആര,ചെങ്കോമാളി,വരയൻ ആര,മഞ്ഞപാപ്പാത്തി,ഒറ്റപ്പൊട്ടൻ,കുഞ്ഞിപാപ്പാത്തി,ചോലവിലാസിനി,ഇരുൾ വരയൻ തവിടൻ,മഞ്ഞനീലി,പുള്ളിക്കറുമ്പൻ,ഓക്കിലശലഭം അങ്ങനെ കൊറേയ്ണ്ട്.എല്ലാർക്കും കൊറോണ പൂവിന പേടിയാണ്. തേനീച്ചകളും,തേൻ കിളികളും വന്നാ ഞങ്ങള് ആദ്യം വരാം,എന്നിറ്റ് മറ്റ് ഞങ്ങടെ കൂട്ടുകാരെല്ലം വരും,എന്താ പോരെ.?"
കുമ്മുറൂനും കൂട്ടർക്കും സന്തോഷായി.പട്ടാളശലഭങ്ങളോട് നന്ദി പറഞ്ഞിറ്റ് അവര് തേനീച്ചകളെ തേടി നടന്നു.
ഞൊടിയൻ തേനീച്ചകൾ
ഞൊടിയൻ തേനീച്ചേനേം തേടി പോയിറ്റ് പറങ്ക്യാവില് പറ്റിപ്പിടിച്ച പൂതപാനിക്ക് മുമ്പില് അവരെത്തി.പൂതപാനീരെ ബില്ലെ ശരീരോം,ബില്ലെ മൂളലും കണ്ടപ്പാട് എല്ലാരും, പേടിച്ചു.അവര് ഒറ്റയോട്ടം, "ആര്ടാതുന്നും" പറഞ്ഞിറ്റ് പൂതപ്പാനികള് വന്നപ്പൊ,
"പാഞ്ഞോട....." കുമ്മുറു പറഞ്ഞു.അവര്
ഓടി പോയി ആട ഇണ്ടായെ പൊയ്കയിലേക്ക് ചാടി.പൂതപ്പാനീന്ന് രക്ഷപ്പെട്ടു.പിന്നേം നടന്നു ഒരു മുരിക്ക് മരത്തിൽ കൂട് കൂട്ടീറ്റ്ണ്ടായ ഞൊടിയൻ തേനീച്ചേരെ മുമ്പിലെത്തി.
അതില് തൊട്ടട്ത്ത് മുരിക്കുംപൂവ്ന്ന് തേൻശേഖരിച്ചോണ്ടിരിക്ക്ന്ന തേനീച്ചയോട്
"ഞൊടിയൻ തേനീച്ചെ തടിയൻ തേനീച്ചെ, ഞങ്ങളൊന്നിച്ച് നാട്ടിലേക്ക് വര്വോ.?"ന്ന് ചോദിച്ചു.
ഞൊടിയൻ തേനീച്ച കുമ്മുറൂനേം കൂട്ടരേം ശ്രദ്ധിച്ചു.പാവത്തമുള്ള അവരുടെ മുഖം കണ്ടപ്പൊ കുറച്ച് അലിവ് തോന്നി.എന്നങ്കിലും അവരോട് ഗൗരവത്തിൽ ചോദിച്ചു.
"എന്താ കാര്യം....?"
കുമ്മുറൂം കൂട്ടരും കാര്യങ്ങളെല്ലം വിവരിച്ചു. അയ്യോ....കൊറോണപൂക്കളൊ.... അവര് അതിശയത്തോടെയും പേടിയോടെയും പറഞ്ഞു.
"ആ നിങ്ങൊ കൂട്ടിലേക്ക് വാ....നമ്മളെ കാര്യങ്ങളെല്ലം തീരുമാനിക്ക്ന്നത് റാണി ഈച്ചയ.... എനക്കൊപ്പം വാ..... അവര് പറഞ്ഞാല് ഞങ്ങള് വരാം.ഞങ്ങള് വേലക്കാര തേനും, പൂമ്പൊടിയും ശേഖരിക്കല് മാത്രാണ് നമ്മടെ പണി."
അങ്ങനെ കുമ്മുറൂം കൂട്ടരും ഞൊടിയൻ തേനീച്ചേരെ കൂട്ടിനകത്തേക്ക് പോയി. കൊറേ അറകൾ നേരത്തെ ആമാശയത്തില് കണ്ട വായു അറകള മാതിരീണ്ട്, ഒരു ഭാഗത്ത് തേൻ ശേഖരിച്ചു വച്ചിരിക്കുന്നു. മറ്റൊരു ഭാഗത്ത് പൂമ്പൊടി,എല്ലാ മെഴുകറകളിലും മുട്ടയിട്ടിറ്റ്ണ്ട്. ചില ആൺ തേനീച്ചകൾ ഇണയെ തേടി മെഴുകറയിലെ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്ക്ന്നുണ്ട്.കുമ്മുറൂം കൂട്ടരും ബില്ലൊരു മിലിട്ടറി ക്യാമ്പിനകത്തെ കൂടീറ്റ് പോകുന്ന പ്രതീതി ഇണ്ടായി.അങ്ങനെ കൊറെ പോയപ്പാട് സുരക്ഷിതയായി കസവ് സാരി ചുറ്റി,രാഞ്ജീനമാതിരി കൂടിലാകമാനം സഞ്ചരിക്കുന്ന റാണി ഈച്ചേരെ അട്ത്തെത്തി. വേലക്കാരൻ തേനീച്ച ശേഖരിച്ച തേനും പൂമ്പൊടിയും അതാത് അറകളിൽ കൊണ്ടച്ചിറ്റ്. റാണിക്ക് മുമ്പിലെത്തിയ കുമ്മുറൂനേം സംഘത്തിനേം പരിചയപ്പെടുത്തി.
"നാട്ടീന്നാണ്,...ആട്ത്തേക്ക് തിരിച്ച് പോണം ന്നാണ് പറയ്ന്നത്."
"സർബത്തും കായീരെ പൂവിന്റെ കാര്യം എന്തായി."
"തേനീച്ച മഹാറാണി അവര് അതേപ്പറ്റി ഗവേഷണം നടത്തിയെത്രെ, സർബത്തും കായീരെ പൂവ് നിരപരാധിയാണെന്നാണ് പറയ്ന്നത്.മാത്രോല്ല അതിന് നല്ല ഔഷധഗുണോം ഇണ്ടെത്രെ.!"
റാണി തലയാട്ടി, പിന്നെ ഒന്ന് മൂളി, എന്നിട്ടാഞ്ജാപിച്ചു.
"ഞാൻ പറയ്ന്നതാണ് തേനീച്ചകൂട്ടില് നെയമം നിങ്ങക്കറിയാലൊ,ഇണ ചേര്ന്നതോടെ എന്റെ പുരുവോൻ മരിക്കും,ഇത്ര ബില്ലെ സ്വത്തും ആൾബലോം തന്നിറ്റ് ഓറ് പോവും.പിന്ന ഞാനെന്നെ ഒറ്റക്ക് നോക്കണം എല്ലം,..... ഒന്ന് ദീർഘ നിശ്വാസം വിട്ടു........ ഞങ്ങള്പ്പൊ ഈട സെറ്റിലായതോണ്ട് എനക്ക് വരാൻ ബുദ്ധിമുട്ട്ണ്ട് ബേണോങ്കില് ഒരു രാജകുമാരി തേനീച്ചേനേം, ഒരു റാണിമുട്ടേനേം പത്ത് നൂറ് വേലക്കാരെയും കൊണ്ട് പോയ്ക്കൊ. ബാക്കിയെല്ലം ബെര്ന്നെട്ത്ത് വച്ച് കാണാം."
കുമ്മുറൂനും കൂട്ടർക്കും സന്തോഷായി, അവര് ബാഗിൽ നിന്നും ഒഴിഞ്ഞ വെള്ളക്കുപ്പിയെടുത്തു. അതിലേക്ക് രാജകുമാരിയും,റാണി മുട്ടയും വേലക്കാരും കയറി. കുമ്മുറു അത് ഭദ്രമായി ബാഗിൽ വച്ച്. റാണിയോട് നന്ദിയും പറഞ്ഞ് യാത്രയായി.
ചെറുതേനീച്ചകൾ
"മണ്ണിന്റേം കല്ലിന്റേം,എടക്കൊ, മുറിച്ചിട്ട തടീരുള്ളിലൊ നോക്കിക്കോട ചെലപ്പൊ ചെറു തേനീച്ചകള് ഇണ്ടാവും, അവരൊന്നും ചെയ്യീല അതോണ്ട് ധൈര്യായിറ്റ് പോവാം."
ഒരു മണ്ണിന്റെ പൊത്തില് ചെറുതേനീച്ചകള് പാറി കളിക്ക്ന്നുണ്ട്.ഇശ്ലു അത് കണ്ടു.എല്ലാരേം ഓൻ തോണ്ടി വിളിച്ചു.
"അതറ ആട ചെറുതേനീച്ചകള്, വാ ആട്ത്തേക്ക് പോവാലൊ."
എല്ലാരും ആട്ത്തേക്ക് പോയി. അതിലൊരു തേനീച്ചയോട് കാര്യം പറഞ്ഞു,കൂടെ വന്ന ഞൊടിയൻ തേനീച്ചേനേം കാട്ടിക്കൊടുത്തു. ചെറുതേനീച്ച നിസാരമായി ചിരിച്ചു.എന്നിറ്റ് പറഞ്ഞു
"ഇത് പ്പൊ നിങ്ങൊ പറയ്ന്നത് ശരിയന്നെയായിരിക്കാം, സർബത്തും കായീരെ പൂവില് കൊറോണ ഇണ്ടാവീല,.... എന്നെങ്കിലും എല്ലാരും കൊറോണപൂന്ന് വിളിക്കുമ്പൊ ചെറുതേനീച്ചകള് വെറ്തെ ആപത്തില് ചാട്ന്നത് ശരിയല്ലല്ലൊ,ന്ങ്ങക്കറിയാലൊ പുള്ളമ്മാറെ ഔഷധഗുണൂള്ള പുമ്പൊടീം,തേനുമാണ് നമ്മള് ശേഖരിക്കല്.എട്ക്കെട്ക്ക് സർബത്തും കായീരെ പൂവിലും പോല്ണ്ട്.ഇനിയ്പ്പൊ അത് കൊണ്ടന്നാല് നമ്മളെ റാണിക്ക് എന്തെങ്കിലും പറ്റ്യാലൊ,...അതും പോട്ട് ഔഷധഗുണൂള്ള തേൻന്ന് പറഞ്ഞിറ്റ് നമ്മൊ ശേഖരിച്ച തേനും കട്ടോണ്ട് പോകുന്ന മനുഷ്യന്മാർക്ക് എന്തങ്കിലും പറ്റ്യാലൊ, അതാണ് ഞങ്ങള് ആട്ന്ന് ബന്നത്."
കുമ്മുറു സർബത്തും കായീരെ പൂവിന്റെ ഗുണങ്ങള പറ്റീറ്റ് ചെറുതേനീച്ചകളോട് പറഞ്ഞു.ചെറുതേനീച്ചകള് വല്ല്യൊരു വാഴയില കോട്ടീറ്റ് അയില് നെറച്ചും ചെറുതേനൊയിച്ചിറ്റ് അവർക്ക് കോടുത്തു.അവരത് കുടിച്ചതും ഒന്ന് ഉഷാറായി. അങ്ങനെ കൊറേ ചെറുതേനീച്ചകളേം കുപ്പീല് കേറ്റീറ്റ് കുമ്മുറൂം കൂട്ടരും പിന്നേം നടന്നു. തേൻകുരുവികളുടെ അട്ത്തേക്ക്.
തേൻകുരുവികൾക്കരികെ
തേൻ കുരുവികളെക്കൂടി കിട്ട്യാല് പട്ടാള ശലഭങ്ങളെ കൂടി കൊണ്ടോവായിരുന്നു. കുമ്മുറൂം സംഘവും കര്തി. തേൻകിളീന കിട്ടണോങ്കില് കുയിലേച്ചി പാട്ന്നത് മാതിരി പാട്ട് പാടണം, അവർക്ക് ഇഷ്ടപ്പെട്ടാല് നിങ്ങൾക്കൊപ്പം തേൻകുരുവികള് വരും, ഇല്ലേങ്കില് വരീല. മലർവാടീരെ അട്ത്ത്ള്ള കുറ്റിച്ചെടീരെ മോളില്ള്ള അടക്കാക്കുരുവി പറഞ്ഞു.അങനെ മറിയക്കുഞ്ഞി പാട്ട്ണ്ടാക്കാൻ തൊടങ്ങി.അവരൊന്നിച്ച് പൂക്കളുടെ ചില്ലേലിരിക്കുന്ന തേൻകിളീരെ അട്ത്ത് പോയി പാട്ട് പാടി.
"തേൻ കുരുവി തേൻ കുരുവി
കൂകിക്കുറുകും തേൻ കുരുവി
സൂചി കൊക്കുകൾ നീട്ടി വരൂ
തേന്മഴപൊഴിയും നാട്ടിൽ വരൂ.
കൊറോണപ്പൂക്കൾ കൊഴിഞ്ഞല്ലൊ
കൊറോണയെല്ലാം മാഞ്ഞല്ലൊ
തേൻ കുടിക്കാൻ കൂടെവരൂ
നമ്മുടെ സ്വന്തം തേൻകുരുവീ
ചെമ്പരത്തി പൂ വിടർന്നു.
തേൻ കുരുവി നീ വരില്ലെ
അഞ്ചിതളായ് പൂ വിടർന്നു
തേൻ കുരുവി നീ വരില്ലേ
തേനൊഴുകും പൂമ്പൊടിമേൽ
ഒന്ന് വരൂ തേൻ കുടിക്കൂ....
പൂക്കളങ്ങനെ പലതുണ്ടെ,
പൂവിലൊത്തിരിതേനുണ്ടെ
നാട്ട് പൂവിൻ രുചിനുകരാൻ
ഒന്ന് വരൂ തേൻ കുരുവി
വളർത്തു പൂവിൻ
രുചി വേറെ
കാട്ട് പൂവിൻ
രുചി വേറെ
ഒന്ന് വരൂ തേൻ കുരുവി
നാട്ട് തേനിൻ രുചിയറിയൂ.....
അങ്ങനെ കൊറേകാലമായി കാട്ട് തേൻ മാത്രം കുടിച്ചോണ്ടിരിക്ക്ന്ന തേൻകുരുവീരെ മനസില് പൂതി വളർത്തി.അങ്ങനെ അങ്ങനെ കൊറേ കൊതിപ്പിച്ച് പാടിയപ്പൊ,തേൻ കുരുവി അവർക്കൊപ്പം കൂടി,വഴീന്ന് പട്ടാളശലഭങ്ങളും കൂടി.അങ്ങനെ കുമ്മുറൂം കൂട്ടരും സന്തോഷത്തോടെ നാട്ടിലേക്ക് പോയി. സർബത്തും കായീരെ പൂവുകൾ കുമ്മുറൂനോടും സംഘത്തോടും നന്ദി പറഞ്ഞു.നാട്ടില്ള്ള പൂവുകളും,പൂമരങ്ങളും ഇളംകാറ്റില് പിന്നെം ആടിക്കളിക്കാൻ തൊടങ്ങി, പൂമ്പാറ്റകളും, തേനീച്ചകളും, തേൻകുരുവികളും പിന്നെം പൂന്തേനുണ്ണാൻ പൂവുകളിൽ ചെന്നിരുന്നു.