മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം - 3

അതിരാവിലെ അഞ്ചു മണിക്കു തന്നെ പതിവുപോലെ ഉണർന്നു.സാധാരണ ഗതിയിൽ ഉണർന്നാലുടൻ സമയം നോക്കാൻ ഫോൺ കൈയിലെടുക്കും.പിന്നെ വല്ലാത്ത വാശിയുള്ള കുഞ്ഞുങ്ങളെ പോലെ താഴെയിറങ്ങാൻ കൂട്ടാക്കാറില്ല.എന്നാൽ ഇന്ന് ഞങ്ങൾ രണ്ടു പേരും വല്ലാത്തൊരു ആവേശത്തിലാണ്. അട്ടപ്പാടിയുടെ കാവൽ ദൈവമായ ആത്മപ്രകാശമായ മല്ലീശ്വര ദർശനം അല്പസമയത്തിനകം സാദ്ധ്യമാവുകയാണെന്നത് വലിയൊരു ആവേശം തന്നെ മനസ്സിൽ നിറച്ചു.
ഞാനും കൂട്ടും ശിരുവാണിയിലേക്ക് അതിരാവിലെ നീരാട്ടിനിറങ്ങി. ഏറെ ദിനങ്ങൾ ഒറ്റയ്ക്കു താമസിച്ചിരുന്നതിൻ്റെ വിരസതയാലാവാം ഞാൻ വന്നതിനു ശേഷം ഏറെ സന്തോഷാവേശത്തിലാണ്  കൂട്ടുകാരി. ഇവിടെ എനിക്കു മുമ്പ് താമസിച്ചിരുന്നത് സ്ക്കൂൾ പ്രധാനാധ്യാപികയായിരുന്നുവെന്നും അവൾ പറഞ്ഞറിഞ്ഞിട്ടുണ്ടായിരുന്നു.അവർ പോയതിനു ശേഷം കുറെ നാളുകൾക്കു ശേഷമാണ് എനിക്കിവിടെയെത്താൻ നിയോഗമുണ്ടായത്.

സാധാരണ ഗതിയിൽ ഒഴിവു ദിവസങ്ങളിൽ ഞങ്ങൾ രണ്ടു പേരും പുഴയിൽ ഏറെ സന്തോഷത്തോടെ തുടിച്ചും നീന്തിയും കുറെ നേരം ചെലവിടുമായിരുന്നു.എന്നാലിന്ന് വേഗത്തിൽ മുങ്ങിക്കുളിച്ച് തിരിച്ചു പോന്നു. വേഗത്തിൽ അഗളി പുളിഞ്ചുവട്ബസ്റ്റോപ്പിലെത്തിയപ്പോഴേക്കും ഞങ്ങൾക്കു വേണ്ടി മാത്രമെന്നതു പോലെ തിരക്കേതുമില്ലാത്ത മണ്ണാർക്കാട്ടേക്കുള്ള ബസ്സുമെത്തി.
കാഴ്ചകൾ കണ്ട് ''ഓം നമശ്ശിവായശ്ശിവായൈ നമഃ " എന്നു മനസ്സിൽ ജപിച്ച് ചെമ്മണ്ണൂർ ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തുടർന്നു. ഏതു ക്ഷേത്രത്തിലേക്കാണോ ദർശനത്തിനു പോകുന്നത് ആ ക്ഷേത്ര ചൈതന്യത്തെക്കുറിച്ച് മനസ്സിൽ ധ്യാനിച്ചായിരിക്കണം കഴിയുന്നത്ര മൗനം പാലിച്ചുകൊണ്ട് യാത്ര ചെയ്യേണ്ടത് എന്ന് അമ്മമ്മ പറഞ്ഞു തന്നത് എന്നും അനുവർത്തിച്ചു വരാറുമുണ്ടല്ലോ.

25 രൂപയാണ് ബസ് ചാർജ്. കുറച്ചധികം സമയമുണ്ട് മുന്നിൽ. എന്നാൽ ഒരു തരത്തിലും ഇവിടെ നിന്നുള്ള യാത്രകൾ മനസ്സിന് വൈരസ്യമേതും ഏകാറില്ലെന്നതാണ് സത്യം. അത്രയും മനോഹരമാണിവിടത്തെ പ്രകൃതി ദൃശ്യങ്ങൾ.

ക്ഷേത്രത്തിനെക്കുറിച്ചും പ്രകൃതി മനോഹാരിതയെക്കുറിച്ചുമുള്ള വിവരണങ്ങളുമായി വീണ്ടും എത്തുന്നതു വരെയ്ക്കും വണക്കം.
ഏവർക്കും മഹാദേവാനുഗ്രഹമാശംസിച്ചുകൊണ്ട്,

തുടരും ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ