ഭാഗം - 15
കാലമങ്ങനെ ഏകോന്മുഖമായി (ഒരേ ദിശയെ ലക്ഷ്യമാക്കി) കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു.അതു കൊണ്ടു തന്നെയാണല്ലോ വർത്തമാനക്ഷണം മാത്രം യാഥാർത്ഥ്യമെന്നു പറയുന്നത്. നാം ജീവിക്കുന്ന 'ഓരോ നിമിഷത്തെയും' ചേർത്തു പിടിക്കുക. ഇനിയൊരു തിരിച്ചുവരവില്ലാത്ത സമയമേ...നിന്നെയെത്രയെത്ര യാണ് തിരിച്ചുപിടിക്കാൻ ഒരുങ്ങിയിട്ടുള്ളത്.
യാത്രകളും കാഴ്ചകളും അവസാനിക്കുന്നില്ല. എങ്കിലും എല്ലാറ്റിനുമൊരു വിരാമമുണ്ടായാലല്ലേ പറ്റൂ. കാലം നമുക്കായി എന്തെല്ലാമാണ് കാത്തു വെച്ചിട്ടുണ്ടാവുക എന്നത് അജ്ഞാത രഹസ്യമായിത്തന്നെ തുടരുന്നു. ജീവിതയാത്രയ്ക്കിടയിൽ ഒരു മാത്രയെങ്കിലൊരു മാത്ര ഇവിടെ ജീവിക്കാൻ കഴിഞ്ഞതേ പുണ്യം! ഓരോ നിമിഷവും കർമനിരതയായിത്തന്നെയാണ് ഇവിടെ ചെലവഴിച്ചത് എന്ന് നെഞ്ചിൽ കൈവെച്ച് പറയാനാകും. ആരെയും ഒന്നു ബോധിപ്പിക്കാനായി പ്രകടനപരതയെന്ന പൊയ്മുഖം ഇതു വരെ അണിഞ്ഞിട്ടില്ല. ഇനിയും അതൊട്ട് ഉണ്ടാവുകയുമില്ല.
ധർമം സാക്ഷിയായി ജഗദീശ്വരൻ സാക്ഷിയായി നന്മയുടെ പക്ഷത്തുമാണ് ഇന്നു വരെ നിലയുറപ്പിച്ചിട്ടുള്ളതും. അപവാദങ്ങളെയും അപനിർമിതികളെയും കെട്ടുകഥകളെയും തെല്ലും ഭയവുമില്ല.
സജ്ജന സംസർഗം വേണ്ടുവോളമുണ്ടായിട്ടുണ്ട്.അതു മതി. അതു തന്നെ ഈശ്വരാനുഗ്രഹവും .
കാഴ്ചകൾക്ക് പൂർണതയോ വിരാമമോ ഇല്ല തന്നെ.
പറഞ്ഞത് അൽപം മാത്രം. 'കണ്ണേ മടങ്ങുക ' എന്നു സ്വയം പറഞ്ഞ് മനഃപൂർവ്വം പറയാതെ വിട്ട കാഴ്ചകളേ ... നിങ്ങൾ എന്നിൽത്തന്നെ ഒടുങ്ങീടുക.
ജീവിതമെന്ന അനന്ത യാത്രാവേളയിൽ കണ്ടുമുട്ടിയവർക്കെല്ലാം നന്ദി... അനുഭവ പാഠങ്ങൾക്ക്... പാഠം പഠിപ്പിച്ചവർക്കും.
നന്ദിയോടെ, സ്നേഹത്തോടെ തൽക്കാലത്തേക്ക് വിരാമമിടുന്നു.
(അവസാനിച്ചു)