5. ജൂലൈ - സന്ധ്യ മയങ്ങുന്നു
- Written by: Shikha P S
- Category: Novel
- Hits: 867
5. ജൂലൈ - സന്ധ്യ മയങ്ങുന്നു
ബീച്ചിലെ തിരക്കു കുറഞ്ഞ സന്ധ്യാനേരം. ഷോൾഡർ ബാഗിൽ നിന്നും രമേശന്റെ പേഴ്സ് എടുത്തു നീട്ടിക്കൊണ്ടു ജൂലൈ പറഞ്ഞു, "സോറി രമേശൻ. ഈ പേഴ്സും രമേശനും തമ്മിലുള്ള ബന്ധം എനിക്കു നന്നായി മനസ്സിലാകും. ഞാനും രമേശനെപ്പോലെ അച്ഛനില്ലാത്ത ആളാണ്. രമേശന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയെന്നു ആന്റി എന്നോട് പറഞ്ഞു. അല്ലെങ്കിലും കഥയറിഞ്ഞിട്ടല്ലല്ലോ ആരും മോഷ്ടിക്കുന്നത്. എന്തുചെയ്യാനാ, ഞാൻ ചെറുപ്പത്തിലേ ഇങ്ങനെയൊക്കെ ആയിപ്പോയി."
നൈക്കി നക്കിയ ജന്മങ്ങൾ
- Written by: Thirumeni P S
- Category: Article
- Hits: 993
നിങ്ങൾ എന്തായിരിക്കണം എന്നു തീരുമാനിക്കുന്നത് വലിയ കോർപറേറ്റുകളാണ്. സംശയമുണ്ടെങ്കിൽ നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രവും, പാദരക്ഷയും, വാച്ചും, നിങ്ങൾ കൊണ്ടുനടക്കുന്ന ഗാഡ്ജറ്റുകളും, നിങ്ങളുടെ വാഹനവും, നിങ്ങളുടെ തൊലിപ്പുറത്തെ ടാറ്റുവും, നിങ്ങളുടെ ഹെയർ സ്റ്റൈലും ശ്രദ്ധിക്കുക.
4. ജൂലൈ - മധുവുണ്ടോ നിലാവേ?
- Written by: Shikha P S
- Category: Novel
- Hits: 998
4. ജൂലൈ - മധുവുണ്ടോ നിലാവേ?
"എനിക്കാണെങ്കിൽ അതിങ്ങു തന്നോളൂ", അവൻ കൈകൾ ജൂലൈയുടെ നേർക്കു നീട്ടി.
എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം അവൾ പകച്ചു നിന്നു. ഒടുവിലൊരു മന്ദഹാസത്തോടെ പൂക്കൾ അവനു നൽകി.
"അങ്കിളും ആന്റിയും ഇല്ലേ?", അവൾ ചോദിച്ചു.
"ഞാനുണ്ടല്ലോ", അവൻ പറഞ്ഞു.
മിഥുനം
- Written by: പ്രിയവ്രതൻ S
- Category: Poetry
- Hits: 1049
( കവിത കേൾക്കുക: https://shorturl.at/joXff )
മിന്നലും കൊടുങ്കാറ്റുമായ് ചേർന്നലി-
ഞ്ഞിന്നലെ പെയ്ത വർഷത്തിൽ നാമെത്ര
ധന്യമായ മുഹൂർത്തങ്ങൾ തീർത്തതാ-
ണന്യരാകാത്ത മൗനാനുരാഗികൾ.
ദ്വിജൻ 10 - റൂൾ ഓഫ് 20
- Written by: Mekhanad P S
- Category: Experience serial
- Hits: 1036
ദ്വിജൻ 10 - റൂൾ ഓഫ് 20
ചില നിരീക്ഷണങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും ഞാൻ എത്തിച്ചേർന്ന ഒരു താവളമാണ് Rule of 20, അഥവാ ഇരുപതിന്റെ നിയമം. 24 മണിക്കൂർ ഓരോ ദിവസവും ലഭിക്കുന്ന എനിക്ക്, അതിൽ നിന്നും 20 മിനിറ്റ് സ്വസ്ഥമായി ഇരുന്നു ധ്യാനിക്കാനും, 20 മിനിറ്റ് വ്യായാമം ചെയ്യാനും, 20 മിനിറ്റ് വീടിനു വെളിയിൽ നടക്കാനും ഉപയോഗിക്കണം എന്നു തീരുമാനിച്ചത് എന്റെയും, എനിക്കു ചുറ്റുമുള്ളവരുടെയും നന്മയ്ക്കു വേണ്ടിയാണ്.
ഗുഡ്ഫ്രൈഡേ 31
- Written by: Jomon Antony
- Category: Screenplay
- Hits: 1173
ഭാഗം 31
സീൻ 68
പകൽ, പൊന്നന്റ്റെ ചെറിയ വീട്
മുൻവാതിൽ തുറന്ന് കിടക്കുകയാണ്. എസ്.ഐ ഉദയരാജും രണ്ടു പോലീസുകാരും. പൊന്നന്റ്റെ പിന്നാലെ മുറ്റത്തേക്ക് വന്നു നിന്നു. പറംബിന്റ്റെ അതിരുകളിൽ കുറച്ചുപേർ നോക്കി നിൽക്കുന്നുണ്ട്. നടത്തം നിർത്തി എസ്.ഐ.യെ നോക്കി,
പൊന്നൻ : എന്റ്റെ കൂടെ ഒരാളു വന്നാൽ മതി സാറേ.
ഒരു പോലീസുകാരനോട് അകത്തേക്ക് പോകാൻ എസ്.ഐ മുഖം കൊണ്ട് ആംഗ്യം കാട്ടുന്നു. പൊന്നൻ അകത്തേക്ക് നടക്കുംബോൾ പിന്നാലെ ആ പോലീസുകാരനും നടക്കുന്നു. അകത്ത് പതിവു പോലെ മെഴുതിരി കത്തിച്ച് പ്രാർത്ഥിക്കുന്ന വിരോണിയമ്മ.
നിലത്തെഴുത്ത്
- Written by: Oorali Bijoy
- Category: Poetry
- Hits: 785
നെഞ്ചുടയും നൊമ്പരത്താൽ കണ്ണെരിയും കദനത്താൽ
വിണ്ടുകീറും വ്യസനത്താൽ പെണ്ണവൾ നില്പൂ,
നാണക്കേടാൽ നമ്രയായും കൂന്തലാൽ മുഖം മറച്ചും
അഴിഞ്ഞുവീഴാൻ വിതുമ്പും ചേല പിടിച്ചും.
കൈയിലില്ല ഭൂഷണങ്ങൾ കാതിലും കാലിലുമില്ല, മുന്നിലില്ല ഭാവിലേശം, ചിരിയുമില്ല.
ഭൂതകാലം, കണ്ണിനുള്ളിൽ എരിപക്കി പോലുറുത്തി,
ഭവതിയോ ശാപമോക്ഷം ഉറ്റുനോക്കുന്നു.
മന്ദവാതൻ ചുംബിച്ചപ്പോൾ കൂന്തലല്പം ഞെട്ടിമാറി
ഇന്ദുമുഖി വാരിധരം നീക്കിത്തെളിഞ്ഞു.
ഈറനുടുത്തമിഴികൾ ഈറ്റുനോവാൽ പിടയ്ക്കുന്നു.
ഈരം വഴിയും വദനം, ശോഭിതമുഖം,
കവുങ്ങിൻ പൂക്കുലയാലേ അഴിച്ച സർപ്പക്കോലംപോൽ
കുലഞ്ഞുലഞ്ഞതു കാണ്മൂ. തുടുത്ത ചുണ്ടോ,
തൊടുത്തശേഷം വിറയ്ക്കും വില്ലിൻ ഞാണുപോലെ കണ്ടു.
അഞ്ജനമോ അഞ്ചിയല്പം പിണങ്ങി നിന്നു.
ചുറ്റുമേറെയാളെ കാണാം, കൊല്ലാൻ കൈയിൽ കല്ലും കാണാം,
"ചെറ്റ പെണ്ണെ കൊല്ലുകെ",ന്നോർ ആർപ്പതും കേൾക്കാം.
"അഭിസാരികയാണിവൾ, നിശയുടെ കൂട്ടുകൂടി
അഭിരമിക്കുന്നവർക്കാനന്ദദായിനി,
ചോന്നചുണ്ടിൽ ചായമല്ലേ! ചൂന്നെടുത്ത ചഞ്ചലന്റെ
ചോരയാണേ! ജീവനാണേ! ചുടലപ്രേതം!
ഇവളോ ദുഷ്ചരിതസ്ത്രീ! അതിനാലെ കല്ലെറിയാൻ
ചട്ടമുണ്ടല്ലോ ഗുരുവേ, വിധിപറയൂ." -
ചുറ്റും നിന്നവരിലാരോ ഉരചെയ്തു; വീണുടഞ്ഞ
നീർകണം പോലവരുള്ളിൽ നാദമുടഞ്ഞു.
യുഗാതീതൻ, എരുത്തിലിൽ പിറന്നവൻ, മൃത്യുഞ്ജയൻ,
യുഗപ്രഭാവൻ, ഗോതമ്പിൻ നിറമുള്ളവൻ,
മെല്ലെയൊന്നു നോക്കി ചുറ്റും കണ്ടു കോപാന്ധജനത്തെ,
കല്ലെറിയാൻ കാത്തുനില്ക്കും കല്സ്വരൂപത്തെ,
ഏങ്ങിയേങ്ങി സ്വന്തം നിഴൽ നോക്കി നില്ക്കും സ്ത്രീയെ. പിന്നെ,
മൗനമൊട്ടുവിടർന്നതോ തേങ്ങലിൽ വാടി.
കാറ്റുടലിൽ ഉടക്കും പോൽ തേങ്ങൽ കാതിൽ കൊരുക്കുന്നു,
കദനഭാരത്താലവൻ നിലത്തിരുന്നു.
ചൂണ്ടലിൽ കൊരുത്ത ചോദ്യം വിഴുങ്ങാതെ സർവ്വജ്ഞാനി
ചൂണ്ടുവിരലാൽ പൂഴിയിൽ അക്ഷരം നട്ടു.
"പണ്ഡിതരേ കല്ലെറിയാം പണ്ടുകാലം സ്മരിച്ചീടാം
വീണ്ടുമൊരാഖോർ താഴ്വാരം കല്കളാൽ തീർക്കാം"
പല്ലിറുമ്മി, കേട്ടപാടേ, കോപഫണം ചീറ്റി ചീറ്റി,
കിതപ്പുണർത്തി, ഹൃദയം കല്ലുപോലാക്കി,
കല്ലെടുക്കാൻ നീതിബീജം കുനിഞ്ഞപ്പോൾ നിവർന്നേശു
കരൾനൊന്തരുളി വചസ്സ്, അക്ഷരനാദം :
"പാപം ചെയ്യാത്തവനാദ്യം എറിയട്ടെ മടിക്കാതെ!
പാപശിക്ഷ നല്കാനേറ്റം ഉത്തമൻ നീയേ "
കൺകൾ മണ്ണിൽ വിരിച്ചീശൻ മണ്ണിൻ ഭാവം ചികഞ്ഞപ്പോൾ
കല്കൾ മണ്ണിൻ മാറിൽ വീഴും നാദം പരന്നു
മൂത്തവർ മൂത്തവർ ക്രമം അഴിഞ്ഞന്തം അവരജർ
സ്വത്വമാം ഭൂമാറിലശ്മം എറിഞ്ഞകന്നു
ഒളിയിലൊളിക്കും ഇരുൾ, ഓടി മായും വാരിധരം,
വെയിലേറ്റഴിയും ഹിമം, പോലവർ മണ്ടി
ഖിന്നയവൾ കണ്ണുനീരാൽ ആർദ്രമാക്കി ഭൂതലത്തെ
കനിവുള്ളോൻ പൂഴിയവൾക്കാകാശമേകി,
പറന്നുയരാൻ ചിറകും, പുഴയറിയാൻ കുളിരും,
പൂവിറുക്കാൻ വസന്തവും, ശുദ്ധിക്കഗ്നിയും
പാപിയാണേൽ വിചാരണക്കൂട്ടിൽ ലോകം കേറ്റിനിർത്തും
മാധ്യമം ധർമ്മം മറക്കും കോടതിയാകും
കല്ലെറിയാൻ കാത്തുനില്ക്കും, നഖവിഷ്കിരം പോൽ കീറും
ഗൃദ്ധ്രവൃത്തിയാവിക്കലം തിളയ്ക്കുമെന്നും.
നിലത്തെഴുതാൻ പഠിക്കാ,മെന്നിലേക്കും നുഴഞ്ഞീടാം
നലം തികഞ്ഞവരാകാം നരരായിടാം.
പുറകോട്ടു നടക്കുന്ന അഫ്ഘാൻ
- Written by: Shikha P S
- Category: Article
- Hits: 1500
സ്ത്രീകളെ ഭയക്കുന്ന ഭരണകൂടങ്ങളും മതങ്ങളും ഉള്ള ഭൂമിയിൽ എന്നാണിനി ഒരു വസന്തമുണ്ടാവുക! അസ്ഥിരമായ ഭരണകൂടങ്ങളും, അതേത്തുടർന്നുള്ള അന്താരാഷ്ട്ര കൈകടത്തലും, പാവ-ഭരണകൂടങ്ങളും, ആഭ്യന്തര യുദ്ധങ്ങളും, മതാധിപത്യവും കൊണ്ടു താറുമാറായ ഒരു രാഷ്ട്രമാണ് അഫ്ഘാനിസ്ഥാൻ.