മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

Oorali

'പണ്ടൊരർദ്ധരാത്രിയിൽ ഒളിച്ച നിഴൽ പ്രേതം
ഇന്നു കാഷായവസ്ത്രം ധരിച്ചുച്ചയ്ക്കിറങ്ങി.'
ഉച്ചക്കിറുക്കല്ല,യെൻ ഉന്മാദചിന്തല്ല, വെൺ-
പിച്ചകഗന്ധം പോലെ,യുള്ളാലറിഞ്ഞ സത്യം. 

ഉള്ളതു ചൊല്ലാൻ ഭയം വെട്ടമ്പത്താറേറ്റാലോ?
ഇല്ലാത്തതോതാൻ ഭയം ഉള്ളു പിണങ്ങിയാലോ?
എഴുതാനുണ്ട് ഭയം മരിക്കാതിരുന്നാലോ? 
ഗാന്ധിയാകാനും ഭയം വെടിയേറ്റു വീണാലോ? 

നടക്കാനുള്ളിൽ ഭയം നിരത്തിൽ കുഴി കാണാം!
കളിക്കാനേറെ ഭയം കളി കാര്യമായാലോ?
ചിരിക്കാനുണ്ട് ഭയം കരച്ചിൽ കുരുത്താലോ?
ചമയാനുണ്ട് ഭയം നടനം മറന്നാലോ?

കൂടിനില്ക്കാനും ഭയം അടിയന്തരാവസ്ഥ 
കൂട്ടിലിട്ടാലോ? മനം കൂട്ടം തെറ്റിപ്പോയാലോ? 
കൂടെയിരിക്കാൻ ഭയം, കൂടണയാനും ഭയം,
പാണന്റെ പാട്ടു തുടികൊട്ടാനുമേറെ ഭയം. 

പേടിയെൻ പാരതന്ത്ര്യം, തോറ്റംപാട്ടിൻ നിഴലിൽ
പാതിരാനേരത്താടിത്തിമിർക്കും പുലപ്പൊട്ടൻ.
ചിതറുന്നെൻ പളുങ്കുമനസ്സിൽ ജല്പനങ്ങൾ, 
ചിതൽപ്പുറ്റുപോൽ മൗനം ഭുജിപ്പൂ നിഴൽ പ്രേതം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ