മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

ഭാഗം 10 

ഇപ്പോൾ  മേഘനാഥൻ  സംഗീതം  പഠിക്കുന്നില്ല ! എങ്ങനെ  പഠിക്കും ? വേലക്കാരുണ്ടെങ്കിലും  അവൻ  തന്നെ  പാചകം  ചെയ്യണം ! പറ്റില്ലെന്ന് പറയരുത് ! പറഞ്ഞാൽ  ഉടനെ  അവൾ  ആത്മഹത്യക്കൊരുങ്ങും ! 

അങ്ങനെ  ഭക്ഷണമുണ്ടാക്കി  വീടുമുഴുവൻ  അടിച്ചുവാരി  തുടച്ചു  അവൻ  ജോലിക്കു  പോകാൻ  തുടങ്ങി . അവസാനം  അവൻതന്നെ  വേലക്കാരെ  പിരിച്ചു  വിട്ടു . 

അങ്ങനെ  സഹികെട്ടിരിക്കുമ്പോൾ  ഒരു  ദിവസം  അവൻ  ലക്ഷ്മിയുടെ  വീട്ടിലേക്കു  അവളോടൊപ്പം  പോയി . 

"എന്തായാലും  അവളുടെ  മാതാപിതാക്കളോട്  ഇതൊക്കെ  പറഞ്ഞിട്ട്  തന്നെ  കാര്യം !"- അവൻ  വിചാരിച്ചു . 

അവിടെയെത്തുമ്പോഴതാ  ഒരു  പുളിച്ച  തെറി  ആ  പരിസരത്തു  അലയടിക്കുന്നു. ആർക്കാണിത്ര  വലിയ  തെറി  പറയുന്നത് ? ലക്ഷ്മിയുടെ  അമ്മയുടെ  സ്വരമല്ലേ  അത് ? 

അതാ  പേടിച്ചു  വിറച്ചു  തൊഴുതു  കൊണ്ട്  നിൽക്കുന്നു  ലക്ഷ്മിയുടെ  അച്ഛൻ ! 

"അമ്മേ ! എന്തായിത് ? നാട്ടുകാര്  മുഴുവൻ  കേൾക്കുമല്ലോ ?"- അവൻ  ചോദിച്ചു . 

സ്വന്തം  ഭർത്താവിന്റെ  നേരെ  വിരൽ  ചൂണ്ടിക്കൊണ്ട്  അവൾ  തുടർന്നു . 

"വീട്  മുഴുവൻ  അടിച്ചുവാരി  തുടച്ചിട്ട്  ക്ഷീണമാണത്രെ ? വിറകു  വെട്ടാൻ  വയ്യ പോലും ! വെട്ടിവിഴുങ്ങാൻ  നേരത്തു  വരാൻ  ക്ഷീണമൊന്നുമില്ലല്ലോ? 

വിറകു  വെട്ടി  വരാതെ  പച്ചവെള്ളം  പോലും  തരില്ല!" 

തളർന്നിരിക്കുന്ന  ആദിത്യവർമ്മയോടായി  അവൻ  പറഞ്ഞു: 

"വരൂ ! നമുക്കൊന്ന്  പുറത്തു  പോകാം !" 

ആദിത്യവർമ്മ  അവനോടൊപ്പം  നടക്കാനിറങ്ങി. നടത്തത്തിനിടയിൽ  തൻ്റെ  കുടുംബപ്രശ്നങ്ങൾ  മേഘനാഥൻ  അയാളുടെ  മുന്നിൽ  അവതരിപ്പിച്ചു. 

"അവൾ  എല്ലാ  ആഗ്രഹങ്ങളും  സാധിച്ചാണ്‌  വളർന്നുവന്നത് ! ഞങ്ങൾ  രണ്ടുപേരും  ജോലിത്തിരക്കിലായിരുന്നത്  കൊണ്ട്  കാണുമ്പോഴെല്ലാം  അവൾ  ചോദിച്ചതെല്ലാം  സാധിപ്പിച്ചു. അതിൻ്റെ  വാശി  അവൾക്കുണ്ട്! നിങ്ങൾ  ഒരു  കാര്യം  ചെയ്യ്! നട്ടുച്ചക്ക്  പോലും  അവൾ  അർദ്ധരാത്രിയാണെന്നു  പറഞ്ഞാലും  അങ്ങ്  സമ്മതിച്ചു  കൊടുക്കണം . ആത്മഹത്യയെങ്ങാനും  ചെയ്താലോ  വനിതാ കമ്മീഷനിൽ  പരാതി  കൊടുത്താലോ  നീ  തന്നെയാണ്  കുടുങ്ങുക !" 

മേഘനാഥന്റെ  മുഖം വാടി. ഇനി  പ്രശ്‍നം  ആരോട്  പറയും ? പറഞ്ഞാലും  പുരുഷനെ  സഹായിക്കാൻ  ആര്  തെയ്യാറാവും ? 

അന്ന്  ഉച്ചയ്ക്കുശേഷം  ലക്ഷ്മിയുടെ  അമ്മ  അവളെ  തൻ്റെ  മുറിയിലേക്ക്  കൂട്ടിക്കൊണ്ടുപോയി  വാതിലടച്ചു . 

"നിന്നെക്കൊണ്ട്  ഒന്നിനും  കൊള്ളാഞ്ഞിട്ടാണ് !" 

"എന്തിന്റെ  കാര്യാണ്  അമ്മ  പറേണത് ?" 

"ആ  ഗുരുവിന്റെ  കാര്യം!" 

"അയാളെ  ഞാൻ  വേഗം  ഇവിടെനിന്നും  കെട്ടുകെട്ടിച്ചില്ലേ? പിന്നെന്താ?" 

"ഇപ്പോഴും  അവൻ  അയാൾക്ക്‌  ചിലവിനു  കൊടുക്കുന്നില്ലേ? ഇപ്പോഴാണെങ്കിൽ അവൻ  പാട്ടും  പഠിക്കുന്നില്ല ! നീയ്യും   നിന്റെ  ജനിക്കാൻ  പോകുന്ന  കുട്ടികളും അനുഭവിക്കേണ്ട  സ്വത്തല്ലേ  കണ്ടവനുവേണ്ടി  ചിലവഴിക്കുന്നത്?" 

"ഞാനെന്താ  ചെയ്യേണ്ടത് ? അയാളെ  ഏട്ടന്  വലിയ  വിശ്വാസാണ്?" 

അവളുടെ  അമ്മ  അവളുടെ  കാതിൽ  എന്തോ  സ്വകാര്യം  പറഞ്ഞു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ