മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

ഭാഗം 9 

സംഗീതത്തിന്റെ  വസന്തകാലമായിരുന്നു  മേഘനാഥന്റെ  വീട്ടിൽ  അന്നു  മുതൽ  ആരംഭിച്ചത് . അതിനിടയിൽ  അവനു  ബാങ്കിൽ അക്കൗണ്ടന്റ്  ആയി  ജോലി  കിട്ടി .  ഇനി  അവനു  വേണ്ടത്  ഒരു  കുടുംബമാണ് . വിവാഹത്തെക്കുറിച്ചു  അവൻ  സ്വപ്‍നം  കാണുമ്പോഴെല്ലാം  അവൻ്റെ  മനസ്സിൽ  കയറി  വരുന്ന  രൂപം  ലക്ഷ്മിയുടേതാണ് . 

ഒരു  ഞായറാഴ്ച  തൻ്റെ  ഗുരുവിനേയും  കൂട്ടി  അവൻ  ലക്ഷ്മിയുടെ വീട്ടിലെത്തി . 

ലക്ഷ്മിയുടെ  അച്ഛൻ  ആദിത്യവർമ്മയും  അമ്മ  സുഭദ്രയും  അവരെ  ഉപചാരപൂർവ്വം  സ്വീകരിച്ചു . 

"അവളെ  നിങ്ങൾക്ക്  വിവാഹം  കഴിച്ചു തരുന്നതിൽ  ഞങ്ങൾക്ക്  സന്തോഷമേയുള്ളൂ !കാരണം  നിങ്ങളുടെ  കൂടെ  അച്ഛനുമമ്മയുമൊന്നും  ഇല്ലല്ലോ!"- ആദിത്യവർമ്മ  പറഞ്ഞു . 

അങ്ങനെ  സന്തോഷത്തോടെ  അവർ  വീട്ടിലേക്ക്  തിരിച്ചു  പോന്നു. നിശ്ചയം  കഴിഞ്ഞപ്പോൾ  മുതൽ  മേഘനാഥൻ  പലപ്പോഴും  സ്വപ്നലോകത്തായിരുന്നു . എങ്കിലും  സംഗീതപഠനത്തെ  അത്  ബാധിച്ചില്ല. ദേവദത്തനും  അത്യാവശ്യം  സാമ്പത്തികപരമായി  ഭേദപ്പെട്ട  അവസ്ഥയിലെത്തി. അങ്ങനെ  ലക്ഷ്മിയുടെ  അയൽവാസിയും  ഭാഗവതരുമായ  സുബ്രഹ്മണ്യ  അയ്യരുടെ  കാർമ്മികത്വത്തിൽ  അവരുടെ  വിവാഹം  നടന്നു. അന്ന്  വൈകുന്നേരം  തന്നെ  ദേവദത്തൻ  പെട്ടിയും  കിടക്കയുമായി  ആ  വീട്ടിൽ  നിന്ന്  ഇറങ്ങാനൊരുങ്ങി . 

"ഗുരോ !  അങ്ങ് എങ്ങോട്ടാണ്  പോകുന്നത്?" 

"ഇനി  ഞാൻ  വേറെ  താമസിച്ചോളാം! സ്വർഗ്ഗത്തിലെ  കട്ടുറുമ്പാകാൻ  ഞാൻ  ആഗ്രഹിക്കുന്നില്ല !" 

"വേണ്ട ! അച്ഛന്റെ  സ്ഥാനത്തു  നിന്നാണ്  അങ്ങ്  എൻ്റെ  വിവാഹം  നടത്തിത്തന്നത് ! ഇനിയുള്ള  കാലം  അതേ  പോലെത്തന്നെ  എൻ്റെ  കൂടെ ഉണ്ടാകണം !"- മേഘനാഥൻ  പെട്ടിയും  കിടക്കയും  വാങ്ങി  മുറിയിൽ  കൊണ്ട്  വെച്ചു . 

ലക്ഷ്മി  മുഖം  കോട്ടി  കനത്ത  കാൽവെപ്പുകളോടെ  മണിയറയിലേക്ക്  കയറി.  

സമയം  രാത്രി. മേഘനാഥനും  ലക്ഷ്മിയും  കട്ടിലിലിരിക്കുന്നു  . 

"ഒരു  കുടുംബം  എന്ന്  പറഞ്ഞാൽ  ഭർത്താവും  ഭാര്യയും  കുട്ടികളും  മാത്രമാണ് ! 

മാതാപിതാക്കളും  ഗുരുവും  കുരുവുമൊന്നും  ഉണ്ടാകാൻ പാടില്ല. !മാതാപിതാക്കൾ  വേണമെന്നുണ്ടെങ്കിൽ  എൻ്റെ  മാതാപിതാക്കളെ  അങ്ങനെ കണക്കാക്കിക്കൊള്ളൂ ! നിങ്ങളുടെ  അമ്മയും  ചേച്ചിയും  തിരിച്ചു  വന്നാൽ  പോലും  കൂടെത്താമസിക്കാൻ  എന്നെക്കിട്ടില്ല !എനിക്കാവില്ല  ആ  വയസ്സന്  വെച്ച്  വിളമ്പാൻ! നിങ്ങള്  ഓഫീസിൽ  പോകാൻ  തുടങ്ങുമ്പോൾ  കൂടെ  കൊണ്ട്  പൊയ്‌ക്കോ !"-ആദ്യദിവസം  തന്നെ  ലക്ഷ്‌മി  തൻ്റെ  നിലപാട്  വ്യക്തമാക്കി. 

ദിവസങ്ങൾ  കടന്നുപോയി. ലീവ്  കഴിഞ്ഞു  ജോലിക്കുപോകാൻ  തുടങ്ങുന്ന ദിവസം  മേഘനാഥൻ  ദേവദത്തനെ  കൂടെക്കൂട്ടി . 

"ഞാൻ  നിനക്ക്  ഒരു  ഭാരമായി  അല്ലേ? ഞാൻ  പറഞ്ഞതല്ലേ  വേറെ താമസിക്കാമെന്ന് ?" 

"വേണ്ട ! അങ്ങ്  എൻ്റെ  കൂടെ  വേണം!" 

"പക്ഷേ , നിന്റെ  ഭാര്യക്കതു  ഇഷ്ടമല്ല! വെറുതെയെന്തിനാ  ഒരു  കുടുംബപ്രശ്നമുണ്ടാക്കുന്നത് ? ഇപ്പോൾത്തന്നെ  പരിഹാസത്തോടെ  നായക്ക്  തിന്നാൻ  വെച്ചുകൊടുക്കുന്നതു  പോലെയാണ്  എനിക്ക്  ഭക്ഷണം  തരാറ് ! ഇനിയും  പരിഹാസഭാവം  സഹിച്ചു  നിൽക്കാനാവില്ല !" 

"അത്രയ്ക്ക് നിർബന്ധമാണെങ്കിൽ  ഞാൻ  എൻ്റെ  നഗരത്തിലെ  ഫ്ലാറ്റിൽ  കൊണ്ടാക്കാം !" 

അങ്ങനെ  ഗുരുവിനോടൊപ്പം  അവൻ  വീട്ടിൽനിന്നിറങ്ങി . 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ