മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

ഭാഗം 13  

സന്ദർശകർ  പ്രതികളെ  കാണുന്ന  സ്ഥലം . കമ്പികൾക്കിടയിലൂടെ  അവൻ  പുറത്തേക്കു  നോക്കി . ആരെയും  കാണുന്നില്ലല്ലോ ? അവൻ  തിരിഞ്ഞു  നടക്കാൻ  തുടങ്ങി . 

"മോനേ ... മേഘനാഥാ .." 

അമ്മയുടെ  സ്വരമല്ലേ  അത് ? 

അവൻ  വീണ്ടും  കമ്പികളുടെ  അടുത്തേക്ക്  വന്നു . വടികുത്തി  ഒരു  കൈ  അരയിൽ  താങ്ങിക്കൊണ്ടു  ചുക്കിച്ചുളിഞ്ഞ  മുഖവും  നരച്ച  മുടിയുമായി  അതാ  അമ്മ  കമ്പികളുടെ  അടുത്തേക്ക്  വരുന്നു. കൂടെ  ചേച്ചിയും ! ചേച്ചിയുടെയും  മുടി  നരച്ചിട്ടുണ്ട് ! 

"മോനേ , അമ്മ  മനോരോഗിയായി  ഇത്രയും  നാൾ  ഭ്രാന്താശുപത്രിയിൽ  ചികിത്സയിലായിരുന്നു . കഴിഞ്ഞ  ആഴ്ചയാണ്  ഡിസ്ചാർജ്  ചെയ്തത് . ദൈവം  പോലെയുള്ള  ഒരു  ഡോക്ടർ  ഇത്രയും  കാലം  ഒരു  പൈസയും  മേടിക്കാതെ  അമ്മയുടെ  രോഗം  വേരോടെ  പിഴുതെറിഞ്ഞു . തീവണ്ടിയിൽ  പിച്ചതെണ്ടാനിറങ്ങിയപ്പോൾ  ആരോ  ഉപേക്ഷിച്ചിട്ട്  പോയ  ഒരു  പഴയ  പത്രത്തിൽ  നിന്നാണ്  മോന്റെ  കാര്യം  അറിഞ്ഞത് ! ഉടനേ  ഇങ്ങോട്ടു  പോന്നു !" 

"എന്ത്  കോലമാണെടാ  മോനേ  നിനക്ക് ? ഭ്രാന്തമാരെ  പോലെ  തോന്നുന്ന  രൂപമാണല്ലോ  ഭഗവാനേ !"- ആ  അമ്മ   തേങ്ങുവാൻ  തുടങ്ങി . 

"കരയരുത്  അമ്മേ ! ഈ  ലോകത്തിൽ  ഭ്രാന്തില്ലാതെ  ജീവിക്കാനാണ്  വിഷമം ! പണമുള്ളവർക്ക്  പണവും പദ വിയുമുണ്ടെന്ന  അഹങ്കാരമെന്ന  ഭ്രാന്ത് ! അല്ലാത്തവർ  സമൂഹത്തിൽ  നിന്ന്  നേരിടുന്ന  അവഗണനയും  പരിഹാസവും  കൊണ്ട്  എപ്പോഴും  ഭ്രാന്ത്  പിടിക്കാവുന്ന  അവസ്ഥയിലും അല്ലേ  !"- മേഘനാഥൻ  താടി  തടവിക്കൊണ്ട്  പറഞ്ഞു . 

"സത്യം  പറ ! നീ  തെറ്റ്  ചെയ്തോ  മോനേ ?"- അമ്മ  ചോദിച്ചു . 

"ഇല്ല  അമ്മേ ! ഇതാരോ  ചെയ്ത  കെണിയാണ് !" അവനും  കരച്ചിൽ  വന്നു . 

"ഇനി  മോന്  പുറത്തിറങ്ങാൻ  യോഗമുണ്ടായാൽ  ഈ  അമ്മയെക്കാണാൻ പറ്റിയില്ലെങ്കിലോ  എന്ന്  കരുതി  വന്നതാണ് ! വരട്ടേ !" 

അവൻ  മുഖം  പൊത്തിക്കരഞ്ഞു . 

"മതി ! തിരിച്ചു  പോകാം !" പിന്നിൽ  നിന്ന്  ഒരു  ആജ്ഞ ! 

അവൻ    കണ്ണുകൾ  തുറന്നു . അമ്മയും  ചേച്ചിയും  മുന്നിലില്ല ! പ്രതീക്ഷയറ്റ  മനസ്സുമായി  അവൻ  തിരികെ  നടന്നു . 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ