മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 11 

വൈകുന്നേരം. ദേവദത്തന്റെ  മൊബൈലിലേക്ക്  പെട്ടെന്ന്  ലക്ഷ്മിയുടെ  വിളിവന്നു. 

"എന്താ  കുട്ടീ?" 

"പെട്ടെന്ന്  എങ്ങോട്ടെന്ന്  വര്വോ ? ഏതോ  ഒരാൾ  വീടിൻ്റെ  പുറത്തു  വന്നു നിൽക്കുന്നുണ്ട് ! കണ്ടിട്ട്  പേടിയാകുന്നു!" 

"ശരി! ഞാൻ  വേഗം  വരാം!" 

അല്പസമയം  കടന്നുപോയി . ദേവദത്തൻ  ഒരു ഓട്ടോറിക്ഷയിൽ  മേഘനാഥന്റെ വീട്ടുമുറ്റത്തു  വന്നിറങ്ങി. മുറ്റത്തു  സാധാരണ  കാണാത്ത  ഒരു  ബൈക്ക്  കിടപ്പുണ്ട് ! പക്ഷേ , ആരെയും  കാണുന്നില്ല! അയാൾ  കോളിങ്ങ്  ബെല്ലടിച്ചു. 

വാതിൽ  തുറന്നു  ഉലഞ്ഞ  സാരിയുമായി  ലക്ഷ്മി  പുറത്തു  വന്നു ! പിന്നാലെ  ഒരു  യുവാവും ! 

"നീ  മേഘനാഥനെ  ചതിക്കുകയായിരുന്നു ! അല്ലേടീ ?"- അയാൾ  ലക്ഷ്മിയുടെ നേരെ  കുതിച്ചു . 

യുവാവ്  അയാളെ  തള്ളിമാറ്റി. അയാൾ  എഴുന്നേറ്റുവന്ന് യുവാവിന്റെ  ചെകിട്ടത്തടിച്ചു. 

അപ്പോഴേക്കും  ജോലി  കഴിഞ്ഞു  മേഘനാഥൻ  കാറിൽ  അവിടെയെത്തി.  മേഘനാഥൻ  കാറിൽനിന്നിറങ്ങിയ  ഉടനെ  ലക്ഷ്മിയുടെ  ഭാവം  മാറി. അവൾ  പെട്ടെന്ന്  തേങ്ങിക്കരയാൻ  തുടങ്ങി . 

"കണ്ടോ  എൻ്റെ  വസ്ത്രം ? നിങ്ങളുടെ  ഗുരുവെന്നു  പറയുന്ന  ആളുണ്ടല്ലോ മകളുടെ  പ്രായം  മാത്രമുള്ള  എന്നെ  കേറിപ്പിടിക്കാൻ  വന്നു! ഭാഗ്യത്തിന്  ഈ  യുവാവ്  എൻ്റെ  കരച്ചില്  കേട്ട്  ഓടിവന്നതുകൊണ്ടു  ഞാൻ  രക്ഷപ്പെട്ടു! അതിനു  ചെവി  അടിച്ചുപൊട്ടിച്ചു  അയാൾ  കിടന്നു  പിടയുന്നത്  കാണുന്നില്ലേ ?" 

"ഞാൻ ... ഞാൻ ..." ദേവദത്തൻ  തൻ്റെ  നിരപരാധിത്വം  ബോദ്ധ്യപ്പെടുത്താൻ  ശ്രമിച്ചു. 

"ഒന്നും  പറയേണ്ട ! ഞാൻ  നിങ്ങളെ  എൻ്റെ  അച്ഛനെപ്പോലെ  സ്നേഹിച്ചില്ലേ? എന്നിട്ടും ....?" 

മേഘനാഥൻ  ദേവദത്തന്റെ  അടിവയറ്റിൽ  കാൽമുട്ട്  കൊണ്ടിടിച്ചു . അയാൾ  വേദനകൊണ്ടു  പുളഞ്ഞു  കുഴഞ്ഞുവീണു . 

"നിങ്ങളെ  പോലീസിൽ  ഏൽപ്പിച്ചിട്ടു  തന്നെ  കാര്യം !" 

ദേഷ്യത്തോടെ  മേഘനാഥൻ  വീട്ടിനുള്ളിലേക്ക്  ഫോൺ  വിളിക്കാനായി  കയറി. പിന്നാലെ  ലക്ഷ്മിയും !  അധികം  വൈകാതെ  ഒരു  പോലീസ്  ജീപ്പ്  വീട്ടുമുറ്റത്തെത്തി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ