മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

ഭാഗം 15 

വെള്ളച്ചാട്ടം  നോക്കിക്കൊണ്ടു  ചിന്താമഗ്നനായി  നിൽക്കുകയാണ്  മേഘനാഥൻ . 

"ഏയ് !" 

ആരോ  വിളിച്ച  പോലെ  അവനു  തോന്നി . അവൻ  തിരിഞ്ഞു  നോക്കി. പരിചയമില്ലാത്ത  ഏതോ  ഒരു  ചെറുപ്പക്കാരൻ ! വിളിച്ചു  എന്നത്  തനിക്കു  തോന്നിയതായിരിക്കും ! 

മേഘനാഥൻ  വീണ്ടും  തൻ്റെ  ശ്രദ്ധ  വെള്ളച്ചാട്ടത്തിലേക്ക്  തിരിച്ചുവിട്ടു . 

വീണ്ടും  ആ  വിളി  താൻ  കേട്ടുവോ ? 

ആരോ  തൻ്റെ  തോളിൽ  ഒരു  കൈ  വെച്ചുവോ ? 

"ഓർക്കുന്നുണ്ടോ  എന്നെ ?"- അയാൾ  ചോദിച്ചു 

"ഇല്ല !" എന്ന  ഭാവത്തിൽ  മേഘനാഥൻ  തലയാട്ടി . 

"നിങ്ങളുടെ  പേര്  എനിക്കറിയില്ല , പക്ഷേ  നിന്റെ  മുഖം  എൻ്റെ  മനസ്സിൽ നിന്നും  മായില്ല ! അന്ന്  നീ  കുട്ടിയായിരുന്നു . ആരോടും  നിനക്ക്  കൂട്ടില്ലായിരുന്നു ! 

ഭക്ഷണം  കഴിക്കാനാകാതെ , പനിപിടിച്ചു  അഴുക്കുചാലിൽ  വീണു  കിടന്ന  നിന്നെ  മറ്റൊരു  തെരുവുതെണ്ടിയായ  ഞാൻ  തോളിലിട്ട്  ഞങ്ങളുടെ  തുണി  കൊണ്ടുണ്ടാക്കിയ  ടെന്റിലേക്കു  കൊണ്ടുപോയി .പലപ്പോഴും  എനിക്കും സമപ്രായക്കാരായ  മറ്റു  കുട്ടികൾക്കും  തിന്നാനില്ലെങ്കിലും  തെണ്ടിക്കിട്ടിയതുകൊണ്ടു  നിന്നെ  ഊട്ടി ! നിനക്ക്  എഴുന്നേറ്റു  നിൽക്കാവുന്ന  അവസ്ഥയായപ്പോൾ  പെട്ടെന്ന്  നിന്നെ കാണാതായി .ദൈവം  ഏതോ  ഒരു  മനുഷ്യന്റെ  രൂപത്തിൽ  വന്നു  ഞങ്ങളെയെല്ലാം  അനാഥാലയത്തിലേക്കാക്കി.അനാഥാലയത്തിന്റെ  സ്ക്കൂളിലും കോളേജിലും  പഠിപ്പിച്ചു  കളക്ടറാക്കി . അവർ  എനിക്ക്  നൽകിയ  പേര്  രവി . 

നിനക്ക്  മേഘനാഥൻ  എന്ന് പേര്  കിട്ടിയെന്നു  നിന്നെ  അറസ്റ്റ്  ചെയ്തതിന്റെ  പിറ്റേ  ദിവസത്തെ  പത്രത്തിൽ  നിന്നാണറിഞ്ഞത് ! 

ഞാനാണ്  നിന്റെ  കേസ്  പുനരന്വേഷണത്തിനു  അപേക്ഷ  കൊടുത്തു നിന്നെ  പുറംലോകം  കാണിക്കാൻ  ഇടയാക്കിയ  ആൾ !" 

"അന്ന്  നിങ്ങൾ  കുട്ടിക്കാലത്തു  എന്നെ  രക്ഷിച്ചു ! ഇപ്പോൾ  വലുതായപ്പോഴും ! എങ്ങനെ  നന്ദി  പറയണമെന്ന്  അറിയില്ല ! തിരിച്ചറിയാത്തതിൽ  മാപ്പു  ചോദിക്കുന്നു !"- അവൻ അയാളെ  ആലിംഗനം  ചെയ്തു . പെട്ടെന്ന്  മേഘനാഥൻ  

തേങ്ങിക്കരഞ്ഞു  കൊണ്ട്  ആലിംഗനത്തിൽ  നിന്ന്  ഒഴിഞ്ഞുമാറി . 

"എന്തിനാ  കരയുന്നത് ?" 

"ഈ  വൃത്തികെട്ട  വസ്ത്രവും  രൂപവുമായി  അങ്ങയെ  കെട്ടിപ്പിടിച്ചു  വസ്ത്രങ്ങളും  ശരീരവും  വൃത്തികേടാക്കിയല്ലോ  ഞാൻ !" 

"തെരുവിൽ  വളർന്ന  എനിക്ക്  അത്തരം  വിചാരങ്ങളൊന്നുമില്ല .നിന്റെ  മനസ്സ്  അന്നത്തെപ്പോലെ  പരിശുദ്ധമാണെങ്കിൽ  നീ  എൻ്റെ  കൂടെ  വരണം . വീണ്ടും  ആ  തെരുവുതെണ്ടിയായി  മാറാൻ  ഞാൻ  അനുവദിക്കില്ല !" 

"ഇപ്പോൾ  അതേ  അവസ്ഥയിൽത്തന്നെയാണ്  ഞാൻ ! വലിയ  ഒരു വീടും  കുറച്ചു  പറമ്പുമുണ്ടെങ്കിലും  നയാപൈസ  കൈയ്യിലില്ലാത്തവൻ !" 

"നീ  എൻ്റെ  കൂടെ  വന്നു  താമസിക്കണം ! നിന്റെ  വീടും  പറമ്പും  വിൽക്കാനുള്ള  ഏർപ്പാടാക്കി ത്തരാം . അത്  വിറ്റുകഴിയുന്നതുവരെ  എൻ്റെ  വീട്ടിൽ  കഴിയാം ! ഏകാന്തത  മനുഷ്യനെ  ചെകുത്താനാക്കി  മാറ്റും !" 

അയാൾ  മേഘനാഥന്റെ  കൈപിടിച്ചു  തൻ്റെ  കാറിൽ  കയറ്റി . അവരുടെ  സംഭാഷണം  കേൾക്കാതെ  ഈ  രംഗം  കണ്ടുനിന്ന  ആൾക്കാർ ഇത്  കണ്ടു  അത്ഭുതപ്പെട്ടു  നിന്നു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ