മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

ഭാഗം 7 

."നിൽക്കവിടെ !".മേഘനാഥൻ  തിരിഞ്ഞു  നോക്കി . അതാ  കുന്തവുമായി  കുറേ  

ആദിവാസികൾ ! 

അവന്  ഒന്നും  പറയാൻ  പറ്റാത്ത  അവസ്ഥയിലായിരുന്നു ! അവർ  അവൻ്റെ  

കൈകൾ  കാട്ടുവള്ളികൾ  കൊണ്ട്  വരിഞ്ഞു  മുറുക്കി  എങ്ങോട്ടോ  വലിച്ചിഴച്ചു  

കൊണ്ടുപോകാൻ  തുടങ്ങി . 

സന്ധ്യ  മയങ്ങാൻ  തുടങ്ങിയിരിക്കുന്നു .അന്തിയുറങ്ങാൻ  ഒരു  കൂര  വേണം ! അത്  

ബന്ദിയായിട്ടാണെങ്കിലും  അല്ലെങ്കിലും ! 

അതാ  അങ്ങകലെ  കുറേ തീപന്തങ്ങൾ  വെച്ചിരിക്കുന്നു . കുറേ  

പാറക്കഷ്ണങ്ങളിന്മേൽ  ഇലകൾ  കൊണ്ട്  നാണം  മറച്ച  കുറേ  പേർ  ഇരിക്കുന്നു . 

അവർക്കു  നടുവിൽ ചുവപ്പു  തുണി  ധരിച്ചു കമ്പിളിപ്പുതപ്പ്  കൊണ്ട്  ദേഹം  

മറച്ചു മൂപ്പനും ഭാര്യയും ഇരിക്കുന്നു . 

മേഘനാഥനെ  വലിച്ചിഴച്ചു  കൊണ്ട് വരുന്ന  ആദിവാസികൾ  മൂപ്പന്റെ  മുന്നിൽ  

അവനെ  ഹാജരാക്കി . 

മൂപ്പൻ  മേഘനാഥന്റെ  മുഖത്തേക്ക്  നോക്കി. 

"ഇബനെ  എടയോ  കണ്ടിട്ടിണ്ടല്ല ! ആ ! കൊറേ  കാലങ്ങൾക്കു  മുമ്പ് ബെള്ളത്തിൽ  

കിട്ടിയ  കുട്ടി ! ബലുതായിട്ടും  ബലിയ  മാറ്റല്യ ! ഓനെ  അയിച്ചി  ബിടി !" 

അവർ  അവൻ്റെ  കെട്ടഴിച്ചു. 

"മോനേ ,കൊറച്ചു  കാലം ബയ്യാണ്ട്  മോൻ  ഇബടെ  കെടന്നീനി  .ബെള്ളച്ചാട്ടത്തിന്ന്  ഒയുകി  ബന്നതാണെന്നാ  അന്നത്തെ  മാഷ് പറഞ്ഞത് !" 

അവൻ  മൂപ്പനെ  തൊഴുതു .എന്ത്  പറയണമെന്ന്  അറിയില്ല ! എന്ത്  പറഞ്ഞാലാണ്  അവർക്കു  മനസ്സിലാവുക  എന്നറിയില്ല ! 

"ഏതായാലൂം  ഞാളുടെ  കുടീല്  നിന്നോ ! ബെളിച്ചാവുമ്പോ  ഇബര്  കാട്ടിനു പൊറത്തേക്കു  കൊണ്ട്  പോയി  ബിടും !" മൂപ്പൻ  എഴുന്നേറ്റു  വന്നു  അവൻ്റെ  കൈ  പിടിച്ചു  എങ്ങോട്ടോ  നടന്നു . മൂപ്പന്റെ  കുടിൽ . മൂപ്പനും  ഭാര്യയും  നിലത്തു  മൂന്നു  ചെമ്പിന്റെ  ഇല  വെച്ചു . അതിൽ  വേവിച്ച  ഓരോ  കാട്ടുകിഴങ്ങുകളും  വെച്ചു . 

"മോനിരിക്കി !" 

മൂപ്പനും  ഭാര്യയും  രണ്ടു  ഇലകളുടെ  അടുത്തിരുന്നു .അവൻ  സംശയിച്ചു  നിന്നു . 

"കുട്ടീനെ  സ്വന്തം  മോനെപ്പോലെ  നോക്കി  ഉയിര്  തിരിച്ചു  കൊണ്ട്  ബന്ന  ആളാണ്  പറേണത് ! ഇരിക്കി  കുട്ട്യേ !" 

അവൻ  ഇരുന്നു . തങ്ങളുടെ  പങ്കിൽ  നിന്ന്  ഓരോ  കഷ്ണം  അവർ  അവൻ്റെ  വായിൽ  വെച്ച്  കൊടുത്തു . അവൻ്റെ  കണ്ണുകൾ  നിറഞ്ഞു . 

"ഞാടെ  കെയങ്ങു  ഇഷ്ടല്ലായിരിക്കും ! അതോണ്ടാവും  അന്ന്  ഓടിപ്പോയത് , അല്ലേ ?"-മൂപ്പൻ  ചോദിച്ചു . 

"അതൊന്നും  ശരിക്കു  ഓർമ്മയില്ല !" 

"അന്നും   മോന്ക്ക്  ഒന്നും  ഓർമ്മല്യ ! സാരല്യ ! മോൻ  കെയ്‌ക്കി !" 

അവൻ  ബുദ്ധിമുട്ടി  കിഴങ്ങു  കഴിക്കുന്നത്  അവർ  നോക്കി  നിന്നു . അത്താഴം  കഴിഞ്ഞു . ഇലകൾ  പുറത്തേക്കു  കളഞ്ഞു . ആ  ഒറ്റമുറിയേ  അവർക്കുള്ളൂ . അതു  തന്നെയാണ്  അവരുടെ  അടുക്കളയും  കിടപ്പുമുറിയുമെല്ലാം ! 

ഒരു  കയറിന്റെ  കട്ടിൽ  മുറിയുടെ  ഒരു  മൂലയിൽ  കിടപ്പുണ്ട് .അതിന്മേൽ പായ  വിരിച്ചു  മൂപ്പൻ  പറഞ്ഞു . 

"മോന്  ഈടെ  കെടന്നോ ! ഞാള്  നിലത്തു  കെടക്ക !" 

മൂപ്പനും  ഭാര്യയും  ചാണകം  മെഴുകിയ  നിലത്തു  കിടന്നു . സമയം  കടന്നു  പോയി . നേരം  പുലർന്നു . 

"ഇന്നിനി  കുളിച്ചു  ശുദ്ധമായി  ഭാഗവതരുടെ  അടുത്തേക്ക്  പോകാൻ  സാധിക്കില്ല ! മാറാനൊരു  വസ്ത്രം  പോലുമില്ലല്ലോ !" അവൻ  വിചാരിച്ചു . 

അവൻ  കട്ടിലിൽ  എഴുന്നേറ്റിരുന്നു . അപ്പോഴേക്കും  മൂപ്പനും  ഭാര്യയും  ഉണർന്നു . 

"മോൻ  പ്രാതല്  കഴിച്ചിട്ടു   പോയാ  മതി !"- മൂപ്പത്തി  പറഞ്ഞു . 

"ഞാൻ  പല്ലു  തേച്ചില്ല !"- അവൻ  പറഞ്ഞു . 

മൂപ്പൻ  ഭാര്യയുടെ  നേരെ  തിരിഞ്ഞു  പറഞ്ഞു :"ഓന്ക്  കൊറച്ചു  മൊന്തേല്  ബെള്ളം  കൊടുക്ക് ! ഒന്ന്  കുലുക്കുഴിഞ്ഞു  തുപ്പിയാല്  എല്ലാം  ശെര്യാവും !" 

അവൾ  മൂപ്പനെ  അനുസരിച്ചു . മേഘനാഥൻ  വായ കഴുകി . 

"ഞാൻ  പിന്നെ  കഴിച്ചോളാം !എന്നെ  ഒന്ന്  കാടു  കടത്തി  തന്നാൽ  മതി !" 

മൂപ്പൻ  കുടിലിന്റെ  പുറത്തേക്കു  വന്നു . 

"ചോപ്പോ,  പൂയ് !" അയാൾ  നീട്ടി  വിളിച്ചു . 

ചോപ്പൻ  ഓടി  വന്നു. 

"ഓനെ  കാടു  കടത്തിക്കൊടുക്ക്‌ !" 

"ശരി  മൂപ്പാ !" 

മേഘനാഥൻ  ചോപ്പനോടൊപ്പം  നടക്കാൻ  തുടങ്ങി. 

പെട്ടെന്നാണ്  ഒരു  കാട്ടാനയുടെ  ചിന്നം  വിളി  അവർ  കേട്ടത് . മേഘനാഥൻ  പേടിച്ചു  വിറക്കാൻ  തുടങ്ങി . 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ