ഭാഗം 6
ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഇരുളിലേക്ക് മുഖം പൂഴ്ത്താൻ സന്ധ്യ തയ്യാറെടുപ്പോടെ വശംവദയായിരിക്കുന്നു എന്ന് വേണുവിന് തോന്നി. നേർത്ത കാറ്റിനൊപ്പം കരിയില കൂട്ടങ്ങൾ പ്രേതങ്ങൾ പോലെ ഒഴുകി നടക്കുന്നത് കണ്ടപ്പോൾ, അയാൾക്ക് തന്റെ ബാല്യം ഓർമവന്നു.
പ്രിയയെ പ്രസവിച്ചപ്പോളാണ് അമ്മ മരിച്ചത്. പട്ടാളത്തിൽ ആയിരുന്ന അച്ഛൻ അമ്മ മരിച്ചതിൽ പിന്നെ പ്രിയാഗോപലിനെ നോക്കാൻ വേണ്ടി നാട്ടിൽ തന്നെ നിൽക്കേണ്ടി വന്നു. വേണുവിന് നാലു വയസ്സുള്ളപ്പോൾ ആണ്, പ്രിയയുടെ ജനനം, അങ്ങിനെ വളരെ ചെറുപ്പത്തിൽ തന്നെ, പ്രിയയുടെ അമ്മയും, അച്ഛനും, കളി കൂട്ടുകാരനുമൊക്കെ
വേണുവിന്റെ അച്ഛൻ ആകെ മാറിയിരുന്നു. അച്ഛൻ അമ്മയുടെ മരണത്തിന്റെ ഷോക്കിൽ സാദാനേരവും, മദ്യത്തിന്റെ ലഹരിയിൽ ആയിരുന്നുവല്ലോ...
അതെ... കരിയിലകൾ പോലെ രണ്ട് ജന്മങ്ങൾ, മനസ്സ് പ്രേതത്തെ പോലെ അലഞ്ഞു നടക്കും, അയൽവാസികളുടെ വീട്ടിൽ, അമ്മബന്ധുക്കളുടെയും, അച്ഛൻ ബന്ധുക്കളുടെ വീട്ടിലുമൊക്കെ. എല്ലാവരുടെയും ജീവിതരീതികൾ ആ കുഞ്ഞു മനസ്സുകൾ കൊണ്ട് വില ഇരുത്തുമ്പോൾ, വല്ലാത്തൊരു ഉൾനോവ് ആണ്, അമ്മയുണ്ടായിരുന്നെങ്കിൽ.
അമ്മയുടെ സ്നേഹലാളനകൾ, കിട്ടാത്ത പ്രിയകുട്ടിയുടെ വാശിക്ക് മുന്നിൽ,പലപ്പോഴും പതറി പോയിട്ടുണ്ട്, അമ്മയോട് പിന്നെ പരിഭവമായി.കുഞ്ഞു നാളിൽ അച്ഛൻ അമ്മക്ക് എഴുതുന്ന എഴുത്തുകൾ പിന്നീട് വായിച്ചപ്പോൾ അത്ഭുതം കൂറിയിട്ടുണ്ട്. നോക്കെത്താദൂരത്തു ഇരുന്നു കൊണ്ട് രണ്ട് പേരും പ്രണയം അങ്ങോട്ടും, എങ്ങോട്ടും, കൈമാറുമ്പോളുള്ള അനുഭൂതിയിൽ മാത്രം ജീവിച്ച ജീവിതങ്ങൾ. എന്നിട്ടും അതിൽ വിരിഞ്ഞുണ്ടായ കുരുന്നുകളെ വേണ്ടപോലെ ശ്രദ്ധിക്കാതിരിക്കാൻ അച്ഛന് എങ്ങിനെ കഴിഞ്ഞു.പലപ്പോഴും മദ്യം വിട്ടൊഴിഞ്ഞ നേരത്ത് എപ്പോഴെങ്കിലും കുട്ടികൾക്ക് ഒരു തലോടൽ എങ്കിലും കിട്ടുന്നതിൽ നിന്ന്, തീർക്കും നിരാലംബരായത് അച്ഛൻ ഒരു സ്ത്രീയെയും കൊണ്ട് വന്നപ്പോൾ ആണ്.
അങ്ങിനെ കുട്ടികാലം എകാന്താതയുടെ തടവറയിലും, വേദനിപ്പിക്കുന്ന പല ഓർമകളിലുമാണെങ്കിലും, നന്നായി രണ്ടു പേരും പഠിച്ചു. അനിയത്തിക്ക് വേണ്ടി, ജീവൻ പോലും തയ്യാറായ ഏട്ടൻ, നേരെ മറിച്ചും.പ്രിയകുട്ടിയുടെ കല്യാണം കഴിഞ്ഞ ശേഷമാണ് വേണു ആത്മഹത്യയെ കുറിച്ചു ചിന്തിക്കാൻ തുടങ്ങിയത്. അതിനിടയിൽ മനസ്സിന് പ്രയാസങ്ങൾ വരുമ്പോൾ ഓരോന്നും കുറിച്ചിടുന്ന സ്വഭാവവും ഉണ്ടായിരുന്നത് കൊണ്ട് ചെറിയൊരു എഴുത്ത് കാരനായി അറിയപെട്ടും തുടങ്ങിയിരുന്നു.പഴയത് പോലെ പ്രിയയെ കിട്ടാതെ വന്നപ്പോൾ തീർത്തും ഒറ്റപെട്ടു. ഹസ്ബൻഡ് നാണെങ്കിൽ എന്തോ അകൽച്ച പോലെ വേണുവിന് ഫീൽ ചെയ്തു.
ഏതായാലും അച്ഛൻ മരിച്ചതിൽ പിന്നെ തറവാട്ടിൽ നിന്നില്ല, ഒരു വീട് വിലക്ക് വാങ്ങി അങ്ങോട്ട് താമസം മാറി.പ്രിയ കുട്ടി അവളുടേതായ ജീവിത രീതികളുമായി വളരെയേറെ മാറിപോയതിനാൽ വല്ലാത്തൊരു ശൂന്യതയിലേക്ക് കൂപ്പി കുത്തിയ വേണു ഇതിനകം കിട്ടിയ ജോലി പോലും രാജി വെച്ചാലോ എന്ന് ചിന്തിച്ച ദിനങ്ങളിലെപ്പോഴോ ആണ് മുടങ്ങികിടന്നിരുന്ന എഴുത്ത് ഉന്മാദം പോലെ അയാളെ വല വീശി പിടിച്ചത്.
'ദേവയാനി'എന്ന നോവലിലെ 'ദേവയാനി'എന്ന കഥാപാത്രവും, 'യാത്ര മൊഴി'എന്ന നോവലിലെ ദേവദാസ് എന്ന കഥാപാത്രവും,ഒരു തരത്തിലും സാമ്യമില്ലായിരുന്നു. എന്നാൽ ആ രണ്ട് കഥകളും കൂടി ഒന്നായ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നു എന്ന സത്യം വേണുവിന് ഞെട്ടൽ ഉളവാക്കി.പേരിനു പോലും എത്ര സാമ്യം. അത്ഭുതത്തോടെ അയാൾ ചിന്തിച്ചു. സംഗീതം കൊണ്ട് പറുദീസ തീർത്ത ദേവദാസ് നാടുവിടുന്നതും, അവസാനം, മുംബയിൽ അനേകായിരം പങ്കെടുത്ത സദസിന്റെ മുന്നിൽ ദേവദാസ് എത്തുകയും, എന്നിട്ട്, ആർപ്പ് വിളിക്കുന്ന സദസരോട് ഇരിക്കാനുള്ള ആക്ഷൻ കൊടുത്തു കൊണ്ട് പറയുന്നു.
പ്രിയമുള്ളവരേ... ഇത് എന്റെ അവസാനത്തെ സംഗീതമാണ്. എന്റെ പ്രിയതമ ദേവക്ക് വേണ്ടി ഞാനിത് ഡെഡിക്കേറ്റ് ചെയ്യുന്നു. ഇനി മുതൽ എന്റെ ജീവിതം അവൾക്ക് വേണ്ടി മാത്രം ഞാൻ മാറ്റി വെക്കുന്നതാണ്. അതും പറഞ്ഞു ദേവദാസ് പാടി തുടങ്ങി.
ഒരു നോക്കു കാണാനായ് വിടപറയും മുമ്പേ...
ദേവാ.... അത്രമേൽ അത്ര മേൽ നീ എന്നെയും, ഞാൻ നിന്നെയും പ്രണയം
പറയുവാൻ പാടുന്നു....നിനക്കായ് മാത്രം ദേവാ....
'പാടുന്നതിനിടയിൽ, മുൻ നിരയിൽ ഇരിക്കുന്ന തന്റെ പ്രണയിനി ദേവയെ കാണുന്നതും അയാൾ ഒന്ന് ഞെട്ടി. പിന്നെ പാട്ടു നിർത്തി എണീക്കാൻ നോക്കിയപ്പോൾ അയാൾ കുഴഞ്ഞു വീഴുന്നതാണ് യാത്രമൊഴി എന്ന നോവലിന്റെ ഇതിവൃത്തം.'
'എന്നാൽ ദേവയാനിയെന്ന കഥാപാത്രം, വരില്ല എന്നറിഞ്ഞിട്ടും തന്റെ പ്രിയതമനെ പ്രണയപൂർവ്വം കാത്തിരിക്കുന്നവളാണ്. അവളുടെ മുഖത്തു വിരഹത്തിന്റെ ലവലാഞ്ചന പോലുമില്ല. കാത്തിരിപ്പിന്റെ സുഖത്തിൽ അവൾ തന്റെ ജീവിതം ആസ്വദിക്കുന്നവളാണ്.'
വേണു തന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന നിഗൂഢത നിറഞ്ഞ രഹസ്യങ്ങളിലേക്ക് ഒന്ന് എത്തിനോക്കി. ഒരു നിയോഗം പോലെ തന്റെ തൂലികയിൽ വിരിഞ്ഞ സൃഷ്ടികൾക്ക് എങ്ങിനെ ജീവൻ വെച്ചു. അയാൾക്ക് അത്ഭുതവും, അതിനേക്കാൾ ഉപരി ഭയവും തോന്നി.പിന്നെ അയാൾ വിചാരിച്ചു. തന്റെ ജീവിതം എന്നും ഈ ഭൂമിക്ക് ഭാരമാണെന്ന് തോന്നിയിരുന്നു. ആത്മഹത്യയെ കുറിച്ചായിരുന്നു, മിക്കവാറും ചിന്തകൾ, അതിൽ നിന്നും ഒരു വിട്തൽ കിട്ടാനായി ദൈവത്തിന്റെ കരങ്ങൾ ആയിരിക്കാം തന്നെ കൊണ്ട് ഇത്രയൊക്കെ ചെയ്യിച്ചത്.