mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 5

വർഷങ്ങൾ  കടന്നു  പോയി. ഒരു ക്രിസ്തുമസ്   അവധിക്കാലത്തു  അവർ  കുടുംബസമേതം  ഊട്ടിയിലേക്ക്  പുറപ്പെട്ടു. എല്ലാവരും  വളരേ  സന്തോഷത്തിലായിരുന്നു . മേഘനാഥൻ  ആണ്  കാറോടിക്കുന്നത് . ഇരുപതുകളിൽ  ആണ്  അവൻ്റെ  പ്രായമിപ്പോൾ . 

കനത്ത  മൂടൽമഞ്ഞു  കാഴ്ച്ചയെ  മറക്കുന്നു . കാർ  ഇപ്പോൾ  ഒരു  ചുരം  കയറുകയാണ് . കയറ്റത്തിൽ  വണ്ടി  നിർത്താനാകില്ലല്ലോ? 

ചുരം  കയറിക്കഴിഞ്ഞു  വളരേ  ശ്രദ്ധിച്ചു  നോക്കി  അവൻ  കാർ  റോഡരികിൽ  പാർക്ക്  ചെയ്തു . 

"നീയാ  ചാവി  ഒന്ന്  തന്നേ ! ഞാൻ  ഡിക്കി  തുറന്ന്  അല്പം  ബിയർ  അടിച്ചു  ശരീരമൊന്നു  ചൂടാക്കട്ടെ !"- രവിചന്ദർ  പറഞ്ഞു. 

മേഘനാഥൻ  നൽകിയ  ചാവിയുമായി  അയാൾ  പുറത്തിറങ്ങി . ഒന്നും  കാണുന്നില്ല ! തപ്പിപ്പിടിച്ചു  ഡിക്കിയുടെ  സമീപത്തെത്തി. 

അരമണിക്കൂർ  കടന്നുപോയി. ബാക്കി  എല്ലാവരും  കാറിൽത്തന്നെ  ഇരിപ്പാണ്. 

"അച്ഛനെന്താ  വരാത്തെ ?"- രൂപിണി  ചോദിച്ചു . 

"നീ  ഒന്ന്  ഇറങ്ങിനോക്ക്  മേഘനാഥാ !"-ചന്ദ്രിക  അവനോടായി  പറഞ്ഞു . 

അവൻ  പുറത്തിറങ്ങി . അച്ഛനെപ്പോലെ  അവനും  തപ്പിപ്പിടിച്ചു  ഡിക്കിയുടെ  സമീപത്തെത്തി . 

"അച്ഛാ! അച്ഛാ !" 

ആ  വിളിക്കു  മറുപടിയുണ്ടായിരുന്നില്ല! 

അവൻ  നിന്ന  സ്ഥലത്തു  തന്നെ  ഇരുന്നു  കൈ  കൊണ്ട്  കാറിന്റെ  സമീപപ്രദേശങ്ങളെല്ലാം  തപ്പിനോക്കി . 

"ദൈവമേ ! അച്ഛൻ  എവിടെപ്പോയി? ഇവിടെയെങ്ങും  കാണുന്നില്ലല്ലോ !" അവൻ  തപ്പിപ്പിടിച്ചു  വന്ന്  കാറിന്റെ  ഡോർ  തുറന്നു. 

"അമ്മേ ! അച്ഛനെ  ഇവിടെയെങ്ങും  കാണുന്നില്ല !" 

"ന്റെ  ദൈവേ .....!" ചന്ദ്രിക  തേങ്ങാൻ  തുടങ്ങി. 

"അമ്മ  കരയേണ്ട ! വെയിൽ  ഉറച്ചാൽ  മഞ്ഞു  മാറും . അച്ഛൻ  അടുത്ത്  എവിടെയെങ്കിലും  ഫിറ്റായി  കിടക്കുന്നുണ്ടാകും !"- രൂപിണി  ആശ്വസിപ്പിച്ചു . 

മണിക്കൂറുകൾ  കടന്നുപോയി. വെയിലുറച്ചു . അവർ  വീണ്ടും  തിരച്ചിൽ  തുടർന്നു . മഞ്ഞില്ലാത്തതിനാൽ  എല്ലാം  തെളിഞ്ഞു  കാണാം! 

അതാ  വളരേ  അകലെയായി  റോഡരികിൽ  കമിഴ്ന്നു  കിടക്കുന്നു  രവിചന്ദർ! അവർ  വേഗം  അങ്ങോട്ടോടി  അയാളെ  താങ്ങിപ്പിടിച്ചു  കാറിൽക്കയറ്റി അടുത്തുള്ള  ആശുപത്രിയിലേക്ക്  കുതിച്ചു . ആശുപത്രി കാഷ്വാലിറ്റിയിൽ  രവിചന്ദറെ  കയറ്റി. ബാക്കിയെല്ലാവരും  പുറത്തു  കാവൽ  നിൽക്കുകയാണ്. 

അൽപസമയം  കഴിഞ്ഞു . ഡോക്ടർ  പുറത്തു  വന്നു . 

"എന്നാച്ചു? അപ്പാവുക്കു  എപ്പടി  ഇറുക്ക്‌?" 

"അയാം  സോറി ! അവരെ കടവളുടെകൂപ്പിട്ടാര്!   അറ്റാക്ക്  താൻ!"  ഡോക്ടർ  നടന്നു  നീങ്ങി. 

ചന്ദ്രിക  ബോധം  കെട്ടു  വീണു. അവരേയും  ആശുപത്രിയിൽ  അഡ്‌മിറ്റാക്കി. രൂപിണി  എന്ത്  ചെയ്യണമെന്നറിയാതെ  തേങ്ങിക്കരയുകയാണ്. 

അല്പസമയം  കടന്നുപോയി . ചന്ദ്രികക്ക്  ബോധം  വന്നു. 

"ഇല്ല! ഇല്ല! നിങ്ങളുടെ  അച്ഛൻ  പോവില്ല ! മരിച്ചെന്ന്  കരുതിയ  നീ  തിരിച്ചു  വന്നില്ലേ  മേഘനാഥാ? അത്  പോലെ  അവരും  വരും!" 

ഈ  സംഭാഷണം  അവർ  ആവർത്തിച്ചു  കൊണ്ടിരുന്നു. ആംബുലെൻസ്  തെയ്യാറായി. രവിചന്ദറെ  അതിൽ  കയറ്റി  അവരും  അതിൽ  കയറി .ശവത്തിനു  അടുത്ത്  തന്നെയാണ്  ചന്ദ്രിക  ഇരിക്കുന്നത് . ഇപ്പോൾ  അവരുടെ  മുഖത്തു  ഒരു  പുഞ്ചിരിയാണ്! 

"മക്കളേ ! അച്ഛൻ  ബിയർ  അടിച്ചു  മയങ്ങിക്കിടക്കുകയാണ്. ഉണർത്തല്ലേ !" 

മക്കളുടെ  കണ്ണീരും  വറ്റിക്കഴിഞ്ഞിരുന്നു . എല്ലാം  നിർവ്വികാരമായി  അവർ  കേട്ടിരുന്നു. വീട്ടിലെത്തി. ആംബുലൻസിന്റെ  ശബ്ദം  കേട്ട്  അയൽക്കാർ  ഓടി  വന്നു . എല്ലാവരും  ചേർന്ന്  രവിചന്ദറിനെ  വീട്ടിലെ  ഹാളിൽ  കിടത്തി. ചിലർ  ദഹിപ്പിക്കാനുള്ള  ഒരുക്കങ്ങൾ  നടത്താൻ  തുടങ്ങി. ചന്ദ്രിക  അപ്പോഴും  തൻ്റെ  ഭർത്താവിന്  ബോധം  വരും  എന്ന  പ്രതീക്ഷയിൽ  ആ  മുഖത്തേക്ക്  നോക്കിയിരിക്കുകയാണ് . സമയം  കടന്നു  പോയി . അയൽക്കാരിൽ  തലമുതിർന്ന  ഒരാൾ  മേഘനാഥന്റെ  ചെവിയിൽ  സ്വകാര്യമായി  പറഞ്ഞു . 

"ചിത  തെയ്യാറായി ! കുളിച്ചു  വന്നോളൂ ! ക്രിയകൾ  പറഞ്ഞുതരാൻ  തിരുമേനിയേയും  കൊണ്ടുവന്നിട്ടുണ്ട് .ഒന്നും  വിഷമിക്കേണ്ട ! ഒക്കെ  ഞങ്ങൾ  നോക്കിക്കോളാം !" 

പെട്ടെന്നാണത്  സംഭവിച്ചത് . ഒരലർച്ചയോടെ  ചന്ദ്രിക   പുറത്തേക്കു  ഇറങ്ങി ഓടി ! പിന്നാലെ  രൂപിണിയും! 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ