മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

ഭാഗം 17 

ആറേഴു  വർഷങ്ങൾ  കടന്നുപോയി. അന്ന്  ആദ്യമായി  കച്ചേരിക്കൊരുങ്ങിയ  മേഘനാഥൻ  ദേവദത്തനെ  കണ്ടുമുട്ടി. അവർ  ദേവദത്തന്റെ  വീട്ടിലേക്കു  പുറപ്പെട്ടു . ദേവദത്തന്റെ  വീട് . ദേവദത്തൻ  കോളിങ്‌ബെല്ലടിച്ചു . വാതിൽ  തുറന്നു. വന്നവരെക്കണ്ടു  മേഘനാഥൻ  അന്തം  വിട്ടു  നിന്നു . 

അവൻ്റെ  അമ്മയും  ചേച്ചിയുമായിരുന്നു  അവർ! 

"നിന്റെ  കൂടെ  താമസിക്കുമ്പോൾ  ഇവരുടെ  ഫോട്ടോകൾ  ഞാൻ  കണ്ടിരുന്നു. 

രണ്ടു  ദിവസം  മുമ്പ്  തീവണ്ടിയിൽ  വെച്ചാണ്  ഇവരെക്കണ്ടത്. എല്ലാം  ചോദിച്ചു  മനസ്സിലാക്കി  അവരെ  ഞാൻ  ഇവിടേയ്ക്ക്  കൂട്ടിക്കൊണ്ടു വന്നു ."- ദേവദത്തൻ  പറഞ്ഞു . 

"വാ , മോനെ !"- അമ്മയുടെ  വാത്സല്യം  നിറഞ്ഞ  വിളി. 

അവർ  മുന്നോട്ടു  വന്നു  അവനെ  അകത്തേക്ക്  കൂട്ടി. 

അല്പസമയം  കടന്നു  പോയി. 

"ഇനിയും  ഒരു  സത്യം  നിന്നെ  കാത്തിരിക്കുന്നുണ്ട് !"- ദേവദത്തൻ  മേഘനാഥനോടായി  പറഞ്ഞു . 

"എന്താണത് ?" 

"എൻ്റെ  കൂടെ  വരൂ !" 

അവൻ  ദേവദത്തനെ  പിന്തുടർന്നു. 

അവർ  പോയത്  ആ  വീടിന്റെ  ഔട്ട്  ഹൗസിലേക്കാണ്. അവിടെ  രണ്ടു  മുറികൾ  പൂട്ടിക്കിടക്കുന്നു ! 

"ഇവിടെയെന്താണ്  കാണാനുള്ളത്?" 

"ഇപ്പോൾ  അറിയാം!"- ദേവദത്തൻ  ഒരു  മുറി  താക്കോൽ  കൊണ്ട്  തുറന്നു . 

അതാ  കുഷ്ഠരോഗം  ബാധിച്ചു  തളർന്നു  എഴുന്നേൽക്കാനാവാതെ  ഒരൊറ്റ  കട്ടിലിൽ  മൂന്നു  പേർ ! ലക്ഷ്മിയും  മാതാപിതാക്കളും! 

മകനോ? 

ഇവരുടെ  കൂടെയല്ലേ  ജീവിച്ചിരുന്നത്? ധനമോഹികൾ  അവനെ  വിറ്റു  കാണും! 

അവൻ്റെ  കണ്ണുകൾ  ഈറനണിഞ്ഞുവോ? 

"മാപ്പ് ... മാപ്പ് .." കിടന്ന  കിടപ്പിൽ  അവർ  മേഘനാഥനെ  നോക്കി  തൊഴുതു  കൊണ്ട്  പറഞ്ഞു . 

"സ്നേഹമെല്ലാം  പണത്തിന്റെ  അടിസ്ഥാനത്തിൽ  തീരുമാനിച്ചവരല്ലേ  നിങ്ങളെല്ലാം ! നിങ്ങൾ  ഇപ്പോൾ  പണക്കാരല്ലാത്തതു  കൊണ്ട്  പണക്കാരനായ ഞാൻ  മാപ്പു  തരുന്നില്ല! ഗുരോ ! ദൈവം  കൊടുത്ത  ശിക്ഷ  സഹിക്കാൻ  വീണ്ടും  അവരെ  പൂട്ടിയിട്ടോളൂ ! പണത്തെ  മാത്രം  സ്നേഹിക്കുന്നവർക്ക്  ഇവരുടെ  അഹങ്കാരവും  പതനവും  ഒരു  പാഠമാകട്ടെ !" 

അവർ  തിരികേ  നടക്കുമ്പോൾ  ദേവദത്തൻ  അവനോടായി  പറഞ്ഞു: 

"തെറ്റുകൾ  മനുഷ്യ  സഹജമാണ് . അത്  പൊറുക്കുന്നതു  ദൈവീകവും ! ജീവിതചക്രം  ഉരുളുമ്പോൾ  കറുപ്പും  വെളുപ്പുമായ  അനുഭവങ്ങളുണ്ടാകും . ഇരുട്ടിന്റെ  കാലം  ഇനിയും  നിന്നെ  വേട്ടയാടാതിരിക്കട്ടെ !" 

"എൻ്റെ   മനസ്സ്  ആകെ  അസ്വസ്ഥമാണ് . ഞാൻ  അല്പനേരം  വെള്ളച്ചാട്ടത്തിന്   അടുത്തേക്ക്  പോയി ഒറ്റക്കിരുന്നോട്ടെ !" 

മേഘനാഥൻ  നടന്നകലുന്നത്  ദേവദത്തൻ  നോക്കി നിന്നു . 

(അവസാനിച്ചു )   

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ