മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

ഭാഗം 16 

വീണ്ടും  കാലത്തിനു  ചിറകു മുളച്ചു. ഇപ്പോൾ  മേഘനാഥൻ  ജീവിക്കുന്നത്  രവിയുടെ  വീടിനടുത്തുള്ള  ഒരു  ലോഡ്ജിലാണ്. ഞായറാഴ്ചയുടെ  ആലസ്യം  ആസ്വദിച്ചു  കിടക്കുകയാണ്  മേഘനാഥൻ . പെട്ടെന്നാണ്  ശ്രുതിമധുരമായ  ഒരു   കീർത്തനം  അവൻ  കേട്ടത് . അവൻ അതിൻ്റെ  ഉറവിടം  തേടി  നടന്നു . അതേ ! ലോഡ്ജിലെ  തൊട്ടടുത്ത മുറിയിൽ  നിന്നാണ്  ആ  തേൻമധുരം  ഒഴുകിവന്നത് ! 

അവൻ  ആ  മുറിയുടെ  അടുത്തെത്തി . വാതിൽ മലക്കെത്തുറന്നു  കൊണ്ട്  കിടക്കുന്നു . കേറുന്ന  മുറിയുടെ  ഒരു  മൂലയിലായി  തംബുരു  മീട്ടി  കീർത്തനത്തിൽ  മുഴുകിയിരിക്കുന്നു . അവൻ  കേറി  വരുന്നത്  അയാൾ  കണ്ടുവെങ്കിലും  കീർത്തനം  നിർത്താതെ  തൻ്റെ  അടുത്തേക്ക്  വരാൻ  ആംഗ്യം  കാണിച്ചു . അവൻ  അയാളുടെ  അടുത്തു  വന്നിരുന്നു .  കീർത്തനത്തിലെ  അടുത്ത  വരിമുതൽ  അവനും  പാടാൻ  തുടങ്ങി . അവസാനം  കീർത്തനം   അവസാനിച്ചു . 

"നീ  പാട്ടു  പഠിച്ചിട്ടുണ്ടല്ലേ ?"- അയാൾ  മേഘനാഥനോടു  ചോദിച്ചു . 

"ഉവ്വ് ! കുറച്ചു  കാലം ! ഈ  കീർത്തനം  ഞാൻ  പഠിച്ചിട്ടുണ്ട് !" 

"ആരാണ്  നിന്റെ  ഗുരു?" 

"ദേവദത്തൻ  ഭാഗവതർ " 

"ഞാൻ  ഗോപിനാഥൻ .എന്റെയും  ഗുരു  അദ്ദേഹമാണ് . നിന്റെ  ആലാപനശൈലിയിൽ  നിന്ന്  തന്നെ  അദ്ദേഹം  പഠിപ്പിച്ചതായിരിക്കുമെന്നു  എനിക്ക്  തോന്നി . ആട്ടെ ! എന്താ  നിങ്ങളുടെ  പേര് ?" 

"മേഘനാഥൻ "- അത്  കേട്ട്  അയാൾ  ഒന്ന്  ഞെട്ടിയോ ? 

"ഓഹോ , അപ്പോൾ  നിങ്ങളാണല്ലേ  ഗുരുവിനെ  ജെയിലിലാക്കിയ  ആൾ ! 

ഏതായാലും  അദ്ദേഹം  ഇപ്പോൾ  പുറത്തിറങ്ങി . നിങ്ങളിൽ  നിന്ന്  മോശം പെരുമാറ്റം  അദ്ദേഹം  ഒട്ടും  പ്രതീക്ഷിച്ചിരുന്നില്ല !" 

"ഞാനെന്റെ  കണ്ണുകളെ  അവിശ്വസിക്കണോ ?" 

"കാണുന്നതെല്ലാം  ചിലപ്പോൾ  സത്യമാകണമെന്നില്ല ! അദ്ദേഹത്തിനെതിരെ താങ്കളുടെ  ഭാര്യ  നടത്തിയ  ഒരു  ചതിയായിരുന്നു  അത് !" 

അയാൾ  തനിക്കു  ദേവദത്തനിൽ  നിന്നു  കിട്ടിയ  വിവരങ്ങളെല്ലാം  അവനോടു  പറഞ്ഞു . 

"ഇനി  ഒരു  കാര്യം  കൂടി  തനിക്കറിയാണോ ? മറ്റൊരാളോട്  നടത്തിയ  ചതിയുടെ  പേരിൽ  തൻ്റെ  ഭാര്യ  ഇപ്പോൾ  ജെയിലിലാണ് !" 

"ഞാനെന്റെ  ഗുരുവിനോട് ....." മേഘനാഥൻ    പശ്ചാത്താപം  കൊണ്ട്  തേങ്ങിക്കരയുവാൻ  തുടങ്ങി . 

"എന്തിനു  ഖേദിക്കണം ! പഴയ  കാലമല്ല  ഇപ്പോൾ ! ഗുരുക്കന്മാരെ  അപമാനിക്കുന്നതിൽ  അഭിമാനം  കൊള്ളുന്ന , മനസ്സാക്ഷിക്കുത്തില്ലാത്ത  ഒരു  തലമുറയുടെ  കാലമാണ് ! നിനക്കും  നാലാളോട്  പൊങ്ങച്ചം  പറഞ്ഞു  നടന്നൂടെ  ഗുരുവിന്റെ  വയറ്റിൽ  കാൽമുട്ടുകൊണ്ടു  കുത്തിയെന്ന്‌ ?" 

"ഞാൻ  പഴയ  തലമുറയിൽ  പെട്ട  ആളാണ് ! അറിയാതെ  പറ്റിയ  ഒരു  അബദ്ധമാണ് !" -അവൻ  കരച്ചിൽ  തുടർന്നു . 

ഗോപിനാഥൻ  അവനെ  ആശ്വസിപ്പിച്ചു . അല്പം  ആശ്വാസമായപ്പോൾ  അവൻ  അയാളോട്  ചോദിച്ചു : 

"ഇത്  വരെ  താങ്കളെ  ഇവിടെ  കണ്ടിട്ടില്ലല്ലോ ? ഇന്നലെയാണോ  വന്നത് ?" 

"അതെ ! നാളെ  ഇവിടെയടുത്തുള്ള  ഒരു  ഓഫീസിൽ  എനിക്ക്  ജോയിൻ ചെയ്യാനുണ്ട് !"-ഗോപിനാഥൻ  പറഞ്ഞു . 

"പറയുന്നത്  അപരാധമാണെങ്കിൽ  ക്ഷമിക്കണം ! എനിക്ക്  പാട്ടു  തുടർന്നു  പഠിച്ചാൽ  കൊള്ളാമെന്നുണ്ട് !" 

"എൻ്റെ  ഗുരുവിന്റെ  ഗതി  എനിക്കും  വരുമോ ?" 

"ഇല്ല ! നിങ്ങളെ  ചതിക്കാൻ  ഇപ്പോൾ  എൻ്റെ  കൂടെ  ആരുമില്ല !" 

"പഠിപ്പിക്കുന്നതിൽ  വിരോധമില്ല ! പക്ഷേ , ഞായറാഴ്ചകളിൽ  മാത്രമേ  പറ്റൂ !" 

"ശരി !"- അവൻ   ഗോപിനാഥനെ  തൊഴുതു  തിരികെ  നടന്നു . ജീവിതം  അങ്ങനെയാണ് . പ്രതീക്ഷിക്കാത്തപ്പോൾ  നഷ്ടപ്പെട്ടത്  തിരികെക്കൊണ്ടുവന്നു  തരും ! 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ