മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

ഭാഗം 14

വർഷങ്ങൾ  കടന്നു  പോയി. അങ്ങനെ  പ്രതീക്ഷ  നഷ്ടപ്പെട്ടു  ജയിലിനുള്ളിൽ  ഇരിക്കുകയാണ്  മേഘനാഥൻ. 

ആരോ  ഇങ്ങോട്ടു  വരുന്നുണ്ടല്ലോ? 

ജയിലർ  അല്ലേ  അത്? 

"ഇന്നുമുതൽ നിങ്ങൾ  സ്വതന്ത്രനാണ് !"- ജെയിലറുടെ  വാക്കുകൾ  മേഘനാഥനെ  അത്ഭുതപ്പെടുത്തി . 

"ഞാൻ ... ഞാനിവിടെ  വന്നിട്ട്  അഞ്ചുവർഷമായോ?" 

"ഇല്ല ! പക്ഷേ , യഥാർത്ഥ  പ്രതിയെ കിട്ടി ! ഇൻകം  ടാക്സുകാരാണ്  അയാളെ  കണ്ടെത്താൻ  സഹായിച്ചത് !" 

"ആരാണയാൾ ?" 

"ഒരു  തെരുവുഗുണ്ട ! കാഷ്യർ  ആരും  കാണാതെ  ബാഗിൽ  പണം  ഒളിപ്പിച്ചുവെച്ചു  അന്ന്  വീട്ടിലേക്കു  പോകുകയായിരുന്നു . പെട്ടെന്നാണ്  ബസ്സുകാർ  മിന്നൽപണിമുടക്ക്  നടത്തിയത്. അങ്ങനെ  രാത്രിയിൽ  നടന്നുപോകുമ്പോൾ  ആ  ഗുണ്ട  അവൻ്റെ  മുഖത്തെ  പരിഭ്രമവും  കയ്യിലെ  ബാഗ്  നെഞ്ചോടു  ചേർത്തുപിടിച്ചതും  കണ്ടു  ഭീഷണിപ്പെടുത്തി  പണം  കൈക്കലാക്കാൻ  ശ്രമിച്ചു . മൽപ്പിടുത്തതിൽ  കാഷ്യർ  കൊല്ലപ്പെട്ടു ." 

മേഘനാഥൻ  സെല്ലിൽ  നിന്നിറങ്ങി . അപ്പോൾത്തന്നെ  അതാ  പോലീസുകാരുടെ  അകമ്പടിയോടെ ആരും  പേടിച്ചു പോകുന്ന  ഒരു  രൂപം! 

മേഘനാഥൻ  പേടിച്ചു  ഒരു  തൂണിന്റെ  പിന്നിൽ  ഒളിച്ചു  നിന്നു . അത്  കണ്ടു  ജെയ്‌ലർ  ചിരിച്ചു . പുതിയ  പ്രതി  അഴിക്കുള്ളിൽ  കേറിയെന്നു  ഉറപ്പുവന്നപ്പോൾ അവൻ  ജെയിലറുടെ  അടുത്തേക്ക്  വന്നു. 

"അയാൾ  പെട്ടെന്ന്  നഗരത്തിൽ  കൊട്ടാരം  പോലൊരു  വീടുണ്ടാക്കിയതാണ്  അയാൾക്കുതന്നെ  വിനയായത് ! ഏതായാലും  നിങ്ങൾക്ക്  സന്തോഷമായി വീട്ടിൽ പോകാമല്ലോ ?" 

"എന്നെ  അറസ്റ്റ്  ചെയ്ത  അന്നുതന്നെ  വീട്  ജപ്തി  ചെയ്തിരുന്നുവല്ലോ? 

പിന്നെയെങ്ങനെ  വീട്ടിൽ  പോകും?" 

"അത്  നിങ്ങൾക്ക്  തിരികെത്തരാനുള്ള  ഉത്തരവായിട്ടുണ്ട്! ഇവിടെ  നിന്ന് പോകുമ്പോൾ  ആ  കടലാസും  കിട്ടും!" 

അങ്ങനെ  വർഷങ്ങൾക്കു  ശേഷം  സ്വാതന്ത്ര്യത്തിന്റെ  പ്രകാശം  അവൻ്റെ കണ്ണിൽ  വന്നുപതിച്ചു . അവൻ  വീട്ടുമുറ്റത്തെത്തി . മുറ്റം  മുഴുവൻ  ഇലകൾ  കൊണ്ട്  നിറഞ്ഞിരിക്കുന്നു .എല്ലായിടത്തും  മാറാലയും  പൊടിയും ! 

അവൻ  വീടിൻ്റെ  പിറകിൽ  പോയി  ചൂലെടുത്തു  തിരികെവന്നു . എല്ലാം  വൃത്തിയാക്കിക്കഴിഞ്ഞപ്പോഴേക്കും  അർദ്ധരാത്രിയായി . ഭക്ഷണം  കഴിക്കാതെ  ആകെ  തളർന്ന  അവൻ  വാതിലൊന്നും  അടക്കാതെ  സിറ്റൗട്ടിൽ വെറും  നിലത്തു  കിടന്നു . കണ്ണുകളെ  നിദ്ര  മാടിവിളിച്ചു . സമയം  തൻ്റെ  രഥചക്രത്തിന്റെ  വേഗം  കൂട്ടിയോ ? 

നേരം  വെളുത്തു. അവൻ  എഴുന്നേറ്റു  എങ്ങോട്ടെന്നില്ലാതെ  നടന്നു . ലക്ഷ്മിയുടെ  വീട് . ഗേറ്റ്  തുറന്നു  അവൻ  ബെല്ലടിച്ചു . ഒരു  ചെറിയ  ആൺകുട്ടി  വന്ന്  വാതിൽ  തുറന്നു . 

"അമ്മേ , ഒരു  പിച്ചക്കാരൻ  വന്നിട്ടുണ്ട് !" 

"മോൻ  അവിടെ  നിൽക്കേണ്ട ! വേഗം  വാതിലടച്ചു  ഇങ്ങോട്ടു  പോര് !"- 

 വീട്ടിനുള്ളിൽ  നിന്നും  ലക്ഷ്മിയുടെ  സ്വരം  അവൻ  കേട്ടു . 

"എന്റെ ....മോൻ ..." അവന്റെ  ചുണ്ടുകൾ  മന്ത്രിച്ചു . 

പെട്ടെന്ന്  ആ  കുട്ടി  അകത്തേക്ക്  കേറി  വാതിലടച്ചു . അവൻ  തിരികേ  നടന്നു . അപ്പോഴതാ  ലക്ഷ്മിയുടെ  അച്ഛൻ  റോഡിൽ നിന്നും  വീട്ടിലേക്കു  വന്നു  കൊണ്ടിരിക്കുന്നു . അവൻ  കൈ  നീട്ടി  അയാളുടെ  വഴി തടഞ്ഞു   നിന്നു . അയാൾ  മേഘനാഥന്റെ കൈ  തട്ടിമാറ്റിക്കൊണ്ടു  പറഞ്ഞു : 

"ഓ ! ലക്ഷ്മിയെ  കൂട്ടിക്കൊണ്ടുപോകാൻ  വന്നതായിരിക്കും ! പണമില്ലാത്ത  ആൾക്കാരെയൊന്നും  സ്നേഹിക്കാൻ  അവൾക്കും ഞങ്ങൾക്കും  താല്പര്യമില്ല ! വേഗം  പോകുന്നതാണ്  നിനക്ക്  നല്ലത് !" 

"എനിക്കെന്റെ  മോനെയെങ്കിലും  ശരിക്കൊന്നു  കാണണം !" 

"പോ , പിച്ചക്കാരാ ! അത്  നിന്റെ  മോനൊന്നുമല്ല !" 

"ഞാൻ  ജെയിലിൽ  പോകുമ്പോൾ  അവൾ  ഗർഭിണിയായിരുന്നു !" 

"അതേ ! നിന്റെ  മോൻ  തന്നെയാണ് ! പക്ഷേ , അവൻ  ഒരു  പിച്ചക്കാരന്റെ  മകനായി  വളരാൻ  നീ  ആഗ്രഹിക്കുന്നുവോ ?" 

"ഇല്ല !" 

"എങ്കിൽ  നീ  തിരിച്ചു  പോ !" 

വാടിയ  മുഖവുമായി  മേഘനാഥൻ  തിരികെ  നടന്നു . ഈ  ലോകത്തു  പണമുണ്ടെങ്കിൽ  മാത്രമേ  ആരും  സ്നേഹിക്കപ്പെടുകയുള്ളൂ ! അല്ലാത്തവർക്കും  ജീവിക്കേണ്ടേ ? ഒരിക്കൽ  ജീവൻ  കവർന്നതും  ജീവിതം  നൽകിയതും  വെള്ളച്ചാട്ടമാണ് . പ്രകൃതി  എന്ന  മാതാവ്  അവനെ  ആശ്വസിപ്പിക്കുമോ? 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ