മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

ഭാഗം 12  

വീണ്ടും  ദിനങ്ങൾ  രഥയാത്ര  തുടർന്നു. 

പെട്ടെന്നാണാ  വാർത്ത ഒരു  കാട്ടുതീ പോലെ  പരന്നത് ! മേഘനാഥൻ  അറസ്റ്റിൽ! അക്കൗണ്ടിൽ  എഴുതിയ  പണം  ബാങ്കിൽ  ഇല്ലത്രെ! അക്കൗണ്ടന്റ്  അല്ലേ  ഉത്തരവാദി? 

എന്താണ്  സംഭവിച്ചത്? കാഷ്യറെയും  കാണാനില്ല!  വാർത്ത  പരന്ന  പിറ്റേ  ദിവസം  അയാളുടെ ശവം  റോഡരികിൽ ! അയാളെ  മേഘനാഥൻ  കൊന്നതാണോ ? ഈ  ചോദ്യങ്ങൾ  വെറും  ചോദ്യങ്ങൾ  മാത്രമായി  തുടരുന്നു ! 

അതാ  അവനെ  വിലങ്ങു  വെച്ച്  സെൻട്രൽ  ജയിലിലേക്ക്  കൊണ്ടുവരുന്നു . അവനു  വേണ്ടി  വാദിക്കാൻ  ഒരു  വക്കീലും  തെയ്യാറായില്ല ! ഏകപക്ഷീയമായ  വിധി - അഞ്ചു  വർഷത്തെ  കഠിനതടവ് !

ഇപ്പോൾ  അവനിരിക്കുന്നതു  സെല്ലിനുള്ളിലാണ് . ജയിൽപുള്ളിയുടെ  വേഷത്തിൽ  നിരാശാഭാവത്തിൽ  ചുമരിനോട്  ചേർന്നിരിക്കുന്നു . സെല്ലിൽ  അവൻ  ഒറ്റയ്ക്കാണ് ! ഒരു  കണക്കിന്  അതും  നല്ലതല്ലേ ? 

ശാരീരികപരമായും  മാനസികപരമായും  ആരും  കുത്തിനോവിക്കില്ലല്ലോ ? 

 ദിവസങ്ങൾ  കടന്നു  പോയി . തൃപ്തികരമല്ലാത്ത  ഭക്ഷണം  അല്പം  ജീവൻ  കിടക്കാൻ  മാത്രം  കഴിച്ചു . എല്ലും  തോലും  മാത്രമായ  ഒരു  രൂപം ! നീണ്ടതാടിയും  നീണ്ടമുടിയുമെല്ലാം  അവനെ  ഒരു  ഭ്രാന്തനെപ്പോലെ  തോന്നിച്ചു . ഇടക്കെല്ലാം  അവൻ  എന്തൊക്കെയോ  പിറുപിറുക്കാറുണ്ട് !  ഉച്ചക്കുള്ള  ഭക്ഷണം  കഴിച്ചു  പായയിൽ  മയങ്ങാൻ  കിടക്കുകയാണവൻ ! 

"വാ ! നിന്നെക്കാണാൻ  ആരോ  വന്നിട്ടുണ്ട് !" സെല്ല്  തുറന്നുകൊണ്ടു  ഒരു  പോലീസുകാരൻ  പറഞ്ഞു . 

"എന്നെക്കാണാനോ ? ഞാൻ  അത്ര  വലിയ  ആളാണോ ?" അവൻ  പൊട്ടിച്ചിരിക്കാൻ  തുടങ്ങി . ചിരി  പെട്ടെന്ന്  കരച്ചിലായി  മാറി .  എന്തിനെന്നറിയാതെ  തേങ്ങുന്ന  അവന്റെ   കൈകൾ  പിടിച്ചു  പോലീസുകാരൻ  സെല്ലിൽ  നിന്നും  പുറത്തു  കടന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ