മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 9

തിരുമേനിക്കുട്ടീടെ മരണത്തോടെ കളമെഴുത്ത് നിര്‍ത്തി വെച്ചു.ദുഃശകുനമല്ലെ. മരണം നടന്നിടത്ത്. നല്ല കര്‍മ്മങ്ങള്‍ പാടില്ലാലോ. ഇപ്പൊ വര്‍ഷം പത്ത് കഴിഞ്ഞിരിക്കുന്നു. തിരുമേനീടേത് ദുര്‍മ്മരണമല്ലെ. ആ ആത്മാവാണ്. ബ്രഹ്മ രക്ഷസ്സായി അലഞ്ഞ് തറവാടിനെ ദ്രോഹിക്കുന്നത്. ഓരോ ഓര്‍മ്മകളില്‍ കിടന്നവള്‍ പുലര്‍ച്ചയെപ്പോഴോ മയങ്ങി. താഴെ വലീമാമയും കുടുംബവും എത്തിയതിന്റെ ബഹളം കേട്ടവള്‍ ഉണര്‍ന്നു. താഴേക്ക് ചെല്ലുമ്പോള്‍ വലീമാമ കാത്തു നില്ക്കുന്നു.

"മാളൂ". സ്നേഹത്തോടെ വിളിച്ചു അമ്മാമ.
"സുഖല്ലെ എന്റെ കുട്ടിക്ക്?"
ആ തോളില്‍ ചാഞ്ഞവള്‍ മൂളി . "ഉം"

അമ്മായിയും ദാസേട്ടനും എല്ലാരും അവളുടെ വിശേഷങ്ങളറിയാനിരിക്കാണ്. അമ്മായി നല്ലോണം വണ്ണം വെച്ചേ
ക്കുണു. അടുക്കളേലും എല്ലാരും ഉണ്ട്. ബ്രഹ്മരക്ഷസ്സിനെ കുടീരുത്തണ പൂജയല്ലെ.


മാളു ഇല്ലാന്ന് ഉറപ്പു വരുത്തി തങ്കമ്മായി മാളൂന്റമ്മ്യേടു ചോദിച്ചു. "എന്താ എന്റെ കുട്ടിക്ക് മീനു."

"അറിയില്ലാ ഏട്ത്തി. അവനാവോണ്ടാ ഉപേക്ഷിക്കാത്തേ. ആറുമാസായില്ലെ കല്യാണം കഴിഞ്ഞിട്ട്. ഇതുവരേം.. പോയപോലെത്തന്യാ. ഒന്നും ണ്ടായിട്ടില്ല്യാത്രേ. മനൂന്റമ്മ പറയാ. രാത്രിയായാ ഒരൂട്ടം നിലവിളീം ബോധക്ഷയൂം." മാളൂന്റമ്മ പറഞ്ഞു നിര്‍ത്തി.

"ഇനീപ്പൊ കാവിലെ പൂജ നടത്താണ്ടെ കുട്ട്യോളെ ഉപദ്രവിക്കണ്ട. വെളുത്തമ്മാര്. അവര്‍ തുടര്‍ന്നു പറഞ്ഞു. ഈ കണ്ട കാലത്തിനെടക്ക് നിക്ക് കേട്ട് കേള്‍വീല്ല ഇതൊന്നും." അമ്മായി ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.


 ദേവീടെ അടുത്തായി ആല്‍മരത്തിന്റെ മറു ഭാഗത്ത് ബ്രഹ്മരക്ഷസ്സിനെ കുടീരുത്തി. ഇളയിടത്ത് തിരുമേനിയും
പരികര്‍മ്മികളും കൂടിയാണ് എല്ലാം നടത്തിയത്. ആത്മശാന്തിയാണ് ആദ്യം തിലഹോമം പിന്നീട്. ശുദ്ധീകരണം. അതും കഴിഞ്ഞ് ദേവനാക്കിയാണ്കാഞ്ഞിരപ്രതിമയിലേക്ക് ആത്മാവിനെ ആവാഹനം. പിന്നെ പഞ്ചഭൂതങ്ങളെയും ആവാഹിച്ച് അതൃപ്തനായ ബ്രാഹ്മണനെ ദേവനാക്കുന്ന ചടങ്ങ്. പഞ്ചഭൂതങ്ങളായി സങ്ക
ല്പിക്കുന്നത്..അഗ്നി, ജലം, സുഗന്ധ പുഷ്പം, ദീപ, ധൂപങ്ങള്‍. ഓരോന്നും ഒന്‍പതു പ്രാവശ്യം പ്രതിമയിലേക്ക് അര്‍ച്ചിക്കും. ചന്ദനം തൊട്ട്, തുളസിപ്പൂ ജലത്തില്‍ മുക്കി ഭഗവാനെ ധ്യാനിച്ച് അര്‍ച്ചിച്ച് കര്‍മ്മി സാഷ്ടാംഗ ദണ്ഡ നമസ്കാരം ചെയ്തു കഴിഞ്ഞാല്‍. ദുരാത്മാവ് അനുഗ്രഹിക്കാന്‍ കഴിവുള്ള ശക്തിയായി എന്നു സങ്കല്പം. പിന്നെ നിത്ത്യ പൂജ വേണംന്നില്ല. മാസത്തിലൊരു പാല്‍പ്പായസം. കരക്കാര്‍ക്കു സ്വൈര്യമായി. അങ്ങിനെ
ദേവീ ദാസനായി ബ്രാഹ്മണന്‍ അവളുടെ തിരുമേനിക്കുട്ടി.


ഇനി കളംപാട്ട്..
കന്നീലെ ആയില്യത്തിനും, മകരകൊയ്ത്തു കഴിഞ്ഞാലും തറവാട്ടില്‍ നാവേറുപാടാന്‍ വരാറുള്ള പുള്ളോനാണ് സര്‍പ്പം തുള്ളലിന്റെ ചുമതല. ആ തറവാടുമായി ഏറെ കാലത്തെ പരിചയാണ് .പുള്ളോന്‍ കുടുംബത്തിന്
മാളൂന്റെ എന്തോ സുഖമില്ലായ്മ പുള്ളോനും കേട്ടു. ദുഃസ്വപ്നം കാണലും മറ്റും. പുള്ളോന്‍ ശരിക്കും പ്രാര്‍ത്ഥന
യോടെ വ്രതം തുടങ്ങി. സാത്വകനാണ്, പ്രായവും, ഉണ്ട്. ചെറ്യമ്പ്രാട്ടീടെ ദീനം മാറാന്‍ മനം നൊന്തു പ്രാര്‍ത്ഥിച്ചാണ്. ഇത്തവണ അയാളുടെ വരവ്.

പിറ്റേന്നുമുതല്‍ സര്‍പ്പം തുള്ളല്‍ തുടങ്ങി. പുള്ളുവന്‍ മാളൂന്റെ പേരും നാളും പ്രത്യേകം പറഞ്ഞ് പൂജയും പാട്ടും നടത്തും. ഒന്‍പതാം നാള്‍ പൂജ അവസാനിക്കാണ്. മനുവുമുണ്ട്. മനൂന്റെ അച്ഛനും അമ്മേംണ്ട്. എല്ലാരും കൂടി തൊഴാനെത്തി. മനൂന്റെ അരികിലായിട്ടാണ് മാളു ഇരുന്നത്. പാലാഴി മഥന കഥ പാടാന്‍ തുടങ്ങി പുള്ളോന്‍. വിഷം ശക്തിയായി പുറത്തേക്കു തള്ളുന്ന വാസുകി. ദേവന്‍മാര്‍ പരിഭ്രമിച്ചു. മഹാവിഷ്ണു
പോലും ഒരു നിമിഷം പകച്ചു. ആ കാളകൂട വിഷം ലോകത്തെ ഭസ്മമാക്കും. ദേവാസുരന്‍മാര്‍ അമ്പരന്നു നില്ക്കെ ആ സര്‍വ്വേശ്വരന്‍ ശിവന്‍ ആ നീല വിഷം സ്വന്തം കൈക്കുള്ളിലാക്കി കുടിക്കാണ്. 

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ