മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 2 

ഉറക്കെയുള്ള അവളുടെ അലര്‍ച്ച താഴെയുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ അവന്‍ പ്രാര്‍ത്ഥിച്ചു. 
'ദൈവമേ എന്റെ വിധി ഇനി ആര്‍ക്കും വരരുതേ?', മനു മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
മാളു കിടക്കയില്‍ മുഖംചേര്‍ത്ത് കരയുകയാണ്. കല്യാണ രാത്രി മുതല്‍ ഇതാണ് അവസ്ഥ. ആറുമാസം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട്. താനിന്നും കന്യകയാണ്. ഇരുപത്തെട്ട് വയസ്സു കഴിഞ്ഞ വിദ്യാഭ്യാസമുള്ള അമ്മൂനറിയാം ജീവിതം ഇതല്ല തമ്മില്‍ പങ്കുവെച്ചും സ്നേഹിച്ചും കഴിഞ്ഞാലേ ദാമ്പത്യം ആവൂ. ഇതുവരെ ആ പങ്കുവെക്കല്‍ നടന്നിട്ടില്ല. താനും വല്ലാതെ കൊതിക്കുന്നു എല്ലാ അര്‍ത്ഥത്തിലും ഒരു ഭാര്യയാവാന്‍. അമ്മയാവാന്‍.

''പോട്ടെ സാരമില്ല'', മനു അവളെ തന്റെ മാറില്‍ ചേര്‍ത്തി ഇറുകെ പുണര്‍ന്നു നെറ്റിയില്‍ ഉമ്മവെച്ചു.

''ഈ അന്തരീക്ഷത്തിലെങ്കിലും നീ തയ്യാറാവുമെന്ന് തോന്നി. പോട്ടെ.നമുക്കു കാത്തിരിക്കാം.", മനു അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

''ആറുമാസമായില്ലെ മനു?', അവള്‍ നിരാശയോടെ മറു ചോദ്യമെറിഞ്ഞു.

''എനിക്കു എന്തോ കുഴപ്പോണ്ട്. എന്റെ കുട്ടി എന്നെ ഉപേക്ഷിക്ക് '', അവള്‍  തേങ്ങലോടെ പറഞ്ഞു.

''ഏന്റെ മാളൂട്ടിക്ക് ഒരു കുഴപ്പോം ഇല്ല ഡോക്ടറും പറഞ്ഞതല്ലെ.''

''ടാബ്ലെറ്റും കഴിക്കുന്നില്ലെ ശരിയാവും എല്ലാം ''! മനു വളരെ ശാന്തതയോടെ പറഞ്ഞു.

ഈ സ്നേഹമാണ് അവളെ ഏറെ തളര്‍ത്തുന്നത്. ഐടി പ്രൊഫഷണായ മനൂന്റെ ആലോചന എല്ലാര്‍ക്കും ഇഷ്ടായി. ഡല്ലീല്‍ താമസമാക്കിയ വലീമാമെടെ ദാസേട്ടനും തന്നെ ആലോചിക്കണമെന്നുണ്ടായിരുന്നു.
അതിനുമുന്നെ ഈ ആലോചന വന്നു. തറവാട്ടിലെ  കല്യാണത്തിന് ദേവീ സന്നിധിയില്‍ നിമിത്തം നോക്കുന്ന ചടങ്ങുണ്ട്. 

രണ്ടു തരം പൂവെടുത്ത് അരയാലിലയില്‍ പൊതിഞ്ഞ് ദേവീടെ നടക്ക് വെക്കും. അതിലൊന്ന് വിളക്കു വെക്കുന്ന കാരണവര്‍  ദേവിയെ നന്നായി പ്രാര്‍ത്ഥിച്ച് എടുക്കും. ആ ഇല പൊതിയില്‍ വെളുത്ത പുഷ്പമാണെങ്കില്‍ !! കല്യാണം നടത്താം. ചുവന്ന പൂവാണെങ്കില്‍ ? അശുഭം ഫലം. 

പ്രാര്‍ത്ഥനയോടെ ദേവിയുടെ നടക്കല്‍ നിന്ന് മാളൂന്റെ അച്ഛന്‍ ആ ഇലപ്പൊതിയെടുത്തു.

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ